tag:blogger.com,1999:blog-69646245969903207582024-03-05T16:40:52.539-08:00നിരീക്ഷണംബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.comBlogger48125tag:blogger.com,1999:blog-6964624596990320758.post-61112513069289219902021-05-21T11:47:00.002-07:002021-05-21T11:47:53.406-07:00<p> c</p>ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-90551984233821435972017-11-13T01:34:00.002-08:002017-11-13T01:41:44.527-08:00പാര്‍ത്ഥസാരഥി ക്ഷേത്രം: 51 ലെ നിയമത്തില്‍ പുനര്‍ചിന്ത ആവശ്യം<div dir="ltr" style="text-align: left;" trbidi="on">
<div class="_5pbx userContent _3576" data-ft="{"tn":"K"}" id="js_3">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjppRznff6QFmHzJsSNeHy1I0hoqKCUieHJ5rcuohZ4znXRhhadhze3iPRzqC_HSEKmEFs7RbL4LJtsbWhVmK7-rE-UqOKG8lTaulbw-tEFYQlZWSFefBdp3XufsxKtc9trB2yYLjzb9A/s1600/parthasarathy-temple.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="408" data-original-width="550" height="296" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjppRznff6QFmHzJsSNeHy1I0hoqKCUieHJ5rcuohZ4znXRhhadhze3iPRzqC_HSEKmEFs7RbL4LJtsbWhVmK7-rE-UqOKG8lTaulbw-tEFYQlZWSFefBdp3XufsxKtc9trB2yYLjzb9A/s400/parthasarathy-temple.jpg" width="400" /></a></div>
<br />
<span style="color: red;">കേ</span>രളത്തിലെ ക്ഷേത്രങ്ങളെ രണ്ടു തരത്തില്‍ തിരിക്കാവുന്നതാണ്.
സ്വകാര്യക്ഷേത്രങ്ങളും പൊതുക്ഷേത്രങ്ങളും. സ്വകാര്യവ്യക്തികളുടെയും
കുടുംബങ്ങളുടെയും കൈവശമിരിക്കുന്ന ക്ഷേത്രങ്ങളാണ് ആദ്യ വിഭാഗം. അവ ഇപ്പോഴും
വ്യക്തികളുടെയോ കുടുംബങ്ങളുടേയോ കൈയില്‍ തന്നെയിരിക്കുന്നു.
തിരുവിതാംകൂര്‍ പോലുള്ള നാട്ടുരാജാക്കന്മാരുടെ കൈവശത്തിലിരുന്ന ഭൂമിയും
വസ്തുവഹകളും സ്വാതന്ത്ര്യാനന്തരം ജനകീയ സര്‍ക്കാരിന്റെ കൈയിലെത്തിയപ്പോള്
കൂട്ടത്തില്‍ നാനാജാതിമതസ്ഥരുടെ നികുതിപ്പണം കൊണ്ട്് കെട്ടിപ്പെടുത്ത
ക്ഷേത്രങ്ങളും സര്‍ക്കാരിന്റെ അധീനതയിലായി. ഇത്തരം ക്ഷേത്രങ്ങളാണ് രണ്ടാം
വിഭാഗമായ പൊതുക്ഷേത്രങ്ങള്‍. ഇവയുടെ ഭരണം ദേവസ്വംബോര്‍ഡിന്റെ
നേതൃത്വത്തില്‍, ഭക്തരുടെ കൂട്ടായ്മയാണ് നടത്തിവരുന്നത്. <br />
1951ല്‍
നേരത്തേ പറഞ്ഞ രണ്ടു വിഭാഗത്തിനു പുറമേ മൂന്നാമതൊരു വിഭാഗം ക്ഷേത്രങ്ങള്‍
കൂടി രംഗപ്രവേശം ചെയ്തു. കുടുംബങ്ങളുടെ കൈവശമിരുന്ന പല ക്ഷേത്രങ്ങളും
മുടിഞ്ഞുപോകുന്ന ഘട്ടത്തില്‍ അവയില്‍ പലതും ഉപേക്ഷിക്കപ്പെടുകയോ ചിലത്
നാട്ടുകാര്‍ രൂപീകരിക്കുന്ന കമ്മറ്റികളുടെയോ ട്രസ്റ്റുകളുടെയോ കൈയില്‍
എത്തിച്ചേരുകയോ ചെയ്തു. സ്വാഭാവികമായും നാട്ടുകാരുടെ പണം പിരിച്ച്
നടത്തുന്ന ഇത്തരം ക്ഷേത്രങ്ങളില്‍ ഭക്തരുടെ താല്‍പ്പര്യങ്ങള്‍
സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമായി. അതിന്റെ ഭാഗമായി
മദിരാശി നിയമസഭ, മദ്രാസ് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍
എന്‍ഡോവ്മെന്റ് ആക്റ്റ്, 1951 എന്ന പേരില്‍ ഒരു നിയമം പാസാക്കി. ഇത്തരം
ട്രസ്റ്റുകളില്‍ ഉണ്ടാകുന്ന പരാതികളില്‍ നിവൃത്തിയുണ്ടാക്കുക,
ആവശ്യമെങ്കില്‍ സഹായം നല്‍കുക എന്നതൊക്കെയാണ് നിയമം കൊണ്ട്
ഉദ്ദേശിച്ചിരുന്നത്. ചില പ്രത്യേക സാഹചര്യത്തില്‍ ജൈനക്ഷേത്രങ്ങളെയും
നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിരുന്നു. ഈ നിയമത്തിന്റെ പരിധിയില്‍
വരുന്ന ക്ഷേത്രങ്ങളെയും 'പൊതുക്ഷേത്ര'ങ്ങളെന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
51ല്‍ മലബാര്പ്രദേശം മദിരാശിസംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഈ
പ്രദേശത്തെ ഇത്തരം ക്ഷേത്രങ്ങളും ഈ നിയമത്തിന്റെ പരിധിയിലെത്തി. പഴയ
മലബാറിന്‍െ ഭാഗമായ ഗുരുവായൂരില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് പാര്‍ത്ഥസാരഥി
ക്ഷേത്രം ഈ മൂന്നാമത്തെ വിഭാഗത്തിലാണ് പെടുന്നത്. <br />
ആദിശങ്കരന്
സ്ഥാപിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പാര്‍ത്ഥസാരഥി ക്ഷേത്രം മല്ലിശ്ശേരി
മനയുടെ അധീനതയിലായിരുന്നു. 1923 ല്‍ മാരാത്ത് മാധവന് നായര്‍
പാട്ടത്തിനെടുത്തു. 1946ല്‍ കൃഷ്ണന്‍നായര്‍ പണം കൊടുത്തുവാങ്ങി. ആരും
തിരിഞ്ഞുനോക്കാതെ നശിച്ചു തുടങ്ങിയ ക്ഷേത്രം 1973ല്‍ പാര്‍ത്ഥസാരഥി ക്ഷേത്ര
ഭരണസംഘം എന്ന ട്രസ്റ്റി്ന്റെ അധീനതയിലായി. സൊസൈറ്റി റെഗുലേഷന് ആക്റ്റ്,
1860 പ്രകാരം റജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ കൈയിലെത്തുമ്പോള്‍ ക്ഷേത്രഭൂമി
58 സെന്റായിരുന്നു. അവര്‍ തൊട്ടടുത്ത ഭൂഉടമകളില്‍ നിന്ന് ഭൂമി വാങ്ങിയും
ലാന്റ് ട്രിബ്യൂണലിനെ സമീപിച്ചും വിസ്തൃതി 121 സെന്റായി വര്‍ധിപ്പിച്ചു.
അക്കാലത്ത് ക്ഷേത്രം രേഖകളില്‍ സ്വകാര്യക്ഷേത്രമെന്നാണ്
രേഖപ്പെടുത്തിയിരുന്നത്. <br />
2010ല്‍ ക്ഷേത്രം ജോലിക്കാര്‍
ശമ്പളവര്‍ധനവാവശ്യപ്പെട്ട് മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഡെ. കമ്മീഷ്ണര്‍ക്ക്
പരാതി കൊടുത്തു. ട്രസ്റ്റികള്‍ സ്വത്തുവഹകള്‍
അന്യാധീനപ്പെടുത്തുന്നുവെന്നും പരാതിപ്പെട്ടിരുന്നു. പക്ഷേ, ഡെ.
കമ്മീഷ്ണര്‍ പരാതി തള്ളി. ജീവനക്കാര്‍ അപ്പീലുമായി കമ്മീഷ്ണറെ സമീപിച്ചു.
കമ്മീഷ്ണര്‍, ഡെ. കമ്മീഷ്ണറുടെ നടപടി റദ്ദുചെയ്തു. കൂട്ടത്തില്‍ ഈ ക്ഷേത്രം
51 ലെ നിയമത്തിന്റെ പരിധിയില്‍ വരുന്ന 'പൊതുക്ഷേത്ര'മാണെന്നും ഭരണം
നടത്താന്‍ നിലവിലുള്ള ഭരണസമിതിയുടെ ബൈലോ പരിശോധിച്ച് അവര്‍ കൂടി
ഉള്‍പ്പെട്ട ഒരു സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷ്ണറോട്
നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുവരെ ഭരണം ഒരു ഏകാംഗ ട്രസ്റ്റിയുടെ
കീഴിലാക്കാനും വിധിയുണ്ടായി. <br />
ഇതിനെതിരെ സംഘം ഹൈകോടതിയെ സമീപിച്ചു.
ക്ഷേത്രം പൊതുക്ഷേത്രമാണെന്ന കാര്യം അംഗീകരിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച്
സംഘത്തിന്റെ ബൈലോ പരിശോധിച്ച് പുതിയ സംവിധാനം ഉണ്ടാക്കാന്‍ ഡെ. കമ്മീഷ്ണറെ
ചുമതലപ്പെടുത്തി. അവസാന തീര്‍പ്പുണ്ടാകും വരെ ഭരണം പഴയ സംഘത്തെ തന്നെ
ഏല്‍പ്പിക്കുകയും ചെയ്തു. <br />
കോടതി ഉത്തരവിനെ തുടര്‍ന്ന് പുതിയ
സംവിധാനം രൂപപ്പെടുത്താന്‍ ഡെ. കമ്മീഷ്ണര്‍ സംഘത്തെ സമീപിച്ചെങ്കിലും അവര്‍
സഹകരിച്ചില്ല. ബൈലോയുടെ അറ്റസ്റ്റ് ചെയ്ത കോപ്പിയില്ലെന്നായിരുന്നു
പറഞ്ഞത്. ആ സാഹചര്യത്തില്‍ കമ്മീഷ്ണര്‍ 2016 നവംബറില്‍ ഡ്രാഫ്റ്റ് സ്കീം
തയ്യാറാക്കുകയും പ്രതികരണങ്ങള്‍ ക്ഷണിക്കുകയും ചെയ്തു. ആരും പരാതി പറയാത്ത
സാഹചര്യത്തില്‍ 2017 ഏപ്രിലില്‍ പുതിയ ഭരണസംവിധാനത്തിന്റെ സ്കീം ഗസറ്റില്‍
പ്രസിദ്ധീകരിച്ചു. ആഡിറ്റ് ഇന്‍സ്പെക്ടര്‍ ടി സി ബിജുവിനെ
എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. <br />
എസ്ക്യൂട്ടീവ് ഓഫിസര്‍ക്ക്
അധികാരം കൈമാറാന്‍ സംഘം തയ്യാറായില്ല. പകരം അതിനെ രാഷ്ട്രീയമായി
നേരിടുകയായിരുന്നു. ആ ഘട്ടത്തില്‍ അവര്‍ ഹൈകോടതിയെ സമീപിച്ചു. കോടതി വിധി
സംഘത്തിന് എതിരായിരുന്നു. ഇതിനിടയില്‍ 51ലെ നിയമത്തിന്റെ പരിധിയില്‍ ഈ
ക്ഷേത്രം വരില്ലെന്നും സ്വകാര്യ ക്ഷേത്രമാണെന്നും ചൂണ്ടിക്കാട്ടി ഭരണസമിതി
സിവില്‍ കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഇപ്പോഴും നടക്കുകയാണ്. ഡിവിഷന്
ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ റിവ്യൂ പെറ്റീഷന് സമര്‍പ്പിച്ചു.
ആ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. ഇതിനിടയില്‍
വിധിയ്ക്കെതിരെ സംഘം സുപ്രിംകോടതിയെയും സമീപിച്ചിരുന്നു. <br />
ചുരുക്കത്തില്‍ ക്ഷേത്രം സ്വകാര്യക്ഷേത്രമാണോ അല്ലയോ എന്ന കേസ് ഇപ്പോഴും
കോടതിയുടെ പരിഗണനയിലാണ്. മേല്‍നോട്ടത്തിന്റെ കാര്യത്തിലാണ് താല്‍ക്കാലിക
വിധി ഉണ്ടായിരിക്കുന്നത്. <br />
ക്ഷേത്രം ഏറ്റെടുത്ത കാര്യത്തില്‍
കേരളസര്‍ക്കാരിന് നേരിട്ട് ഉത്തരവാദിത്തമൊന്നുമില്ലെങ്കിലും അത്
നിയമദൃഷ്ട്യാ ശരിയാണെങ്കിലും അതില്‍ സാമാന്യനീതിയുടെ പ്രശ്നമുണ്ട്. 51 ലെ
നിയമത്തില്‍ ട്രസ്റ്റി ക്ഷേത്രങ്ങളുടെ മുകളില്‍ സ്ഥിരമായി ഒരു
എക്സിക്യൂട്ടീഫ് ഓഫിസറെ നിയമിക്കാനുള്ള വകുപ്പു കാണുന്നുണ്ട്. ആ
വകുപ്പുപ്രകാരമാണ് ഇപ്പോഴത്തെ നടപടി. ഒരു സംഘം ആളുകള്‍ സ്വന്തം പണം
ചെലവാക്കി ഉണ്ടാക്കുന്ന ആരാധനാലയങ്ങള്‍ സ്ഥിരമായി ഭരിക്കാനുള്ള അവകാശം
സര്‍ക്കാരിനു നല്‍കുന്നത് ശരിയല്ല. അത്തരമൊരു അവകാശം നല്കുന്ന നിയമം
ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. അതായത് 51 ലെ നിയമപ്രകാരമുള്ള (ട്രസ്റ്റി)
ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ഒരു പൊതുകൂടിയാലോചന ഉണ്ടാവേണ്ടിയിരിക്കുന്നു.
പ്രത്യേകിച്ചും നടത്തിപ്പിന്റെ കാര്യത്തില്‍. സര്‍ക്കാരിന്റെ ഇടപെലുകള്‍
ആവശ്യമാണ്, അത് എവിടെവരെ എന്ന കാര്യത്തിലും പുനര്‍ചിന്ത ആവശ്യമാണ്. <br />
അതേസമയം നാട്ടുരാജാക്കന്മാരുടെ കൈയില്‍ നിന്ന് കൈമാറിക്കിട്ടിയ
ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ആ പരിഗണന നല്‍കേണ്ടതുമില്ല. അവ
നാനാജാതിമതസ്ഥര്‍ക്ക് അവകാശപ്പെട്ട സ്വത്തുവഹകളാണെന്നതു തന്നെ കാരണം.
അത്തരം ക്ഷേത്രങ്ങളെയും ട്രസ്റ്റി ക്ഷേത്രങ്ങളെയും കൂ്ട്ടിക്കുഴച്ച്
അവതരിപ്പിച്ചാണ് ഇന്ന് സംഘപരിവാര്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍
സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. അപ്പുറത്തു നില്ക്കുന്നവരാകട്ടെ
കാര്യങ്ങളെ ചരിത്രപരമായി കാണാനും തയ്യാറില്ല.<br />
<br />
(തേജസില്‍ എഴുതിയ കുറിപ്പ് )</div>
</div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com1tag:blogger.com,1999:blog-6964624596990320758.post-14172894034274100572016-07-28T09:30:00.000-07:002016-07-28T09:32:11.083-07:00ഹിന്ദുത്വസെക്കുലറുകളെ തിരിച്ചറിയുന്നതെങ്ങനെ? <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxpk1kRtUuNhtS56L96cPLoIOmbmpENcreD7ieBxxedE9TzLx7N_TgGGGlTp7WJGETUZll5Kno3XngDQU2AgZu95_c_WRvXyoi2j88awR59CnEfi3KdXuq1JRE5sJHlVdN90LUwegWx4w/s1600/o-BED-BUGS-facebook.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><span style="font-size: large;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxpk1kRtUuNhtS56L96cPLoIOmbmpENcreD7ieBxxedE9TzLx7N_TgGGGlTp7WJGETUZll5Kno3XngDQU2AgZu95_c_WRvXyoi2j88awR59CnEfi3KdXuq1JRE5sJHlVdN90LUwegWx4w/s400/o-BED-BUGS-facebook.jpg" width="400" /></span></a></div>
<span style="font-size: large;"><br /></span>
<span style="font-size: large;"><br /></span>
<div>
<span style="font-size: large;">താഴെ പറയുന്നവ മൊത്തമായോ ചില്ലറയായോ വിശ്വസിക്കുന്നവരാണ് ഹിന്ദുത്വസെക്കുലറുകള്‍: </span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px;">
<span style="font-size: large;"><br /></span></div>
<h2 style="text-align: left;">
<b><span style="color: blue; font-size: large;">ഖുര്‍ആന്‍</span></b></h2>
<span style="color: #1d2129; font-size: large;">1. ഖുര്‍ആന്‍ തന്നെയാണ് പ്രശ്നഹേതു. ആക്രമണത്തിനു പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ അതിലുണ്ട്.</span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
</div>
<h2 style="text-align: left;">
<span style="color: blue; font-size: large;"><b>ദേശീയത</b></span></h2>
<span style="color: #1d2129; font-size: large;">1. ഒരു 'യഥാര്‍ത്ഥ' ഇസ്ലാമിക വിശ്വാസിക്ക് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. അവര്‍ അത് പുറമേയ്ക്കു പറയാറില്ലെങ്കിലും. </span><br />
<span style="color: #1d2129; font-size: large;">2. മതം പ്രചരിപ്പിക്കുന്നത് മതമൗലികവാദവും വര്‍ഗീയതയുമാണ്. മതംമാറ്റം ഒരു കുറ്റകൃത്യമാണ്, ദേശദ്രോഹവുമാണ്. </span><br />
<span style="color: #1d2129; font-size: large;">3. ഇസ്ലാം മതത്തില്‍ പെട്ടവര്‍ ലോകത്ത് എവിടെയും നടത്തുന്ന അതിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ മുസ്ലിങ്ങളും മറുപടി പറയണം.</span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
</div>
<h2 style="text-align: left;">
<b><span style="color: blue; font-size: large;">മതമൗലികവാദവും വര്‍ഗീയതയും</span></b></h2>
<span style="color: #1d2129; font-size: large;">1. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മതസ്വത്വങ്ങള്‍ സംഘടിച്ച് അതിനെതിരെ പ്രതികരിക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്താല്‍ അത് മതമൗലികവാദമാണ്, വര്‍ഗീയതയാണ്. </span><br />
<span style="color: #1d2129; font-size: large;">2. മതമൗലികവാദവും വര്‍ഗീയതയും തമ്മിലുള്ള വ്യത്യാസം ലോലമാണ്. മതമൗലികവാദികളായ മുസ്ലിങ്ങള്‍ വര്‍ഗീയവാദികളുമാണ്. </span><br />
<span style="color: #1d2129; font-size: large;">3. മതാനുഷ്ഠാനങ്ങളില്‍ തീവ്രമായി മുഴുകുന്നത് മതമൗലികവാദമാണ്.</span><br />
<span style="color: #1d2129; font-size: large;">4. മുസ്ലിങ്ങള്‍ മതമൗലികവാദം കൂടുതലുള്ളവരാണ്, ഹിന്ദുക്കള്‍ പൊതുവേ ലിബറലുകളാണ്. </span><br />
<span style="color: #1d2129; font-size: large;">5. ജാറം, റാത്തീബ്, ചന്ദനക്കുടം, നേര്‍ച്ചകള്‍ എന്നിവയില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ലിബറലുകളാണ്. അവരില്‍ തീവ്രചിന്താഗതിക്കാര്‍ കുറവ്. </span><br />
<span style="color: #1d2129; font-size: large;">6. ജാറം, റാത്തീബ്, ചന്ദനക്കുടം, നേര്‍ച്ചകള്‍ എന്നിവയെ ഇസ്ലാമികവിരുദ്ധമായി കാണുന്നവരും അത് പ്രചരിപ്പിക്കുന്നവരും മതമൗലികവാദികളാണ്. </span><br />
<span style="color: #1d2129; font-size: large;">7. ഇസ്ലാംമതപരിഷ്കരണത്തിന്റെ കാലം കഴിഞ്ഞു. മതപരിഷ്കരണത്തിനു വേണ്ടി വാദിക്കുന്നവരും മതമൗലികവാദികളില്‍ പെടും. </span><br />
<span style="color: #1d2129; font-size: large;">8. ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും സമമാണ്. </span><br />
<span style="color: #1d2129; font-size: large;">9. മുസ്ലിങ്ങള്‍ക്കിടയിലുള്ള വര്‍ഗീയതയാണ് ഹിന്ദുത്വവര്‍ഗീയതയ്ക്ക് കളമൊരുക്കുന്നത്.</span><br />
<span style="color: #1d2129; font-size: large;">10. മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിരുന്നിടത്ത് അവര്‍ മനുഷ്യാവകാശത്തെ കുറിച്ച് പറയുകയും ഭൂരിപക്ഷമായിടത്ത് മനുഷ്യാവകാശം കവരുകയും ചെയ്യും. </span><br />
<span style="color: #1d2129; font-size: large;">11. ഇടതു/ വലതു മുഖ്യധാരാരാഷ്ട്രീയത്തിന്റെ ഭാഗമാവാത്തവര്‍ ഹിന്ദുത്വത്തെ സഹായിക്കുന്നവരാണ്.</span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span style="color: #1d2129; font-size: large;"><br /></span></div>
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
</div>
<h2 style="text-align: left;">
<b><span style="color: blue; font-size: large;">മുസ്ലിംസ്വത്വം </span></b></h2>
<span style="color: #1d2129; font-size: large;">1. മുസ്ലിങ്ങള്‍ ഒറ്റ ജനവിഭാഗമാണ്. അവര്‍ക്കിടയിലെ തരംതിരിവുകള്‍ പ്രസക്തമല്ല. </span><br />
<span style="color: #1d2129; font-size: large;">2. ആഗോളമുസ്ലിം സമൂഹം ഒരു സങ്കല്‍പ്പം മാത്രമല്ല, കേന്ദ്രീകൃതമായ രൂപഘടനയോടുകൂടിയ ഒരു യാഥാര്‍ത്ഥ്യവുമാണ്. (ഉദാ: ഇന്ത്യയിലെ മുസ്ലിങ്ങളും സൗദിയിലെ മുസ്ലിങ്ങളും ഒന്നാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഇതേ മുസ്ലിം, സൗദിയില്‍ അത് ഹനിക്കുന്നു)</span><br />
<span style="color: #1d2129; font-size: large;">3. മുസ്ലിങ്ങള്‍ എല്ലാവരും കുഴപ്പക്കാരാണെന്ന് കരുതുന്നില്ല. എങ്കിലും ചിലര്‍ കുഴപ്പക്കാരാണ്. മറ്റു മുസ്ലിങ്ങള്‍ അവര്‍ക്കെതിരെ നിലപാടെടുത്തുകൊണ്ട് മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കണം. </span><br />
<span style="color: #1d2129; font-size: large;">4. മതത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന മുസ്ലിംസംഘടനകള്‍ സെക്കുലറിസത്തെ തകര്ക്കുന്നുവയാണ്.</span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span style="color: #1d2129; font-size: large;"><br /></span></div>
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
</div>
<h2 style="text-align: left;">
<b><span style="color: blue; font-size: large;">മുസ്ലിംസ്ത്രീ</span></b></h2>
<span style="color: #1d2129; font-size: large;">1. മുസ്ലിംസ്ത്രീ മുസ്ലിംപുരുഷന്റെ അടിമയാണ്. </span><br />
<span style="color: #1d2129; font-size: large;">2. മുസ്ലിംസ്ത്രീകള്‍ക്ക് 'മതമൗലികവാദി'/'വര്‍ഗീയവാദി'കളാവാന്‍ സാധ്യമല്ല. </span><br />
<span style="color: #1d2129; font-size: large;">3. പര്‍ദ്ദ ധരിച്ച മുസ്ലിംസ്ത്രീകളെല്ലാം സ്വന്തം അഭിപ്രായമില്ലാത്തവരാണ്.</span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span style="color: #1d2129; font-size: large;"><br /></span></div>
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
</div>
<h2 style="text-align: left;">
<b><span style="color: blue; font-size: large;">മുസ്ലിംസ്വഭാവം</span></b></h2>
<span style="color: #1d2129; font-size: large;">1. പല മുസ്ലിം സംഘടനകളും പുരോഗമനപക്ഷമായി ഭാവിക്കാറുണ്ട്. അതുപക്ഷേ, ബോധ്യങ്ങളുടെ അടിസ്ഥാനത്തിലല്ല, ഒരു മുഖംമൂടി മാത്രമാണ്. </span><br />
<span style="color: #1d2129; font-size: large;">2. ഇസ്ലാമിസ്റ്റുകള്‍ അഭിപ്രായങ്ങള്‍ പുനപ്പരിശോധിക്കുകയില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തല്ക്കാലത്തേയ്ക്ക് മാത്രം. </span><br />
<span style="color: #1d2129; font-size: large;">3. മുസ്ലിങ്ങള്‍ പെട്ടെന്നു പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ്. ലിബറലുകളുമല്ല. </span><br />
<span style="color: #1d2129; font-size: large;">4. മുസ്ലിങ്ങള്‍ക്ക് മതവിഷയങ്ങളില്‍ മാത്രമേ താല്‍പ്പര്യമുള്ളൂ. </span><br />
<span style="color: #1d2129; font-size: large;">5. മുസ്ലിങ്ങള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണ്. </span><br />
<span style="color: #1d2129; font-size: large;">6. എല്ലാ ഇസ്ലാമിസ്റ്റുകളും ഫ്യൂഡല്‍ ചിന്തയുള്ളവരും സ്ത്രീവിരുദ്ധരുമാണ്. </span><br />
<span style="color: #1d2129; font-size: large;">7. മക്കളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മുസ്ലിം മാതാപിതാക്കള്‍ യാഥാസ്ഥിതികര്‍ മാത്രമല്ല, മതമൗലികവാദികളുമാണ്. </span><br />
<span style="color: #1d2129; font-size: large;">8. എല്ലാ ഇസ്ലാമിസ്റ്റുകളും മതവാദികളും സൗദിപക്ഷപാതികളാണ്.</span><br />
<div style="background-color: white; font-family: helvetica, arial, sans-serif; line-height: 19.32px; margin-bottom: 6px; margin-top: 6px;">
<span style="color: #1d2129; font-size: large;"><br /></span></div>
<span style="font-size: large;"><div style="background-color: white; display: inline; font-family: helvetica, arial, sans-serif; line-height: 19.32px; margin-top: 6px;">
</div>
</span><h2 style="text-align: left;">
<b><span style="color: blue; font-size: large;">ശരിഅത്ത്</span></b></h2>
<span style="color: #1d2129; font-size: large;">1. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിം സംഘടനകള്‍ ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്.</span><br />
<span style="color: #1d2129; font-size: large;">2. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിംസംഘടനകള്‍ മുത്തലാക്കിനെ പ്രേത്സാഹിപ്പിക്കുന്നവരാണ്.</span><br />
<span style="color: #1d2129; font-size: large;">3. ശരിഅത്തിനു വേണ്ടി വാദിക്കുന്ന മുസ്ലിംസംഘടനകളെല്ലാം പര്‍ദ്ദ നിര്‍ബന്ധമായും ധരിക്കണമെന്നു പറയുന്നവരാണ്. </span><br />
<span style="color: #1d2129; font-size: large;">4. ഹിന്ദുചിഹ്നങ്ങള്‍ സെക്കുലര്‍ ചിഹ്നങ്ങളുമാണ്. അത് മാറ്റി നിര്‍ത്തുന്നവര്‍ വര്‍ഗീയവാദികളാണ്.</span></div>
</div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-23343044005320779112016-03-02T19:31:00.001-08:002016-03-02T19:33:18.914-08:00ഭരണഘടനാവാദത്തിന്റെ പിന്നാമ്പുറം<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQt6sfzoQlmShkAJwM5KAJH94431Lqa8J_pdyvWLXTkfe_ngE953QRYBJoGaAO9SzgmFbCkAqaserOlAwhaX5_o6-asQTDunk7WJAwfptqBWB-ROqokTWKAaxbWh8a0dbpVtBNwfqTeoo/s1600/Kanhaiya-Kumar-1-720x400.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="220" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQt6sfzoQlmShkAJwM5KAJH94431Lqa8J_pdyvWLXTkfe_ngE953QRYBJoGaAO9SzgmFbCkAqaserOlAwhaX5_o6-asQTDunk7WJAwfptqBWB-ROqokTWKAaxbWh8a0dbpVtBNwfqTeoo/s400/Kanhaiya-Kumar-1-720x400.jpg" width="400" /></a></div>
<b><span style="font-size: large;"><br /></span></b>
<b><span style="font-size: large;">എ</span></b>ന്തുകൊണ്ടോ കുറച്ചായി ഭരണഘടനയാണ് നമ്മുടെ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. ജെഎന്‍യുവിലെ വിദ്യാര്‍ഥി കനയ്യകുമാര്‍ തന്റെ അറസ്റ്റിനു തൊട്ടു മുന്‍പ് നടത്തിയ പ്രസംഗത്തിലും അക്കാര്യം സൂചിപ്പിച്ചിരുന്നു. ആര്‍എസ്എസുകാര്‍ തന്നെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുശേഷം അദ്ദേഹം അംബേദ്ക്കറെ പരാമര്‍ശിച്ചു. അംബേദ്ക്കറില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ അടുത്ത നിമിഷം തനിക്ക് ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം ആണയിട്ടു. അംബേദ്ക്കറെ ഭരണഘടയോട് ചേര്‍ത്തുവെക്കുകയായിരുന്നു കനയ്യകുമാര്‍. അദ്ദേഹത്തെ അറസ്റ്റു ചെയ്തതിനു ശേഷം പോലിസ് കോടതിയില്‍ കൊടുത്ത റിപോര്‍ട്ടിലും ഭരണഘടന പരാമര്‍ശിക്കുകയുണ്ടായി. കനയ്യകുമാര്‍ ഭരണഘടനാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. അറസ്റ്റു ചെയ്തതിനു ശേഷം പുറത്തുവന്ന പ്രതികരണങ്ങളും സമാനസ്വഭാവം പുലര്‍ത്തി.<br />
<br />
കനയ്യയ്ക്കു ശേഷം അറസ്റ്റു ചെയ്യപ്പെട്ട ഉമര്‍ ഖാലിദും സമാനമായ അവസ്ഥയില്‍ ശ്രദ്ധേയമായ ഒരു പ്രസംഗം നടത്തിയിരുന്നു. രാജ്യദ്രോഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഭരണഘടനയോടുള്ള ബാധ്യതയെക്കുറിച്ച് ഉമര്‍ ഒന്നും പറഞ്ഞില്ല. അതേസമയം ഗിലാനിക്കാകട്ടെ ചര്‍ച്ചകളില്‍ പോലും ഇടംപിടിക്കാനാവാതെ തടവുജീവിതത്തിലേക്ക് പോകേണ്ടിയുംവന്നു.<br />
<br />
മാവോയിസ്റ്റ് വക്താവ് ആസാദാണ് ജെഎന്‍യു പ്രശ്നത്തിനു മുന്‍പ് ദേശീയതലത്തില്‍ ഏറ്റവും ഒടുവില്‍ ഭരണഘടനാ ചര്‍ച്ചകള്‍ക്ക്് ചൂടുപകര്‍ന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു ടോയ്ലറ്റ് പേപ്പറാണെന്നായിരുന്നു ഒരു രൂപകാത്മകമായി ആസാദ് എഴുതിയത്. അദ്ദേഹത്തിന്റെ കൊലപാതകത്തിനു ശേഷം ഇതേക്കുറിച്ച് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച നടന്നു.<br />
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇന്ത്യയില്‍ ഭരണഘടനാപരമല്ലാത്ത ഒരു അവസ്ഥ സംജാതമായെന്ന് നമ്മുടെ രാഷ്ട്രീയനിരീക്ഷകരും രാഷ്ട്രീയപ്രവര്‍ത്തകരും കരുതുന്നുണ്ടോ? അവരില്‍ ആ വിശ്വാസം രൂഢമൂലമായതിനാലാണോ ചില പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും അവര്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്? ഭരണഘടനയും രാജ്യസ്നേഹവും രാജ്യദ്രോഹവും ഒക്കെ ഇടകലര്‍ന്ന പ്രശ്നപരിസരത്തെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. <br />
<br />
യഥാര്‍ഥത്തില്‍ ഭരണഘടന എന്നാല്‍ എന്താണ്? ഇതിനെ രണ്ടു വശങ്ങളില് നിന്ന് നോക്കിക്കാണാം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും, ജനങ്ങളുടെ ഭാഗത്തുനിന്നും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഭരണഘടനയെ കാണുകയെന്നതാണ് വ്യവസ്ഥാപിത രീതി. അവിടെ പൗരന്റെ മുഴുവന്‍ വ്യവഹാരങ്ങളുടെയും പരമാധികാരിയായി ഭരണകൂടം സങ്കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ജനങ്ങളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. അതുപ്രകാരം ഭരണഘടനാപരമായ അധികാരം പൗരനു മുകളിലുള്ള 'പരമാധികാര'ത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഭരണകൂട അധികാരം ഏതൊക്കെ മേഖലയില്‍ ബാധകമാണെന്നു ഭരണഘടന വിശദീകരിക്കുന്നുവെന്നത് സത്യം തന്നെ. ഒപ്പം ഏതൊക്കെ മേഖലയില്‍ ബാധകമല്ലെന്ന സൂചനയും കൂടെയാണ് അത്.<br />
ഒരു ഭരണകൂടത്തിനും സ്വന്തം പൗരനുമുകളില്, അത് ഏതെങ്കിലും തരത്തില്‍ നിര്‍വചിക്കപ്പെടാത്തിടത്തോളം, യാതൊരു അധികാരവുമില്ല. ഏതെങ്കിലുമൊരിടത്ത് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭരണകൂടം ഒരു പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. അതുവരെയും ആ മേഖല ഭരണകൂടത്തിന്റെ സ്വാധീനവലയത്തിനു പുറത്തായിരിക്കുമെന്നാണ് അതിനര്‍ഥം. അതേസമയം തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്ത് നിയമനിര്‍മാണത്തിലൂടെ സ്വാധീനം ചെലുത്താനുള്ള അവകാശം സ്വയംസിദ്ധമാണെന്നിടത്താണ് ഭരണകൂടത്തിന്റെ പരമാധികാരം കുടികൊള്ളുന്നത്. സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയും ഈ സാധ്യതയിലാണ് ഉള്ളടങ്ങിയിരിക്കുന്നത്. <br />
<br />
1215ല്‍ മാഗാനാകാര്ട്ട ഒപ്പുവെയ്ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അത് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടലായിരുന്നു. മാഗ്നാകാര്‍ട്ടയിലെ വകുപ്പുകള്‍ പറയുന്നത് രാജാവ് എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ല എന്നാണ്. ജനങ്ങളുടെ അവകാശം നിലനിര്‍ത്തുന്നതിനുള്ള ഉപാധിയായിരുന്നു അത്. കേന്ദ്ര-ഫെഡറല്‍ വിഭാഗങ്ങള്‍ക്കിടയിലുള്ള അധികാരം പങ്കുവെക്കുന്നതിന്റെ മാര്‍ഗനിര്‍ദ്ദേശമായാണ് അമേരിക്കയില്‍ ഭരണഘടന കടന്നുവരുന്നത്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകം തുടങ്ങി സ്വാതന്ത്ര്യത്തിന്റെ ആറു ദശകങ്ങള്‍ക്കുള്ളിലാണ് വ്യത്യസ്ത വിഭാഗങ്ങളുടെ മുന്‍കൈയില്‍ ഇന്ത്യന്‍ ഭരണഘടന വളര്‍ച്ച പ്രാപിക്കുന്നത്. കൊളോണിയല്‍ അധികാരികള്‍ മുതല്‍ സ്വദേശി-ദല്ലാള്‍ ഭരണവര്‍ഗങ്ങള്‍ വരെയുള്ളവരുടെ വ്യത്യസ്ത താല്പര്യങ്ങള് ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്.<br />
<br />
ഒരു നിശ്ചിത സ്ഥലരാശിക്കുള്ളില്‍ ബാധകമാകുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍, ഭരണകൂടത്തിന് പൗരനു മുകളില്‍ അധികാരവും പൗരന് പൗരാവകാശങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍, ഈ പൗരാവകാശങ്ങള്‍ എല്ലാ പൗരന്മാര്ക്കും ഒരുപോലെ ലഭ്യമാകണമെന്നില്ലെന്ന് പ്രായോഗികമായി നമുക്കറിയാം. പരമാധികാരം എന്ന ആശയത്തെ മാത്രം പരിശോധിച്ചുകൊണ്ട് ഈ പ്രതിഭാസത്തെ നമുക്ക് മനസ്സിലാക്കാനാവില്ല.<br />
<br />
ആധുനിക ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരമാധികാരശക്തിയുടെ അധികാരവിന്യാസ യുക്തിക്കനുസരിച്ചല്ലെന്ന് ഫൂക്കോ പറയുന്നു. പരമാധികാരത്തിനു പകരം ഭരണത്തിന്റെ സൂക്ഷ്മതകളിലാണ് അദ്ദേഹത്തിന്റെ ഊന്നല്‍. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ ജനസമൂഹത്തിന്റെയാകമാനമുള്ള ക്ഷേമം എന്ന ആശയത്തിനുള്ളിലാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനക്ഷേമത്തിനു വേണ്ടി ഏതെങ്കിലും ഒരു വിഭാഗത്തെ പരിഗണനയ്ക്കു വിധേയമാക്കാന്‍ ഇതുവഴി ഭരണകൂടത്തിനു കഴിയുന്നു. 'ഈ പരിഗണന വികസനത്തിനോ ദാരിദ്രനിര്‍മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള പദ്ധതികളുടെ രൂപത്തിലാകാം. കുറ്റകൃത്യങ്ങള്‍ കുറക്കുവാനായി ഒരു ജനവിഭാഗത്തെ പ്രത്യേക നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കുന്ന രൂപത്തിലാകാം. എന്തിന് സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ പോലും ഈ അധികാരയുക്തിക്ക് സാധിക്കും' (ഉദയകുമാര്‍-മാക്സ് വായനകള്‍). സാങ്കേതികമായി പൗരനായിരിക്കുമ്പോഴും പൗരത്വനിഷേധങ്ങള് ഉടലെടുക്കുന്നത് ഈ പഴുതുകളിലൂടെയാണ്. പൊതുജനക്ഷേമം എന്ന ആശയത്തെ സുരക്ഷയുമായാണ് ഇപ്പോള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തോടുള്ള കൂറും സ്നേഹവും പരിശോധിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. മതം, പ്രദേശം, പാരമ്പര്യം, വംശം, വിശ്വാസം തുടങ്ങി എന്തും ഈ പരിശോധനയുടെ മാനദണ്ഡങ്ങളില്‍ പെടും. <br />
<br />
ദേശീയതയോടുള്ള കൂറ് സ്വാതന്ത്ര്യം മുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആശയമാണ്. സ്ഥലപരമായ ദേശീയത, സാംസ്കാരിക ദേശീയതയ്ക്കു വഴി മാറിയതോടെ പല ജനവിഭാഗങ്ങളും ദേശീയതയുടെ യുക്തിയ്ക്കു പുറത്തേയ്ക്കു ആനയിക്കപ്പെടാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ സ്ഥലപരദേശീയതയ്ക്കു പുറത്ത് രൂപം കൊണ്ട മുസ്ലി-ക്രിസ്ത്യന്‍ മതധാരകളില്‍ വിശ്വസിക്കുന്നവര്‍ അപരസ്ഥാനത്തേയ്ക്കാനയിക്കപ്പെടുന്നതിന് ചെറിയൊരു പ്രാഥമിക തള്ളല്‍ മത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. ഇന്ത്യാവിഭജനവും അതുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളുമാണ് ഈ തള്ളല്‍ പ്രദാനം ചെയ്തത്. ബിജെപിയും സംഘപരിവാരസംഘടനകളും ചേര്‍ന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തുന്ന പ്രത്യയശാസ്ത്ര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇവയെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട്. പൗരത്വനിഷേധത്തിന്റെ പൊതുഅന്തരീക്ഷം എന്നത്തേക്കാളും രൂക്ഷമായി ഇന്ന് ഇന്ത്യയില്‍ നിലനില്ക്കുന്നു. കശ്മീരി ജനതയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളും മുസ്ലിംമതന്യൂനപക്ഷങ്ങളും ദലിതരും പൗരന്മാരായിരിക്കുമ്പോള്‍ തന്നെ പൗരാവകാശനിഷേധം അനുഭവിക്കുന്നവരാണ്.<br />
സമീപകാല ചര്‍ച്ചകളിലേക്ക് നമുക്ക് തിരിച്ചുവരാം. ഭരണഘടനയുടെ സാധുത നിഷേധിക്കപ്പെടുന്നിടത്തുനിന്നായിരുന്നില്ല ആ ചര്‍ച്ചകളൊന്നും ഉത്ഭവിച്ചത്. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ ഇല്ലയോ എന്നതായിരുന്നു ഉയര്‍ത്തപ്പെട്ട കാതലായ ചോദ്യം. ഫെയ്സ്ബുക്ക് ചര്‍ച്ചകളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ ചര്‍ച്ചകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍തന്നെ പ്രതിഷ്ഠിക്കുകയുണ്ടായി. സായുധസമരം പ്രഖ്യാപിച്ചിട്ടുള്ള മാവോയിസ്റ്റ് വീക്ഷണക്കാര്ക്കെതിരെയാണ് ഈ ചോദ്യം ഉപയോഗിക്കാറുള്ളതെങ്കിലും മതന്യൂനപക്ഷങ്ങളാണ് പ്രധാന ഇരകള്‍, പ്രത്യേകിച്ച് മുസ്ലിങ്ങള്‍. ഒരുപക്ഷേ, മാവോയിസ്റ്റുകളേക്കാള്‍ മുസ്ലിങ്ങളായിരിക്കും ഈ ചോദ്യങ്ങളിലൂടെ കൂടുതല്‍ അപരവല്ക്കരിക്കപ്പെടുന്നത്. 2010ല്‍ നടന്ന ഇഎംഎസ്സിന്റെ ലോകം സെമിനാറില്‍ പിണറായി ഉന്നയിച്ച ഒരു പ്രശ്നം ശ്രദ്ധേയമായിരുന്നു. ദേശീയതയെ അംഗീകരിക്കാത്ത വിഘടനസ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്നായിരുന്നു പിണറായിയുടെ ആരോപണം. ജമാ അത്ത് മാത്രമല്ല, വിവിധ മുസ്ലിം സംഘടനകള്‍ ഒളിഞ്ഞു തെളിഞ്ഞും പലപ്പോഴായി ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്.<br />
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ എന്ന ചോദ്യം തികച്ചും സ്വാഭാവികമായാണ് പലരും കണക്കാക്കുന്നത്. ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ അവിടത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടല്ലോ എന്ന ലളിതബുദ്ധിയില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ പുറപ്പെടുന്നത്. ഈ വാദങ്ങള്‍ ഉയര്‍ത്തുന്നവരെ സംബന്ധിച്ചടത്തോളം ഭരണഘടന ഒരു ഫിനിഷ്ഡ് പ്രൊഡക്റ്റാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ പുസ്തകത്തിനോട് യോജിക്കുന്നുണ്ടോ വിയോജിക്കുന്നുണ്ടോ എന്ന ചോദ്യം അസ്ഥാനത്തല്ല. യോജിക്കുന്നവര്‍ പൗരാവകാശങ്ങള്‍ ലഭ്യമായവരാണെങ്കില്‍ യോജിക്കാത്തവര്‍ക്ക് അവകാശങ്ങള്‍ക്ക് അര്‍ഹതയില്ല. ദേശീയതയുടെ മിത്രങ്ങളെയും ശത്രുക്കളെയും നിര്‍വചിക്കുന്നതിനുള്ള മാര്‍ഗങ്ങളിലൊന്നായി ഇത്തരം ചോദ്യങ്ങള്‍ മാറുന്നതോടെയാണ് ഇവ കൂടുല്‍ രൗദ്രഭാവം ആര്‍ജിക്കുന്നത്. ഭരണകൂടത്തിന്റെ പരിധികളെ നിശ്ചയിക്കുന്ന ഒരുപറ്റം നിയമങ്ങള്‍ ജനങ്ങളുടെ രാഷ്ട്രീയാസ്ഥിത്വത്തെ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നുവെന്നതാണ് ഇവിടുത്തെ വൈരുദ്ധ്യം.<br />
<br />
ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന പ്രഖ്യാപനങ്ങള്‍ പലപ്പോഴും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാത്ത അപരരെ നിര്‍വചിച്ചുകൊണ്ടാണ് അവസാനിക്കുന്നത്. ഭരണഘടനാവിരുദ്ധരുടെ ലീഗിലേയ്ക്ക് തങ്ങളെയും തള്ളിമാറ്റുമ്പോള്‍ ചിലരെങ്കിലും അത്തരം അഭിപ്രായങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമെന്നതില്‍ ആരെയും കുറ്റപ്പെടുത്താനാവില്ല. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും സങ്കുചിത ദേശീയതയുടെയും അതേ യുക്തിയാണ് കനയ്യകുമാറിന്റെ ഭരണഘടനാ അനുകൂലപ്രസംഗങ്ങളും പ്രകടിപ്പിക്കുന്നത്. പോരാളിയും ജയിലിലടക്കപ്പെട്ടവനുമായ ഒരു യുവപൗരനെന്ന നിലയില്‍ അത് പൊറുക്കാവുന്നതേയുള്ളൂ.<br />
അതേസമയം ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികളുടെയും മുന്‍കൈയില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണഘടനായുക്തികള്‍ അങ്ങനെ തള്ളിക്കളയാവുന്നതല്ല. ഭരണഘടനയ്ക്കെതിരെ നില്‍ക്കുന്നവരുടെയും രാജ്യദ്രോഹികളുടെയും കൈവെട്ടാന്‍ നിര്‍ദ്ദേശിക്കുന്ന ഇടതുപക്ഷരാഷ്ട്രീയക്കാര്‍ ഉള്ള രാജ്യമാണല്ലോ നമ്മുടേത്. വെറുപ്പു വിതച്ചുകൊണ്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരുന്ന ഭരണഘടനാവാദങ്ങളോട് കലഹിക്കാതിരിക്കാനാവില്ലെന്നതുകൊണ്ടാണ് ഇത്രയും എഴുതിയത്, അല്ലാതെ ഹൈന്ദവ ഇന്ത്യയും അതനുസരിച്ചുള്ള ഭരണഘടനാപൊളിച്ചെഴുതലുകളും ഒരസാധ്യതയാണ് എന്നു കരുതുന്നതുകൊണ്ടല്ല.<br />
<b>(തേജസ് ദിനപത്രത്തില്‍ മാര്‍ച്ച് 3, 2016 ല്‍ പ്രസിദ്ധീകരിച്ചത്)</b><br />
<br />
<br />
<br /></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com1tag:blogger.com,1999:blog-6964624596990320758.post-36228374090201866892016-02-10T20:05:00.003-08:002016-02-10T20:11:50.088-08:00ദലിത്-ന്യൂനപക്ഷ(മുസ്ലിം) ഐക്യം: ഒരു സംവാദം<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaxUPaEw2VhY05UTx2L5-4gZsVqIUDIxArOdxpn34G4G5ud6OGlRM7T5zZJw95gIVbVu_nhKx6mWy5oz9GSaDdp7ULu9PM3Bd2PRGt5GZmwADhcZ0djFLsrwxjVyQKoUY3KMgJ4ImhC64/s1600/NCDHR1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="225" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiaxUPaEw2VhY05UTx2L5-4gZsVqIUDIxArOdxpn34G4G5ud6OGlRM7T5zZJw95gIVbVu_nhKx6mWy5oz9GSaDdp7ULu9PM3Bd2PRGt5GZmwADhcZ0djFLsrwxjVyQKoUY3KMgJ4ImhC64/s400/NCDHR1.jpg" width="400" /></a></div>
<span style="color: red;"><b>തൊണ്ണൂറുകള്‍</b></span> 'മണ്ഡല്‍കാല'മായിരുന്നു. മണ്ഡല്വ്യവഹാരങ്ങളാണ് ഇന്ത്യന്‍ സമൂഹത്തെ മൊത്തത്തില്‍ നിര്‍ണയിച്ചിരുന്നത്. ശത്രുവും മിത്രവും ആരാണെന്നു തീരുമാനിച്ചിരുന്നതും അങ്ങനെത്തന്നെ. മുസ്ലിംസംഘടനകളും ദലിത് സംഘടനകളും ഇടതുപക്ഷം പോലും മണ്ഡല് വ്യവഹാരത്തിന്റെ പശ്ചാത്തലത്തില്‍ ഒരൊറ്റ ബിന്ദുവിലേക്ക് ഏകീകരിക്കപ്പെട്ടു. ശത്രുപക്ഷത്ത് സവര്ണധാരയും പ്രതിഷ്ഠിക്കപ്പെട്ടു.<br />
പക്ഷേ, ഇപ്പോഴത്തേത് ന്യൂനപക്ഷവിരുദ്ധതയുടെ കാലമാണ്. ന്യൂനപക്ഷപ്രീണനവ്യവഹാരങ്ങളുടെ കാലമെന്നും പറയാം. പൊതുവില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളും യുക്തിവാദികളും ചില ദലിത് സംഘടനകള്‍ പോലും ന്യൂനപക്ഷവിരുദ്ധതയുടെ രാഷ്ട്രീയത്താലാണ് പ്രചോദിതരായിരിക്കുന്നത്. ഈ ന്യൂനപക്ഷപ്രീണനവാദികളില്, മുസ്ലിം സംഘടനകളും കാണും. മുസ്ലിംലീഗിന്റെ ചില അഭിപ്രായപ്രകടനങ്ങള്‍ ശ്രദ്ധിക്കുക.<br />
ന്യൂനപക്ഷപ്രീണനവാദികളുടെ ഭാഷ പരിശോധിക്കുക. സങ്കുചിത ദേശീയത, രാജ്യദ്രോഹം, രാജ്യസുരക്ഷ തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദാവലികളാലാണ് അത് ആവിഷ്കരിക്കപ്പെടാറുള്ളത്. ന്യൂനപക്ഷവര്‍ഗീയതയും(ന്യൂനപക്ഷവര്‍ഗീയത എന്ന പദത്തെത്തന്നെ സംശയിക്കണം)രാജ്യസുരക്ഷയുടെ പ്രശ്നമായി വിശദീകരിക്കപ്പെടുന്നു. അതേസമയം ഭൂരിപക്ഷവര്‍ഗീയത ആഭ്യന്തരപ്രശ്നമാണ്, കൂടിപ്പോയാല്‍ അസഹിഷ്ണുത.<br />
<br />
മുസ്ലിംങ്ങള്‍ ദലിതരുടെ രക്ഷകരാവേണ്ട എന്നൊക്കെയുള്ള ചില ചര്‍ച്ചകള്‍ കുറച്ചുനാള്‍ മുമ്പ് നെറ്റില്‍ കണ്ടിരുന്നു. തൊണ്ണൂറുകളില്‍ വികസിക്കപ്പെട്ട ഒരു ഐക്യനിരയുടെ തകര്‍ച്ചയായാണ് ഞാനിതിനെ കാണുന്നത്. രക്ഷകര്തൃമനോഭാവത്തെ ചെറുക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്നുകൊണ്ടല്ല ഇത് പറയുന്നത്, നേരത്തേ പറഞ്ഞ പുതിയ ന്യൂനപക്ഷപ്രീണനവാദ ചിന്തയില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ രൂപപ്പെടുന്നത്.<br />
<br />
അതേസമയം മുസ്ലിങ്ങള്‍ക്കിടയില്‍ പടര്‍ന്നു കിടക്കുന്ന ജാതീയതയെ വിമര്‍ശിക്കാന്‍ ദുര്‍ബലമെങ്കിലും മുസ്ലിങ്ങളിലെ പുതിയ തലമുറ സൈദ്ധാന്തികമായി തയ്യാറാവുന്നതിനെ ധനാത്മകമായ നീക്കമായി കാണുന്നു. സച്ചാര്‍ കമ്മറ്റി റിപോര്‍്ട്ട് പുറത്തു വന്ന കാലത്ത് ഒരു മുസ്ലിം സംഘടന പുറത്തിറക്കിയ മലയാളവിവര്‍ത്തനത്തില്‍ നിന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന മുസ്ലിങ്ങളിലെ ജാതിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കിയിരുന്നുവെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു. ഇപ്പോഴെന്താണ് സ്ഥിതി എന്നറിയില്ല. മുസ്ലിംപള്ളികളിലെ ജാതീയതയെ വിമര്‍ശിക്കുന്ന ചില ലേഖനങ്ങള്‍ ഏതാനും മാസം മുമ്പ് മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതൊരു സുപ്രധാന മാറ്റമാണ്. അതേസമയം ഇനിയും വളര്‍ന്നുവരേണ്ട ഒരു പ്രവണതയാണ് അത്.<br />
<br />
അതോടൊപ്പം മുസ്ലിങ്ങള്‍ക്കിടയിലെ വിവേചനത്തെ പ്രത്യേകിച്ച് സ്ത്രീപ്രശ്നത്തെ മുസ്ലിങ്ങളോട് 'പ്രണയ'മുള്ള ആളുകള്‍ കാണുന്നില്ല എന്ന ചില വിമര്‍ശനങ്ങള്‍ കാണാറുണ്ട്. വിചിത്രമായ വാദമാണ് ഇത്. ഒരു കാര്യം മാത്രം പറയാം. ഹിന്ദുകുടുംബങ്ങളിലെ കാരണവന്മാരുടെ, സഹോദരന്റെ, അച്ഛന്റെ, അമ്മയുടെ സ്ത്രീവിരുദ്ധതയെ നാം 'പിന്തിരിപ്പത്തം' എന്നാണ് വിശദീകരിക്കുക, എന്നാല്‍ ഇതേ കാര്യം മുസ്ലിംകുടുബത്തില് നി്ന്നുണ്ടായാല് നമ്മുടെ പദാവലി മാറും 'മതമൗലികവാദം' എന്ന പദം രംഗത്തുവരും നമ്മുടെ ചിന്തകളിലെ ചില മുന്‍വിധികളില്‍ നിന്നാണ് ഇതുണ്ടാകുന്നത്. മുസ്ലിങ്ങളിലെ ആഭ്യന്തരവിമര്ശകരെകൂടെ കണക്കിലെടുക്കുന്ന രാഷ്ട്രീയത്തോടാണ് എനിക്കു മമത. പലപ്പോഴും ഇസ്ലാമോഫോബിയയുടെ/മുസ്ലിംവിരുദ്ധതയുടെ അന്തരീക്ഷമാണ് ആഭ്യന്തരവിമര്‍ശനങ്ങളെ തടഞ്ഞു നിര്‍ത്തുന്നത്. ആ അര്‍ഥത്തില്‍ മുസ്ലിം സ്ത്രീയുടെ ശത്രുക്കളിലൊന്ന് സെക്കുലറുകളാണ്. അവരെ 'ഹിന്ദുത്വസെക്കുലറുകള്‍' എന്നു വിശേഷിപ്പിക്കാം. <br />
ഏതെങ്കിലും സാമൂഹ്യവിഭാഗങ്ങളുടെ മേല്‍ അധീശത്വമുണ്ടെന്നു കരുതുന്ന ശക്തികള്‍ എന്നും തങ്ങളുടെ കീഴില്കിടക്കുന്ന/ അങ്ങനെയാണെന്ന് കരുതുന്ന വിഭാഗങ്ങളിലെ പുരുഷന്മാരെ പ്രതിസ്ഥാനത്ത് സ്ഥാപിക്കുക പതിവാണ്. അവരുടെ സ്ത്രീകളുടെ രക്ഷകരായാണ് മേധാവിത്വശക്തികള്‍ സ്വയം അവതരിപ്പിക്കുക. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ. <br />
<br />
(എ എസ് അജിത്കുമാറിന്റെ എഫ് ബി പോസ്റ്റിനോട് <a href="https://goo.gl/356vl9">https://goo.gl/356vl9</a>പ്രതികരിച്ചുകൊണ്ട് എഴുതിയ കുറിപ്പ്)</div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com1tag:blogger.com,1999:blog-6964624596990320758.post-65596126661663521392015-04-21T03:27:00.001-07:002015-04-21T03:27:54.023-07:00ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും. മാടായും മറുതയായും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqo_6yIVsDnP1miV_GV4LlezGJATTXOWZajOgSBZwu5mNwa3b51wbW8ZjEdv69gf1QShNZ-TmFyAYyX3dza17tlZiaA28V5kiEZSdlfvrZqCyybQIKXjZ1GAgRcixbBX_WdXR7F3fqTjI/s1600/11146257_10203947991369172_7807598537688823579_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKCbx5HNzK81ntqO4bDMKF3_FqJzK1RiMT_WfS6ufrHijYcBoP2zaDCWPB0FL4Xt5BEVYd7g6qrvzNFIM_EFyzc-40YdjtOWbBLofl_pGTFDrwHWXeYfxFnPkGFtEy6dBNi3FwX5ql9Jw/s1600/1798504.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKCbx5HNzK81ntqO4bDMKF3_FqJzK1RiMT_WfS6ufrHijYcBoP2zaDCWPB0FL4Xt5BEVYd7g6qrvzNFIM_EFyzc-40YdjtOWbBLofl_pGTFDrwHWXeYfxFnPkGFtEy6dBNi3FwX5ql9Jw/s1600/1798504.jpg" height="250" width="400" /></a></div>
.<span style="font-size: x-large;"><b>പ</b></span>ര്‍ദ<span class="text_exposed_show">്ദയെക്കുറിച്ചുള്ള
കെ വി കലയുടെ (മാതൃഭൂമി, സ്ത്രീപഥം)<br /> നിരുപദ്രവമായ കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ലേഖനം
എന്തുകൊണ്ടാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്?
പര്ദ്ദാവിരുദ്ധലേഖനങ്ങള് നാട്ടില്‍ ധാരളമുണ്ട്. ഇനിയുമുണ്ടാകും, പര്‍ദ്ദാ
അനുകൂല ലേഖനങ്ങളുമുണ്ടാകും. പക്ഷേ, അതിനൊന്നും
ഏല്‍ക്കേണ്ടിവന്നിട്ടില്ലാത്ത വെറുപ്പും സ്പര്‍ദ്ധയും ഈ
ലേഖനത്തോടുണ്ടായെന്ന് ഫേയ്സ്ബുക്കിലെ ചില എഴുത്തുകളിലൂടെയും
കമന്റുകളിലൂടെയും മനസ്സിലായി. അത് എന്തുകൊണ്ടായിരിക്കും? </span><br />
തികച്ചും ആരോഗ്യപ്രശ്നം എന്ന മട്ടിലാണ് ഈ ലേഖനം സ്വയം
അവതരിപ്പിക്കുന്നത്. ആദ്യ വാചകംതന്നെ നോക്കുക: 'പര്‍ദ സ്വയം തിരഞ്ഞെടുപ്പോ
അടിച്ചേല്‍പ്പിക്കലോചര്‍ച്ചയ്ക്ക് പഴക്കമേറെയുണ്ട്്. അതിനിയും തുടരട്ടെ.'
താന്‍ അതിലൊന്നും തല്ക്കാലം ഇടപെടുന്നില്ലെന്ന മട്ടില്‍ ലേഖിക
തുടങ്ങുന്നു. തുടര്‍ന്ന് കറുത്ത പര്‍ദ്ദയെക്കുറിച്ചുള്ള ആരോഗ്യപരമായ
കാര്യങ്ങള്‍ വിവരിക്കുന്ന രണ്ടു പാരഗ്രാഫ്. പര്‍ദ സ്വയം തെരഞ്ഞെടുപ്പെന്ന
ന്യായത്തെക്കുറിച്ചുള്ള വിമര്‍ശനം അവതരിപ്പിച്ചുകൊണ്ടാണ് രണ്ടാം പാരഗ്രാഫ്
അവസാനിപ്പിച്ചിരിക്കുന്നത്. <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqo_6yIVsDnP1miV_GV4LlezGJATTXOWZajOgSBZwu5mNwa3b51wbW8ZjEdv69gf1QShNZ-TmFyAYyX3dza17tlZiaA28V5kiEZSdlfvrZqCyybQIKXjZ1GAgRcixbBX_WdXR7F3fqTjI/s1600/11146257_10203947991369172_7807598537688823579_n.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqo_6yIVsDnP1miV_GV4LlezGJATTXOWZajOgSBZwu5mNwa3b51wbW8ZjEdv69gf1QShNZ-TmFyAYyX3dza17tlZiaA28V5kiEZSdlfvrZqCyybQIKXjZ1GAgRcixbBX_WdXR7F3fqTjI/s1600/11146257_10203947991369172_7807598537688823579_n.jpg" height="162" width="200" /></a> അടുത്ത പാരഗ്രാഫ,് 'മതവും
പുരുഷമേധാവിത്വവുമാണ് വസ്ത്രം നിശ്ചയിക്കുന്നതെന്ന് പലരും
തര്‍ക്കിക്കുന്നത് ഇതുകൊണ്ടാണ്- (അവിടെയും താന്‍ തല്ക്കാലം
ഇടപെടുന്നില്ലെന്ന മട്ടില്‍ മാറി നിന്നുകൊണ്ട്) തുടങ്ങുന്നു. 'എന്നാല്‍,
സാരിയാണ് മികച്ചതെന്നും മതേതരമെന്നും പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന്
പറഞ്ഞുകൊണ്ട് സാരിയുടെ ദര്‍ശനത്തോടും താന്‍ വിയോചിക്കുന്നുണ്ടെന്ന്
പ്രസ്താവിച്ചുകൊണ്ട് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷേ,
പിടിച്ചുനില്‍ക്കാനാവുന്നില്ല പര്‍ദ്ദയെക്കുറിച്ചുള്ള തര്ക്കത്തിലേക്ക്്
താന്‍ കടക്കുന്നില്ലെന്ന് പറഞ്ഞ കല വീണ്ടും
പര്ദ്ദാവിമര്ശനങ്ങളിലേക്കുതന്നെ ചുവടുമാറ്റുന്നു. ബലാല്‍സംഗം, പീഢനം,
പര്ദ്ദാഅനൂകൂലികളുടെ ന്യായീകരണങ്ങള്‍... പക്ഷേ, പര്‍ദ്ദയുടെ രാഷ്ട്രീയം
ചര്‍ച്ച ചെയ്തെങ്കിലും സാരിയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ വിടുന്നു. <br />
ഒപ്പം കറുത്ത വസ്ത്രത്തെപ്പറ്റി പറഞ്ഞ് പര്ദ്ദാവിമര്ശനമായി മാത്രം ഈ
ലേഖനത്തെ കണ്ടാലോ എന്ന തോന്നലിലായിരിക്കാം ഉടന്‍ പര്‍ദ്ദയുടെ ചില
സാധ്യതകള്‍, കുടുംബശ്രീ മുന്നേറ്റത്തിലെ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtrI5yKS4cThVEpGu3xjDFpibBUGn3ajDtZV5diD6KKcwWwzg0Rjd6jZn9pY0lvglQYDTW8npiEVWqsdjr0BwQ9vGld7x_nEpih9RfPPk7UdHsVrJYm9uukNZH-lGFHvfsES0yd7N1dA8/s1600/fffffff.JPG" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a>പര്ദ്ദാസാന്നിദ്ധ്യം തുടങ്ങിയ ചില
നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കുന്നു. <br />
സത്യത്തില്‍ ഇതൊരു
പര്ദ്ദാവിരുദ്ധാ ലേഖനം മാത്രമാണ്. പക്ഷേ, പര്ദ്ദാവിരുദ്ധലേഖനം
മാത്രമായിരുന്നെങ്കില്‍ ഇത്ര എതിര്‍പ്പ് ഉണ്ടാകുമായിരുന്നുവെന്നു
തോന്നുന്നില്ല. (ഇതിനെക്കുറിച്ച് പോസ്റ്റിടാന്‍ ഞാനും
മെനക്കെടുമായിരുന്നില്ല) കറുത്ത നിറത്തിനോടുള്ള ആരോഗ്യപരമായ കാര്യങ്ങളിലാണ്
തന്റെ ഊന്നല്‍ എന്ന് പറഞ്ഞുകൊണ്ട് പര്ദ്ദാവിരുദ്ധമായ തര്‍ക്കങ്ങളിലേക്ക്
താന്‍ കടക്കുന്നില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്, സ്വയം
മാറിനിന്നുകൊണ്ട്, സാരിയുടെ മതേതരത്വ നാട്യത്തെ ചോദ്യം ചെയ്യുന്നുവെന്ന്
നടിച്ചുകൊണ്ട് എന്നാല്‍ ചോദ്യം ചെയ്യാതെ, <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtrI5yKS4cThVEpGu3xjDFpibBUGn3ajDtZV5diD6KKcwWwzg0Rjd6jZn9pY0lvglQYDTW8npiEVWqsdjr0BwQ9vGld7x_nEpih9RfPPk7UdHsVrJYm9uukNZH-lGFHvfsES0yd7N1dA8/s1600/fffffff.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></div>
കറുത്ത മറ്റൊരു
വസ്ത്രത്തെക്കുറിച്ചും ഒരു വാക്കുരിയാടാതെ, പര്‍ദ്ദയ്ക്കെതിരെ എഴുതുന്ന
ഒരു ലേഖനമാണ് ഇത്. ഈ നാട്യം പര്ദ്ദാവിരുദ്ധസാഹിത്യത്തില് പുതിയ ഒരു
ശൈലിയാണ്. ഇതാണ് പ്രകോപനമുണ്ടാക്കിയത്. ഇതൊരു ഒളിച്ചുകടത്തലാണ്. ഇതൊരു
ഇരട്ടത്താപ്പാണ്. സാരിയെ പ്രശ്നവല്‍ക്കരിക്കുന്നുവെന്ന് അവകാശപ്പെടുക,
യഥാര്‍ഥത്തില്‍ പ്രശ്നവല്ക്കരിക്കാതിരിക്കുക, പര്‍ദ്ദയെ മാത്രം
വിമര്‍ശിക്കുക, എന്നാല്‍ അങ്ങനെയല്ലെന്ന് നടിക്കുക, ഭൂരിപക്ഷത്തിന്റേത്
മതേതരമെന്ന നിലപാട് തനിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ടുതന്നെ
അതങ്ങിനെത്തന്നെയായിരിക്കുക... ഹിന്ദുത്വസെക്കുലറിസം പല രൂപത്തില്‍ വരും.
മാടായും മറുതയായും<br />
<br />
<u><br /></u>
<br />
<br /></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-50318858832928144212015-04-19T11:10:00.004-07:002015-04-19T23:51:49.530-07:00ടിഎന്‍ ജോയിയുടെ ഇസ്ലാംമതാശ്ലേഷവും സെക്കുലര്‍ വിമര്‍ശനങ്ങളും<div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; margin-bottom: 6px;">
<br /></div>
<div style="background-color: white; margin-bottom: 6px;">
<br /></div>
<div>
<b><br /></b>
<br />
<div class="separator" style="clear: both; text-align: center;">
<b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLMpuG0Chk5tpy4Xzi26Ouhu6K6Mx7LFgg55Z4K2P8NAPHD7Oz7SXbcIm5vUR2rM6PFgokyGFYWOmaNNYCq80Ok_QPi_C_LLhyphenhyphen0yJPCcvk5qEZ5iySuh9c4228VR7MJ5v9JVFT10MLMGg/s1600/AN.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLMpuG0Chk5tpy4Xzi26Ouhu6K6Mx7LFgg55Z4K2P8NAPHD7Oz7SXbcIm5vUR2rM6PFgokyGFYWOmaNNYCq80Ok_QPi_C_LLhyphenhyphen0yJPCcvk5qEZ5iySuh9c4228VR7MJ5v9JVFT10MLMGg/s1600/AN.jpg" /></a></b></div>
<b>
</b></div>
<div>
<b><br /></b></div>
<div>
<div style="background-color: white; margin-bottom: 6px;">
<b>അനൂപ് കുമാരന്റെ പോസ്റ്റും </b><b> ചില അനുബന്ധ ചിന്തകളും</b><br />
<b> സംവാദങ്ങള്‍ രാഷ്ട്രീയചിന്തയുടെ വേദികളാകട്ടെ<br /></b></div>
</div>
<div>
<b>Anoopkumaran: </b></div>
<div>
( https://www.facebook.com/anoop.kumaran.1?fref=ts)</div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px;">
ടി.എന്‍.ജോയിയുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാശ്ചാത്തലത്തില്‍ ചില സംശയങ്ങള്‍?</div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
ജോയി തന്റെ നജ്മല്‍.എന്‍.ബാബു വാകുന്ന പരിവര്‍ത്തനത്തെ ഹിന്ദുത്വ ഫസ്സിസത്തിന്റെ തേരോട്ടത്തില്‍, ഭൂരിപക്ഷ ഹിന്ദുത്വ ബോധത്തിനെതിരായ ഒരു രാഷ്ട്രീയ നിലപാടായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രവൃത്തിയെ വ്യക്തിസ്വാതന്ത്രത്തിന്റെ കാര്യമായോ, വസ്ത്രം മാറുന്നപോലെ മതത്തെ മാറാനുള്ള മനുഷ്യന്റെ സ്വാതന്ത്രമായോ, ജോയിയുടെ തമാശകളിലോന്നായോ ചുരുക്കികെട്ടാന്‍ കഴിയില്ല.</div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
ഹിന്ദുത്വഫാസ്സിസതിന്റെ കാല<span class="text_exposed_show" style="display: inline;">ത്ത് ഭൂരിപക്ഷ ഹിന്ദുത്വബോധത്തിനെതിരെ മതേതരത്വത്തില്‍ ഉറച്ചുനില്ക്കുന്നവര് എന്തു നിലപാടുകളാണ് കൈകൊള്ളണ്ടത് എന്നതാണ് ജോയിയുടെ പരിവര്‍ത്തനത്തിലുടെ ഉയരുന്നുവരുന്ന കാതലായ ചോദ്യം.</span></div>
<div class="text_exposed_show" style="display: inline;">
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px;">
ഹിന്ദുത്വരാഷ്ട്രീയം അതിന്റെ അപരങ്ങളായി ഉന്നംവൈക്കുന്നത് മുസ്ലിം/ക്രിസ്ത്യന്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ പ്രത്യക്ഷത്തിലും ലിംഗ/ഭാഷാ/സാംസ്കാരിക/രാഷ്ട്രീയ ന്യൂനപക്ഷങ്ങളെ പരോക്ഷമായുമാണ്. അതുകൊണ്ടു ഈ വിഭാഗങ്ങളോട് നിലനില്‍ക്കുന്ന ചെറിയ ചെറിയ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ ഐക്യപെടുകയും പിന്തുണക്കുകയും ഒരുമിച്ചുപ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് മതേതരര്‍ എന്നു സ്വയംവിശേഷിപ്പിക്കുന്നവരുടെ കടമയാണ്.</div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
a)ഇത്തരത്തില്‍ ഐക്യപെടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരിലൊരാളായി മാറുക, അതായത് ജോയി ചെയ്തപോലെ ആ സ്വത്വത്തിന്റെ ഭാഗമായിമാറുക ഏന്നതാണോ? അങ്ങനെ മാത്രമാണോ ഐക്യപെടാന്‍ കഴിയുക?<br />
b)സ്വന്തം ഇച്ചപ്രകാരമല്ലാതെ, അബദ്ദത്തില്‍, മാതാപിതാക്കളുടെ മത/ജാതികള്‍ അടിച്ചേല്‍പ്പിക്കപെടുന്ന എന്നാല്‍ അതില്‍നിന്നും ഏതുവിധേനയും കുതറിമാറാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് മറ്റൊരുമതത്തെ പുല്‍കിമാത്രമേ പഴയതില്‍ നിന്നും രക്ഷയുള്ളൂ എന്നുണ്ടോ? അല്ലാതുള്ള സ്വാതന്ത്രം സാധ്യമല്ലേ?<br />
c)മതങ്ങളില്‍ കാല്പനികതക്ക് സ്ഥാനമില്ല, മറിച്ച് അത് സമ്പൂര്‍ണ്ണവിധേയത്വമാണ് വ്യക്തിയില്‍നിന്നും ആവശ്യപെടുന്നത് എന്ന ആധുനികതയുടെ ചിന്ത പരാജയപെട്ടോ?<br />
d)അപരങ്ങളുമായി ഐക്യപെടുന്നവ്യക്തി അപരങ്ങളിലെ തീവ്ര വര്‍ഗീയ ഗ്രൂപ്പ്കളോട് എന്തുനിലപാട് സ്വീകരിക്കണം? അത്തരം തീവ്ര വര്‍ഗീയ നിലപാടുകളുള്ള ഗ്രൂപ്പ്കളെ എങ്ങനെയാണ് നിര്‍വചിക്കാന്‍/വേര്‍തിരിക്കാന്‍ കഴിയുക?<br />
e)ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക് നിലവിലുള്ള ഭൂരിപക്ഷ പൊതുബോധത്തെ നിരാകരിക്കാനും നിലനില്ക്കാനും കഴിയാതിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളതെങ്കില്‍ ജോയിചെയ്ത പരിവര്‍ത്തനത്തെ രാഷ്ട്രീയമായി ന്യായികരിക്കുന്ന, മതേതരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാള്‍ എങ്ങനെയാണ് പരിവര്‍ത്തിക്കാതെ ഇനിമുതല്‍ ഇവിടെ ജീവിച്ചുപോകുക?</div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
ജനാതിപത്യപരമായ ചര്‍ച്ചകള്‍ക്കായി ഇനിയും ചോദ്യങ്ങള്‍ ഉയര്‍ന്നുവരട്ടെ.... </div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<b style="color: black; font-family: 'Times New Roman'; font-size: medium; line-height: normal;"></b></div>
<div class="separator" style="background-color: white; clear: both; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin: 0px; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8cLeOOEAPNveebvSWW4LxCpLCRHkA6Cv_Wyt6nj_x42CWQOotlE8VySdR4pp1smGP8VL5bhbD4gMevsdljot0V2w9iM1EaJRJbKAs9O-mw-uKuRAXhHCiuxy0FvCHvVyomZukPvEbdfU/s1600/11122511_871404516254205_5181214107423687947_o.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8cLeOOEAPNveebvSWW4LxCpLCRHkA6Cv_Wyt6nj_x42CWQOotlE8VySdR4pp1smGP8VL5bhbD4gMevsdljot0V2w9iM1EaJRJbKAs9O-mw-uKuRAXhHCiuxy0FvCHvVyomZukPvEbdfU/s1600/11122511_871404516254205_5181214107423687947_o.jpg" imageanchor="1" style="clear: left; line-height: 19.3199996948242px; margin-bottom: 1em; margin-right: 1em; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8cLeOOEAPNveebvSWW4LxCpLCRHkA6Cv_Wyt6nj_x42CWQOotlE8VySdR4pp1smGP8VL5bhbD4gMevsdljot0V2w9iM1EaJRJbKAs9O-mw-uKuRAXhHCiuxy0FvCHvVyomZukPvEbdfU/s1600/11122511_871404516254205_5181214107423687947_o.jpg" height="400" width="300" /></a></div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
Baburajbhagavathy: </div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.0" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><a class=" UFICommentActorName" data-ft="{"tn":";"}" data-hovercard="/ajax/hovercard/hovercard.php?id=100001364916051&extragetparams=%7B%22hc_location%22%3A%22ufi%22%7D" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.0.0" dir="ltr" href="https://www.facebook.com/baburaj.bhagavathy?fref=ufi" style="color: #3b5998; cursor: pointer; font-weight: bold; text-decoration: none;"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.0.0.0">Baburaj Bhagavathy</span></a></span><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.0"> </span><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$0:0">അനൂപിന്റെ പോസ്റ്റിനെ ഇങ്ങനെ ക്രോഡീകരിക്കാമെന്നു തോന്നുന്നു. ( ക്രോഡീകരണത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം)</span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$1:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$2:0">1. ഇന്ത്യയില്‍ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മറ്റു മതേതര ന്യൂനപക്ഷങ്ങളെയും ഹിന്ദുത്വരാഷ്ട്രീയം ഉന്നം വെക്കുന്നുണ്ട്.</span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$3:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$4:0">2. അതിനെതിരെ പ്രതിര</span></span><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$0:0">ോധം സ്വാഭാവികം. പക്ഷേ, അതിന്റെ സ്വഭാവമെന്താണ്? ജോയിച്ചേട്ടന് ചെയ്തതുപോലെ അപരങ്ങളോട് ഐക്യപ്പെടാന്‍ അതിന്റെ ഭാഗമാവേണ്ടതുണ്ടോ? മറ്റു മാര്‍ഗങ്ങളൊന്നുമില്ലേ?</span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$1:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$2:0">3. സ്വത്വത്തിന്റെ ഭാഗമായുള്ള ഈ ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പരിഗണിക്കേണ്ടതില്ലേ? ആ അര്‍ഥത്തില്‍ മതവിമര്ശനവും ആധുനികതയുടെയുടെ യുക്തിചിന്തയും പരാജയപ്പെട്ടുവോ?</span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$3:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$4:0">4. മതത്തിനോട് അതും മുസ്ലിം മതത്തിനോട് ഐക്യപ്പെടുമ്പോള്‍ മുസ്ലിംമതത്തിലെ തീവ്രവര്ഗീയസംഘടനകളുടെ കാര്യത്തില്‍ എന്തു നിലപാടെടുക്കണം? </span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$5:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$6:0">5. ജോയിച്ചേട്ടന്റെ നിലപാടുകളെ രാഷ്ട്രീയമായി ന്യായീകരിക്കുന്നവര്‍ ജോയിച്ചേട്ടന്റെ പാത പിന്തുടരേണ്ടതല്ലേ? </span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$7:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$8:0">താഴെ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നത് എന്റെ അല്ലെങ്കില്‍ ജോയിച്ചേട്ടനല്ലാത്ത ഒരാളുടെ വീക്ഷണകോണില്‍ നിന്നാണ്. ഞാന്‍ അല്ലെങ്കില്‍ ഒരു സെക്കുലറിസ്റ്റ് എന്ത് നിലപാടെടുക്കും എന്നാണ് പരിശോധിക്കുന്നത്. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$9:0" /><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$11:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$12:0">1/1 സത്യം</span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$13:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$14:0">2/2 ജോയിച്ചേട്ടന്റെ മാര്‍ഗം, സ്വത്വത്തിന്റെ ഭാഗമായി ഐക്യപ്പെടല്‍, ഒരു രീതിയാണെന്ന് അംഗീകരിക്കേണ്ടതുണ്ട്. (ഈ രീതി എല്ലാ കാര്യത്തിലും വര്്ക്കൗട്ട് ആവില്ലെന്നത് സത്യം തന്നെ. സ്ത്രീയോട് ഐക്യപ്പെടാന്‍ ഒരു പുരുഷന് ലിംഗമാറ്റം വേണമെങ്കില്‍ നടത്താവുന്നതേയുള്ളൂവെങ്കിലും ആദിവാസികളുടെ കാര്യത്തില്‍ അത് സാധ്യമല്ല ) അതയാളുടെ സ്വാതന്ത്ര്യമാണ്. ജോയിച്ചേട്ടന്റെ മതാശ്ലേഷം രാഷ്ട്രീയപ്രയോഗമാണെന്ന് അദ്ദേഹം പലതവണ വിശദീകരിച്ചിട്ടുണ്ട്. അപരങ്ങളോട് ഐക്യപ്പെടുന്നത് ആ സ്വത്വത്തിന്റെ ഭാഗമായിട്ടുമാകാം അല്ലാതെയുമാകാം. പണ്ട് പെരുമാള്‍ മതം മാറിയതുപോലെയോ, അംബേദ്ക്കര്‍ മതം മാറിയതുപോലെയോ, കമലാസുരയ്യ മതം മാറിയതുപോലെയോ അല്ല അദ്ദേഹത്തിന്റെ മതംമാറ്റം(ജോയിച്ചേട്ടന് വിശദീകരണമനുസരിച്ച്). ഇവര്‍ മൂന്നുപേരെയും നമുക്കറിയാവുന്നിടത്തോളം അതതു മതങ്ങളോടുള്ള പ്രതിപത്തിയായിരുന്നു മതംമാറ്റത്തിലേക്ക് നയിച്ചത്. ജോയിച്ചേട്ടന്റെ കാര്യത്തില്‍ മുസ്ലിങ്ങള്‍ നേരിടുന്ന ഹിംസയോടുള്ള പ്രതികരണമായിരുന്നു അത്. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$15:0" /><br data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$17:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$18:0">3/3 ഐക്യപ്പെടല്‍ മതത്തിന്റെ കാര്യത്തിലാവുമ്പോള്‍ മതവിമര്‍ശനം പരിഗണിക്കേണ്ടതില്ലേ?- അത് ആ ചേരുന്ന ആളാണ് പരിഗണിക്കേണ്ടത്. മതത്തെക്കുറിച്ചുള്ള ആധുനികതയുടെ വിമര്‍ശനങ്ങള്‍ പരാജയപ്പെട്ടുവോ എന്ന ചോദ്യത്തിന് പരാജയപ്പെട്ടുവെന്നാണ് എന്റെ അഭിപ്രായം. യൂക്തിവാദം ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വവാദമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇവിടെ അത് വിഷയമല്ല. എങ്കിലും ഭൗതികവാദം Vs ആത്മീയവാദം എന്ന വിമര്‍ശനം ജോയിച്ചേട്ടന്റെ കാര്യത്തിലും സാധ്യമാണ്-അതുപക്ഷേ, ജോയിച്ചേട്ടന്റെ പ്രതിരോധശ്രമങ്ങളെ ഇകഴ്ത്തിക്കൊണ്ടുള്ള കേവല യുക്തിവാദ നിലപാടില്‍ നിന്നുകൊണ്ടാവരുത് എന്ന് ഞാന്‍ കരുതുന്നു. കാരണം ഏതു വിമര്‍ശനവും സമൂര്ത്തസാഹചര്യത്തിലാണ് നടത്തേണ്ടതെന്ന് ഒരു കമ്യൂണിസ്റ്റായ ഞാന്‍ കരുതുന്നു. ഭൗതികവാദം എന്നത് യാഥാസ്ഥിതിക മാക്സിസ്റ്റുകളുടെ യാന്ത്രിക അര്ഥത്തിലല്ലെന്ന് പ്രത്യേകം പറയട്ടേ.</span></span></span></span></span></span></div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$18:0"><br /></span></span></span></span></span></span></div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$18:0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.0" style="line-height: 16.0799999237061px;"> </span><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body" style="line-height: 16.0799999237061px;"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$0:0">4/4 പ്രമുഖര്‍ ഇസ്ലാം സ്വീകരിക്കുമ്പോഴാണ് പല ചോദ്യങ്ങളും ഉയരാറുള്ളതെന്നു നാം അംഗീകരിക്കണം. ചുള്ളിക്കാട് ബുദ്ധമതത്തിലേക്ക് മാറി പക്ഷേ, ആഗോളതലത്തില്‍ ഇന്ന് ബുദ്ധമതത്തിലും ഫണ്ടമന്റലിസമുണ്ടെന്ന് നമുക്കറിയാം. നമുക്കത് പ്രശ്നമായില്ല. അത് ഇന്ത്യയിലല്ലല്ലോ എന്‍</span></span><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$0:0">നായിരിക്കാം സമാധാനം. യേശുദാസിന്റെ കാര്യത്തിലോ? അദ്ദേഹം ഹിന്ദുമതത്തെക്കുറിച്ച് എന്തൊക്കെ കാര്യങ്ങളാ പറയാറ്. തീവ്രവാദക്കാര്‍ ഉണ്ട് എന്ന കാരണം കൊണ്ട് നാമിത് ഒരിക്കലും പ്രശ്നമാക്കിയിട്ടില്ല. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$1:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$2:0">ഇനി നാളെ അദ്ദേഹം ഹിന്ദുവായാലും നാം പ്രശ്നമാക്കില്ല. വയലാര്‍ രവിയുടെ മകന് ഗുരുവായൂരില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തീവ്രവാദികളുള്ള മതക്കാരുടെ ആരാധനാലയത്തിലേക്കാണോ വരവ് എന്ന് നാം ചോദിച്ചില്ല. കാലിലെ മന്തിനെക്കുറിച്ചുള്ള ചര്‍ച്ചകളും കണ്ടില്ല. ആഷിഖ് അബു റിമ കല്ലിങ്കലിനെ വിവാഹം കഴിച്ചപ്പോള്‍ മതം വിഷയമായി പലരും ഉന്നയിച്ചു കണ്ടു. ഷാജി കൈലാസിന്റെ ഭാര്യ ആനിയോട് ഈ ചോദ്യം നാം ചോദിച്ചില്ല. സായിഭക്തനായി മാറിയ ഫിലിപ്പന്‍ പ്രസാദിനോട് ഇതു വരെ നാം ചോദിച്ചതും ഇത്തരം ചോദ്യങ്ങളായിരുന്നില്ല. (ഭൗതികവാദംV/s ആത്മീയവാദം അതായിരുന്നു ഫോക്കസ്) </span><br data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$3:0" /><br data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$5:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$6:0">തീവ്രവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്. മുസ്ലിംമതം മുസ്ലിം തീവ്രവാദം എന്ന സമീകരണമാണ് ഈ ചോദ്യത്തിന്റെ യുക്തി. നിരവധി ആളുകള്‍ ഹിന്ദുക്കളാവുന്നുണ്ട്. അവരോടൊന്നും ഈ ചോദ്യം നാം ചോദിക്കാറില്ല. മുസ്ലിങ്ങളില്‍ നിരവധി വിഭാഗങ്ങളുണ്ട്. വ്യത്യസ്ത ധാരകള്‍. ഓരോരുത്തരും ഓരോ വിശ്വാസക്കാരാണ്. മുസ്ലിം തീവ്രവാദമെന്ന വാക്കിനാല്‍ വ്യവഹരിക്കപ്പെടുന്നവര്‍ അതില്‍ ചിലരാണല്ലോ( അങ്ങനെയാണ് തങ്ങള്‍ വിചാരിക്കുന്നതെന്നു വിമര്‍ശകര്‍ നടിക്കാറുണ്ട്) ഒരാള്‍ ഒരു മതം ആശ്ലേഷിക്കുമ്പോള്‍ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. മുസ്ലിം തീവ്രവാദമെന്ന വാക്ക് വെള്ളം തൊടാതെ വിഴുങ്ങാന്‍ ഞാന്‍ തയ്യാല്ലെന്ന്് ഇടയില്പറയട്ടേ. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$7:0" /><br data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$9:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$10:0">5/5 ജോയിച്ചേട്ടന്റെ നിലപാട് ജോയിച്ചേട്ടന്റെ വിശ്വാസമനുസരിച്ചാണ്. ഞാനത് ഉയര്‍ത്തിപ്പിടിക്കുന്നത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അതെന്ന അര്‍ഥത്തിലാണ്. ഒരാള്‍ക്ക് അങ്ങനെയും പ്രതികരിക്കാം. . എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ അംഗീകരിക്കുന്നതല്ലല്ലോ ജനാധിപത്യം. ഒപ്പം അദ്ദേഹത്തിന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ചു എന്ന കാരണത്താല്‍ മാത്രം ഒരാള്‍ ആ പാത പിന്തുടരേണ്ടതില്ല.</span></span></span></span></span></span></span></span></span></span></span></div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$18:0"><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body" style="line-height: 16.0799999237061px;"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$10:0"><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.0" style="line-height: 16.0799999237061px;"><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$0:0">ഒതുക്കത്തില്‍ പറഞ്ഞാല്‍ ഇതാണ്: </span><br data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$1:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$2:0">1. ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$3:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$4:0">2. തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്കകളും മതപ്രവേശവും തമ്മില്‍ ബന്ധപ്പെടുത്തുന്നത് ഹിന്ദു സെക്കുലര്‍ ചിന്തയാണ്</span></span><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3" style="line-height: 16.0799999237061px;"><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0"><br data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$1:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$2:0">3. ജോയിച്ചേട്ടന് സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$3:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$4:0">4. സെക്കുലറിസത്തെ ഹിന്ദുസെക്കുലറിസത്തില് നിന്ന് രക്ഷപ്പെടുത്തുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ഏററവും നല്ലത്. ആ പ്രതിരോധമാണ് ശരിയായ പ്രതിരോധം. ഇന്നത് എത്രത്തോളം സാധ്യമാണെന്നത് മറ്റൊരു കാര്യം. </span><br data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$5:0" /><br data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$7:0" /><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$8:0">അനൂപിന്റെ അഞ്ച് ചോദ്യങ്ങള്‍ ജോയിച്ചേട്ടനെ കേന്ദ്രീകരിച്ചായിരുന്നു. പക്ഷേ,ഒരു ചോദ്യം എനിക്കുമുണ്ട്. സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്? നാം ആലോചിക്കേണ്ട കാര്യമാണ് അത്. ഹിന്ദുസെക്കുലറിസം എത്തിച്ചേര്‍ന്ന ഒരു പ്രതിസന്ധിയുടെ ഫലമാണ് ജോയിച്ചേട്ടന്റെ ഇസ്ലാമതപ്രവേശം എന്ന് ഞാന്‍ കരുതുന്നു. ഹിന്ദുസെക്കുലറിസം എന്താണെന്ന് ഈ കമന്റില്‍ ഞാന്‍ വിശദീകരിച്ചിട്ടില്ല. പക്ഷേ, ഹിന്ദുസെക്കുലറിസ്റ്റ് ആശങ്കകള്‍ അനൂപിന്റെ പോസ്റ്റില്‍ നിഴലിക്കുന്നുണ്ട്. ഒപ്പം ഇതിനെതിരെയുള്ള മുഴുവന്‍ വിയോജിപ്പുകളും ഹിന്ദുസെക്കുലര്‍ ആശങ്കകളാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും പറഞ്ഞുവെക്കട്ടേ.അനൂപ് വലിയ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതുകൊണ്ടായ് ചര്‍ച്ചയും വലിയതായത്. ക്ഷമിക്കുമല്ലോ </span></span></span></span></span></span></span></span></span></span></span></span></span></span></div>
<div style="background-color: white; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 14px; line-height: 19.3199996948242px; margin-bottom: 6px; margin-top: 6px;">
<span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639307536213:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$18:0"><span data-ft="{"tn":"K"}" data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body" style="line-height: 16.0799999237061px;"><span class="UFICommentBody" data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639313856371:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$10:0"><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3" style="line-height: 16.0799999237061px;"><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ak.1:3:1:$comment10205619405798682_10205639314136378:0.0.$right.0.$left.0.0.1.$comment-body.0.3.0.$text0:0:$8:0"><br /></span></span></span></span></span></span></span></span></span></span></span></span></span></span></div>
<h3 style="color: #141823; font-family: helvetica, arial, 'lucida grande', sans-serif; margin-bottom: 6px; margin-top: 6px; text-align: left;">
<span style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><b>Anoopkumaran replay: </b></span></h3>
<div style="color: #141823; font-family: helvetica, arial, 'lucida grande', sans-serif;">
<span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.0" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><a class=" UFICommentActorName" data-ft="{"tn":";"}" data-hovercard="/ajax/hovercard/hovercard.php?id=1659703432&extragetparams=%7B%22hc_location%22%3A%22ufi%22%7D" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.0.0" dir="ltr" href="https://www.facebook.com/anoop.kumaran.1?fref=ufi" style="color: #3b5998; cursor: pointer; font-weight: bold; text-decoration: none;"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.0.0.0">Anoop Kumaran</span></a></span><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1" style="background-color: #f6f7f8; font-size: 12px; line-height: 16.0799999237061px;"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.0"> </span><span data-ft="{"tn":"K"}" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.0.$end:0:$0:0">എന്റെ സംശയങ്ങള്‍ക്ക് മറുപടി പറഞ്ഞതിനു ബാബുരാജിന് നന്ദി. എന്റെ ചോദ്യങ്ങള്‍ എല്ലാം തന്നെ ജോയിചേട്ടന്റെ പരിവര്‍ത്തനത്തെ നേരിട്ട് ബന്ധപെടുന്നവ ആയിരുന്നില്ല എന്നത് നേരാണ്, ഈ അവസരത്തില്‍ എന്റെ കുറേകാലമായ ചില സംശയങ്ങള്‍ കൂടി ഉന്നയിച്ചു എന്നുമാത്രം. അത് പല</span></span><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$0:0">പ്പോഴും ഹിന്ദു സെകുലറിസ്റ്റ് എന്നു നിങ്ങള്‍ വിളിക്കുന്ന(ഞാനടക്കമുള്ള) വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ ചോദിക്കാന്‍ ഉന്നയിച്ചതും. ജോയിചേട്ടന്റെ പരിവര്‍ത്തനം യാതൊരു ഭാവവിത്യാസവും ആദ്യമായി ഫിരോസില്നിന്നും കേട്ടപ്പോള്‍ എന്നില്‍ ഉണ്ടാക്കിയില്ല. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ ഏതൊരുമത തെരഞ്ഞെടുപ്പും അയാളുടെ വ്യക്തിപരമായകാര്യം മാത്രമാണ്. ജോയിചെട്ടന്റെ കാര്യത്തിലാകുമ്പോള്‍ അതിനു "തമാശ" യുടെതായ വസ്ത്രം മാറുന്ന ലാഘവം ഉണ്ടായിരിക്കുകയുള്ളു എന്നും ധരിച്ചു. പക്ഷെ പിന്നീട് അദ്ദേഹം പത്രസമ്മേളനം വിളിച്ച് ഇതൊരു പൊളിറ്റിക്കല്‍ ആക്ടിവിറ്റി ആണെന്നു പ്രഖ്യാപിച്ചപ്പോളാണ് ഞാന്‍ അത് വിശകലനം ചെയ്യാനും എന്നില്‍ സംശയങ്ങള്‍ ഉടലെടുക്കാനും തുടങ്ങിയത്. ഇത്രയും പറഞ്ഞുവച്ചത് യേശുദാസ്/ആനി/ആഷിക് അബു തുടങ്ങിയ പൊതുബോധത്തില്‍ ഞാനുണ്ടോ എന്ന് ബാബുരാജ് അടക്കം മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാണ് 1. ബാബുരാജ് പറയുന്നു: "ജോയിച്ചേട്ടന്റെ മതാശ്ലേഷം ഒരു പ്രതിരോധമാണ്. സ്വത്വത്തിന്റെ ഭാഗമായും അല്ലാതെയും പ്രതിരോധിക്കാം" അതായതു ജോയിക്കുമുന്പില് പരിവര്‍ത്തനമെന്നത് ചരിത്രപരമായ അനിവാര്യതയായിരുന്നില്ല, മറിച്ച് ചരിത്രപരമായ സാധ്യതകളില്‍ ഒന്നുമാത്രമായിരുന്നു. ജോയിയും സുഹൃത്തുക്കളും പരിവര്‍ത്തനത്തെ വിശധീകരിക്കുമ്പോള്‍ വിട്ടുപോകുന്നതോ/ഒഴിവാക്കുന്നതോ ആയ "സാധ്യതകളില്‍ ഒന്ന്" എന്ന അവസ്ഥയെ തീര്ച്ചപെടുത്തെണ്ടതുണ്ട്. ഇതാകട്ടെ ചെറിയ കാര്യമല്ല, കാരണം ജോയി പരിവര്‍ത്തനത്തെ വ്യക്തിപരമായ തെരഞ്ഞെടുപ്പ് എന്നതിലുപരി രാഷ്ട്രീയ നിലപാട് എന്നു വ്യക്തമാക്കിയ സ്ഥിതിക്ക് ഈ കാര്യത്തില്‍ കൃത്യത ആവശ്യമാണ്. അങ്ങിനെ ആകുംബോള്‍ ബാബുരാജ് തന്നെ പറഞ്ഞ നാലാമത്തെ ഉത്തരമായിരിക്കും ഫലപ്രദമാകുക "ജോയിച്ചേട്ടന് സ്വീകരിച്ച വഴി നാം അംഗീകരിച്ചുവെന്നതുകൊണ്ടു മാത്രം എല്ലാവരും ഈ വഴി സ്വീകരിക്കണമെന്നില്ല." . അപ്പോള്‍ ആണ് ബാബുരാജ് ഉന്നയിച്ച ചോദ്യത്തിലേക്ക് നാമെത്തിചെരുക."സെക്കുലറിസ്റ്റുകളെ കേന്ദ്രീകരിച്ച്. മുസ്ലിങ്ങളെ അപരവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കെതിരെ ഹിന്ദുസെക്കുലര്‍ നിലപാടില്‍ നിന്നല്ലാതെ ഐക്യപ്പെടാന്‍ നമുക്കായിട്ടുണ്ടോ? ആ പരാജയമായിരുന്നോ ജോയിച്ചേട്ടനെ ഇത്തരമൊരു നടപടിയ്ക്കു പ്രേരിപ്പിച്ചത്?" വലിയൊരളവില്‍ ഉത്തരം "നമ്മള്‍ക്കായിട്ടില്ല" എന്നു തന്നെയാണ്, പക്ഷെ അതുകൊണ്ട് "നമുക്കാവില്ല" എന്നു നിരാശയുടെ പടുകുഴിയില്‍ പെട്ടുപോകാന്‍ ചരിത്രബോധം നമ്മെ അനുവദിക്കുന്നുമില്ല.</span></span></span></span></span></span></div>
<div>
<span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1" style="background-color: #f6f7f8; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 12px; line-height: 16.0799999237061px;"><span data-ft="{"tn":"K"}" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$0:0"><span style="line-height: 16.0799999237061px;">അപ്പോള്‍ ജോയിയെ പോലെ "അചുംബിതമായ ധിഷണ" യുടെ ഉടമയായ ഒരാള്‍ക്ക് എന്തുകൊണ്ട് "ചരിത്രപരമായ അനിവാര്യത"യായി ഇതിനെ തെറ്റിദ്ധരിക്കേണ്ടിവന്നു എന്ന് നമ്മള് വേറിട്ടചില വഴികളിലുടെ പരിശോധിക്കേണ്ടിയിരിക്കുന്നു. ബാബുരാജ് മറുപടി പറഞ്ഞ മറ്റൊരുവിഷയത്തിലേക്ക്( അത് ജോയിചേട്ടന്റെ പരിവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെട്ടതല്ല): "തീവാദസംഘടനകളോട് എന്ത് നിലപാടെടുക്കണം എന്ന ചോദ്യം അടിസ്ഥാനപരമായും ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്". നാളെ ഹിന്ദുത്വ ഫാസ്സിസം പിടിമുറുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന ഐക്യമുന്നണിയില്‍ മുസ്ലിംലീഗും സ്വാഭാവികമായി ഉണ്ടാകും. എന്നാല്‍ മുസ്ലിംലീഗ് അതിന്റെ മുന്നണി ഭരണത്തില്‍ നടത്തികൂട്ടുന്ന ഒരു കാര്യത്തെ നമ്മള് വിമര്‍ശിക്കുന്നതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്ന നിര്‍വചനത്തില്‍ പെടുത്താതെ എങ്ങനെ രക്ഷിച്ചെടുക്കാന്‍ സാധിക്കും? അതുപോലെതന്നെ NDF, മോഡി ഭരണകാലത്ത് മറ്റൊരു ജോസഫ് അധ്യാപകന്റെ കൈപത്തി വെട്ടിയാല്‍ അതിനെ "ഹിന്ദുസെക്കുലര്‍ വിമര്‍ശനമാണ്" എന്നതില്‍ പെടാതെ എങ്ങനെ നിലപാടെടുക്കും? </span></span></span></span></span></span></span><br />
<span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1" style="background-color: #f6f7f8; color: #141823; font-family: helvetica, arial, 'lucida grande', sans-serif; font-size: 12px; line-height: 16.0799999237061px;"><span data-ft="{"tn":"K"}" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body"><span class="UFICommentBody" data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3.0"><span data-reactid=".ju.1:3:1:$comment10205619405798682_10205648238039470:0.0.$right.0.$left.0.0.1.$comment-body.0.3.0.$end:0:$0:0"><span style="line-height: 16.0799999237061px;">(</span></span></span></span></span></span></span><span style="color: #141823; font-family: helvetica, arial, lucida grande, sans-serif;"><span style="font-size: 12px; line-height: 16.0799999237061px;">തുടരും)</span></span></div>
<div style="color: #141823; font-family: helvetica, arial, 'lucida grande', sans-serif;">
<br /></div>
</div>
</div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-67616263542674759652015-03-30T06:58:00.000-07:002015-03-30T09:40:24.451-07:00ഇടിയന്പോലിസിന്റെ തലച്ചോറുള്ള ബുദ്ധിജീവികള്‍ <div dir="ltr" style="text-align: left;" trbidi="on">
<span style="color: #999999;"><b><span style="font-size: large;">മാവോയിസവും മാവോയിസ്റ്റ് വ്യവഹാരങ്ങളും ------------------------------------------------------------</span></b></span><br />
<br />
<span style="color: #20124d;"><b><span style="font-size: large;">ബഷീര്‍ ദ മാന്‍</span></b></span> എന്ന പേരില്‍ എം എ റഹ്മാന്റെ ഒരു ഡോക്യുമെന്ററിയുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൗതികവും ആന്തരികവുമായ ജീവിതം മനോഹരമായി അവതരിപ്പിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ആ ചിത്രം കാണാനിടയായി. അതിലൂടെ അലസമായി കടന്നുപോകവേ ബഷീറിന്റെ ഒരു വാചകം വല്ലാതെ ആകര്‍ഷിച്ചു. തന്നെ കമ്യൂണിസ്റ്റായി 'ബ്രാന്റ്' ചെയ്ത കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയാണ്. കുറേ നാളുകളായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img alt="" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGGiwZdUaZ05omDhio0J8OERAEV-84xC75SDIeYnusU-buJ08IS05AbrhU36xA6kjlQgOev4grqkpQh9nLownJx914yjRaeeNNPqf_GaTO8zyg4aArpQ4c74eCNIe38AKtSWk7hvO-Pvw/s1600/242.jpg" height="248" style="margin-left: auto; margin-right: auto;" title="മാവോയിസ്റ്റ് ആരോപണം നേരിട്ട പത്രത്തിന്റെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്ത് പ്രതിഷേധിച്ച സാര്‍ത്ര്, പത്രം തെരുവില്‍ വില്‍ക്കുന്നു." width="320" /></td></tr>
<tr><td class="tr-caption" style="text-align: center;">തീവ്രവാദ ആരോപണം ചുമത്തി La Cause du Peuplesâ യുടെ<br />
എഡിറ്റര്‍മാരെ അറസ്റ്റു
ചെയ്തതില്‍ പ്രതിഷേധിച്ച് എഡിറ്റര്‍സ്ഥാനം ഏറ്റെടുത്ത സാര്‍ത് പാരീസില്‍ പത്രം
വിതരണം ചെയ്യുന്നു</td></tr>
</tbody></table>
<br />
ബഷീറിന്റെ സംഭാഷണം ശ്രദ്ധേയമായി തോന്നിയത്. തൃശൂര്‍ കല്യാണ്‍ സില്‍ക്കിലെ സമരം നടക്കുന്നതിനിടയില്‍ മാവോയിസ്റ്റെന്ന് 'ആരോപിക്കപ്പെടുന്ന'വരെ സമരത്തില്‍ നിന്ന് മാറ്റി നര്‍ത്തണമെന്ന് എഴുത്തുകാരി സാറാ ജോസഫ് നിര്‍ദ്ദേശിച്ചുവെന്ന വാര്‍ത്ത പരന്നിരുന്നു. അത് കെട്ടുകഥയാണെന്ന വാദവും കേട്ടിരുന്നു. അതേക്കുറിച്ചുള്ള സംശയം മാറ്റിവെച്ചാലും ഈ ചര്‍ച്ച കേരളത്തില്‍ സജീവമാണ്. അതിനെ രാഷ്ട്രീയമായി പരിശോധിക്കാനുള്ള ശ്രമമാണ് ഈ കുറിപ്പ്. <br />
<span style="color: blue;"><b><br /></b></span>
<br />
<h3 style="text-align: left;">
<span style="color: blue;"><b>മാവോയിസ്റ്റ് ആരോപിതര്‍</b></span></h3>
<br />
'മാവോയിസ്റ്റ്' എന്ന ഒറ്റ പദം കൊണ്ട് ഒരു പറ്റം മനുഷ്യരെ വിശേഷിപ്പിക്കുന്നതാണ് നടപ്പുരീതി. അടിച്ചമര്ത്താനുദ്ദേശിക്കുന്ന ഏതിനോടും അധികാരം ഈ ലളിതവല്ക്കരണതന്ത്രം ഉപയോഗിക്കാറുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ മാവോയിസ്റ്റുകളെന്ന് വ്യവഹരിക്കപ്പെടുന്നവരില്‍ മൂന്നു വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍, മാവോയിസ്റ്റ് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍, മാവോയിസ്റ്റു പ്രശ്നത്തില്‍ ഇടപെടുന്നതിലൂടെ മാവോയിസ്റ്റ് ബന്ധം 'ആരോപിക്ക'പ്പെടുന്നവര്. ഇതില്‍ മാവോയിസ്റ്റുകള്‍ നമ്മുടെ ചര്‍ച്ചയുടെ ഭാഗമല്ല. കാരണം സര്‍ക്കാരുമായി യുദ്ധംപ്രഖ്യാപിച്ച ഇവര്‍ തന്ത്രപ്രധാനമായ <br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgfwRBJsHExlaxU12dZ2oGPDZ5QI4lrDnwG4ndvsRRFv3iV_-RbKm0or9x58z9Z_cIvjt7R80_qM6e_WkDEUuDnndc5vxNh8igAYu3V6Y1m0Tv2gukHQwLlvCzsgwamuS2SCmkLaCC0R0/s1600/basheer.JPG" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgfwRBJsHExlaxU12dZ2oGPDZ5QI4lrDnwG4ndvsRRFv3iV_-RbKm0or9x58z9Z_cIvjt7R80_qM6e_WkDEUuDnndc5vxNh8igAYu3V6Y1m0Tv2gukHQwLlvCzsgwamuS2SCmkLaCC0R0/s1600/basheer.JPG" height="167" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ബഷീര്‍ ദ മാന്‍</td><td class="tr-caption" style="text-align: center;"><br /></td></tr>
</tbody></table>
<br />
പ്രവര്‍ത്തനമേഖലകളിലാണ് സജീവമാകാറുള്ളത്. മാവോയിസ്റ്റ് അനുകൂല സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും വ്യത്യസ്തരല്ല. മാവോയിസവുമായി ബന്ധപ്പെട്ട ആശയപ്രചരണമാണ് ഇവരുടെ മുഖ്യ ജോലി. ഇവരെയും ഒഴിവാക്കിയാല്‍ അവശേഷിക്കുന്ന മൂന്നാമത്തെ വിഭാഗമാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്. <br />
സൂക്ഷമമായി പരിശോധിച്ചാല്‍ മാവോയിസ്റ്റ്മുദ്ര ചാര്‍ത്തപ്പെടുന്നവരിലും പല തരക്കാരുണ്ട്. മാവോയിസ്റ്റ് കേസുകളിലും മറ്റും അറസ്റ്റിലാവുന്നവര്‍ക്ക് നിയമസഹായം കൊടുക്കുന്നവര്‍, മാവോയിസ്റ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നവര്‍, മാവോയിസ്റ്റുകളോടുള്ള ഭരണകൂടഇടപെടല്‍ നിയമപരമായിരിക്കണമെന്ന് ശഠിക്കുന്നവര്‍, പൗരാവകാശപ്രവര്‍ത്തകര്‍, വിമതസ്വരമുയര്ത്തുന്നവര്, ചിലപ്പോള്‍ ഇടത് ലിബറലുകളും. പൊതുബോധവുമായി ഇടയുന്ന ഏതു പ്രതിഭാസവും മാവോയിസ്റ്റ്മുദ്രയുടെ ഭാഗമായേക്കാം. 'ബോബ് മാര്‍ലി ടി ഷര്‍്ട്ട്, കുരിശ്, കഞ്ചാവിലയുടെ ചിത്രം, അലസമായ വസ്ത്രം, തൊപ്പി, ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍, 'പുറത്തു'നിന്നുവന്നവര്‍... ഇവയൊക്കെ സമീപകാലത്ത് മാവോയിസ്റ്റ് ചിഹ്നസംഹിതയിലേക്ക് ചേര്‍ക്കപ്പെട്ട ബിംബങ്ങളാണ്. കഴിഞ്ഞ ദിവസം വന്ന പത്രവാര്‍ത്തയനുസരിച്ച് മുസ്ലിംസംഘടനകളും മാവോയിസ്റ്റുകളും പരസ്പരാശ്രിതരാണ്. ഈ രംഗത്തെ ഏറ്റവും പുതിയ രൂപകവും ഇതത്രെ. <br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilgyPvL7FiiPrQMGVQe2sSQ-4D_aCmltimgtldLeogr0RGc0o3XP8pKYL5ChO2mUHMsOWjYsVSF8MFNVyIaS6KqoFtKJ-Raa7FLqtAxgevshHzg6w99mqfrHErmlFp2csrIoqyQSuUle0/s1600/16420_211217.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilgyPvL7FiiPrQMGVQe2sSQ-4D_aCmltimgtldLeogr0RGc0o3XP8pKYL5ChO2mUHMsOWjYsVSF8MFNVyIaS6KqoFtKJ-Raa7FLqtAxgevshHzg6w99mqfrHErmlFp2csrIoqyQSuUle0/s1600/16420_211217.jpg" height="111" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">തുഷാര്‍ നിര്‍മല്‍ സാരഥി<br />
പോലിസ് കസ്റ്റഡിയില്‍</td><td class="tr-caption" style="text-align: center;"><br /></td></tr>
</tbody></table>
മാവോയിസ്റ്റ് മുദ്ര ചുമത്തപ്പെട്ടവര് ഏറെക്കുറെ മുകളില്‍ കൊടുത്ത ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടും. പുതിയ ഇമേജറികള്‍ കാലക്രമത്തില്‍ രൂപം കൊള്ളാനും സാധ്യതയുണ്ട്. ഇത്തരം ബിംബകല്പനകളിലൂടെയാണ് അധികാരം അപരവല്‍ക്കരണത്തിന്റെ സങ്കീര്‍ണതലം സൃഷ്ടിക്കുന്നത്. അതിലേക്ക് കടക്കും മുന്‍പ് അപരവരല്ക്കരണവും അധികാരവും എന്ന പ്രമേയം ഇന്ത്യന്‍ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്. <br />
<br />
<h3 style="text-align: left;">
<span style="color: blue;"><b>അപരവല്‍ക്കരണവും അധികാരവും</b></span></h3>
<br />
എല്ലാ സാമൂഹികനിര്മിതികളിലും അപരവല്‍ക്കരണം പൊതുപ്രവണതയാണ്. ദേശീയതാസങ്കല്പങ്ങളില്പോലും ഇതു പ്രവൃത്തിക്കുന്നു. അതേസമയം അപരങ്ങള്‍ ഒരു സ്ഥിരരാശിയല്ല, രാഷ്ട്രീയസാമൂഹിക ചലനങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ഒരേസമയം നിരവധി അപരങ്ങളുമുണ്ടാകാം. ഭരണകൂടത്തിന്റെയും അധികാരത്തിന്റെയും വ്യവഹാരങ്ങളിലും അപരങ്ങള്‍ നിതാന്ത സാന്നിദ്ധ്യമാണ്. ഇന്ത്യയുടെ വിശാലമായ ചരിത്രത്തില്‍ അധികാരം വ്യത്യസ്ത അപരങ്ങളെ ആവശ്യാനുസരണം നിര്‍മിച്ചിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് കോണ്‍ഗ്രസ് ഒരു അപരവ്യവഹാരമായിരുന്നു. എന്നാല്‍ സ്ഥലകാലങ്ങളില്‍ ഇത് ഏകതാനതയോടെ പ്രവര്‍ത്തിക്കണമെന്നില്ല. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പ്രവിശ്യാനിയമസഭകളിലെ അധികാരത്തിന്റെ ഭാഗമാകുന്നതോടെ കോണ്‍ഗ്രസിന് ചിലയിടങ്ങളിലെങ്കിലും ഇതില്‍ നിന്ന് തെന്നിമാറാനായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയ ഇവര്‍ പിന്നീട് അപരനിര്‍മിതിയുടെ കര്തൃസ്ഥാനത്തെത്തിച്ചേര്ന്നു. സ്വാതന്ത്ര്യത്തിന്റെ തൊട്ടു മുന്‍പും ശേഷവുമുള്ള കുറേ കാലം ഈ നുകം കമ്യൂണിസ്റ്റുകളുടെ ചുമലിലായിരുന്നു. വ്യത്യസ്ത ചിന്തകള്‍ പുലര്‍ത്തുന്നവര്‍ക്ക് ഇക്കാലത്ത് ഭരണകൂടം കമ്യൂണിസ്റ്റ്മുദ്ര ചാര്ത്തിപ്പോന്നു. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ വിശ്വാസിയായിരുന്ന ഒരാളെപ്പോലും അത് വെറുതെവിട്ടില്ല. <br />
അടുത്ത ഊഴം നക്സലൈറ്റുകളുടേതായിരുന്നു. സ്വാതന്ത്ര്യാനന്തം വ്യാപകമായ നിരാശയും അതൃപ്തിയും സമൂഹത്തെ ഇളക്കിമറിച്ചിരുന്ന കാലത്താണ് നക്സലൈറ്റുകളുടെ വളര്‍ച്ച. ഈ അപരവര്ക്കരണപ്രക്രിയയില് നക്സലൈറ്റുകളും അല്ലാത്തവരുമായ ആയിരങ്ങള്‍ ബലിയര്‍പ്പിക്കപ്പെട്ടു. നക്സലൈറ്റ് രാഷ്ട്രീയവ്യവഹാരത്തിന്റെ പിന്തുടര്ച്ചക്കാരാണെങ്കിലും മാവോയിസ്റ്റുകള്‍ അപരവ്യവഹാരമായിട്ട് അധികമായില്ല. എം.സി.സിയും നക്സല്‍ബാരിയും പോലുള്ള മാവോയിസ്റ്റ് പാര്‍ട്ടികള്‍ നേരത്തേ ഉണ്ടായിരുന്നെങ്കിലും 2004ല്‍ സിപിഐ മാവോയിസ്റ്റിന്റെ രൂപീകരണത്തോടെയാണ് ഇത് സജീവമാകുന്നത്. ഇതിന്റെ ഏറ്റവും പ്രശസ്തനായ ഇര ഒരുപക്ഷേ, ഡോ. ബിനായക്സെന്‍ ആയിരിക്കും. <br />
<br />
<h3 style="text-align: left;">
<b><span style="color: blue;">മാവോയിസ്റ്റ് വ്യവഹാരവും കേരളവും</span></b></h3>
<div style="text-align: left;">
മാവോയിസം ഒരു അപരവ്യവപാഹമായി കേരളത്തില്‍ വേരുപിടിക്കുന്നത് അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ടാണ്. 2000 മുതല്‍ തന്നെ ആലുവ-പെരുമ്പാവൂര്‍ മേഖലയില്‍ അന്യസംസ്ഥാനതൊഴിലാളികള്‍ സജീവമായിരുന്നു. അവിടത്തെ ഇഷ്ടികക്കളങ്ങളും പ്ലൈവുഡ് ഫാക്ടികളുമായിരുന്നു ഇവരുടെ കേന്ദ്രം. ഇതേ മേഖല അതിനു മുന്‍പ് തമിഴരുടെ </div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAnZnuwbXsnGSd1fQIN7N8CELzb65qUahu6IjcF5sLVYQzHVgdC7aJe6gBqS9V78AtCiFLBqhYP0nek62O8u8FyqYsfPeX5_HRE3W5COhproPFz_V_XPtNQzGGd6a-2zXAsGQAgd-Ni64/s1600/ishtika3.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAnZnuwbXsnGSd1fQIN7N8CELzb65qUahu6IjcF5sLVYQzHVgdC7aJe6gBqS9V78AtCiFLBqhYP0nek62O8u8FyqYsfPeX5_HRE3W5COhproPFz_V_XPtNQzGGd6a-2zXAsGQAgd-Ni64/s1600/ishtika3.jpg" height="140" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">അന്യസംസ്ഥാന തൊഴിലാളികള്‍</td><td class="tr-caption" style="text-align: center;"><br /></td></tr>
</tbody></table>
കുടിയേറ്റമേഖലയായിരുന്നു. കുടുംബവുമായി കുടിയേറിയ ഇവരെ നാട്ടുകാര്‍ 'അണ്ണാച്ചി'കളാക്കി അകറ്റിനിര്‍ത്തി. ആലുവ-ഏലൂര്‍ പ്രദേശത്ത് ഇവരുടെ കോളനികള്‍ ഇപ്പോഴുമുണ്ട്. അടുത്ത ഊഴം ഉത്തരേന്ത്യക്കാരുടേതായിരുന്നു. ബംഗാള്‍, ബീഹാര്‍, ഒറീസ, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള ഇവര്‍, തമിഴരില്‍ നിന്ന് വ്യത്യസ്തമായി കുടുംബസമേതമായിരുന്നില്ല വന്നത്. ബംഗ്ലാദേശി അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇക്കാലത്ത് സജീവമായി. അതുപക്ഷേ, നീണ്ടുനിന്നില്ല. അതിനിടയിലാണ് മാവോയിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ സജീവമായത്. 2008 ആവുമ്പോഴേക്കും അന്യസംസ്ഥാനതൊഴിലാളികളും മാവോയിസ്റ്റുകളും ഉള്‍പ്പെടുന്ന പുതിയൊരു ചിഹ്നവ്യവസ്ഥ രുപം കൊണ്ടു. <br />
അന്യസംസ്ഥാനതൊഴിലാളികളിലൂടെ മാവോയിസ്റ്റുകള്‍ നുഴഞ്ഞു കയറുന്നുവെന്നായിരുന്നു പ്രചരണം. ബംഗാളി സംസാരിക്കുന്ന പലരും മാവോയിസ്റ്റെന്ന പേരില്‍ അക്കാലത്ത് അറസ്റ്റു ചെയ്യപ്പെട്ടു. പെരുമ്പാവൂര്‍, മുവാറ്റുപുഴ മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ റെയ്ഡുകള്‍ വ്യാപകമായി. കുടിയേറ്റക്കാര്‍ പോലിസ്സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന പ്രാദേശികമായ നിര്‍ദ്ദേശം പോലും ഇക്കാലത്തുണ്ടായി. ഇതിനിടയില്‍ മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി അങ്കമാലിയില്‍ അറസ്റ്റിലായി. അന്യസംസ്ഥാനതൊഴിലാളികളുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് അപരവ്യവഹാരങ്ങള് ഇതോടെ വര്‍ധിച്ചുവെങ്കിലും താമസിയാതെ അതും ശോഷിച്ചു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-left: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm5IDtHo7GL_PB4gRfbk5e6s5IEQ6RTkVR6YEwABUFmDe8cFYbTMJqjYO1SXO2vHcEFvg2r_jvY97K8o_6NaE7_g0Wnt4XRPTe0WZf4PIdXLzFaJyV3CkJoujWXbg3DFrEpif0OwtrQyw/s1600/MAVOIST2-copy.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img alt="" border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgm5IDtHo7GL_PB4gRfbk5e6s5IEQ6RTkVR6YEwABUFmDe8cFYbTMJqjYO1SXO2vHcEFvg2r_jvY97K8o_6NaE7_g0Wnt4XRPTe0WZf4PIdXLzFaJyV3CkJoujWXbg3DFrEpif0OwtrQyw/s1600/MAVOIST2-copy.jpg" height="200" title="മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി" width="190" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡി</td></tr>
</tbody></table>
പക്ഷേ, ഈ അപരത്തിന്റെ മറ്റൊരു ആവര്‍ത്തനം പിന്നീട് മറ്റൊരു രൂപത്തില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. കാതിക്കുടം നീറ്റാ ജലാറ്റിന്‍ സമരകാലത്തായിരുന്നു അത്. സമരത്തില്‍ പുറത്തുനിന്നു ചിലര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന പ്രസ്താവനയോടെ ടി.എന്‍. പ്രതാപനാണ് അതിനു തുടക്കമിട്ടത്. പോലിസും പത്രങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെ കഥകളുമായി അതിനെ മോടിപിടിപ്പിച്ചു. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പ്രതാപന്‍തന്നെ പുറത്തുനിന്നു വന്നതാണെന്നത് അദ്ദേഹത്തെ ആരോപണമുയര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. 'കേരളം കാതികൂടമാണ്' എന്ന ലോജിക്കിലൂടെയാണ് സമരക്കാര്‍ ഇത് മറികടക്കാന്‍ ശ്രമിച്ചത്. അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യത്തില്‍ മലയാളി / മലയാളിയല്ലാത്ത എന്നായിരുന്നുവെങ്കില്‍ കാതികുടത്ത് നാട്ടുകാരന്/ വരത്തന് എന്നായി അത് പരിവര്‍ത്തിക്കപ്പെട്ടു.<br />
<br />
<h3 style="text-align: left;">
<span style="color: blue;"><b>അപരവല്‍ക്കരണത്തിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍</b></span></h3>
<div style="text-align: left;">
അപരവല്‍ക്കരിക്കപ്പെട്ട പ്രതിഭാസം നിരവധി കൊളുത്തുകളുളള ഒരു ഹാങ്ങര്‍ പോലെയാണ്. എന്തും അതില്‍ തൂക്കിയിടാം. അതേസമയം അപരവും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനവും രണ്ടും രണ്ടാണ്. അതായത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയും കോണ്‍ഗ്രസ് എന്ന അപരവും ഒന്നല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കമ്യൂണിസ്റ്റ് അപരവും രണ്ടു പ്രതിഭാസങ്ങളാണ്. നക്സലൈറ്റ് മാവോയിസ്റ്റ് പ്രതിഭാസങ്ങളും വ്യത്യസ്തമല്ല. തികച്ചും സ്വതന്ത്രമായ രൂപത്തില്‍ അപരം </div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjF-MTf0gvNSS9JvdM9n2OzzN-2qektPNRiPWgIU2bLq7geXIc3wRGf6EFrVSz8LCOxwHdQbyBoTe7NMiM-1eE7vPsxCJn0-aHeGg5lk9vGkFxEFg8LqpsOX6w_9SD_oJmNkVOvU2_8vQI/s1600/COOPER_0.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjF-MTf0gvNSS9JvdM9n2OzzN-2qektPNRiPWgIU2bLq7geXIc3wRGf6EFrVSz8LCOxwHdQbyBoTe7NMiM-1eE7vPsxCJn0-aHeGg5lk9vGkFxEFg8LqpsOX6w_9SD_oJmNkVOvU2_8vQI/s1600/COOPER_0.jpg" height="121" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ജെയ്സന് കൂപ്പര്‍</td></tr>
</tbody></table>
പൊതുബോധത്തിനുള്ളില്‍ പടര്‍ന്നു പന്തലിക്കുകയാണ് ചെയ്യുന്നത്. അധികാരവും പോലിസ് സംവിധാനങ്ങളും അപരവല്‍ക്കരിക്കപ്പെട്ട പ്രസ്ഥാനത്തെ, ആശയത്തെ, പിശാചുവല്‍ക്കരിക്കുന്നതാണ് ആദ്യ ഘട്ടം. യുക്തിരഹിതമായ ഒരുകൂട്ടം മനുഷ്യരുടെ ചെയ്തിയായി ഇവ വ്യവഹരിക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ സ്വയം രാഷ്ട്രീയസ്വത്വമെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്നതിനു വേണ്ടിയായിരിക്കും ശ്രമിക്കുക. ഇത്തരം ഇടപെടലുകളാല്‍ സമൃദ്ധമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രം. അക്കാലത്ത് കമ്യൂണിസ്റ്റുകളും ഭഗത്സിങ്പാതക്കാരും 'ഗൂഢാലോചനക്കാര്‍', 'അപകടകാരികള്‍' എന്നൊക്കെയാണ് വിശേഷിക്കപ്പെട്ടിരുന്നത്. കോണ്‍ഗ്രസുകാരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. പിശാചുവല്‍ക്കരണത്തിന്റെ ഈ ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. മാവോയിസ്ററ് അപരവ്യവഹാരങ്ങളുടെ ചരിത്രത്തിലും ഈ പ്രവണതകള്‍ കാണാം. ബോബ് മാര്‍ലിയും കഞ്ചാവും മുഷിഞ്ഞ വസ്ത്രവും ഒക്കെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെട്ട ചിഹ്നങ്ങളാണ്. തൊപ്പിയും താടിയും മുസ്ലിംതീവ്രവാദത്തിന്റെ<br />ചിഹ്നമാകുന്നതുപോലെത്തന്നെയാണ് ഇതും. <br />
തങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത എന്തിനേയും ഈ ചിഹ്നാവലിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് അപവവ്യവഹാരം അതിന്റെ ഏറ്റവും അപകടം നിറഞ്ഞ ഇടങ്ങളിലെത്തിച്ചേരുന്നത് അടുത്ത ഘട്ടത്തിലാണ്. മാവോയിസ്റ്റു പാര്‍ട്ടിയുമായി ഇത്തരത്തില്‍ കൂട്ടിച്ചേര്ക്കപ്പെടുന്നവയ്ക്ക് എന്തെങ്കിലും ബന്ധം വേണമെന്ന നിര്‍ബന്ധമൊന്നുമില്ല. ഉദാഹരണം ചുംബനസമരം തന്നെ. അമ്പതില്‍ താഴെ ആളുകള്‍ മാത്രം പങ്കെടുത്ത ചുംബനസമരത്തെ മാവോയിസ്റ്റ് സമരമാക്കി പോലിസ് പരിവര്‍ത്തിക്കുകയായിരുന്നു. അതേസമയം പോലിസിനെക്കൂടാതെ ഈ അപരവല്ക്കരണത്തില് മറ്റു ചിലരും പങ്കുവഹിക്കുകയുണ്ടായി. അപരവല്‍ക്കരണത്തിന്റെ ഭീഷണമായ മറ്റൊരു മുഖമാണ് അത്. <br />
<span style="color: blue;"><b><br /></b></span>
<br />
<h3 style="text-align: left;">
<span style="color: blue;"><b>അപരവല്‍ക്കരണത്തിന്റെ ഇരട്ടമുഖം</b></span></h3>
<div style="text-align: left;">
അപരവല്‍ക്കരണം ഇരട്ടമുഖമുള്ള ഒരു പ്രതിഭാസമാണ്. ഒരു ഭാഗത്ത് അധികാരം അപരങ്ങളെ സൃഷ്ടിക്കുന്നു. പക്ഷേ, അത് ആ പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ പാതി മാത്രമേ ആകുന്നുള്ളൂ. ബാക്കി പാതി പൊതുമണ്ഡലത്തിലാണ് പൂര്‍ത്തിയാകുന്നത്. ഈ പൂര്‍ത്തിയാക്കലില്‍ മാവോയിസ്റ്റ് ഇതര പ്രസ്ഥാനങ്ങളും ബുദ്ധിജീവികളും മാധ്യമങ്ങളും എന്തിന് ചിലപ്പോള്‍ മാവോയിസ്റ്റ് അനുഭാവികള്‍ പോലും പങ്കുവഹിക്കുന്നു. <br />
ഭരണകൂടം ഒരാള്‍ക്കെതിരെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തുന്നുവെന്ന് സങ്കല്പിക്കുക. ഈ പ്രശ്നത്തെ സാമൂഹ്യപ്രവര്‍ത്തകര്‍ എങ്ങനെയായിരിക്കും സമീപിക്കുക? 'മാവോയിസ്റ്റെന്ന'് ആരോപിച്ച് ഒരാളെ പീഢിപ്പിക്കരുതെന്ന് അവര്‍ ആവശ്യപ്പെടും. ഇതുപക്ഷേ, പുതിയ ഒരു വ്യവഹാരത്തിന് രൂപം നല്കുന്നു. 'മാവോയിസ്റ്റായ' ഒരാളെ ഭരണഘടനാവിരുദ്ധമായി പീഢിപ്പിക്കാനുള്ള അവകാശം നല്‍കിക്കൊണ്ട് പൊതുസമൂഹം നല്കുന്ന ബ്ലാങ്ക്ചെക്കാണ് അത്. അതായത് ഒരാളുടെ ഭരണഘടനാപരമായ അവകാശധ്വംസനത്തിനെതിരെയുള്ള വിമര്‍ശനം മറ്റൊരാളോടുള്ള അനീതിയായി മാറുന്നു. മാവോയിസ്റ്റു പ്രശ്നവുമായി അപരവല്ക്കരിക്കുന്നവരില് പലരും ഇവരുമായി പുലബന്ധം പോലുമില്ലാത്ത സാഹചര്യത്തില്‍ ഈ അപരവല്‍ക്കരണ പ്രക്രിയ അതിന്റെ അറ്റത്തോളമെത്തുന്നു. </div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEyMLQQEJBfC6DIKgAQXOmDFjcGuUf2UXdBNRYCHMmVd8Oh__z5YfDmsXJZhwVdQfaIU5drQbuShyphenhyphenzVRNZvcAXZa13WBrPlW9wOtPVOlMcfFsVoZNCSRmj0Olvg_OSzg5ih009AD7aocs/s1600/1.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjEyMLQQEJBfC6DIKgAQXOmDFjcGuUf2UXdBNRYCHMmVd8Oh__z5YfDmsXJZhwVdQfaIU5drQbuShyphenhyphenzVRNZvcAXZa13WBrPlW9wOtPVOlMcfFsVoZNCSRmj0Olvg_OSzg5ih009AD7aocs/s1600/1.jpg" height="144" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഷഫീക്കിന്റെ പോസ്ററില്‍ നിന്ന്</td><td class="tr-caption" style="text-align: center;"><br /></td></tr>
</tbody></table>
'കേരളത്തിലെ സമരഭൂമി'കളെക്കുറിച്ചുള്ള ഗവേഷണത്തിനായി മേപ്പാടി-വിത്തുകാട് ഭൂസമര കേന്ദ്രത്തിലെത്തിയ ഏതാനും പേരുടെ അനുഭവം നോക്കുക. ഇവരെ 2013 ജൂണില്‍ 'മാവോയിസ്റ്റ് സംശയ 'ത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. അതിനോട് പൊതുസമൂഹവുംമനുഷ്യാവകാശപ്രവര്ത്തകരും എടുത്ത നിഷേധാത്മക സമീപനത്തോട് അവരിലൊരാളായ ഷഫീക് എച്ച് തന്റെ ഫേസ്ബുക്ക്പേജില് രോഷത്തോടെ പ്രതികരിച്ചതിങ്ങനെ: 'ഈ മനുഷ്യാവകാശ പ്രവര്‍ത്തകരൊക്കെ കഴിഞ്ഞ ഒരാഴ്ചയായി പത്രപാരായണം ഇല്ലത്രേ..' തുടര്‍ന്ന് അദ്ദേഹം എഴുതി: 'മാ…' എന്ന അക്ഷരം ചേര്‍ത്തു പോലിസ് പറയാന്‍ തുടങ്ങിയാല്‍ മനുഷ്യാവകാശത്തിന്റെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്ന നമ്മുടെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഞങ്ങള്‍ അഞ്ചുപേര്‍ രണ്ടു ദിവസം പോലിസ് കസ്റ്റഡിയില്‍ ആയിരുന്നിട്ടും അതിനു ശേഷവും ഒന്നും ശബ്ദിച്ചുകണ്ടില്ല. ഞങ്ങള്‍ അങ്ങോട്ടു വിളിച്ചു ചോദിച്ചപ്പോള്‍ എല്ലാര്ക്കും ഒരേ ഉത്തരം: പേപ്പര്‍ വായിച്ചില്ല, അറിഞ്ഞില്ല.'' മാവോയിസ്റ്റു പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണിവിടെ അപരവ്യവഹാരങ്ങളുടെ ഭാഗമായി തടവറയ്ക്കുള്ളിലായത്. <br />
ഭരണഘടനയെ കാറ്റില്‍ പറത്തുന്ന ഒരു വിഭാഗത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടോ എന്നും മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമല്ലേ ഇതിനൊക്കെ കാരണമെന്നുമുള്ള രണ്ടു ചോദ്യങ്ങളാണ് ഇതിനോടുള്ള പ്രതികരണമായി പലരും ഉയര്‍ത്തുക പതിവ്. ഇതില്‍ ആദ്യ ചോദ്യം ഭരണഘടനാനിഷേധമാണ്. കാരണം ഭരണകൂടത്തിന്, പൗരനു മേല്‍ അധികാരം ലഭിക്കുന്നത് ഭരണഘടനാപരമായിട്ടാണ്. ആ ഭരണഘടനയെ നിഷേധിക്കുന്നതോടെ അധികാരശക്തിയ്ക്ക് ആദ്യം നഷ്ടപ്പെടുന്നത് മറ്റൊരാളെ വിധിക്കാനുള്ള അവകാശമാണ്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന നിഗമനവും ഇതുപോലെത്തന്നെ. അപരവ്യവഹാരം അധികാരത്തിന്റെ ബലതന്ത്രമാണ്. പ്രവര്‍ത്തനരീതിയുമാണ്. ഇതല്ലെങ്കില്‍ മറ്റൊരു അപരത്തെ അത് ഉടന്‍ സങ്കല്പിച്ചെടുക്കും. <br />
<br />
<h3 style="text-align: left;">
<b><span style="color: blue;">ആരോപണവ്യവസായവും ബുദ്ധിജീവികളും</span></b></h3>
<div style="text-align: left;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlUFljrAV0YJDzzMEAQ_7cSM305Ii3UxJo_Oc9mAbBBRfENbMaVnhrDsJXlqMCAxM775rQ4lgO_qhLVG1Q0pl4DUcXNtTYHl8xlfGy1eAFPCOodYjaBxte0cGdX9bRblfPJTgquMpiEvE/s1600/kodungallur-news1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a>ഫ്രഞ്ച് മാവോയിസ്റ്റ് അനുകൂല വാരികയായ La Cause du Peuplesâ ന്റെ പ്രസിദ്ധീകരണം 1970 ല്‍ ഭരണകൂടം തടഞ്ഞു. സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യലും മോഷണം, പിടിച്ചുപറി, കലാപം എന്നിവയ്ക്കു പ്രേരിപ്പിക്കലുമൊക്കെയായിരുന്നു ചുമത്തിയ കുറ്റം. താമസിയാതെ രണ്ട് എഡിറ്റര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തു. ഒരു പ്രതിഷേധമെന്ന നിലയില്‍ അടുത്ത ലക്കം സാര്‍ത്രാണ് എഡിറ്റ് ചെയ്തത്. അദ്ദേഹം അത് എഡിറ്റു ചെയ്യുകമാത്രമല്ല പാരീസില്‍ പരസ്യമായി വില്‍ക്കുകയും ചെയ്തു. സാര്‍ത്രിനെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തെങ്കിലും ഉടന്‍ വിട്ടയച്ചു. അതേക്കുറിച്ച് ഫ്രഞ്ച് ജനറല്‍ പറഞ്ഞ ഉത്തരം പിന്നീട് ഒരു പ്രയോഗമായി മാറി. 'വോള്‍ട്ടയറെ ജയിലിലടക്കുകയില്ല' എന്നായിരുന്നു അത്. അത് ഫ്രാന്‍സില്‍, നാം കേരളത്തിലേക്ക് തിരിച്ചെത്തുക. സാറാജോസഫിനെപോലെ ഒരാള്‍ അല്ലെങ്കില്‍ മറ്റൊരു ബുദ്ധിജീവി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ടതിന്റെ പേരില്‍ ചിലരെ ബഹിഷ്ക്കരിക്കുന്നത് ധാര്‍മികമായി ശരിയാണോ? മാവോയിസ്റ്റു ബന്ധം ആരോപിക്കുക എന്നത് അധികാരത്തിന്റെ ഒരു പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണെന്നാണ് നമ്മുടെ വിശകലനം തെളിയിച്ചത്. മാവോയിസവുമായി ബന്ധമില്ലാത്തവരും ഇത്തരത്തില്‍ ആരോപണവിധേയരാവാറുണ്ട്. ഇതിന്റെ പേരില്‍ ഒരാളെ ബഹിഷ്കരിക്കുമ്പോള്‍ അധികാരത്തിന്റെ യുക്തിയ്ക്കനുസരിച്ച് സ്വന്തം നിലപാടുകളെ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlUFljrAV0YJDzzMEAQ_7cSM305Ii3UxJo_Oc9mAbBBRfENbMaVnhrDsJXlqMCAxM775rQ4lgO_qhLVG1Q0pl4DUcXNtTYHl8xlfGy1eAFPCOodYjaBxte0cGdX9bRblfPJTgquMpiEvE/s1600/kodungallur-news1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlUFljrAV0YJDzzMEAQ_7cSM305Ii3UxJo_Oc9mAbBBRfENbMaVnhrDsJXlqMCAxM775rQ4lgO_qhLVG1Q0pl4DUcXNtTYHl8xlfGy1eAFPCOodYjaBxte0cGdX9bRblfPJTgquMpiEvE/s1600/kodungallur-news1.jpg" height="133" width="200" /></a>കരുപ്പിടിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ മറ്റൊരു അപകടം കൂടിയുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ അധികാരത്തിനു സമാന്തരമായി ബുദ്ധിജീവികള്‍ സ്വയം അപരവ്യവഹാരങ്ങളുടെ സ്രഷ്ടാക്കളായി തീരുന്നു. ചുംബനസമരത്തില്‍ ബാഹ്യശക്തികളുടെ നുഴഞ്ഞു കയറ്റമുണ്ടെന്ന 'സംഘാടകരുടെ' അഭിപ്രായം അധികം താമസിയാതെ പുതിയൊരു മാവോയിസ്റ്റ് അപരവ്യവഹാരത്ത സൃഷ്ടിക്കുകയുണ്ടായി. മഹാരാജാസ് കോളജ് ഹോസ്റ്റലിലെ റെയ്ഡില്‍ പോലിസ് ചുംബനസമരത്തില്‍ പങ്കെടുത്ത മാവോയിസ്റ്റുകളെ തെരഞ്ഞത് അതുകൊണ്ടാണ്. ജെസ്ണ്‍ കൂപ്പറുടെ സുഹൃത്തുക്കളാരാണെന്നായിരുന്നു മറ്റൊരു ചോദ്യം. <br />
അതേസമയം ഒരു പ്രത്യേക കേസില്‍, സംഭവത്തില്‍ മാവോയിസ്റ്റ് ആരോപണ'ത്തിന്റെ പേരില്‍ ഒരാളെ പുറത്താക്കൂമ്പോള് അത് അപ്പാടെ വിമര്ശിക്കപ്പെടേ കാര്യമാണെന്നും വാദിക്കാനാവില്ല. മറിച്ച് മുന്‍വിധിയോടെ ഒരു സൈദ്ധാന്തിക നിലപാടായി ബഹിഷ്കരണം നടപ്പാക്കുകയോ ആഹ്വാനം നടത്തുകയോ ചെയ്യുമ്പോഴാണ് പ്രശ്നം. കാരണം അധികാരവിധേയത്വമല്ലാതെ മറ്റൊന്നുമല്ല അത്. ഒപ്പം സ്വാതന്ത്ര്യത്തിനുശേഷം ഒരു സവിശേഷ വിഭാഗമെന്ന നിലയില്‍ നമ്മുടെ ബുദ്ധിജീവികള്‍ എത്തിച്ചേര്‍ന്ന പരിതാപകരമായ അവസ്ഥയും അത് സൂചിപ്പിക്കുന്നു. ഇടിയന്പോലിസുകാരുടെ ന്യായവാദങ്ങളിലേക്ക് അവര്‍ പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമാണ്. എങ്കിലും ഇവര്‍ സ്വയം തിരിച്ചറിഞ്ഞ് മുന്നോട്ട് വരേത് കാലത്തിന്റെ ആവശ്യമാണ്. അതിനവര്‍ സാര്‍ത്ര് ആവണമെന്നൊന്നുമില്ല. നമ്മെപ്പോലെ ഒരു കുരുവിയുടെ തലച്ചോറും വികാരങ്ങളുമുള്ള സാധാരണ മനുഷ്യരായാല്‍ മതി. <b>(മാവോയിസ്റ്റ് ആരോപണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തേജസ് ദൈ്വവാരികയില്‍ എഴുതിയ കുറിപ്പ്്)</b><br />
<br /></div>
</div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-62188189270701649072014-12-23T23:32:00.001-08:002014-12-23T23:32:20.462-08:00ഭീകരരും പത്രങ്ങളും<div dir="ltr" style="text-align: left;" trbidi="on">
<span style="color: red;"><b><span style="font-size: large;">പത്രഭാഷ സംവാദം തുടര്‍ച്ച</span></b></span><br /><br /><br />എന്തിനെയും സംവാദങ്ങളായി വികസിപ്പിക്കുന്നതിലാണ് കാര്യം എന്ന് സ്വയം വിശ്വസിപ്പിക്കുകയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. ചര്‍ച്ചകളില്‍ പരിഹാസങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും മാത്രം ഇടം നടല്‍കുന്ന ഒരു രീതി എന്തുകൊണ്ടോ ഫെയ്സ്ബുക്ക് ചര്‍്ച്ചകളില്‍ നിന്ന് ഓടി ഒളിക്കാന്‍ എന്നെപ്പോലെയുള്ള ദുര്‍ബലരായ മനുഷ്യരെ പ്രേരിപ്പിക്കുന്നു. അതുകൊണ്ടാണ് തേജസിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചര്‍ച്ചയില്‍ നിന്ന് തുടക്കത്തില്‍ ഒഴിഞ്ഞുനിന്നത്. ചര്‍ച്ച കടന്നുപോയോ എന്നു തോന്നിയപ്പോഴാണ് ഇടപെടാന്‍ ശ്രമിച്ചതും. <br /><br />ആരാണ് ഭീകരന്. ഒരു പൊതുപ്രയോഗമെന്ന നിലയില്‍ ഭീകരന്, ഭീകരത എന്ന വാക്കുകള്‍ മലയാളത്തില്‍ എത്രയോ കാലമായി ഉപയോഗിക്കുന്നതാണ്. അത് പൊതു അര്‍ഥത്തില്‍ ഉപയോഗിക്കുന്നതിലും തെറ്റൊന്നുമില്ല. രാഷ്ട്രീയ അര്‍ഥത്തില്‍ ഈ വാക്ക്് പൊതുവ്യവഹാരങ്ങളിലേക്ക് കടന്നുവരും മുമ്പ് രാഷ്ട്രത്തിനെതിരെ കടന്നാക്രമണം നടത്തുന്നവരെ അനാര്‍ക്കിസ്റ്റുകള്‍ എന്നാണ് 18-19നൂറ്റാണ്ടുകളില്‍ വിളിച്ചിരുന്നത്. എങ്കിലും ഭീകരതയെന്ന രാഷ്ട്രീയപ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കമുണ്ട്. <br /><br />ഇതൊക്കെയാണെങ്കിലും ഭീകരന് എന്ന വാക്ക് പത്രങ്ങളിലേക്ക് കടന്നുവരുന്നതിനെക്കുറിച്ചാണ് നമ്മുടെ ചര്‍ച്ച ഒതുക്കി നിര്‍ത്തുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെ നാം ഭീകരന് എന്ന് പത്രത്തില്‍ വിശേഷിപ്പിക്കുന്നത് ശരിയാണോ? സത്യത്തില്‍ പത്രത്തില്‍ ഉപയോഗിക്കുക എന്ന് മാത്രം പറഞ്ഞാല്‍ ആ ചോദ്യം അവ്യക്തമായിരിക്കും. പത്രത്തില്‍ പല തരം കണ്ടന്റുകള്‍ നാം ചേര്‍ക്കാറുണ്ട്. എഡിറ്റോറിയല്‍, ഫീ്ച്ചറുകള്, ലേഖനങ്ങള്‍, കത്തുകള്‍, ഓപ്- എഡ് പീസുകള്‍, പരസ്യങ്ങള്‍, പുതിയ കാലത്ത് അഡ്വറ്റോറിയലുകള്(!). എഡിറ്റോറിയല്‍ പേജിന് നേരെ എതിരെ വരുന്ന പേജ് (ഓപ്-എഡ്) കടന്നുവരുന്നതു തന്നെ ചില് പ്രത്യേകസാഹചര്യത്തിലാണ്. എഡിറ്റോറിയല്‍ ബോര്‍ഡിന് യോജിപ്പില്ലാത്ത കാര്യങ്ങള്‍ എഴുതാനുള്ള ഒരു സ്ഥലമായി ഓപ്- എഡ് രൂപം മാറുന്നത് 1970 കളിലാണ്(ആ സംവിധാനം 20കളില്‍ ആരംഭിക്കുന്നുണ്ടെങ്കിലും). ഈ ഓരോ സ്ഥലത്തും ഉപയോഗിക്കുന്ന ഭാഷ വ്യത്യസ്തമായിരിക്കും. എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും കത്തുകളിലും ഉപയോഗിക്കുന്ന വാക്കുകള്‍ പത്രഭാഷയുടെ ഗണത്തില്‍ വരില്ല. അവിടെ എഴുത്തുകാരന് തനിക്ക് ഉചിതമെന്നു തോന്നുന്ന ഏതു വാക്കും ഉപയോഗിക്കുന്നു. എഡിറ്റര്‍ക്കു അത് 'ശരി'യാണെന്നു തോന്നുന്നെങ്കില്‍ അതിനയാളെ അനുവദിക്കുകയും ചെയ്യുന്നു. ഇതിലൊക്കെ പ്രധാനം വാര്‍ത്തയില്‍ ഉപയോഗിക്കുന്ന വാക്കുകളാണ്. അതിനെയാണ് നാം പത്രഭാഷ എന്ന് പറയുന്നത്. വാര്‍ത്തകളില്‍ ഉപയോഗിക്കുന്ന പദങ്ങളാണ് നമ്മുടെ സംവാദത്തിന്റെ കേന്ദ്രബിന്ദു. <br /><br />ഭീകരന് എന്ന വാക്ക് ഒരു രാഷ്ട്രീയ പദപ്രയോഗമാണ്. അതില്‍ ന്യൂസ് അല്ല വ്യൂസ് ആണ് ഉള്ളത്. ഈ വാക്ക് എതിരാളികള്‍ പരസ്പരം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നു. വെള്ള ഭീകതയ്ക്കെതിരെ ചുവപ്പു ഭീകരത എന്ന ഒരു രാഷ്ട്രീയപ്രയോഗം തന്നെ ഒരു കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ആക്രമണങ്ങളെ കമ്യൂണിസ്റ്റുകള്‍ വെള്ള ഭീകരത എന്നാണ് വിളിച്ചിരുന്നത്. ഒരാളെ കുറിക്കാന്‍ നാം ഭീകരന് എന്ന വാക്ക് പത്രത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ നാം നമ്മുടെ കാഴ്ചപ്പാട് വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പത്രക്കാരന് മൂന്നാം കക്ഷിയാണെന്നാണ് വെപ്പ്. അയാള്‍ മാറി നിന്ന് കഥ പറയേണ്ടവനാണ്. കഥയില്‍ അവന് പ്രത്യേകിച്ച് റോളൊന്നുമില്ല. പക്ഷേ, നാം പലപ്പോഴും നമ്മുടെ റോള്‍ മറക്കുകയും കഥയുടെ ഭാഗമാകുകയും ചെയ്യും. അതോടെ വാര്‍ത്തകളില്‍ ഇത്തരം വാക്കുകള്‍ ഇടം പിടിക്കുന്നു. എന്നാല്‍ ഇ്ത്തരം വാക്കുകള്‍ എഡിറ്റോറിയലുകളിലും ലേഖനങ്ങളിലും ഓപ് എഡുകളിലും ഇടം പിടിച്ചേക്കാം അത് എഴുത്തുകാരന്റെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. പിന്നെ ലേഖനങ്ങളും എഡിറ്റോറിയലുകളും വായനക്കാരന് വായിക്കുന്നതുതന്നെ ഒരു അഭിപ്രായം എന്ന നിലയിലായിരിക്കുമല്ലോ. <br /><br />ഭീകരന് എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ എന്തുപയോഗിക്കും? അപ്പോള്‍ പത്രങ്ങള്‍ ചില പോളിസി ഡിസിഷന്‍ എടുക്കും. അതാണ് അവരുടെ ഭാഷാനയം. ഈ നയം എല്ലാ പത്രങ്ങള്‍ക്കുമുണ്ട്. തേജസിനും മാതൃഭൂമിക്കും മനോരമയ്ക്കും അതുണ്ട്. പൊതുബോധവുമായി ചേര്‍ന്നു നില്ക്കുന്ന പത്രങ്ങളുടെ പ്രയോഗങ്ങളോട് നമുക്ക് വലിയ വിയോജിപ്പുതോന്നില്ല. കാരണം അത് നമ്മുടെ കൂടെ അഭിപ്രായമാണല്ലോ. എന്നാല്‍ നമ്മെ ബാധിക്കുന്ന ഒരു വിഷയത്തില്‍ വരുമ്പോഴാണ് പ്രയോഗങ്ങളുടെ പ്രശ്നത്തെക്കുറിച്ച് നാം ജാഗരൂഗരാവുന്നത്. ജാനുവിനെയും ഗീതാനന്ദനെയും മുത്തങ്ങ സമരകാലത്ത് വയനാട്ടിലെ ചില രാഷ്ട്രീയസംഘടനകള്‍ പിടിച്ചു കൊടുത്തപ്പോള്‍ ചില പത്രങ്ങള്‍ എഴുതിയത് നാട്ടുകാര്‍ പിടിച്ചുകൊടുത്തു എന്നായിരുന്നല്ലോ. ആ പ്രത്യേകപാര്‍ട്ടിയുടെ പേര് പറയുന്നതിനേക്കാള്‍ ആ പത്രത്തിന് സൗകര്യം അക്കാര്യം മൊത്തം നാ്ട്ടുകാരുടെ അഭിപ്രായമാണെന്ന വരുത്തിത്തീര്ക്കുന്നതിലായിരുന്നു. പക്ഷേ, ആ പ്രത്യേക പാര്ട്ടിക്കാര് പിടിച്ചു കൊടുത്തു എന്നായിരിക്കും ജാനുവിന്റെ വീക്ഷണം. <br /><br />ഭീകരരിലേക്ക് തിരികെ വരാം. പരമാവധി വീക്ഷണങ്ങള്‍ ഒഴിവാക്കി വാര്‍ത്ത എങ്ങനെ അവതരിപ്പിക്കാം എന്നത് തേജസിനെപ്പോലെ 'പൊതുസമൂഹ'ത്തിന്റെ വീക്ഷണങ്ങളോട് കലഹിക്കുന്ന പത്രങ്ങള്‍ക്ക് ഇതൊരു കീറാമുട്ടി തന്നെയാണ്. വ്യാപകമായ തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഇക്കാര്യത്തില്‍ ഉണ്ടാവാറുണ്ട്. വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയ പല ലിങ്കുകളും (വിമര്‍ശകരുടെ മാത്രമല്ല, ആ വാര്‍ത്ത ഫ്രയിം ചെയ്തവരുടെയും)ഇത്തരം തെറ്റിദ്ധാരണയുടെ ഫലമാണെന്ന് വ്യക്തമാക്കട്ടെ. <br /><br />കുറച്ചു നാള് മുമ്പ് എനിക്ക് ലഭിച്ച ഒരു മെയിലില്‍ നിന്ന് പത്രത്തിന്റെ ജനറല്‍ പോളിസിയെക്കുറിച്ച് ഞാന്‍ ഉദ്ധരിക്കാം: ഇന്ത്യയില്‍ സൈന്യത്തിനെതിരെയോ ജനങ്ങളെയോ ആക്രമിക്കുന്നവരെ പോരാളികള്‍ എന്നല്ല വിളിക്കുന്നത്. അവരെ ഭീകരരെന്നുമല്ല വിളിക്കുക. പകരം അവര്‍ ഏതു സംഘടനകളില്‍ പെട്ടവരാണോ ആ സംഘടനയുടെ പ്രവര്‍ത്തകരെന്നാണ് വിശേഷിപ്പിക്കുന്നത്. ഹിസ്ബുള്‍ മുജാഹിദിന് പ്രവര്‍ത്തകര്‍, അഭിനവ് ഭാരത് പ്രവര്‍ത്തകര്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍, ഹിന്ദുത്വ പ്രവര്‍ത്തകര്‍, മാവോവാദികള്‍, ഉള്‍ഫാ പ്രവര്‍ത്തകര്‍ എന്നിങ്ങനെ. ആക്രമിച്ചവര്‍ ആരാണെന്ന് വ്യക്തമല്ലെങ്കില്‍ അക്രമികളെന്നു വിശേഷിപ്പിക്കും. മിലിറ്റന്റ്സ്, ആയുധധാരികള്‍ എന്നും വിശേഷിപ്പിക്കും. സൈന്യവും പോലിസും ജനങ്ങളെ ആക്രമിച്ച എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴും പോലിസ് ഭീകരന് എന്നല്ല പോലിസ് സംഘം, ബിഎസ്എഫ് സംഘം, സാല്‍വാജൂഡം സംഘം എന്നിങ്ങനെ വിശേഷിപ്പിക്കും. അവിടെയൊന്നും നമ്മുടെ കാഴ്ചപ്പാട് വരുന്നില്ല. പകരം വസ്തുനിഷ്ഠമായി ആ സംഭവം വിവരിക്കുകയാണ് ചെയ്യുന്നത്. <br /><br />ഇനി വിദേശരാജ്യങ്ങളിലാണെങ്കിലോ അവിടെയും ജങ്ങള്ക്കെതിരെയും പള്ളികളിലും മറ്റും സ്ഫോടനം നടത്തിയാല്‍ ഭീകരരെന്നല്ല ഉപയോഗിക്കുന്നത്. പ്രവര്‍ത്തകരെന്നു തന്നെയാണ്. അധിനിവേശ സൈന്യ്ത്തിനെതിരെ (ഉദാഹരണം അമേരിക്കന്‍ അധിനിവേശസൈന്യം, ബഹുരാഷ്ട്രസൈന്യം) ആക്രമണം നടത്തുമ്പോഴാണ് പോരാളികളെന്ന് പ്രായോഗിക്കുന്നത്. അങ്ങനെയാണ് തേജസ് തുടങ്ങിയ പത്രങ്ങളില്‍ താലിബാന് പോരാളികള്‍, ഹമാസ് പോരാളികള്‍ എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ വരുന്നത്. സത്യത്തില്‍ ഇവിടെ ന്യൂസിന് പകരം വീക്ഷണമാണ് മുന്നോട്ട് വെക്കുന്നതെന്ന വിമര്‍ശനം ശരിതന്നെയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇവിടെയും പ്രവര്‍ത്തകര്‍ എന്ന് പറയുന്നതാണ് ഭംഗി. അതേസമയം ഒരു സാഹചര്യത്തിലും ആരെയും ഭീകരരെന്നു വിശേഷിപ്പിക്കുന്നത് അതുപോലെത്തന്നെ ശരിയല്ല. <br />കാര്യങ്ങള്‍ വസ്തുനിഷ്ഠമായി മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം അനുഭവിക്കുന്ന ഒരു പ്രശ്നം വാര്‍ത്തകള്‍ എപ്പോഴും അവര്‍ സംശയ്ത്തോടെയാണ് വീക്ഷിക്കുന്നതെന്നാണ്. കാരണം പല വാര്‍ത്തകളും അര്ധസത്യങ്ങളായിരിക്കും. അപ്പോള്‍ അവര്‍ കുറേകൂടെ നിഷ്പക്ഷമായ പദങ്ങള്‍ തിരഞ്ഞെടുക്കുന്നു. <br /><br />ഒന്നു കൂടെ പറയട്ടെ ഇതൊക്കെയാണെങ്കിലും പത്രങ്ങളുടെ നിഷ്പക്ഷവാര്ത്തായെഴുത്ത് പലപ്പോഴും ഒരു ഞാണിന്മേല് കളിയാണ്. പലപ്പോഴും അത് അപ്പുറത്തേയ്ക്ക് വഴുതി വീഴും. ചിലപ്പോള്‍ തെറ്റിദ്ധാരണയിലൂടെയും വഴുതി വീണേക്കാം. സ്വയം പുതുക്കലും സ്വയം വിമര്‍ശനത്തിലൂടെയും ഇത് പരിഹരിക്കാന്‍ ശ്രമിക്കുകയാണ് അതിനുള്ള മാര്‍ഗം. എത്ര പുതുക്കിയാലും ഇതൊക്കെ വീണ്ടും ഉയര്‍ന്നുവരും എന്നത് മറ്റൊരു കാര്യം. സ്വാതന്ത്ര്യസമരകാലത്ത് പുറത്തുവന്നിരുന്ന പല പത്രങ്ങളിലും ഈ ആശയക്കുഴപ്പം വ്യാപകമായിരുന്നു. <br /><br />ഇനി ഈ ലിങ്കുകളിലേയ്ക്ക് വരിക. രണ്ടു തരത്തിലുള്ള സ്ഥലങ്ങളില്‍ നാം ഈ പ്രയോഗങ്ങള്‍ കണ്ടിരിക്കും. ഒന്ന് ലേഖനങ്ങള്‍, എഡിറ്റോറിയല്‍ തുടങ്ങിയ ഇടങ്ങളില്‍. രണ്ട്. വാര്‍ത്തകളില്‍. <br />ഒന്നാമത്തേത് നമ്മുടെ വിഷയമല്ല. വാര്‍ത്തകളില്‍ ഹൈന്ദവഭീകരര്‍ എന്ന് വരുന്നത് തെറ്റായ കീഴ് വഴക്കമായി ഞാന്‍ കരുതുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇത് തേജസ് പത്രത്തിന്റെ ഔദ്യോഗിക രീതിയുമല്ല. തേജസ് ഇത്തരം ഇടങ്ങളില്‍ ഹിന്ദുത്വര്‍ എന്നാണ് പ്രയോഗിക്കുന്നത്. പക്ഷേ, ചില മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ വാര്‍ത്തകളിലേക്ക് അബോധപൂര്‍വം കൊണ്ടുവരാറുണ്ട്. അതിന്റെ ഫലമാണ് ഈ പ്രയോഗമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഈ പ്രയോഗം മാത്രമല്ല ഞാന്‍ ജോലി ചെയ്യുന്ന ഡെസ്കില്‍ പ്രത്യേകിച്ച് തുടക്കക്കാര്‍ പൊതുബോധത്തില്‍ നിന്നുകൊണ്ടോ അവര്‍ വായിച്ച വാര്‍ത്ത ഇന്റേണലൈസ് ചെയ്തുകൊണ്ടോ ഹമാസ് ഭീകരര്‍ എന്നൊക്കെ ഉപയോഗി്കാറുണ്ട്. ഏകദേശം രണ്ടു മാസം മുന്‍പ് ഇങ്ങനെയൊരു സംഭവം ഉണ്ടായി. ആ വാര്‍ത്തയില്‍ 4 തവണ ഭീകരര്‍ കടന്നുവന്നു. ഞാന്‍ വിശദമായി അന്വേഷിച്ചപ്പോള്‍ അത് എഴുതിയ പെണ്‍കുട്ടി വാര്‍ത്ത എഴുതുന്നതിനു മുന്‍പ് മാതൃഭൂമി എഴുതിയ വാര്‍്ത്തയും വായിച്ചിരുന്നു എന്ന് മനസ്സിലായത്. ആ സ്വാധീനമാണ് അവരെ വഴി തെറ്റിച്ചത്. <br /><br /><br /><br /></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com1tag:blogger.com,1999:blog-6964624596990320758.post-79640113552580407542014-12-23T09:08:00.001-08:002014-12-23T09:29:45.268-08:00പത്രപ്രവര്‍ത്തനത്തിലെ ഭാഷയെക്കുറിച്ച് ഒരു സംവാദം<div dir="ltr" style="text-align: left;" trbidi="on">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq_aXPv0l9S29eLHaGDGg4xyihRiwLX1dPoN7WeymFTcoGHo64IUpixC1SJvSzlsiDi-OQHhiUaLZbMzpJtLyeWyi3r2dg9CKqdY3qjRY855-rEsevipxW0-lzTBf5yz4R70ZajtVNQrM/s1600/New+Image.JPG" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq_aXPv0l9S29eLHaGDGg4xyihRiwLX1dPoN7WeymFTcoGHo64IUpixC1SJvSzlsiDi-OQHhiUaLZbMzpJtLyeWyi3r2dg9CKqdY3qjRY855-rEsevipxW0-lzTBf5yz4R70ZajtVNQrM/s1600/New+Image.JPG" height="346" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">സംവാദത്തിന് കാരണമായ പോസ്റ്റ്</td></tr>
</tbody></table>
<h3 style="text-align: center;">
<b><span style="font-family: Kartika;"> </span></b><span style="color: #cc0000;"><span style="background-color: white;"><span style="font-family: Kartika;">തേജസ് പത്രത്തില്‍ വന്ന ഒരു </span></span></span></h3>
<h3 style="text-align: center;">
<span style="color: #cc0000;"><span style="background-color: white;"><span style="font-family: Kartika;">വാര്തയെച്ചൊല്ലി നടന്ന സംവാദം </span></span></span></h3>
<h2 style="text-align: left;">
<b><span style="font-family: Kartika;"> </span></b></h2>
<h2 style="text-align: center;">
<span style="background-color: yellow;"><span style="font-size: x-large;"><b><span style="font-family: Kartika;">വഴി</span> <span style="font-family: Kartika;">തെറ്റുന്ന</span>
<span style="font-family: Kartika;">മലയാളപത്രപ്രവര്</span><span style="font-family: Kartika;">തനവും</span></b></span></span></h2>
<h2 style="text-align: center;">
<span style="background-color: yellow;"><span style="font-size: x-large;"> <b><span style="font-family: Kartika;">തേജസ്</span> <span style="font-family: Kartika;">പത്രത്തിനൊരു</span>
<span style="font-family: Kartika;">വക്കാലതും</span></b></span></span></h2>
<span style="font-family: Kartika;"><span style="font-size: x-large;"><b>ക</b></span>ഴിഞ്ഞ</span> <span style="font-family: Kartika;">ദിവസം</span> <span style="font-family: Kartika;">വ്യാപകമായി</span> <span style="font-family: Kartika;">പ്രചരിപ്പിക്കപ്പെട്ട</span> <span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">പോസ്</span><span style="font-family: Kartika;">റ്റാണ്</span> <span style="font-family: Kartika;">മുകളില്‍</span>
<span style="font-family: Kartika;">കൊടുത്ത</span> <span style="font-family: Kartika;">ചിത്രത്തോടൊപ്പമുള്ളത്</span>.
<span style="font-family: Kartika;">പെഷവാര്‍</span> <span style="font-family: Kartika;">ദുരന്തവുമായി</span> <span style="font-family: Kartika;">ബന്ധപ്പെട്ട്</span>
<span style="font-family: Kartika;">തേജസ്</span> <span style="font-family: Kartika;">ഓണ്‍</span><span style="font-family: Kartika;">ലൈനില്‍</span> <span style="font-family: Kartika;">പ്രത്യക്ഷപ്പെട്ട</span>
<span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയാണ്</span> <span style="font-family: Kartika;">അതിന്റെ</span>
<span style="font-family: Kartika;">വിമര്</span><span style="font-family: Kartika;">ശകരെ</span>
<span style="font-family: Kartika;">പ്രകോപിച്ചിച്ചത്</span>. <span style="font-family: Kartika;">പാകിസ്</span><span style="font-family: Kartika;">താന്‍</span>
<span style="font-family: Kartika;">താലിബാന്</span><span style="font-family: Kartika;">കാരെ</span> <span style="font-family: Kartika;">ആയുധധാരികള്‍</span>, <span style="font-family: Kartika;">സൈനികവേഷധാരികള്‍</span>, <span style="font-family: Kartika;">എന്നൊക്കെ</span> <span style="font-family: Kartika;">തേജസ്</span> <span style="font-family: Kartika;">ഓണ്‍</span><span style="font-family: Kartika;">ലൈന്‍</span>
<span style="font-family: Kartika;">വിശേഷിപ്പിച്ചതാണ്</span> <span style="font-family: Kartika;">കൂടുതല്‍</span> <span style="font-family: Kartika;">പ്രകോപനം</span>
<span style="font-family: Kartika;">ഉണ്ടാക്കിയത്</span>. <span style="font-family: Kartika;">തേജസ്</span> <span style="font-family: Kartika;">പത്രത്തിന്റെ</span> <span style="font-family: Kartika;">ഓണ്‍</span><span style="font-family: Kartika;">ലൈന്‍</span>
<span style="font-family: Kartika;">ചുമതല</span> <span style="font-family: Kartika;">വഹിക്കുന്ന</span>
<span style="font-family: Kartika;">ഒരാളെന്ന</span> <span style="font-family: Kartika;">നിലയില്‍</span> <span style="font-family: Kartika;">ഇത്</span> <span style="font-family: Kartika;">വിശദീകരിക്കേണ്ടതുണ്ടെന്ന്</span> <span style="font-family: Kartika;">സുഹൃത്തുക്കള്‍</span> <span style="font-family: Kartika;">നേരിട്ടും</span> <span style="font-family: Kartika;">ഫോണിലൂടെയും</span> <span style="font-family: Kartika;">ആവശ്യപ്പെടുകയുണ്ടായി</span>. <span style="font-family: Kartika;">അതില്‍</span> <span style="font-family: Kartika;">ചിലര്‍</span>
<span style="font-family: Kartika;">പ്രകോപിതരും</span> <span style="font-family: Kartika;">മറ്റു</span> <span style="font-family: Kartika;">ചിലര്‍</span> <span style="font-family: Kartika;">സംശയാലുക്കളും</span> <span style="font-family: Kartika;">പിന്നെയും</span>
<span style="font-family: Kartika;">ചിലര്‍</span> <span style="font-family: Kartika;">ആ</span>
<span style="font-family: Kartika;">നിലപാടിനോട്</span> <span style="font-family: Kartika;">ചേര്</span><span style="font-family: Kartika;">ന്നു</span> <span style="font-family: Kartika;">നില്</span><span style="font-family: Kartika;">ക്കുന്നവരുമായിരുന്നു</span>.
<span style="font-family: Kartika;">ഇത്രയുമായ</span> <span style="font-family: Kartika;">സ്ഥിതിയ്</span><span style="font-family: Kartika;">ക്ക്</span> <span style="font-family: Kartika;">അത്</span> <span style="font-family: Kartika;">വിശദീകരിക്കേണ്ടത്</span>
<span style="font-family: Kartika;">എന്റെ</span> <span style="font-family: Kartika;">ധാര്‍</span><span style="font-family: Kartika;">മികമായ</span> <span style="font-family: Kartika;">ഉത്തരവാദിത്തമായി</span>
<span style="font-family: Kartika;">മാറിക്കഴിഞ്ഞു</span>. <span style="font-family: Kartika;">അതിനുള്ള</span> <span style="font-family: Kartika;">ശ്രമമാണ്</span> <span style="font-family: Kartika;">താഴെ</span>.<br />
<br />
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">ഷെയര്‍</span> <span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">തവരും</span> <span style="font-family: Kartika;">വെറുതെ</span>
<span style="font-family: Kartika;">വായിച്ചു</span> <span style="font-family: Kartika;">വിട്ടവരും</span> <span style="font-family: Kartika;">ശ്രദ്ധിക്കാതിരുന്ന</span>
<span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">കാര്യത്തിലേക്ക്</span>
<span style="font-family: Kartika;">ഞാന്‍</span> <span style="font-family: Kartika;">വായനക്കാരുടെ</span>
<span style="font-family: Kartika;">ശ്രദ്ധ</span> <span style="font-family: Kartika;">ക്ഷണിക്കട്ടേ</span>.
<span style="font-family: Kartika;">ആ</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span> <span style="font-family: Kartika;">ശ്രദ്ധിച്ചു</span>
<span style="font-family: Kartika;">വായിച്ചാല്‍</span> <span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">കാര്യം</span> <span style="font-family: Kartika;">വ്യക്തമാകും</span>. <span style="font-family: Kartika;">ആ</span>
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">അപ്</span><span style="font-family: Kartika;">ലോഡ്</span>
<span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">തിരിക്കുന്നത്</span>
16 <span style="font-family: Kartika;">ാം</span> <span style="font-family: Kartika;">തിയതി</span>
2 <span style="font-family: Kartika;">മണി</span> <span style="font-family: Kartika;">കഴിഞ്ഞ്</span>
7 <span style="font-family: Kartika;">മിനിട്ടുള്ളപ്പോഴാണ്</span>. <span style="font-family: Kartika;">ഷെയര്‍</span> <span style="font-family: Kartika;">ചെയ്യപ്പെട്ട</span>
<span style="font-family: Kartika;">ചിത്രത്തില്‍</span> <span style="font-family: Kartika;">അത്</span> <span style="font-family: Kartika;">വ്യക്തമായി</span> <span style="font-family: Kartika;">കാണാം</span>.<br />
<br />
<span style="font-family: Kartika;">പെഷവാറില്‍</span> <span style="font-family: Kartika;">ആക്രമണം</span> <span style="font-family: Kartika;">നടക്കുന്നത്</span> <span style="font-family: Kartika;">പത്തരയ്</span><span style="font-family: Kartika;">ക്കു</span>
<span style="font-family: Kartika;">ശേഷമാണ്</span>. <span style="font-family: Kartika;">ആ</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span> <span style="font-family: Kartika;">വ്യാപകമായി</span>
<span style="font-family: Kartika;">പുറത്തെത്തുന്നതാകട്ടെ</span> <span style="font-family: Kartika;">ഉച്ചയ്</span><span style="font-family: Kartika;">ക്കു</span>
<span style="font-family: Kartika;">ശേഷവും</span>. <span style="font-family: Kartika;">അതുവരെയും</span>
<span style="font-family: Kartika;">അവിടവിടെ</span> <span style="font-family: Kartika;">ചില</span> <span style="font-family: Kartika;">പരാമര്</span><span style="font-family: Kartika;">ശങ്ങള്‍</span> <span style="font-family: Kartika;">കണ്ടിരുന്നെങ്കിലും</span>
<span style="font-family: Kartika;">സാധാരണ</span> <span style="font-family: Kartika;">ബോംബ്</span>
<span style="font-family: Kartika;">സ്</span><span style="font-family: Kartika;">ഫോടനം</span>
<span style="font-family: Kartika;">പോലെയാണ്</span> <span style="font-family: Kartika;">പല</span> <span style="font-family: Kartika;">പത്രങ്ങളും</span> <span style="font-family: Kartika;">അത്</span> <span style="font-family: Kartika;">കൈകാര്യം</span>
<span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">തത്</span>.
<span style="font-family: Kartika;">സ്</span><span style="font-family: Kartika;">കൂളിലാണെന്ന്</span>
<span style="font-family: Kartika;">പലരുടെയും</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയ്</span><span style="font-family: Kartika;">ക്കുള്ളിലുണ്ടായിരുന്നെങ്കിലും</span> <span style="font-family: Kartika;">ആ</span> <span style="font-family: Kartika;">വ്യൂ</span>
<span style="font-family: Kartika;">അത്ര</span> <span style="font-family: Kartika;">ശ്രദ്ധനേടിയിരുന്നില്ല</span>.
<span style="font-family: Kartika;">മലയാളത്തിലെത്തെന്നെ</span> <span style="font-family: Kartika;">പ്രധാന</span> <span style="font-family: Kartika;">പത്രങ്ങള്‍</span>
<span style="font-family: Kartika;">അവരുടെ</span> <span style="font-family: Kartika;">ഓണ്‍</span><span style="font-family: Kartika;">ലൈനില്‍</span> <span style="font-family: Kartika;">ഈ</span>
<span style="font-family: Kartika;">ആസ്</span><span style="font-family: Kartika;">പക്</span><span style="font-family: Kartika;">റ്റ്</span> <span style="font-family: Kartika;">ഹൈലൈറ്റ്</span>
<span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">തിരുന്നില്ലെന്ന്</span>
<span style="font-family: Kartika;">ആ</span> <span style="font-family: Kartika;">സമയത്ത്</span>
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">വായിച്ചിരിക്കാനിടയുള്ളവര്</span> <span style="font-family: Kartika;">കണ്ടിരിക്കും</span>. ( <span style="font-family: Kartika;">ഇത്</span> <span style="font-family: Kartika;">തേജസ്</span> <span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">തതിന്</span>
<span style="font-family: Kartika;">ന്യായീകരണമായി</span> <span style="font-family: Kartika;">പറയുന്നതല്ല</span>. <span style="font-family: Kartika;">ഇതൊരു</span> <span style="font-family: Kartika;">വാദമുഖവുമല്ല</span>)<br />
<br />
<span style="font-family: Kartika;">പതിനൊന്നു</span> <span style="font-family: Kartika;">മണിക്കു</span> <span style="font-family: Kartika;">ശേഷം</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">സജീവമായതോടെ</span> <span style="font-family: Kartika;">ഞങ്ങളും</span> <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">ശ്രദ്ധിക്കാന്‍</span> <span style="font-family: Kartika;">തുടങ്ങി</span>. <span style="font-family: Kartika;">ആക്രമണം</span> <span style="font-family: Kartika;">നടക്കുന്നത്</span> <span style="font-family: Kartika;">സ്</span><span style="font-family: Kartika;">കൂളിലും</span> <span style="font-family: Kartika;">മരിച്ചവരില്‍</span>
<span style="font-family: Kartika;">കുട്ടികളുമുണ്ട്</span> <span style="font-family: Kartika;">എന്നതായിരുന്നു</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>. <span style="font-family: Kartika;">പല</span> <span style="font-family: Kartika;">ഓണ്‍</span><span style="font-family: Kartika;">ലൈന്‍</span> <span style="font-family: Kartika;">പത്രങ്ങളും</span>
<span style="font-family: Kartika;">പ്രിന്റ്</span> <span style="font-family: Kartika;">പത്രങ്ങളും</span> (<span style="font-family: Kartika;">ഇംഗ്ലീഷ്</span>)
<span style="font-family: Kartika;">അവരുടെ</span> <span style="font-family: Kartika;">സൈറ്റില്‍</span>
<span style="font-family: Kartika;">മിലിറ്റന്റ്</span>, <span style="font-family: Kartika;">ഗണ്‍</span><span style="font-family: Kartika;">മെന്‍</span> <span style="font-family: Kartika;">തുടങ്ങിയവര്‍</span> <span style="font-family: Kartika;">ആക്രമണം</span>
<span style="font-family: Kartika;">നടത്തി</span> <span style="font-family: Kartika;">എന്നാണ്</span>
<span style="font-family: Kartika;">വിശേഷിപ്പിച്ചു</span> <span style="font-family: Kartika;">കണ്ടത്</span>. <span style="font-family: Kartika;">അതേ</span> <span style="font-family: Kartika;">ആങ്കിളില്‍</span> <span style="font-family: Kartika;">തന്നെയാണ്</span>
<span style="font-family: Kartika;">ഞങ്ങളും</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയെ</span> <span style="font-family: Kartika;">വിലയിരുത്തിയത്</span>.
<span style="font-family: Kartika;">ഇതിനു</span> <span style="font-family: Kartika;">പിന്നില്‍</span>
<span style="font-family: Kartika;">ആരാണെന്ന</span> <span style="font-family: Kartika;">കാര്യത്തില്‍</span> <span style="font-family: Kartika;">വ്യക്തതയില്ലായിരുന്നു</span>.
<span style="font-family: Kartika;">പാകിസ്</span><span style="font-family: Kartika;">താന്‍</span>
<span style="font-family: Kartika;">സര്</span><span style="font-family: Kartika;">ക്കാരിന്റെ</span>
<span style="font-family: Kartika;">വിലയിരുത്തലും</span> <span style="font-family: Kartika;">കണ്ടില്ല</span>. <span style="font-family: Kartika;">അതിനിടയിലാണ്</span>
<span style="font-family: Kartika;">താലിബാന്</span> <span style="font-family: Kartika;">ഏറ്റെടുത്തുന്നുവെന്ന</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span> <span style="font-family: Kartika;">പുറത്തു</span>
<span style="font-family: Kartika;">വന്നത്</span>. <span style="font-family: Kartika;">ആദ്യം</span> <span style="font-family: Kartika;">അത്</span> <span style="font-family: Kartika;">ചില</span> <span style="font-family: Kartika;">സൈറ്റുകളില്‍</span>
<span style="font-family: Kartika;">സൂചനയായാണ്</span> <span style="font-family: Kartika;">കണ്ടത്</span>. <span style="font-family: Kartika;">എത്രമാത്രം</span> <span style="font-family: Kartika;">വിശ്വസിക്കാമെന്നതിനെക്കുറിച്ച്</span> <span style="font-family: Kartika;">ഉറപ്പും</span> <span style="font-family: Kartika;">ഉണ്ടായിരുന്നില്ല</span>.<br />
<br />
<span style="font-family: Kartika;">ഇതായിരുന്നു</span> <span style="font-family: Kartika;">ഞങ്ങള്‍</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span> <span style="font-family: Kartika;">എഴുതുന്ന</span>
<span style="font-family: Kartika;">പന്ത്രണ്ടിനും</span> <span style="font-family: Kartika;">ഒന്നരക്കുമിടയിലുള്ള</span> <span style="font-family: Kartika;">അവസ്ഥ</span>.<br />
<span style="font-family: Kartika;">ഞങ്ങളുടെ</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയുടെ</span> <span style="font-family: Kartika;">ലോജിക്</span> <span style="font-family: Kartika;">ഇങ്ങനെയായിരുന്നു</span>.
<span style="font-family: Kartika;">സ്</span><span style="font-family: Kartika;">കൂളില്</span>
<span style="font-family: Kartika;">ആക്രമണം</span> <span style="font-family: Kartika;">നടത്തി</span>.
<span style="font-family: Kartika;">നടത്തിയത്</span> <span style="font-family: Kartika;">ആരായിരുന്നു</span>? <span style="font-family: Kartika;">ആയുധധാരികളായ</span>
<span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">സംഘം</span>.
<span style="font-family: Kartika;">ആളുകളെ</span> <span style="font-family: Kartika;">ബന്ദികളാക്കിയിട്ടുണ്ട്</span>.
<span style="font-family: Kartika;">സൈനിക</span> <span style="font-family: Kartika;">വേഷം</span>
<span style="font-family: Kartika;">ധരിച്ചവായിരുന്നു</span>. <span style="font-family: Kartika;">സൈനികരല്ല</span>. <span style="font-family: Kartika;">ആയിരുന്നെങ്കില്‍</span>
<span style="font-family: Kartika;">സൈന്യം</span> <span style="font-family: Kartika;">വളയേണ്ടല്ലോ</span>.
<span style="font-family: Kartika;">ഏറ്റവും</span> <span style="font-family: Kartika;">അവസാനം</span>
<span style="font-family: Kartika;">ലഭിച്ച</span> <span style="font-family: Kartika;">സൂചന</span>
<span style="font-family: Kartika;">പാക്</span> <span style="font-family: Kartika;">താലിബാന്</span>
<span style="font-family: Kartika;">ഏറ്റെടുത്തു</span> <span style="font-family: Kartika;">എന്നതായിരുന്നു</span>. <span style="font-family: Kartika;">അവരുടെ</span>
<span style="font-family: Kartika;">വീഡിയോയോ</span> <span style="font-family: Kartika;">സ്റ്റേറ്റ്</span> <span style="font-family: Kartika;">മെന്റോ</span> <span style="font-family: Kartika;">പത്രങ്ങള്‍</span> <span style="font-family: Kartika;">ഉദ്ധരിച്ചു</span>
<span style="font-family: Kartika;">കണ്ടില്ല</span>. <span style="font-family: Kartika;">എങ്കിലും</span> <span style="font-family: Kartika;">അതൊരു</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയാണ്</span>.
<span style="font-family: Kartika;">അക്കാര്യം</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയില്</span> <span style="font-family: Kartika;">സൂചിപ്പേക്കണ്ടതുണ്ട്</span>. <span style="font-family: Kartika;">താലിബന്‍</span> <span style="font-family: Kartika;">ആക്രമണത്തിന്റെ</span>
<span style="font-family: Kartika;">ഉത്തരവാദിത്തം</span> <span style="font-family: Kartika;">ഏറ്റെടുത്തു</span> <span style="font-family: Kartika;">എന്ന്</span> <span style="font-family: Kartika;">റിപോര്</span><span style="font-family: Kartika;">ട്ട്</span>
<span style="font-family: Kartika;">ഉണ്ട്</span> <span style="font-family: Kartika;">എന്ന</span>
<span style="font-family: Kartika;">അവസാന</span> <span style="font-family: Kartika;">വാചകം</span>
<span style="font-family: Kartika;">അങ്ങനെയാണ്</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയില്</span> <span style="font-family: Kartika;">ഇടം</span> <span style="font-family: Kartika;">പിടിക്കുന്നത്</span>.
<span style="font-family: Kartika;">ഇക്കാര്യമെല്ലാം</span> <span style="font-family: Kartika;">ഞങ്ങളുടെ</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയില്</span> <span style="font-family: Kartika;">ഉണ്ട്</span>.<br />
<span style="font-family: Kartika;">ഇനി</span> <span style="font-family: Kartika;">വിമര്</span><span style="font-family: Kartika;">ശകരുടെ</span> <span style="font-family: Kartika;">വാദങ്ങള്‍</span>
<span style="font-family: Kartika;">ശ്രദ്ധിക്കുക</span>:<br />
<br />
1. <span style="font-family: Kartika;">താലിബാന്റെ</span> <span style="font-family: Kartika;">പേര്</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയില്</span> <span style="font-family: Kartika;">ഹൈലൈറ്റ്</span>
<span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">തില്ല</span>.<br />
2. <span style="font-family: Kartika;">ഭീകരവാദികള്‍</span>(<span style="font-family: Kartika;">തീവ്രവാദി</span>) <span style="font-family: Kartika;">എന്ന്</span>
<span style="font-family: Kartika;">ഉപയോഗിച്ചില്ല</span><br />
<br />
1. <span style="font-family: Kartika;">മലയാളത്തിലെ</span> <span style="font-family: Kartika;">തെറ്റായ</span> <span style="font-family: Kartika;">പത്രപ്രവര്</span><span style="font-family: Kartika;">ത്തനശൈലിയുടെ</span> <span style="font-family: Kartika;">മികച്ച</span>
<span style="font-family: Kartika;">ഉദാഹരണമാണ്</span> <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">വിമര്</span><span style="font-family: Kartika;">ശനം</span>. <span style="font-family: Kartika;">ഒരു</span>
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">പുറത്തുവരുമ്പോള്‍</span> <span style="font-family: Kartika;">തന്നെ</span> <span style="font-family: Kartika;">അതില്‍</span>
<span style="font-family: Kartika;">തീരുമാനമെടുക്കേണ്ടത്</span> <span style="font-family: Kartika;">പത്രപ്രവര്</span><span style="font-family: Kartika;">ത്തകരും</span>
<span style="font-family: Kartika;">പത്രങ്ങളുമാണെന്ന</span> <span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">ബോധം</span>
<span style="font-family: Kartika;">എങ്ങനെയോ</span> <span style="font-family: Kartika;">മലയാളികളില്‍</span> <span style="font-family: Kartika;">വന്നു</span> <span style="font-family: Kartika;">ചേര്</span><span style="font-family: Kartika;">ന്നിട്ടുണ്ട്</span>.
<span style="font-family: Kartika;">ഉത്തരവാദികള്‍</span> <span style="font-family: Kartika;">ആരാണെന്ന്</span> <span style="font-family: Kartika;">അവര്‍</span> <span style="font-family: Kartika;">ആദ്യമേ</span> <span style="font-family: Kartika;">തീരുമാനിക്കും</span>.
<span style="font-family: Kartika;">അതിന്</span> <span style="font-family: Kartika;">പ്രത്യേകിച്ച്</span>
<span style="font-family: Kartika;">തെളിവുകളൊന്നും</span> <span style="font-family: Kartika;">വേണ്ടെന്ന്</span> <span style="font-family: Kartika;">അവര്‍</span> <span style="font-family: Kartika;">കരുതുന്നു</span>. <span style="font-family: Kartika;">ഇനി</span>
<span style="font-family: Kartika;">അക്കാര്യം</span> <span style="font-family: Kartika;">പോലിസാണ്</span> <span style="font-family: Kartika;">പറഞ്ഞതെങ്കില്‍</span>
<span style="font-family: Kartika;">അത്</span> <span style="font-family: Kartika;">പോലിസ്</span>
<span style="font-family: Kartika;">പറഞ്ഞു</span> <span style="font-family: Kartika;">എന്നല്ല</span>
<span style="font-family: Kartika;">മലയാളത്തിലെ</span> <span style="font-family: Kartika;">പത്രങ്ങള്‍</span> <span style="font-family: Kartika;">എഴുതുക</span>, <span style="font-family: Kartika;">സത്യം</span> <span style="font-family: Kartika;">അതാണെന്ന</span>
<span style="font-family: Kartika;">മട്ടിലാണ്</span> <span style="font-family: Kartika;">എഴുത്ത്</span>. <span style="font-family: Kartika;">മലയാളപത്രങ്ങള്‍</span>
<span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">ശീലം</span>
<span style="font-family: Kartika;">ദീര്</span><span style="font-family: Kartika;">ഘകാലം</span>
<span style="font-family: Kartika;">പിന്</span><span style="font-family: Kartika;">തുടര്‍</span><span style="font-family: Kartika;">ന്നതിനാലായിരിക്കാം</span> <span style="font-family: Kartika;">വായനക്കാരും</span> <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">രീതി</span> <span style="font-family: Kartika;">പ്രതീക്ഷിക്കുന്നത്</span>.<br />
<br />
<span style="font-family: Kartika;">പത്രപ്രവര്</span><span style="font-family: Kartika;">ത്തനത്തിന്റെ</span> <span style="font-family: Kartika;">ഏറ്റവും</span> <span style="font-family: Kartika;">മികച്ച</span> <span style="font-family: Kartika;">ശൈലി</span>
<span style="font-family: Kartika;">ഉപയോഗിച്ച്</span> <span style="font-family: Kartika;">എഴുതിയിരിക്കുന്ന</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയാണ്</span> <span style="font-family: Kartika;">ഇത്</span>
(thejas). <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span> <span style="font-family: Kartika;">എഴുതിയത്</span> <span style="font-family: Kartika;">ഞാനായിരുന്നില്ല</span>.
<span style="font-family: Kartika;">എന്നോടൊപ്പം</span> <span style="font-family: Kartika;">ജോലി</span> <span style="font-family: Kartika;">ചെയ്യുന്ന</span> <span style="font-family: Kartika;">മറ്റൊരു</span> <span style="font-family: Kartika;">സബ്</span><span style="font-family: Kartika;">എഡിറ്ററാണ്</span>. <span style="font-family: Kartika;">മലയാളത്തിലെ</span>
<span style="font-family: Kartika;">രണ്ടോ</span> <span style="font-family: Kartika;">മൂന്നോ</span>
<span style="font-family: Kartika;">പത്രങ്ങളില്‍</span> <span style="font-family: Kartika;">ജോലി</span> <span style="font-family: Kartika;">ചെയ്</span><span style="font-family: Kartika;">ത്</span> <span style="font-family: Kartika;">പരിചയമുളള</span>
<span style="font-family: Kartika;">അദ്ദേഹം</span> <span style="font-family: Kartika;">എഴുതിയ</span>
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">പിന്നീട്</span> <span style="font-family: Kartika;">ഒന്നുകൂടെ</span> <span style="font-family: Kartika;">എടുത്തു</span> <span style="font-family: Kartika;">വായിച്ചപ്പോള്‍</span> <span style="font-family: Kartika;">അദ്ദേഹത്തിന്റെ</span> <span style="font-family: Kartika;">ഒബ്</span><span style="font-family: Kartika;">ജക്</span><span style="font-family: Kartika;">റ്റീവിറ്റിയില്</span>
<span style="font-family: Kartika;">എനിക്ക്</span> <span style="font-family: Kartika;">ആദരവു</span> <span style="font-family: Kartika;">തോന്നി</span> <span style="font-family: Kartika;">എന്ന്</span> <span style="font-family: Kartika;">ഞാന്‍</span>
<span style="font-family: Kartika;">തുറന്നു</span> <span style="font-family: Kartika;">പറയട്ടെ</span>.<br />
<br />
2. <span style="font-family: Kartika;">ഭീകരവാദികള്‍</span> <span style="font-family: Kartika;">എന്ന</span> <span style="font-family: Kartika;">പദം</span>
<span style="font-family: Kartika;">ഉപയോഗിച്ചില്ല</span> <span style="font-family: Kartika;">എന്ന</span> <span style="font-family: Kartika;">വിമര്</span><span style="font-family: Kartika;">ശനം</span> <span style="font-family: Kartika;">ലളിതമായ</span>
<span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">കാര്യമാണ്</span>.
<span style="font-family: Kartika;">ഭീകരവാദികള്‍</span> <span style="font-family: Kartika;">എന്ന</span> <span style="font-family: Kartika;">പദം</span> <span style="font-family: Kartika;">തേജസ്</span> <span style="font-family: Kartika;">ആരെക്കുറിച്ച്</span>
<span style="font-family: Kartika;">പറയാനും</span> <span style="font-family: Kartika;">ഉപയോഗിക്കാറില്ല</span>.
<span style="font-family: Kartika;">അത്</span> <span style="font-family: Kartika;">തേജസിന്റെ</span>
<span style="font-family: Kartika;">മാത്രം</span> <span style="font-family: Kartika;">ശൈലിയൊന്നുമല്ല</span>.
<span style="font-family: Kartika;">റോയിട്ടേഴ്</span><span style="font-family: Kartika;">സിന്റെ</span> <span style="font-family: Kartika;">പോളിസി</span> <span style="font-family: Kartika;">ഇതത്രെ</span>:<br />
''Reuters has a strict policy toward upholding journalistic
objectivity.[citation needed] This policy has caused comment on the possible
insensitivity of its non-use of the word terrorist in reports, including the 11
September attacks. Reuters has been careful to use the word terrorist only in
quotes, whether quotations or scare quotes. Reuters global news editor Stephen
Jukes wrote, "We all know that one man's terrorist is another man's
freedom fighter, and that Reuters upholds the principle that we do not use the
word terrorist."( <a href="http://l.facebook.com/l.php?u=http%3A%2F%2Fen.wikipedia.org%2Fwiki%2FReuters&h=wAQHsAvNT&enc=AZOcA27chFC7cwNGhD24ni__ibmfqSyhs9arfVUWM-YtK1jOv53KwEUYy8XxhrpovrNm-e_3SEnL7qnPLIKk28Xfm0nnLolO0xQfUevZxdvkhMW6c9SYNNLmpkWmm7EWH3Eaewknbvqy2kDwN77QEFikIIW4Ck2aXkTrpgkAxEIu-Q&s=1" target="_blank">http://en.wikipedia.org/wiki/Reuters</a>)<br />
<br />
<span style="font-family: Kartika;">വസ്</span><span style="font-family: Kartika;">തുനിഷ്</span><span style="font-family: Kartika;">ഠമായ</span> <span style="font-family: Kartika;">ഭാഷാനയം</span>
<span style="font-family: Kartika;">എല്ലാ</span> <span style="font-family: Kartika;">പത്രങ്ങള്‍</span><span style="font-family: Kartika;">ക്കും</span> <span style="font-family: Kartika;">ഉണ്ടാവണം</span>.
<span style="font-family: Kartika;">നിര്</span><span style="font-family: Kartika;">ഭാഗ്യവശാല്‍</span>
<span style="font-family: Kartika;">നമ്മുടെ</span> <span style="font-family: Kartika;">സെക്കുലര്‍</span>
<span style="font-family: Kartika;">പത്രങ്ങള്‍</span><span style="font-family: Kartika;">ക്കാണ്</span> <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">നയത്തില്‍</span> <span style="font-family: Kartika;">ഏറ്റവും</span>
<span style="font-family: Kartika;">വിള്ളലുള്ളത്</span>. <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">നയം</span> <span style="font-family: Kartika;">ഉപയോഗിക്കേണ്ടതില്ലെന്ന്</span> <span style="font-family: Kartika;">അവര്‍</span> <span style="font-family: Kartika;">വായനക്കാരെ</span>
<span style="font-family: Kartika;">പഠിപ്പിച്ചു</span> <span style="font-family: Kartika;">കഴിഞ്ഞിരിക്കുന്നു</span>.<br />
<br />
<span style="font-family: Kartika;">ഇനി</span> <span style="font-family: Kartika;">തേജസ്</span>
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്തയിലേക്കു</span>
<span style="font-family: Kartika;">വന്നാല്‍</span>, <span style="font-family: Kartika;">ആ</span> <span style="font-family: Kartika;">ആക്രമണം</span> <span style="font-family: Kartika;">നടത്തിയത്</span> <span style="font-family: Kartika;">താലിബാനാണെന്നു</span>
<span style="font-family: Kartika;">നേരത്തേ</span> <span style="font-family: Kartika;">തന്നെ</span>
<span style="font-family: Kartika;">വാര്</span><span style="font-family: Kartika;">ത്ത</span>
<span style="font-family: Kartika;">വന്നാല്‍</span> <span style="font-family: Kartika;">എന്തായിരിക്കും</span> <span style="font-family: Kartika;">ചെയ്യുക</span>?<br />
<span style="font-family: Kartika;">ഇതില്‍</span> <span style="font-family: Kartika;">ഒരു</span>
<span style="font-family: Kartika;">വ്യത്യാസമേ</span> <span style="font-family: Kartika;">ഉണ്ടാകൂ</span>. <span style="font-family: Kartika;">ആയുധധാരികള്‍</span><span style="font-family: Kartika;">ക്കു</span> <span style="font-family: Kartika;">പകരം</span>
<span style="font-family: Kartika;">ആയുധധാരികളായ</span> <span style="font-family: Kartika;">താലിബന്‍</span><span style="font-family: Kartika;">കാര്‍</span> <span style="font-family: Kartika;">എന്ന്</span> <span style="font-family: Kartika;">ചേര്</span><span style="font-family: Kartika;">ക്കും</span>. <span style="font-family: Kartika;">എന്തു</span>
<span style="font-family: Kartika;">സാഹചര്യത്തിലാണെങ്കിലും</span> <span style="font-family: Kartika;">താലിബാന്</span> <span style="font-family: Kartika;">ഭീകരര്‍</span>
<span style="font-family: Kartika;">എന്ന</span> <span style="font-family: Kartika;">എഴുതുകയില്ലെന്ന്</span>
<span style="font-family: Kartika;">തുറന്നു</span> <span style="font-family: Kartika;">പറയട്ടെ</span>.<br />
<br />
<span style="font-family: Kartika;">പത്രത്തിലും</span> <span style="font-family: Kartika;">വ്യത്യസ്</span><span style="font-family: Kartika;">തമായിരുന്നില്ല</span>
<span style="font-family: Kartika;">റിപോര്</span><span style="font-family: Kartika;">ട്ടിങ്</span>.
<span style="font-family: Kartika;">ഇതേ</span> <span style="font-family: Kartika;">ശൈലി</span>
<span style="font-family: Kartika;">പിന്</span><span style="font-family: Kartika;">തുടരുകയായിരുന്നു</span>
<span style="font-family: Kartika;">അവരും</span>. <span style="font-family: Kartika;">എങ്കിലും</span>
<span style="font-family: Kartika;">അതേക്കുറിച്ചുള്ള</span> <span style="font-family: Kartika;">വിശദീകരണം</span> <span style="font-family: Kartika;">എന്റെ</span>
<span style="font-family: Kartika;">പിരിധിയ്</span><span style="font-family: Kartika;">ക്ക്</span> <span style="font-family: Kartika;">പുറത്താണ്</span>.<br />
<span style="font-family: Kartika;">യഥാര്</span><span style="font-family: Kartika;">ഥത്തില്</span>
<span style="font-family: Kartika;">താലിബാന്</span> <span style="font-family: Kartika;">എന്താണ്</span>? <span style="font-family: Kartika;">പാക്</span> <span style="font-family: Kartika;">താലിബാനും</span> <span style="font-family: Kartika;">അഫ്</span><span style="font-family: Kartika;">ഘാന്</span> <span style="font-family: Kartika;">താലിബാനും</span>
<span style="font-family: Kartika;">വ്യത്യസ്</span><span style="font-family: Kartika;">തമാണോ</span>? <span style="font-family: Kartika;">ഐസിസ്</span> <span style="font-family: Kartika;">എന്താണ്</span> <span style="font-family: Kartika;">എന്നതൊക്കെ</span>
<span style="font-family: Kartika;">തികച്ചും</span> <span style="font-family: Kartika;">പ്രസക്തമാണെങ്കിലും</span> <span style="font-family: Kartika;">തല്‍</span><span style="font-family: Kartika;">ക്കാലം</span> <span style="font-family: Kartika;">ഞാന്‍</span>
<span style="font-family: Kartika;">അതിലേക്ക്</span> <span style="font-family: Kartika;">കടക്കുന്നില്ല</span>.<br />
<br />
<br />
<span style="font-size: large;"><span style="color: red;"> അതിന് നൗഫല്‍ എന്ന ഫേസ്ബുക്ക് ഫ്രണ്ട് നല്കിയ മറുപടി</span></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW4joVYhJCo097uTORuTJmz1cNDAPwZNFxxEjFw4C3SZXBLVrGVwHaN-sSHTW1JhftujvLbI5Y4kDg0oYoVJ8Mb3sLYN_truxDQSeL7Sx8HDZ519edJMgdjtbFtuFSL7hjJCvjPkAFN3U/s1600/tjs1.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiW4joVYhJCo097uTORuTJmz1cNDAPwZNFxxEjFw4C3SZXBLVrGVwHaN-sSHTW1JhftujvLbI5Y4kDg0oYoVJ8Mb3sLYN_truxDQSeL7Sx8HDZ519edJMgdjtbFtuFSL7hjJCvjPkAFN3U/s1600/tjs1.jpg" height="227" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">സംവാദത്തിന് തെളിവായി നൗഫല്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ</td></tr>
</tbody></table>
<br />
<h5>
<span style="font-size: small;"><span class="fwb"><a href="https://www.facebook.com/noufal.edappal.7">Noufal
Edappal</a></span><span class="fcg"> </span></span></h5>
<span style="font-family: Kartika;">തെറ്റ്</span> <span style="font-family: Kartika;">പറ്റിയാ</span>ൽ <span style="font-family: Kartika;">അത്</span> <span style="font-family: Kartika;">സമ്മതിക്കുക</span> <span style="font-family: Kartika;">എന്ന</span>
<span style="font-family: Kartika;">മാന്യതയൊന്നും</span> <span style="font-family: Kartika;">സുഡാപ്പിയി</span>ൽ <span style="font-family: Kartika;">നിന്നും</span> <span style="font-family: Kartika;">പ്രതീക്ഷിക്കുനില്ല</span> ,<span style="font-family: Kartika;">കാരണം</span> <span style="font-family: Kartika;">മുസ്ലിം</span> <span style="font-family: Kartika;">തീവ്രവാദികളായ</span> <span style="font-family: Kartika;">തങ്ങളുടെ</span>
<span style="font-family: Kartika;">സഹോദരങ്ങളെ</span> "<span style="font-family: Kartika;">പോരാളിക</span>ൾ" <span style="font-family: Kartika;">എന്നെ</span> <span style="font-family: Kartika;">വിളിക്കാവൂ</span> <span style="font-family: Kartika;">എന്നതവരുടെ</span> <span style="font-family: Kartika;">കേന്ദ്ര</span>
<span style="font-family: Kartika;">കമ്മിറ്റി</span> <span style="font-family: Kartika;">തീരുമാനമാണ്</span> ,<span style="font-family: Kartika;">പത്രത്തിന്റെ</span>
<span style="font-family: Kartika;">പോളിസിയാണ്</span>. <span style="font-family: Kartika;">എഡിറ്റിംഗി</span>ൽ <span style="font-family: Kartika;">വന്ന</span> <span style="font-family: Kartika;">അബദ്ടമല്ല</span> .<br />
<span style="font-family: Kartika;">സംഘി</span> <span style="font-family: Kartika;">തീവ്രവാദികളെ</span>
<span style="font-family: Kartika;">തരംപോലെ</span> <span style="font-family: Kartika;">ഹിന്ദു</span>
<span style="font-family: Kartika;">ഭീകര</span>ർ / <span style="font-family: Kartika;">കാവി</span>
<span style="font-family: Kartika;">ഭീകര</span>ർ <span style="font-family: Kartika;">എന്ന്</span>
<span style="font-family: Kartika;">വിളിക്കാമെന്നും</span>.<br />
<span style="font-family: Kartika;">തേജസ്സിനെ</span> <span style="font-family: Kartika;">ഉപ്പും</span> <span style="font-family: Kartika;">ചോറും</span> <span style="font-family: Kartika;">തിന്നുന്ന</span> <span style="font-family: Kartika;">ബാബുരാജ്</span>
<span style="font-family: Kartika;">ഭഗവത്</span> <span style="font-family: Kartika;">എന്ന</span>
<span style="font-family: Kartika;">എഡിറ്റ</span>ർ<span style="font-family: Kartika;">ക്ക്</span>
<span style="font-family: Kartika;">പത്രത്തിന്റെ</span> <span style="font-family: Kartika;">പോളിസി</span> <span style="font-family: Kartika;">അനുസരിച്ചേ</span> <span style="font-family: Kartika;">പറ്റൂ</span> , <span style="font-family: Kartika;">പാക്കിസ്ഥാനിലെ</span>
<span style="font-family: Kartika;">നൂറു</span> <span style="font-family: Kartika;">കുട്ടികളുടെ</span>
<span style="font-family: Kartika;">ജീവനേക്കാ</span>ൾ <span style="font-family: Kartika;">വലുത്</span> <span style="font-family: Kartika;">അയാ</span>ൾ<span style="font-family: Kartika;">ക്കെപ്പോഴും</span> <span style="font-family: Kartika;">സ്വന്തം</span>
<span style="font-family: Kartika;">കുടുംബത്തിന്റെ</span> <span style="font-family: Kartika;">കഞ്ഞിയാവുന്നത്</span> <span style="font-family: Kartika;">സ്വാഭാവികം</span>
.<span style="font-family: Kartika;">ഇത്രമാത്രം </span><br />
<span style="font-family: Kartika;"> </span><br />
<span style="font-family: Kartika;">വിവാദമുണ്ടായിട്ടും</span> <span style="font-family: Kartika;">ഉടനടി</span> <span style="font-family: Kartika;">പ്രതികരിക്കാതെ</span>
<span style="font-family: Kartika;">പശുവും</span> <span style="font-family: Kartika;">ചത്തു</span>
<span style="font-family: Kartika;">മോരിലെ</span> <span style="font-family: Kartika;">പുളിയും</span>
<span style="font-family: Kartika;">പോയി</span> <span style="font-family: Kartika;">ഒരാഴ്ചക്ക്</span>
<span style="font-family: Kartika;">ശേഷം</span> <span style="font-family: Kartika;">സമയമെടുത്ത്</span>
<span style="font-family: Kartika;">സുഡാപ്പി</span> <span style="font-family: Kartika;">ബുജിക</span>ൾ <span style="font-family: Kartika;">എഴുതിക്കൊടുത്ത</span> <span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">താത്വികവുമായി</span>
<span style="font-family: Kartika;">വന്നിരിക്കുന്നു</span> .<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhN7i1VH3s_S4eCfNph2b102seHp5ZdMu0AntKB7jwHlu9TWF3GxgTMnzFVrJaz6J4HSOUD7AWrvIe1xLqKlKB5ei8H-hID8OfkHgSfZqsYpx2HjCpBfdONdXqDaer90FstLhhj0qavsZ4/s1600/tjs2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhN7i1VH3s_S4eCfNph2b102seHp5ZdMu0AntKB7jwHlu9TWF3GxgTMnzFVrJaz6J4HSOUD7AWrvIe1xLqKlKB5ei8H-hID8OfkHgSfZqsYpx2HjCpBfdONdXqDaer90FstLhhj0qavsZ4/s1600/tjs2.jpg" height="115" width="400" /></a><span style="font-family: Kartika;">സമയത്തിന്റെ</span> <span style="font-family: Kartika;">കാര്യത്തി</span>ൽ <span style="font-family: Kartika;">വേറൊരു</span> <span style="font-family: Kartika;">പുകമറ</span> <span style="font-family: Kartika;">സൃഷ്ടിക്കാ</span>ൻ
<span style="font-family: Kartika;">ശ്രമിക്കുന്നുണ്ട്</span> , 100 <span style="font-family: Kartika;">കുട്ടിക</span>ൾ <span style="font-family: Kartika;">കൊല്ലപെട്ടുവെന്ന്</span>
<span style="font-family: Kartika;">അതേസമയം</span> <span style="font-family: Kartika;">ആ</span>
<span style="font-family: Kartika;">തേജസ്സ്</span> <span style="font-family: Kartika;">റിപ്പോ</span>ർ<span style="font-family: Kartika;">ട്ടി</span>ൽ <span style="font-family: Kartika;">തന്നെ</span> <span style="font-family: Kartika;">പറയുന്നുണ്ട്</span>
, 300 <span style="font-family: Kartika;">ലധികം</span> <span style="font-family: Kartika;">വിദ്യാ</span>ർ<span style="font-family: Kartika;">ത്ഥിക</span>ൾ <span style="font-family: Kartika;">അന്ന്</span> <span style="font-family: Kartika;">ഹാജരുണ്ടായിരുന്ന</span>
<span style="font-family: Kartika;">സ്കൂളി</span>ൽ <span style="font-family: Kartika;">എട്ടോളം</span>
<span style="font-family: Kartika;">അജ്മ</span>ൽ <span style="font-family: Kartika;">കസബുമാ</span>ർ
<span style="font-family: Kartika;">കയറിയാ</span>ൽ <span style="font-family: Kartika;">അവ</span>ർ
<span style="font-family: Kartika;">മരിച്ചെന്ന്</span> <span style="font-family: Kartika;">കരുതി</span> <span style="font-family: Kartika;">ജീവനോടെ</span> <span style="font-family: Kartika;">ഇട്ടേച്ച്</span> <span style="font-family: Kartika;">പൊവുന്നവരൊഴിച്ച്</span>
<span style="font-family: Kartika;">ബാക്കിയാരും</span> <span style="font-family: Kartika;">ജീവനോടെ</span> <span style="font-family: Kartika;">കാണില്ലെന്ന്</span> <span style="font-family: Kartika;">സാമാന്യ</span> <span style="font-family: Kartika;">ബുദ്ധിയുള്ളവ</span>ർ<span style="font-family: Kartika;">ക്കൊക്കെയറിയാം</span>; <span style="font-family: Kartika;">എന്നിട്ടാണ്</span> <span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">ക്രൂരമായ</span> <span style="font-family: Kartika;">ഉളുപ്പില്ലാത്ത</span>
<span style="font-family: Kartika;">ഈ</span> <span style="font-family: Kartika;">ന്യായീകരണം</span>
.<br />
<br />
""""""<span style="font-family: Kartika;">ഭീകരവാദികള്‍</span>
<span style="font-family: Kartika;">എന്ന</span> <span style="font-family: Kartika;">പദം</span>
<span style="font-family: Kartika;">ഉപയോഗിച്ചില്ല</span> <span style="font-family: Kartika;">എന്ന</span> <span style="font-family: Kartika;">വിമര്</span><span style="font-family: Kartika;">ശനം</span> <span style="font-family: Kartika;">ലളിതമായ</span>
<span style="font-family: Kartika;">ഒരു</span> <span style="font-family: Kartika;">കാര്യമാണ്</span>.<span style="font-family: Kartika;">ഭീകരവാദികള്‍</span> <span style="font-family: Kartika;">എന്ന</span>
<span style="font-family: Kartika;">പദം</span> <span style="font-family: Kartika;">തേജസ്</span>
<span style="font-family: Kartika;">ആരെക്കുറിച്ച്</span> <span style="font-family: Kartika;">പറയാനും</span> <span style="font-family: Kartika;">ഉപയോഗിക്കാറില്ല</span>.<span style="font-family: Kartika;">അത്</span> <span style="font-family: Kartika;">തേജസിന്റെ</span>
<span style="font-family: Kartika;">മാത്രം</span> <span style="font-family: Kartika;">ശൈലിയൊന്നുമല്ല</span>.<span style="font-family: Kartika;">റോയിട്ടേഴ്</span><span style="font-family: Kartika;">സിന്റെ</span>
<span style="font-family: Kartika;">പോളിസി</span> <span style="font-family: Kartika;">ഇതത്രെ</span>"""""-thejus<br />
<br />
<br />
<span style="color: red;"><span style="font-size: large;">അതിന് നല്കിയ മറുപടി</span></span><br />
<span class="fcg"><a href="https://www.facebook.com/baburaj.bhagavathy">Baburaj
Bhagavathy</a></span><br />
<br />
<div class="MsoNormal">
<span class="uficommentbody"><span style="font-family: Kartika;">പ്രിയ</span>
</span><span class="uficommentbody"><span style="font-family: Kartika;">നൗഫല്‍</span>,
</span><span class="uficommentbody"><span style="font-family: Kartika;">താങ്കള്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">കുപിതനാണ്</span>.
</span><span class="uficommentbody"><span style="font-family: Kartika;">താങ്കളുടെ</span>
</span><span class="uficommentbody"><span style="font-family: Kartika;">ചോദ്യത്തില്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">നിന്ന്</span>
</span><span class="uficommentbody"><span style="font-family: Kartika;">ഒഴിഞ്ഞു</span>
</span><span class="uficommentbody"><span style="font-family: Kartika;">മാറാനാണ്</span>
</span><span class="uficommentbody"><span style="font-family: Kartika;">ആദ്യം</span>
</span><span class="uficommentbody"><span style="font-family: Kartika;">തോന്നിയത്</span>.
</span><span class="uficommentbody"><span style="font-family: Kartika;">പക്ഷേ</span>,
</span><span class="uficommentbody"><span style="font-family: Kartika;">താങ്കള്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">ശക്തനായ</span>
</span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">എതിരാളിയായതിനാലും</span>
</span><span class="uficommentbody"><span style="font-family: Kartika;">എന്റെ</span>
</span><span class="uficommentbody"><span style="font-family: Kartika;">പേര്</span>
</span><span class="uficommentbody"><span style="font-family: Kartika;">ഉളുപ്പില്ലാത്ത</span>
</span><span class="uficommentbody"><span style="font-family: Kartika;">മനുഷ്യരുടെ</span>
</span><span class="uficommentbody"><span style="font-family: Kartika;">കൂട്ടത്തില്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">പെടുത്തിക്കഴിഞ്ഞ</span>
</span><span class="uficommentbody"><span style="font-family: Kartika;">നിലയ്ക്കും</span>
</span><span class="uficommentbody"><span style="font-family: Kartika;">നേരിടാതെ</span>
</span><span class="uficommentbody"><span style="font-family: Kartika;">നിവൃത്തിയില്ല</span>.
</span><span class="uficommentbody"><span style="font-family: Kartika;">എന്നെക</span></span><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$0:0">്കുറിച്ചുള്ള</span>
</span><span class="uficommentbody"><span style="font-family: Kartika;">വ്യക്തിപരമായ</span>
</span><span class="uficommentbody"><span style="font-family: Kartika;">പരാമര്</span></span><span class="uficommentbody"><span style="font-family: Kartika;">ശങ്ങളെ</span> </span><span class="uficommentbody"><span style="font-family: Kartika;">വ്യക്തിപരമായി</span> </span><span class="uficommentbody"><span style="font-family: Kartika;">കാണാതെ</span> </span><span class="uficommentbody"><span style="font-family: Kartika;">സംവാദമായി</span> </span><span class="uficommentbody"><span style="font-family: Kartika;">വികസിപ്പിക്കാനാണ്</span>
</span><span class="uficommentbody"><span style="font-family: Kartika;">എനിക്കിഷ്ടം</span>.
</span><span class="uficommentbody"><span style="font-family: Kartika;">അതും</span>
</span><span class="uficommentbody"><span style="font-family: Kartika;">തേജസിന്റെ</span>
</span><span class="uficommentbody"><span style="font-family: Kartika;">വെബ്</span></span><span class="uficommentbody"><span style="font-family: Kartika;">ഡെസ്</span></span><span class="uficommentbody"><span style="font-family: Kartika;">ക്</span> </span><span class="uficommentbody"><span style="font-family: Kartika;">ഇന്‍</span></span><span class="uficommentbody"><span style="font-family: Kartika;">ചാര്</span></span><span class="uficommentbody"><span style="font-family: Kartika;">ജ്</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">നിലയിലല്ല</span>. </span><span class="uficommentbody"><span style="font-family: Kartika;">ബാബുരാജ്</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">വ്യക്തി</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">നിലയില്‍</span>. </span></span><br />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$2:0"><span style="font-family: Kartika;">താങ്കളുടെ</span> </span><span class="uficommentbody"><span style="font-family: Kartika;">ചോദ്യത്തില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">രണ്ട്</span> </span><span class="uficommentbody"><span style="font-family: Kartika;">വശങ്ങളാണുള്ളത്</span>. </span><span class="uficommentbody"><span style="font-family: Kartika;">അതില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">ഒന്ന്</span> </span><span class="uficommentbody"><span style="font-family: Kartika;">ഭീകരത</span>/</span><span class="uficommentbody"><span style="font-family: Kartika;">ഭീകരര്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">പ്രയോഗവും</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തനവും</span> </span><span class="uficommentbody"><span style="font-family: Kartika;">തമ്മിലുള്ള</span> </span><span class="uficommentbody"><span style="font-family: Kartika;">ബന്ധമാണ്</span>. </span><span class="uficommentbody"><span style="font-family: Kartika;">മറ്റൊന്ന്</span> </span><span class="uficommentbody"><span style="font-family: Kartika;">എന്നെ</span> </span><span class="uficommentbody"><span style="font-family: Kartika;">വ്യക്തിപരമായി</span> </span><span class="uficommentbody"><span style="font-family: Kartika;">കുരുക്കുന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">ചില</span> </span><span class="uficommentbody"><span style="font-family: Kartika;">കാര്യങ്ങളാണ്</span>. </span><span class="uficommentbody"><span style="font-family: Kartika;">ഭീകരതയെക്കുറിച്ച്</span>
</span><span class="uficommentbody"><span style="font-family: Kartika;">നടത്തുന്ന</span>
</span><span class="uficommentbody"><span style="font-family: Kartika;">ചര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ച</span> </span><span class="uficommentbody"><span style="font-family: Kartika;">കുറച്ചു</span> </span><span class="uficommentbody"><span style="font-family: Kartika;">കൂടെ</span> </span><span class="uficommentbody"><span style="font-family: Kartika;">വിപുലമായി</span> </span><span class="uficommentbody"><span style="font-family: Kartika;">നടത്തേണ്ടതായതിനാല്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">ഞാ്്ന്</span>
</span><span class="uficommentbody"><span style="font-family: Kartika;">അതിലേക്ക്</span>
</span><span class="uficommentbody"><span style="font-family: Kartika;">തല്‍</span></span><span class="uficommentbody"><span style="font-family: Kartika;">ക്കാലം</span> </span><span class="uficommentbody"><span style="font-family: Kartika;">കടക്കുന്നില്ല</span>. </span></span><br />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$4:0"><span style="font-family: Kartika;">താങ്കള്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പറയുന്നു</span> : //</span><span class="uficommentbody"><span style="font-family: Kartika;">തേജസ്സിനെ</span> </span><span class="uficommentbody"><span style="font-family: Kartika;">ഉപ്പും</span> </span><span class="uficommentbody"><span style="font-family: Kartika;">ചോറും</span> </span><span class="uficommentbody"><span style="font-family: Kartika;">തിന്നുന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">ബാബുരാജ്</span> </span><span class="uficommentbody"><span style="font-family: Kartika;">ഭഗവതി</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">എഡിറ്റര്‍</span></span><span class="uficommentbody"><span style="font-family: Kartika;">ക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രത്തിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">പോളിസി</span> </span><span class="uficommentbody"><span style="font-family: Kartika;">അനുസരിച്ചേ</span> </span><span class="uficommentbody"><span style="font-family: Kartika;">പറ്റൂ</span>//--</span><span class="uficommentbody"><span style="font-family: Kartika;">ഇതൊരു</span> </span><span class="uficommentbody"><span style="font-family: Kartika;">സത്യമാണ്</span>. </span><span class="uficommentbody"><span style="font-family: Kartika;">പത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തകര്</span> </span><span class="uficommentbody"><span style="font-family: Kartika;">തുറന്നു</span> </span><span class="uficommentbody"><span style="font-family: Kartika;">പറയാത്ത</span> </span><span class="uficommentbody"><span style="font-family: Kartika;">സത്യം</span>. </span><span class="uficommentbody"><span style="font-family: Kartika;">ലോകത്തില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എല്ലാ</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രങ്ങള്‍</span></span><span class="uficommentbody"><span style="font-family: Kartika;">ക്കും</span> </span><span class="uficommentbody"><span style="font-family: Kartika;">എഡിറ്റോറിയല്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പോളിസിയുണ്ട്</span>. </span><span class="uficommentbody"><span style="font-family: Kartika;">ആ</span> </span><span class="uficommentbody"><span style="font-family: Kartika;">പോളിസിക്കനുസരിച്ചാണ്</span>
</span><span class="uficommentbody"><span style="font-family: Kartika;">അവര്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">എഴുതുന്നത്</span>.
</span><span class="uficommentbody"><span style="font-family: Kartika;">ആ</span> </span><span class="uficommentbody"><span style="font-family: Kartika;">അര്</span></span><span class="uficommentbody"><span style="font-family: Kartika;">ഥത്തില്</span> </span><span class="uficommentbody"><span style="font-family: Kartika;">എല്ലാ</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തകരേയും</span> </span><span class="uficommentbody"><span style="font-family: Kartika;">പോലെ</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാനും</span> </span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">കൂലിയെഴുത്തുകാരനാണ്</span>.
</span><span class="uficommentbody"><span style="font-family: Kartika;">പത്രത്തിന്റെ</span>
</span><span class="uficommentbody"><span style="font-family: Kartika;">എല്ലാ</span>
</span><span class="uficommentbody"><span style="font-family: Kartika;">നയങ്ങളും</span>
</span><span class="uficommentbody"><span style="font-family: Kartika;">എന്റെ</span>
</span><span class="uficommentbody"><span style="font-family: Kartika;">നയങ്ങളാവണമെന്നില്ല</span>.
</span><span class="uficommentbody"><span style="font-family: Kartika;">പക്ഷേ</span>,
</span><span class="uficommentbody"><span style="font-family: Kartika;">പത്രത്തിന്റെ</span>
</span><span class="uficommentbody"><span style="font-family: Kartika;">നയത്തിനു</span>
</span><span class="uficommentbody"><span style="font-family: Kartika;">വിരുദ്ധമായി</span>
</span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">നയവും</span> </span><span class="uficommentbody"><span style="font-family: Kartika;">അനുവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തിക്കാന്</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തകര്</span></span><span class="uficommentbody"><span style="font-family: Kartika;">ക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">അവകാശമില്ല</span>. </span><span class="uficommentbody"><span style="font-family: Kartika;">ഇങ്ങനെയല്ലാത്ത</span> </span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രവുമില്ല</span>. </span><span class="uficommentbody"><span style="font-family: Kartika;">ഉണ്ടെന്നുള്ളത്</span> </span><span class="uficommentbody"><span style="font-family: Kartika;">നാട്യം</span> </span><span class="uficommentbody"><span style="font-family: Kartika;">മാത്രം</span>. </span></span><br />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$6:0"><span style="font-family: Kartika;">ഇനി</span> </span><span class="uficommentbody"><span style="font-family: Kartika;">എന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">കാര്യത്തിലേക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">വന്നാല്‍</span> </span><span class="uficommentbody"><span style="font-family: Kartika;">തേജസിന്റെ</span> 90 </span><span class="uficommentbody"><span style="font-family: Kartika;">ശതമാനം</span> </span><span class="uficommentbody"><span style="font-family: Kartika;">നയങ്ങളോടും</span> </span><span class="uficommentbody"><span style="font-family: Kartika;">എനിക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">യോജിപ്പാണ്</span>.(</span><span class="uficommentbody"><span style="font-family: Kartika;">ശതമാനക്കണക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">മാവോയുടെ</span> </span><span class="uficommentbody"><span style="font-family: Kartika;">രീതിയാണ്</span>). </span><span class="uficommentbody"><span style="font-family: Kartika;">അതിനര്</span></span><span class="uficommentbody"><span style="font-family: Kartika;">ഥം</span> 10 </span><span class="uficommentbody"><span style="font-family: Kartika;">ശതമാനം</span> </span><span class="uficommentbody"><span style="font-family: Kartika;">നയങ്ങളെങ്കിലും</span> </span><span class="uficommentbody"><span style="font-family: Kartika;">അങ്ങനെയല്ലാതെയുണ്ട്</span>
</span><span class="uficommentbody"><span style="font-family: Kartika;">എന്നു</span>
</span><span class="uficommentbody"><span style="font-family: Kartika;">തന്നെയാണ്</span>.
(</span><span class="uficommentbody"><span style="font-family: Kartika;">താങ്കള്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">ചേര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്ത</span> </span><span class="uficommentbody"><span style="font-family: Kartika;">ചില</span> </span><span class="uficommentbody"><span style="font-family: Kartika;">ലിങ്കുകളെക്കുറിച്ചല്ല</span>
</span><span class="uficommentbody"><span style="font-family: Kartika;">പറഞ്ഞുവരുന്നത്</span>).
</span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">കാര്യം</span> </span><span class="uficommentbody"><span style="font-family: Kartika;">താങ്കളുടെ</span> </span><span class="uficommentbody"><span style="font-family: Kartika;">ശ്രദ്ധയില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാന്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പെടുത്തട്ടെ</span>. </span><span class="uficommentbody"><span style="font-family: Kartika;">ഈ</span> </span><span class="uficommentbody"><span style="font-family: Kartika;">ചോദ്യം</span> </span><span class="uficommentbody"><span style="font-family: Kartika;">നാം</span> </span><span class="uficommentbody"><span style="font-family: Kartika;">ചില</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രങ്ങളിലെ</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തകരോട്</span> </span><span class="uficommentbody"><span style="font-family: Kartika;">മാത്രമേ</span> </span><span class="uficommentbody"><span style="font-family: Kartika;">ചോദിക്കാറുള്ളൂ</span>. </span><span class="uficommentbody"><span style="font-family: Kartika;">മറ്റുള്ളവരോട്</span> </span><span class="uficommentbody"><span style="font-family: Kartika;">ഒരിക്കലുമില്ല</span>. </span><span class="uficommentbody"><span style="font-family: Kartika;">അവര്‍</span></span><span class="uficommentbody"><span style="font-family: Kartika;">ക്കും</span> </span><span class="uficommentbody"><span style="font-family: Kartika;">ഇതൊക്കെ</span> </span><span class="uficommentbody"><span style="font-family: Kartika;">ബാധകമാണെങ്കിലും</span>. </span></span><br />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$8:0">//</span><span class="uficommentbody"><span style="font-family: Kartika;">സമയത്തിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">കാര്യത്തില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">വേറൊരു</span> </span><span class="uficommentbody"><span style="font-family: Kartika;">പുകമറ</span> </span><span class="uficommentbody"><span style="font-family: Kartika;">സൃഷ്ടിക്കാന്‍</span> </span><span class="uficommentbody"><span style="font-family: Kartika;">ശ്രമിക്കുന്നുണ്ട്</span>
, .....</span><span class="uficommentbody"><span style="font-family: Kartika;">എട്ടോളം</span>
</span><span class="uficommentbody"><span style="font-family: Kartika;">അജ്മല്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">കസബുമാര്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">കയറിയാല്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">അവര്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">മരിച്ചെന്ന്</span>
</span><span class="uficommentbody"><span style="font-family: Kartika;">കരുതി</span>
</span><span class="uficommentbody"><span style="font-family: Kartika;">ജീവനോടെ</span>
</span><span class="uficommentbody"><span style="font-family: Kartika;">ഇട്ടേച്ച്</span>
</span><span class="uficommentbody"><span style="font-family: Kartika;">പൊവുന്നവരൊഴിച്ച്</span>
</span><span class="uficommentbody"><span style="font-family: Kartika;">ബാക്കിയാരും</span>
</span><span class="uficommentbody"><span style="font-family: Kartika;">ജീവനോടെ</span>
</span><span class="uficommentbody"><span style="font-family: Kartika;">കാണില്ലെന്ന്</span>//
---</span><span class="uficommentbody"><span style="font-family: Kartika;">ഇതില്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">പുകമറയുമില്ല</span>. 8</span><span class="uficommentbody"><span style="font-family: Kartika;">ഓളം</span> '</span><span class="uficommentbody"><span style="font-family: Kartika;">ഭീകരര്‍</span>' </span><span class="uficommentbody"><span style="font-family: Kartika;">കയറിയാല്‍</span> </span><span class="uficommentbody"><span style="font-family: Kartika;">മരിക്കാനിടയുള്ളവരുടെ</span>
</span><span class="uficommentbody"><span style="font-family: Kartika;">എണ്ണം</span>
</span><span class="uficommentbody"><span style="font-family: Kartika;">നോക്കിയല്ല</span>
</span><span class="uficommentbody"><span style="font-family: Kartika;">ആക്രമണം</span>
</span><span class="uficommentbody"><span style="font-family: Kartika;">നടത്തിയവര്‍</span></span><span class="uficommentbody"><span style="font-family: Kartika;">ക്കുള്ള</span> </span><span class="uficommentbody"><span style="font-family: Kartika;">വിശേഷണം</span> </span><span class="uficommentbody"><span style="font-family: Kartika;">തിരഞ്ഞെടുക്കുന്നത്</span>.
</span><span class="uficommentbody"><span style="font-family: Kartika;">അതിന്</span>
</span><span class="uficommentbody"><span style="font-family: Kartika;">തീര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ചയായും</span> </span><span class="uficommentbody"><span style="font-family: Kartika;">ജേര്</span></span><span class="uficommentbody"><span style="font-family: Kartika;">ണലിസ്റ്റിക്കായ</span> </span><span class="uficommentbody"><span style="font-family: Kartika;">മാനദണ്ഡങ്ങള്‍</span>(!) </span><span class="uficommentbody"><span style="font-family: Kartika;">ഉണ്ട്</span>. </span></span><br />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$10:0">//</span><span class="uficommentbody"><span style="font-family: Kartika;">സംഘി</span> </span><span class="uficommentbody"><span style="font-family: Kartika;">തീവ്രവാദികളെ</span> </span><span class="uficommentbody"><span style="font-family: Kartika;">തരംപോലെ</span> </span><span class="uficommentbody"><span style="font-family: Kartika;">ഹിന്ദു</span> </span><span class="uficommentbody"><span style="font-family: Kartika;">ഭീകരര്‍</span> / </span><span class="uficommentbody"><span style="font-family: Kartika;">കാവി</span> </span><span class="uficommentbody"><span style="font-family: Kartika;">ഭീകരര്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന്</span> </span><span class="uficommentbody"><span style="font-family: Kartika;">വിളിക്കാമെന്നും</span>//
</span><span class="uficommentbody"><span style="font-family: Kartika;">തീര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ചയായും</span> </span><span class="uficommentbody"><span style="font-family: Kartika;">ഇതൊരു</span> </span><span class="uficommentbody"><span style="font-family: Kartika;">ചോദ്യമാണ്</span>. </span><span class="uficommentbody"><span style="font-family: Kartika;">മറുപടി</span> </span><span class="uficommentbody"><span style="font-family: Kartika;">അര്</span></span><span class="uficommentbody"><span style="font-family: Kartika;">ഹിക്കുന്നതുമാണ്</span>. </span></span><br />
<br data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$13:0" />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915483572257:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$14:0">//</span><span class="uficommentbody"><span style="font-family: Kartika;">പോയി</span> </span><span class="uficommentbody"><span style="font-family: Kartika;">ഒരാഴ്ചക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">ശേഷം</span> </span><span class="uficommentbody"><span style="font-family: Kartika;">സമയമെടുത്ത്</span> </span><span class="uficommentbody"><span style="font-family: Kartika;">സുഡാപ്പി</span> </span><span class="uficommentbody"><span style="font-family: Kartika;">ബുജികള്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എഴുതിക്കൊടുത്ത</span> </span><span class="uficommentbody"><span style="font-family: Kartika;">ഒരു</span> </span><span class="uficommentbody"><span style="font-family: Kartika;">താത്വികവുമായി</span> </span><span class="uficommentbody"><span style="font-family: Kartika;">വന്നിരിക്കുന്നു</span>
// </span><span class="uficommentbody"><span style="font-family: Kartika;">ഞാനൊരു</span>
</span><span class="uficommentbody"><span style="font-family: Kartika;">മണ്ടനാണെന്ന്</span>
</span><span class="uficommentbody"><span style="font-family: Kartika;">നിങ്ങളും</span>
</span><span class="uficommentbody"><span style="font-family: Kartika;">അല്ലെന്ന്</span>
</span><span class="uficommentbody"><span style="font-family: Kartika;">ഞാനും</span>!!
</span><span class="uficommentbody"><span style="font-family: Kartika;">അതു</span> </span><span class="uficommentbody"><span style="font-family: Kartika;">വേണ്ട</span>. </span><span class="uficommentbody"><span style="font-family: Kartika;">പക്ഷേ</span>, </span><span class="uficommentbody"><span style="font-family: Kartika;">താങ്കള്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പറഞ്ഞതില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">കാര്യമുണ്ട്്</span>. </span><span class="uficommentbody"><span style="font-family: Kartika;">ആ</span> </span><span class="uficommentbody"><span style="font-family: Kartika;">വിശദീകരണം</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാനാണ്</span> </span><span class="uficommentbody"><span style="font-family: Kartika;">നല്</span></span><span class="uficommentbody"><span style="font-family: Kartika;">കിയതെങ്കിലും</span> </span><span class="uficommentbody"><span style="font-family: Kartika;">ആ</span> </span><span class="uficommentbody"><span style="font-family: Kartika;">പോളിസി</span> </span><span class="uficommentbody"><span style="font-family: Kartika;">വികസിപ്പിച്ചെടുക്കുന്നതില്‍</span>
'</span><span class="uficommentbody"><span style="font-family: Kartika;">സുഡാപി</span>'</span><span class="uficommentbody"><span style="font-family: Kartika;">കള്‍</span></span><span class="uficommentbody"><span style="font-family: Kartika;">ക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">പങ്കുണ്ട്</span>. </span><span class="uficommentbody"><span style="font-family: Kartika;">ആ</span> </span><span class="uficommentbody"><span style="font-family: Kartika;">അര്</span></span><span class="uficommentbody"><span style="font-family: Kartika;">ഥത്തില്</span> </span><span class="uficommentbody"><span style="font-family: Kartika;">്അവര്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എഴുതിത്തന്നത്</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാന്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എഴുതി</span> </span><span class="uficommentbody"><span style="font-family: Kartika;">എന്നു</span> </span><span class="uficommentbody"><span style="font-family: Kartika;">പറഞ്ഞാല്‍</span> </span><span class="uficommentbody"><span style="font-family: Kartika;">താത്വികമായി</span> </span><span class="uficommentbody"><span style="font-family: Kartika;">ശരിതന്നെ</span>.</span></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span class="uficommentbody"><span style="font-family: Kartika;">അടുത്തതായി</span>
</span><span class="uficommentbody"><span style="font-family: Kartika;">എഡിറ്റോറിയലും</span>
</span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തയെഴുത്തും</span> </span><span class="uficommentbody"><span style="font-family: Kartika;">തമ്മിലുള്ള</span> </span><span class="uficommentbody"><span style="font-family: Kartika;">ബന്ധവും</span> </span><span class="uficommentbody"><span style="font-family: Kartika;">നൗഫല്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പരിഗണിക്കണമെന്നു</span> </span><span class="uficommentbody"><span style="font-family: Kartika;">തോന്നുന്നു</span>. </span><span class="uficommentbody"><span style="font-family: Kartika;">എഡിറ്റോറിയലും</span> </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തയും</span> </span><span class="uficommentbody"><span style="font-family: Kartika;">രണ്ടും</span> </span><span class="uficommentbody"><span style="font-family: Kartika;">രണ്ടാണ്</span>. </span><span class="uficommentbody"><span style="font-family: Kartika;">ലേഖനവും</span> </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തയും</span> </span><span class="uficommentbody"><span style="font-family: Kartika;">അതുപോലെത്തന്നെ</span> </span><span class="uficommentbody"><span style="font-family: Kartika;">വ്യത്യസ്തമാണ്</span>. </span><span class="uficommentbody"><span style="font-family: Kartika;">പത്രത്തിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">പോളിസിയുമായി</span> </span><span class="uficommentbody"><span style="font-family: Kartika;">യോജിപ്പില്ലാത്തവര്‍</span>
</span><span class="uficommentbody"><span style="font-family: Kartika;">പോലും</span>
</span><span class="uficommentbody"><span style="font-family: Kartika;">അങ്ങനെയാണ്</span></span><span data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3"><span data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3.0"><span data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$0:0">
</span><span class="uficommentbody"><span style="font-family: Kartika;">പല</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രങ്ങളിലും</span> </span><span class="uficommentbody"><span style="font-family: Kartika;">ജോലി</span> </span><span class="uficommentbody"><span style="font-family: Kartika;">ചെയ്യുന്നത്</span>. </span><span class="uficommentbody"><span style="font-family: Kartika;">സത്യത്തില്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രത്തിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">പോളിസി</span> </span><span class="uficommentbody"><span style="font-family: Kartika;">അവരുടെ</span> </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്താശൈലിയിലല്ല</span> </span><span class="uficommentbody"><span style="font-family: Kartika;">പ്രതിഫലിക്കുന്നത്</span>.
</span><span class="uficommentbody"><span style="font-family: Kartika;">പലപ്പോഴും</span>
</span><span class="uficommentbody"><span style="font-family: Kartika;">അത്</span> </span><span class="uficommentbody"><span style="font-family: Kartika;">അവര്‍</span> </span><span class="uficommentbody"><span style="font-family: Kartika;">തിരഞ്ഞെടുക്കുന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തയേത്</span> </span><span class="uficommentbody"><span style="font-family: Kartika;">ഒഴിവാക്കുന്നതേത്</span> </span><span class="uficommentbody"><span style="font-family: Kartika;">എന്നതിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">അടിസ്ഥാനത്തിലാണ്</span>.
</span><span class="uficommentbody"><span style="font-family: Kartika;">എഴുത്തുകാരുടെ</span>
</span><span class="uficommentbody"><span style="font-family: Kartika;">ശൈലി</span>
</span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തയിലുണ്ടാവരുത്</span> </span><span class="uficommentbody"><span style="font-family: Kartika;">എന്നാണ്</span> </span><span class="uficommentbody"><span style="font-family: Kartika;">പ്രത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തനത്തിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">നിയമം</span>. </span><span class="uficommentbody"><span style="font-family: Kartika;">പക്ഷേ</span>, </span><span class="uficommentbody"><span style="font-family: Kartika;">അത്</span> </span><span class="uficommentbody"><span style="font-family: Kartika;">എഡിറ്റോറിയലിലുണ്ടാകാം</span>.
</span><span class="uficommentbody"><span style="font-family: Kartika;">ലേഖനങ്ങളിലുണ്ടാകാം</span>.
</span><span class="uficommentbody"><span style="font-family: Kartika;">ഫീച്ചറുകളിലുണ്ടാവാം</span>.
</span></span><br data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$1:0" />
<span class="uficommentbody"><span data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3.0.$end:0:$2:0"><span style="font-family: Kartika;">ഇതിന്റെ</span> </span><span class="uficommentbody"><span style="font-family: Kartika;">അടിസ്ഥാനത്തിലാണ്</span> </span><span class="uficommentbody"><span style="font-family: Kartika;">നാം</span> </span><span class="uficommentbody"><span style="font-family: Kartika;">ചര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ച</span> </span><span class="uficommentbody"><span style="font-family: Kartika;">ചെയ്യുന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്ത</span> </span><span class="uficommentbody"><span style="font-family: Kartika;">ഒബ്ജക്റ്റീവ്</span> </span><span class="uficommentbody"><span style="font-family: Kartika;">ആയി</span> </span><span class="uficommentbody"><span style="font-family: Kartika;">എഴുതിയതാണ്</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന്</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാന്‍</span> </span><span class="uficommentbody"><span style="font-family: Kartika;">പറഞ്ഞത്</span>. </span><span class="uficommentbody"><span style="font-family: Kartika;">പക്ഷേ</span>, </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തകളില്</span>(</span><span class="uficommentbody"><span style="font-family: Kartika;">അത്</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാന്‍</span> </span><span class="uficommentbody"><span style="font-family: Kartika;">ഉറപ്പിച്ചു</span> </span><span class="uficommentbody"><span style="font-family: Kartika;">പറയട്ടെ</span> </span><span class="uficommentbody"><span style="font-family: Kartika;">വാര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തകളില്</span>) </span><span class="uficommentbody"><span style="font-family: Kartika;">ഭീകരര്‍</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">പ്രയോഗത്തെക്കുറിച്ചുള്ള</span>
</span><span class="uficommentbody"><span style="font-family: Kartika;">ചര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ച</span>, </span><span class="uficommentbody"><span style="font-family: Kartika;">ഭീകരതയെന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">പ്രയോഗവും</span> </span><span class="uficommentbody"><span style="font-family: Kartika;">പത്രപ്രവര്</span></span><span class="uficommentbody"><span style="font-family: Kartika;">ത്തനവും</span> </span><span class="uficommentbody"><span style="font-family: Kartika;">എന്ന</span> </span><span class="uficommentbody"><span style="font-family: Kartika;">ചര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ച</span> </span><span class="uficommentbody"><span style="font-family: Kartika;">നടത്താതെ</span> </span><span class="uficommentbody"><span style="font-family: Kartika;">പൂര്</span></span><span class="uficommentbody"><span style="font-family: Kartika;">ണമാവില്ല</span>. </span><span class="uficommentbody"><span style="font-family: Kartika;">അതിലേക്ക്</span> </span><span class="uficommentbody"><span style="font-family: Kartika;">ഞാന്‍</span> </span><span class="uficommentbody"><span style="font-family: Kartika;">തീര്</span></span><span class="uficommentbody"><span style="font-family: Kartika;">ച്ചയായും</span> </span><span class="uficommentbody"><span style="font-family: Kartika;">വരും</span>. </span><span class="uficommentbody"><span style="font-family: Kartika;">ഇനി</span> </span><span class="uficommentbody"><span style="font-family: Kartika;">താങ്കള്‍</span> </span><span class="uficommentbody"><span style="font-family: Kartika;">ക്ഷണിച്ചില്ലെങ്കിലും</span>.</span></span></span><br />
<span data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3"><span class="uficommentbody"><span class="uficommentbody"> (തുടരും...)</span></span></span><br />
<span data-reactid=".vg.1:3:1:$comment897863006910838_897915566905582:0.0.$right.0.$left.0.0.1:$comment-body.0.3"><span class="uficommentbody"><span class="uficommentbody"><br /></span></span></span></div>
<!--[if gte mso 9]><xml>
<w:LatentStyles DefLockedState="false" LatentStyleCount="156">
</w:LatentStyles>
</xml><![endif]--><!--[if gte mso 10]>
<style>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-parent:"";
mso-padding-alt:0in 5.4pt 0in 5.4pt;
mso-para-margin:0in;
mso-para-margin-bottom:.0001pt;
mso-pagination:widow-orphan;
font-size:10.0pt;
font-family:"Times New Roman";
mso-ansi-language:#0400;
mso-fareast-language:#0400;
mso-bidi-language:#0400;}
</style>
<![endif]--></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com2tag:blogger.com,1999:blog-6964624596990320758.post-89307724354948151512013-09-24T07:08:00.001-07:002013-09-24T07:08:44.057-07:00വധശിക്ഷ ദേശീയോത്സവമോ?<div dir="ltr" style="text-align: left;" trbidi="on">
ഡല്‍ഹി ബലാല്‍സംഗത്തിന്റെ വിധി പുറത്തു വന്നു. വധശിക്ഷയില്‍ കുറഞ്ഞ ഒന്നും ഉണ്ടാവാനിടയില്ലെന്ന് ഏവര്‍ക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള മേമ്പൊടികളുമായാണ് ദല്‍ഹി സാകേത് കോടതി കോംപ്ലക്സിനു മുന്നിലെ ജനക്കൂട്ടം രാവിലെത്തന്നെ എത്തിയിരുന്നത്. വിധി പറഞ്ഞാല്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറയേണ്ട വാചകങ്ങള്‍ കൂടി അവര്‍ മനസ്സില്‍ കുറിച്ചിട്ടുണ്ടെന്ന് തോന്നി അവരില്‍ പലരുടെയും മുഖങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍. <br /><br />വധശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഫൗണ്ടന്പേനയടെ നിബ്ബ് പേപ്പറില്‍ അമര്‍ത്തി ഒടിക്കുന്ന ബ്രിട്ടീഷ് നിയമജ്ഞരുടെ അനുഷ്ഠാനത്തിന്റെ അകമ്പടിയോടെ സാകേത് അഡിഷന് സെഷന്‍സ് ജഡ്ജ് യോഗേഷ് ഖന്ന നാലു പേര്‍ക്കും കൂട്ടമരണം പ്രഖ്യാപിച്ചുകൊണ്ടുള്ള വിധിയില്‍ ഒപ്പുവെച്ചു. എന്നാല്‍ പ്രതിക്കൂട്ടില്‍ നിന്ന ഇംഗ്ലീഷ് അറിയാത്ത നാലാമന് മുഖേഷിന് തന്റെ വിധി എന്താണെന്ന് ഗ്രഹിച്ചെടുക്കാനായില്ല. അടുത്തുനിന്ന പോലിസുകാരന് കൊലക്കയര്‍ എന്ന് സംശയനിവൃത്തി വരുത്തുന്നതിനു മുമ്പേ പുറത്ത് ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്ത്യയുടെ പൊതുമനസ്സാക്ഷി ഒരിക്കല്‍ കൂടി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ ഇടപെട്ടുകൊണ്ട് അതിന്റെ കരുത്തു തെളിയിച്ചുവെന്ന് ജഡ്ജിയുടെ പേജുകള്‍ നീണ്ട വിധിന്യായം തെളിയിട്ടു. <br /><br />ഡല്‍ഹി പ്രക്ഷോഭസമയത്ത് ധരിച്ചിരുന്ന കറുത്തതുണിയുമായാണ് കോടതി പരിസരത്ത് തടിച്ചു കൂടിയിരുന്ന പലരും എത്തിയിരുന്നത്. ദേശഭക്തിഗാനങ്ങളും ദേശസ്നേഹമുദ്രാവാക്യങ്ങളുമായി വിധി വരുംവരെ അക്ഷമരായി കാത്തിരുന്ന അവര്‍ വിധി അറിഞ്ഞതോടെ നാടുനീളെയുള്ള തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും എസ.്എം.എസിലൂടെയും വിവരമറിയിക്കുന്ന കാഴ്ച കാണാമായിരുന്നെന്ന് ഒരു വിദേശപത്രം റിപോര്‍ട്ട് ചെയ്തു. വരുന്ന ഡിസംബര്‍ 16 നു തന്നെ പ്രതികളെ തൂക്കിക്കൊന്ന് വിധി നടപ്പാക്കണമെന്നായിരുന്നു തടിച്ചുകൂടിയവരില്‍ ചിലര്‍ പ്രതികരിച്ചതെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. ബലാല്‍സംഗത്തില്‍ പങ്കാളിയായി ജുവനൈല്‍ ജയിലിലയച്ച കൗമാരക്കാരനും ഇതേ ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടവരും അവരിലുണ്ടായിരുന്നുവത്രെ. <br /><br />എന്നാല്‍ വിധി പറഞ്ഞതോടെ കോടതിനടപടികള്‍ക്ക് പൂര്‍ണ വിരാമമായില്ല. വിധി രാഷ്ട്രീയപ്രേരിതമാണെന്ന് ആക്ഷേപിച്ചുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന് എ. പി. സിങ് കോടതി വിട്ടത്. പിന്നീട് മാധ്യമങ്ങള്‍ക്കു മുന്നിലും അദ്ദേഹം അതാവര്‍ത്തിച്ചു. തെളിവു നിയമത്തേക്കാള്‍ ജനക്കൂട്ടത്തിന്റെ വികാരങ്ങള്‍ക്കാണ് കോടതി പ്രാധാന്യം കൊടുക്കുന്നതെന്ന് വിധി വരുന്നതിനു മണിക്കൂറുകള്‍ക്ക് മമ്പേ അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ പ്രായപൂര്‍ത്തിയായ മകള്‍ രാത്രിയില്‍ കറങ്ങി നടന്നാല്‍ അവളെ ചുട്ടുകൊല്ലണമെന്ന് ധാര്‍മികരോഷം കൊണ്ട എ.പി. സിങ്ങിന്റെ പ്രതികരണം പക്ഷേ അതുകൊണ്ടു തന്നെയാവാം ആരും മുഖവിലക്കെടുത്തില്ല. എ.പി സിങ്ങിന്റെ 'ചുട്ടുകൊല്ല'ലായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനത്തിന്റെ കുന്തമുന. അതിന്റെ മറവില്‍ സര്‍ക്കാരും കോടതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് അവര്‍ക്ക് നിഷ്പ്രയാസം ഒഴിഞ്ഞു മാറാനായി. <br /><br />വധശിക്ഷകള്‍ ഇന്ത്യയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത് ഇത് ആദ്യമായല്ല. അജ്മല്‍ കസബിന്റെയും അഫസല്‍ ഗുരുവിന്റെയും വധശിക്ഷകള്‍ക്ക് ഇന്ത്യയില്‍ ഇത്രതന്നെ പ്രതികരണം ജനിപ്പിക്കാനായിട്ടുണ്ട്. 'പാക്കിസ്ഥാന് ബന്ധ'ത്തിന്റെ പശ്ചാത്തലത്തില്‍ അത് അല്‍പ്പം വ്യത്യസ്തമായിരുന്നുവെന്നത് നേരുതന്നെ. രാജ്യസ്നേഹത്താല്‍ വിജൃംഭിതരായി പൂക്കള്‍ കൈമാറിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയും മധുരം വിതരണം ചെയ്തും നടന്ന ആഘോഷങ്ങള്‍ അന്ന് മികച്ച ടെലിവിഷന്‍ കാഴ്ചകള്‍ക്ക് അവസരമൊരുക്കിയത് ഇനിയും മറക്കാറായിട്ടില്ലല്ലോ. <br /><br />ഒരര്‍ത്ഥത്തില്‍ ഇന്ന്് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതേതര ആഘോഷമായി വധശിക്ഷകള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. പുരാതന റോമില്‍ കൊന്നും ചത്തും വീഴുന്ന ഗ്ലാഡിയേറ്റര്‍മാരുടെ പോരാട്ടം വീക്ഷിച്ച് കൈയടിക്കുന്ന നഗരവാസികളോടാണ് ഒരു എഴുത്തുകാരന് ഇന്ത്യന്‍ ജനതയെ വിശേഷിപ്പിച്ചത്. ജയിച്ചവനെ ആരാധിച്ചും വീണവനെ കൊല്ലാന്‍ ആഹ്വാനം ചെയ്തും ആഘോഷിക്കുന്ന ഒരു ആംഫി തിയ്യറ്ററാണ് ഇന്ത്യയെന്ന്് അദ്ദേഹം എഴുതി. കുറ്റകൃത്യത്തിന്റെ, പ്രത്യേകിച്ച് ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന് വാദിക്കുമ്പോള്‍ കോടതിമുറിക്കു മുന്നിലെ കാണികള്‍ ആഘോഷത്തിന്റെ പാരമ്യതയിലായിരുന്നു. പാക്കിസ്ഥാന്റെയോ ചാരസംഘടനകളുടെയോ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ലാതിരുന്നുവെന്നതു മാത്രമാണ് ഇത്തവണത്തെ വധശിക്ഷാഘോഷങ്ങള്ക്കുള്ള ഏക വ്യത്യാസം. എങ്കിലും ഇന്ത്യയിലെ നിയമങ്ങള്‍ ബലിഷ്ഠമാണെന്ന് എല്ലാവരും അറിയട്ടെ എന്ന് ട്വിറ്ററില്‍ കുറിച്ച പ്രമുഖര്‍ യഥാര്‍ഥത്തില്‍ അഭിസംബോധന ചെയ്തത് വിദേശികളെത്തന്നെയാണല്ലോ. <br /><br /><br />ശിക്ഷാവിധികളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തിയും തമ്മിലുള്ള ബന്ധമായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കാര്യം. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയോട് ജനങ്ങള്‍ക്ക് ആദരവു തോന്നാന്‍ സഹായിക്കുന്ന വിധിയാണ് ഇതെന്നും സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും ഇടതുപക്ഷത്തു നില്ക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവ് എന്‍. സുകന്യയുടെ അഭിപ്രായം അത്തരമൊന്നായിരുന്നു. എങ്കിലും രണ്ടാമത്തെ ഒരു ആലോചനയുടെ പശ്ചാത്തലത്തിലാവാം വധശിക്ഷയ്ക്കു താന്‍ എതിരാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ മറന്നില്ല. രണ്ടും തമ്മില്‍ എങ്ങനെയാണ് ഒത്തു പോകുന്നത് എന്ന ചോദ്യം കളത്തിനു പുറത്തായിരുന്നതുകൊണ്ടാകാം അവര്‍ വിശദീകരിച്ചില്ല. ഈ 'വിശദീകരണമില്ലായ്മ' ഇടതുപക്ഷബുദ്ധിജീവികള്ക്കിടയില് വ്യാപകവുമാണ്. <br /><br />മലയാളത്തിലെ ഒരു പ്രമുഖപത്രം ഒരു പടികൂടി കടന്ന് ഡെല്‍ഹി സംഭവത്തെ '16/12' ന്യൂഡല്‍ഹി എന്നായിരുന്നു വിശേഷിപ്പിരുന്നത്. '26/11' മുംബൈയെയും '9/11' ന്യൂയോര്‍ക്കിനെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡല്‍ഹി ബലാല്‍സംഗത്തിന് ഒരു ദേശീയദുരന്തച്ഛായ വരുത്താനും അവര്‍ക്കു കഴിഞ്ഞു. അതുവഴി ബലാല്‍സംഗത്തെ ഇന്ത്യന്‍ ദേശീയതയ്ക്കെതിരെയുള്ള കടന്നു കയറ്റമായി അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത് ഒരൊറ്റ പത്രത്തില്‍ ഒതുങ്ങി നിന്ന ബിംബകല്പനയായിരുന്നില്ല. വിവിധ മാധ്യമങ്ങളിലുടെയും സോഷ്യല്‍ മീഡിയയിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെ പോലും വ്യാപകമായ തരത്തില്‍ ഇത്തരം വീക്ഷണങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ ഇന്ത്യയിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കശ്മീരിലും ഇന്ത്യന്‍ സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെടുകയോ അതെത്തുടര്ന്ന വധിക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുന്ന കീഴാള,ആദിവാസി,ന്യൂനപക്ഷവിഭാഗങ്ങളെ ഈ ബിംബനിര്‍മിതിയില്‍ നിന്ന് അവര്‍ മനപ്പൂര്‍വം ഒഴിച്ചു നിര്‍ത്തി. ബലാല്‍സംഗത്തെ ആണധികാരത്തിന്റെയും അധികാരവ്യവസ്ഥയുടെയും പ്രശ്നപരിസരത്തുനിന്നു വിച്ഛേദിക്കുന്നതിലും അവര്‍ അത്രതന്നെ വിജയിച്ചു. ബലാല്‍സംഗത്തെ ഒരു കാമകലയായി, സാംസ്കാരിക മൂല്യശോഷണമായി വിശേഷിപ്പിക്കുന്നതിലായിരുന്നു അവര്‍ക്ക് കമ്പം. <br /><br />എന്നാല്‍ ആഘോഷങ്ങള്‍ക്കിടയിലും ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ചിലരെങ്കിലും ഓര്‍മ്മിപ്പിക്കാതിരുന്നില്ല. സുപ്രിംകോടതി അഭിഭാഷകയായ കാമിനി ജെയ്സ്വായ്, വിധി പറയുന്നതിനു രണ്ടു ദിവസം മുമ്പേ വധശിക്ഷ വിധിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമെന്നാണ് അവര്‍ അതിനെ വിശേഷിപ്പിച്ചത്. ഭരണകൂടത്തിന്റെ കരങ്ങള്‍ ബലിഷ്ഠമാണെന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് ഈ വിധി ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സീമാ മിശ്ര നമ്മുടെ നഗരങ്ങളിലെ ലൈംഗികപീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ഇത്തരം വിധികള്‍ പര്യാപ്തമല്ലെന്നും ഇതൊരു പ്രതികാരനടപടി മാത്രമാണെന്നും രാജ്യം ആള്‍ക്കൂട്ടത്തിന്റെ ബാലിശമായ മാനസികാവസ്ഥയിലേക്ക് മാറിയിരിക്കയാണെന്നും കുറ്റപ്പെടുത്തി. <br /><br />ഡല്‍ഹി ബലാല്സംഗാനന്തര പ്രക്ഷോഭത്തിന്റെ ഫലമാണ് ഈ വിധിയെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് ശരിയുമാണ്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെക്കുറിച്ചുള്ള പരാതികളായിരുന്നു ആ സമയത്ത് തെരുവുകളില്‍ ഉയര്‍ന്നു കേട്ടത്. ഇന്ത്യയിലേത് താരതമ്യേന 'മൃദുല'മായ നിയമവ്യവസ്ഥയാണെന്നും അതിന് അറുതി വരുത്തണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. വ്യവസ്ഥാപിതമായ നീതിന്യായ- ഭരണനിര്‍വഹണരീതിയായിരുന്നു മറ്റൊരു എതിര്‍പ്പിന്റെ കേന്ദ്രം. ബലാല്‍സംഗം നടന്ന ഉടനെ ശിക്ഷയും നടപ്പാക്കണമെന്നും അത് പരസ്യമായി ചെയ്യണമെന്നും ആവശ്യപ്പെട്ടവര്‍ അവര്ക്കിടിയിലുണ്ടായിരുന്നു. ജനങ്ങളുടെ പ്രതികരണങ്ങളെ ഒരളവുവരെ ന്യായീകരിച്ചു സംസാരിച്ച അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും കുറ്റവാളികളെ തെരുവില്‍ ശിക്ഷിക്കണമെന്നുപോലുള്ള പ്രക്ഷോഭകരുടെ ആവശ്യത്തെ 'അപകടകരം' എന്നാണ് വിശേഷിപ്പിച്ചത്. <br /><br />ആഗോളവല്‍ക്കരണകാലത്തെ നിയോലിബറല്‍ വ്യവസ്ഥയില്‍ ഹിംസാത്മകതയ്ക്കും ശിക്ഷാവിധികള്‍ക്കും അധികാര-ഭരണവ്യവസ്ഥയില്‍ തന്ത്രപ്രധാനമായ സ്ഥാനമാണുള്ളത്. കൂടുതല്‍ ബലിഷ്ഠമായ ഭരണകൂടമെന്ന സങ്കല്‍പ്പമാണ് ലിബറല്‍ ജനാധിപത്യത്തിന്റെ അന്തസ്സത്ത. മൂര്‍ച്ച കൂടിക്കൊണ്ടിരിക്കുന്ന ഭരണസംവിധാനങ്ങളും അടിസ്ഥാനജനാധിപത്യ സങ്കല്‍പ്പങ്ങളെപ്പോലും കൈയൊഴിയുന്ന നിയമങ്ങളും കൂടുതല്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. കുറ്റം ചുമത്താവുന്ന കുറഞ്ഞ വയസ്സില്‍ മാറ്റം വരുത്തുന്നതും ഇതിന്റെ ഭാഗം തന്നെ. ക്രമിനല്‍ നിയമങ്ങളില്‍ മാത്രമല്ല മറ്റെല്ലാ നിയമങ്ങളിലും ഈ മാറ്റം ഇപ്പോള്‍ തന്നെ പ്രകടമാണ്. മൂലധനത്തിന്റെ മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യുകയാണ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. മുന്‍പിന്‍ നോട്ടമില്ലാത്ത നിയമവ്യവസ്ഥയും നിയമനിര്‍വഹണവും അത്തരമൊരു സ്ഥിതി ഉണ്ടാക്കിയെടുക്കാന്‍ പ്രയോജനപ്പെടും. വ്യവസ്ഥാപിതമായ നിയമസംവിധാനത്തിനും നിര്‍വഹണത്തിനും എതിരെയുള്ള മധ്യവര്‍ഗവിഭാഗങ്ങളുടെ പ്രതികരണമായി കൂടി ഡല്‍ഹി പ്രക്ഷോഭങ്ങളെ വിലയിരുത്തണമെന്ന അരുന്ധതിറോയിയെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ പ്രധാനമാകുന്നത് ഈ സാഹചര്യത്തിലാണ്. അത്തരമൊരു ബലിഷ്ഠമായ ഇന്ത്യയെ നിര്‍മ്മിക്കാന്‍ ഈ വധോത്സവങ്ങള് ഭരണകൂടത്തെ ശക്തമാക്കും എന്നുപറഞ്ഞാല്‍ അത് തെറ്റായിരിക്കില്ല.<br />http://www.thejasnews.com/#5788<br />
<a class="DateTime" href="http://www.blogger.com/null">Mon, 23 Sep 2013 22:46:22 +0000</a><br /></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-42510435568984210572013-08-08T23:51:00.000-07:002013-08-08T23:52:28.356-07:00 ഇന്ത്യക്കാരന് ഐ.ബിയുടെ ആരായിവരും?<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1OPlsSyvcQH-nR9MdRYhyV-FEBOLRktLLQdwpLOUXzc9DgsvTimt6HvO6vulA8rPLviAk0ZNDQ4hZrsQO2WyO2kpD3WoXH1xaF0G_e9Z3NDzN6fLtxyHE9CA2aEOq1mKuBpfo20otA5E/s1600/one-nation-under-surveillance-t-shirt.american-apparel-unisex-organic-tee.natural.w760h760.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1OPlsSyvcQH-nR9MdRYhyV-FEBOLRktLLQdwpLOUXzc9DgsvTimt6HvO6vulA8rPLviAk0ZNDQ4hZrsQO2WyO2kpD3WoXH1xaF0G_e9Z3NDzN6fLtxyHE9CA2aEOq1mKuBpfo20otA5E/s400/one-nation-under-surveillance-t-shirt.american-apparel-unisex-organic-tee.natural.w760h760.jpg" width="400" /></a></div>
<br />
<div style="text-align: left;">
<span style="color: blue;"><span style="font-size: x-large;">1993</span></span>ല്‍ 270 ഹെയ്ത്തിക്കാര്‍ അമേരിക്കയില്‍ പിടിയിലായി. ഹെയ്ത്തിയില്‍ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയാസ്വസ്ഥതയെത്തുടര്ന്നു പലായനം ചെയ്തവരായിരുന്നു അവര്‍. അഭയാര്‍ഥികളെന്ന പരിഗണനയ്ക്കുവേണ്ടി അവര്‍ അമേരിക്കന്‍ സര്‍ക്കാരിനോട് അപേക്ഷിച്ചെങ്കിലും സംഘത്തിലെ ഭൂരിഭാഗം പേരും എയ്ഡ്സ് ബാധിതരാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചില്ല. മാത്രമല്ല, അതിര്‍ത്തി ലംഘിച്ചതിന് അവരെ ഗ്വണ്ടനാമോ തടവറയിലടയ്ക്കുകയും ചെയ്തു. എയ്ഡ്സ് ബാധിതരായ ഇവരെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കുന്നതു ദേശസുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഹാനികരമാണെന്നാണു സര്‍ക്കാര്‍ വാദിച്ചത്.<br />
ഇത് അമേരിക്കയില്‍ വലിയ സംവാദങ്ങള്‍ക്കു വഴിയൊരുക്കി. അനുകൂലമായ നടപടി ആവശ്യപ്പെട്ടുകൊണ്ടു മനുഷ്യാവകാശപ്രവര്‍ത്തകനായ ജെസ് ജാക്സണ് നിരാഹാരം തുടങ്ങി. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളും സമരരംഗത്തെത്തിയതോടെ കോടതി ഇടപെട്ടു. 1993 ജൂണില്‍ അഭയാര്‍ഥികള്‍ക്കു പ്രവേശനാനുമതി നല്‍കിക്കൊണ്ട് ഫെഡറല്‍ കോടതിയുടെ ഉത്തരവു വന്നു. അഭയാര്‍ഥികള്‍ കുറ്റവാളികളോ ദേശസുരക്ഷാഭീഷണിയോ അല്ലെന്നും എയ്ഡ്സ് ഒരു രാഷ്ട്രസുരക്ഷാ പ്രശ്നമല്ലെന്നുമായിരുന്നു കോടതി വിധിച്ചത്. <br />
പക്ഷേ, ചര്‍ച്ച അവിടെ ഒതുങ്ങിയില്ല. 2000 ജനുവരിയില്‍ വൈസ് പ്രസിഡന്റായിരുന്ന അല്‍ഗോര്‍ ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങില്‍ പങ്കെടുത്തുകൊണ്ട് എയ്ഡ്സിനോടുള്ള അമേരിക്കന്‍ നിലപാടു വ്യക്തമാക്കി: ''എയ്ഡ്സ് ഒരു മാനുഷികപ്രതിസന്ധിയല്ല; സുരക്ഷാപ്രതിസന്ധിയാണ്.'' അതു സമൂഹിക-രാഷ്ട്രീയസ്ഥാപനങ്ങളെയാണു ബാധിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേ വര്‍ഷം ജൂലൈയില്‍ സെക്യൂരിറ്റി കൗണ്‍സില്‍ എയ്ഡ്സുമായി ബന്ധപ്പെട്ട് 1308ാം നമ്പര്‍ പ്രമേയം പാസാക്കി. നിയന്ത്രിച്ചില്ലെങ്കില്‍ എയ്ഡ്സ് രാഷ്ട്രങ്ങളുടെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുമെന്ന പ്രമേയം പ്രഖ്യാപിച്ചു. ലോകരാഷ്ട്രങ്ങളുടെ പിന്നീടുണ്ടായ നിരവധി നയരേഖകളില്‍ ഈ ആശയം വിപുലമായി ആവര്‍ത്തിക്കപ്പെട്ടു.<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5HZixqurNZf03nPR_MfkkqcWP2kTvufxH6NUduycolcGxoE0UVN-xVgEHrOrULA07l7Xu5xwiWVBZ3TYxeA9CwR48nv5aeX5237aJ9u8-7tE-KHSlaVU4csHjYMIVeJ7fOGQGJFQGNfY/s1600/Intelligence_18338.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5HZixqurNZf03nPR_MfkkqcWP2kTvufxH6NUduycolcGxoE0UVN-xVgEHrOrULA07l7Xu5xwiWVBZ3TYxeA9CwR48nv5aeX5237aJ9u8-7tE-KHSlaVU4csHjYMIVeJ7fOGQGJFQGNfY/s200/Intelligence_18338.jpg" width="197" /></a></div>
<h3 style="text-align: left;">
സുരക്ഷാവല്‍ക്കരണവും രാഷ്ട്രീയവും</h3>
<div style="text-align: left;">
മാരകമെങ്കിലും വ്യക്തികളെ ബാധിക്കുന്ന രോഗങ്ങള്‍ പോലും രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെടുത്തി നടത്തുന്ന ഇത്തരം ആലോചനകള്‍ പുതുലോകത്തിന്റെ ഒരു മാതൃകയാണ്. വൈയക്തികപ്രശ്നമെന്ന നിലയില്‍നിന്നു സുരക്ഷാപ്രശ്നത്തിലേക്കുള്ള എയ്ഡ്സിന്റെ പരിണാമത്തെക്കുറിച്ച് കോളിന് മക്കിന്സും സിമോന്‍ റഷ്തോനും ചേര്‍ന്നെഴുതിയ 'എച്ച്.ഐ.വി. എയ്ഡ്സ് ആന്റ് സെക്യൂരിറ്റൈസേഷന്‍ തിയറി' എന്ന പ്രബന്ധം പരിശോധിക്കുന്നുണ്ട്.<br />
ഏതെങ്കിലും ഒരു പ്രശ്നത്തെ സുരക്ഷാപ്രശ്നമായി (വ്യാജമായിട്ടാണെങ്കിലും)അവതരിപ്പിക്കുകയാണെങ്കില്‍ അതു സമൂഹത്തിന് അപ്രകാരം തന്നെ അനുഭവപ്പെടുമെന്ന് ഒലെ വേവറിന്റെ സുരക്ഷാവല്ക്കരണസിദ്ധാന്തം പറയുന്നു. രാഷ്ട്രീയനേതാക്കള്‍, സഘടനകള്‍ തുടങ്ങിയവരുടെ പ്രസ്താവനകള്‍ക്കുപോലും ഇത്തരം ഫലങ്ങളുണ്ടാക്കാനാവുമെന്ന് അദ്ദേഹം തെളിയിക്കുന്നുണ്ട്. ഏതെങ്കിലുമൊന്ന് ഒരു നിശ്ചിത വ്യവസ്ഥയുടെ നിലനില്‍പ്പിനെ അപായപ്പെടുത്തുമെന്നു പറയുന്നതിലൂടെ ആ 'ആപത്തി'നെതിരേ അസാധാരണ നടപടികള്‍ കൈക്കൊള്ളാന്‍ അതു ഭരണകൂടത്തിന് അനുമതി നല്‍കും. അതോടെ ആ പ്രശ്നം സാധാരണ രാഷ്ട്രീയമണ്ഡലത്തില്‍നിന്ന് അസാധാരണ രാഷ്ട്രീയമണ്ഡലത്തിലേക്കു പ്രവേശിക്കുകയായി. പിന്നീടു വ്യവസ്ഥയുടെ പൊതുനിയമങ്ങളാലല്ല, അടിയന്തരാവസ്ഥകളിലെ പൊടുന്നനെയുള്ളതും പലപ്പോഴും ജനാധിപത്യവിരുദ്ധവുമായ നിയമങ്ങളാലാവും ഭരിക്കപ്പെടുക. അതേസമയം ഏതൊക്കെയാണു സുരക്ഷയുടെ ചിഹ്നാവലികളാല് അവതരിപ്പിക്കപ്പെടേണ്ടതെന്ന് അധികാരം തന്നെയാണു തീരുമാനിക്കുന്നത്. ഇങ്ങനെ 'സുരക്ഷാസങ്കല്‍പ്പങ്ങള്‍' ആത്യന്തികമായും ഒരു (സാമൂഹിക)നിര്‍മിതിയാണെന്നു പറയാം.<br />
അന്താരാഷ്ട്രബന്ധങ്ങളുടെ കൊള്ളക്കൊടുക്കകള്ക്കിടയില് രൂപപ്പെട്ടുവന്ന ഈ പ്രവണത രാഷ്്ട്രത്തിന്റെ ആഭ്യന്തരസംവിധാനത്തിലേക്ക് എത്തിയതോടെയാണ് അതിന്റെ ഭീഷണമായ രൂപം പുറത്തുവന്നത്. പലപ്പോഴും മൂന്നാംലോക രാജ്യങ്ങളിലാണ് അവയുടെ ഏറ്റവും അപകടകരമായ പ്രയോഗങ്ങള്‍ കണ്ടുവരുന്നത്. രാജ്യത്തെ മുഴുവന്‍ വ്യവഹാരങ്ങളെയും സുരക്ഷയുടെ ചിഹ്നാവലികൊണ്ടു വ്യവഹരിക്കുന്നതിന്റെ ഒട്ടനവധി ഉദാഹരണങ്ങള്‍ ഇന്ത്യയുടെ സമകാലിക ചരിത്രത്തില്‍നിന്നു നമുക്കു കണെ്ടത്താം. പരസ്യങ്ങള്‍, ഭാഷാശൈലികള്‍, കലാരൂപങ്ങള്‍, എന്തിന് വാര്‍ത്താ അവതരണങ്ങളില്‍പ്പോലും ഇതിന്റെ സൂചനകള്‍ അടങ്ങിയിരിക്കുന്നു.</div>
<h3 style="text-align: left;">
(രാഷ്ട്ര)സുരക്ഷ ഒരു രൂപകമെന്ന നിലയില്‍</h3>
<div style="text-align: left;">
സമകാലികസന്ദര്‍ഭത്തില്‍ (രാഷ്ട്ര)സുരക്ഷ എന്നതു നമ്മുടെ വിശകലനങ്ങളുടെയും ബോധ്യങ്ങളുടെയും മര്മസ്ഥാനത്തെത്തിയിരിക്കയാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രവൃത്തിയുടെയും വിശകലനമാതൃകയോ മാനദണ്ഡമോ ആയി 'സുരക്ഷ' മാറിക്കഴിഞ്ഞു. നമ്മുടെ മുഴുവന്‍ ചിന്തകളിലും രൂപകമായി ഇതു പ്രവര്‍ത്തിക്കുന്നു. കുറച്ചുകാലം മുമ്പുവന്ന ഒരു സ്റ്റെബിലൈസറിന്റെ പരസ്യം ശ്രദ്ധേയമായിരുന്നു. ആയുധങ്ങളുമായി മണല്‍ച്ചാക്കുകള്‍ക്കു പിറകില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്ന പട്ടാളക്കാര്‍ ടി.വിക്കു കാവല്‍ നില്ക്കുന്നു. നിങ്ങളുടെ ടി.വിയുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്മാരുടെ ചുമതലയിലാണെന്നാണു പരസ്യം പറയുന്നത്. തോക്കെടുത്ത് ഇലക്ട്രിക് സിഗ്നലുകള്ക്കെതിരേ പോരാടുന്ന സൈനികരെയായിരുന്നു ഇതേ കമ്പനിയുടെ വീഡിയോപരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. ഒരു ജ്വല്ലറി പരസ്യത്തിലാവട്ടെ, മാലിന്യപ്രശ്നത്തെ മോഹന്‍ലാലിന്റെ താരമൂല്യത്തേക്കാളുപരി കേണല്പദവിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ക്കുകയായിരുന്നു.<br />
ഇന്ത്യയുടെ ചരിത്രത്തില്‍ നിരവധി സംജ്ഞകള്‍ അപരവല്‍ക്കരണത്തിനും സുരക്ഷാവല്‍ക്കരണത്തിനും വിധേയമായിട്ടുണ്ട്. ചിലപ്പോഴത് ഏതെങ്കിലും രാഷ്ട്രമോ മതമോ സംഘടനയോ ആശയങ്ങളോ പോലും ആയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പാകിസ്താനും മുസ്ലിംകളുമായിരുന്നു ആ സ്ഥാനത്തുണ്ടായിരുന്നത്. ഖലിസ്ഥാന്‍ വാദം ശക്തിപ്പെട്ടതോടെ സിഖുകാര്‍ രംഗത്തെത്തി. ഇന്ന് ഇന്ത്യയിലെ പ്രധാന സുരക്ഷാഭീഷണികളിലൊന്നായി വ്യവഹരിക്കപ്പെടുന്ന ബംഗ്ലാദേശിന്റെ കാര്യം വിചിത്രമാണ്. 1971ല്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെട്ട ആ രാജ്യം 90കളോടെയാണു സുരക്ഷാവല്‍ക്കരണത്തിനു വിധേയമാകുന്നത്. സൂറത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായ പ്ലേഗ് ബാധയെത്തുടര്‍ന്നു ലോകരാജ്യങ്ങള്‍ ഇന്ത്യയോടെടുത്ത സമീപനങ്ങള്‍ സുരക്ഷാവല്‍ക്കരണത്തിന്റെ മറ്റൊരു ഉദാഹരണമാണ്. ഹിന്ദുഭീകരതയാണ് രാഷ്ട്രം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് എന്ന് അഭിപ്രായപ്പെട്ട ചിദംബരത്തിനെതിരേ സംഘപരിവാരം തിരിഞ്ഞത് സുരക്ഷാവല്‍ക്കരണത്തിന്റെ അപകടം തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു.<br />
അപരവല്‍ക്കരണവും സുരക്ഷാവല്‍ക്കരണവും അടുത്തടുത്ത ആശയങ്ങളാണെങ്കിലും പലപ്പോഴും അപരവല്‍ക്കരണത്തിന്റെ മൂര്‍ധന്യത്തിലാണു സുരക്ഷാവല്‍ക്കരണം രംഗം കൈയടക്കുന്നത്. അപരവല്ക്കരണത്തേക്കാള് ബഹുമുഖവും നശീകരണക്ഷമതയുള്ളതുമാണത്. 1971നുശേഷം ബംഗ്ലാദേശിലെ അഭയാര്‍ഥിപ്രവാഹം വ്യാപകമായപ്പോള്‍ അത് ഒരു സുരക്ഷാപ്രശ്നമായി എങ്ങനെ അവതരിപ്പിക്കപ്പെട്ടെന്നു ഗവേഷകര്‍ പഠിച്ചിട്ടുണ്ട്. ജ്യോതിബസു കേന്ദ്രത്തിലേക്കെഴുതിയിരുന്ന കത്തുകളില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അഭയാര്‍ഥികള്‍ എന്നതിനു പകരം നുഴഞ്ഞുകയറ്റക്കാരെന്ന സുരക്ഷാവല്ക്കരിക്കപ്പെട്ട പദം ഉപയോഗിക്കാന്‍ തുടങ്ങിയെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇസ്ലാം, ഗള്‍ഫ്പണം, അഭയാര്‍ഥിപ്രവാഹം, കശ്മീര്‍ പ്രശ്നം, മാവോവാദം, മത-പരിസ്ഥിതി (മൗലിക)വാദങ്ങള്‍, ദലിത് മുന്നേറ്റങ്ങള്‍, അന്യസംസ്ഥാന തൊഴിലാളി (കേരളത്തില്‍) അങ്ങനെ എന്തും സുരക്ഷാവല്‍ക്കരണത്തിനു വിധേയമാവാം. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന്റെ അടിസ്ഥാനവും അതാണ്. കൂടംകുളം സമരക്കാര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതു സുരക്ഷാവല്‍ക്കരണത്തിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ്. </div>
<h3 style="text-align: left;">
രഹസ്യാന്വേഷണം ആര്‍ക്കെതിരേ? </h3>
<div style="text-align: left;">
ഒരുപക്ഷേ, ഇന്റലിജന്‍സ് ബ്യൂറോയായിരിക്കും സുരക്ഷാവല്‍ക്കരണത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ആശയങ്ങള്‍ സുരക്ഷാപ്രശ്നമായി അവതരിപ്പിക്കുന്നതിലൂടെയാണ് അവര്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുന്നത്. ഐ.ബിയുടെ സവിശേഷമായ ജനിതകസവിശേഷതകള്‍ അതിനാവശ്യമായ പശ്ചാത്തലമൊരുക്കുകയും ചെയ്യുന്നു.<br />
1885ല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടതിനുശേഷമാണ് ഐ.ബിയുടെ ആദ്യരൂപമായ സെന്‍ട്രല്‍ സ്പെഷ്യല്‍ ബ്രാഞ്ച് സ്ഥാപിക്കപ്പെടുന്നത്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ദേശീയപ്രസ്ഥാനത്തെ നിരീക്ഷിക്കുകയായിരുന്നു ഇവയുടെ മുഖ്യധര്‍മം. അതുകൊണ്ടുതന്നെ ഈ സംഘടന ചരിത്രപരമായി ഇന്ത്യന്‍ പൗരരെ ബാഹ്യശക്തികളോ വിദേശികളോ ആയാണു കണ്ടുവന്നിരുന്നത്. അവരുടെ അടവുകളിലും തന്ത്രങ്ങളിലും ചിന്തകളിലുംവരെ ഇതിന്റെ ലക്ഷണങ്ങള്‍ കാണാനാവും. അതോടൊപ്പം ബ്രിട്ടിഷുകാരെ അതു ഭരണകൂടവുമായി സമീകരിക്കുകയും ചെയ്തു. 1950ല്‍ ഇന്ത്യ റിപബ്ലിക്കായശേഷം പോലും ഐ.ബി. തങ്ങളുടെ നിരവധി ഫയലുകള്‍ വിദേശത്തേക്കു കടത്തുകയും പലതും നശിപ്പിക്കുകയും ചെയ്തുവെന്നത് ഈ കാഴ്ചപ്പാടിനെ ശരിവയ്ക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ചൈനീസ് ആക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനായില്ല എന്ന വീഴ്ചയുടെ പേരില്‍ 'റോ' രൂപീകരിക്കപ്പെടുന്നതുവരെ ഇവര്‍ ആഭ്യന്തര രഹസ്യാന്വേഷണവും രാജ്യാന്തര ചാരവൃത്തിയും ഒരേസമയം ചെയ്തുപോന്നു. പൗരത്വത്തെക്കുറിച്ചുള്ള ഐ.ബിയുടെ കാഴ്ചപ്പാടുകള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ ഇതാണ്. രാഷ്ട്രീയകക്ഷികള്‍, പ്രതിപക്ഷനേതാക്കള്‍, ഭരണകക്ഷിയിലെ നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരേയുള്ള ചാരവൃത്തി മുതല്‍ തിരഞ്ഞെടുപ്പുപ്രവചനം വരെ ഇന്ത്യയില്‍ ഐ.ബിയുടെ ചുമതലയിലാണ്. രാജ്യത്തെ പ്രസിഡന്റിനെപ്പോലും ഒരു ദേശീയസുരക്ഷാപ്രശ്നമായി അവതരിപ്പിക്കാവുന്നിടത്തോളം ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗം 'സ്വതന്ത്ര'മായിരുന്നുവെന്ന് ഐ.ബി. ഉദ്യോഗസ്ഥനായിരുന്ന മലോയ് കൃഷ്ണ ധറിന്റെ 'ഓപണ്‍ സീക്രട്ടി'നെക്കുറിച്ച് പരാമര്‍ശിക്കവെ കെ.എസ്. സുബ്രഹ്മണ്യന് എഴുതുന്നു. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ജനാധിപത്യസംവിധാനം ദുര്‍ബലമാവുന്ന ഘട്ടങ്ങളില്‍ ദുരാഗ്രഹികളായ ഐ.ബി. ഉദ്യോഗസ്ഥരും സൈന്യാധിപന്മാരും ചേര്‍ന്ന് ഒരു അട്ടിമറിക്കു ശ്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും മലോയ് കൃഷ്ണ ധര് തന്റെ കൃതിക്കെഴുതിയ ആമുഖത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ 1887ല്‍ സ്ഥാപിതമായ ഈ സംഘടന ഭരണകൂടത്തില്‍നിന്നു വേറിട്ടൊരു അസ്തിത്വം പടിപടിയായി ഉണ്ടാക്കിയെടുത്തതായി ചരിത്രം തെളിയിക്കുന്നു.<br />
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും രഹസ്യാന്വേഷണസംഘടനകള്‍ നിലവിലുണ്ട്. അവിടെയൊക്കെ അവ പാര്‍ലമെന്റിനോടു പ്രതിജ്ഞാബദ്ധവുമാണ്. എന്നാല്‍, സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ടിനുശേഷവും ഇന്ത്യയുടെ ഇന്റലിജന്‍സ് ബ്യൂറോ ആരോടാണു കീഴ്പ്പെട്ടിരിക്കുന്നതെന്ന ചോദ്യം ഇപ്പോഴും കോടതിവ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഐ.ബിയുടെ ജനിതകതകരാറുകള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തരാവസ്ഥയ്ക്കുശേഷം നിലവില്‍വന്ന ഷാ കമ്മീഷന് ഈ സംഘടനയുടെ പ്രവര്‍ത്തനമണ്ഡലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. സംഘടനയെ ഭരണഘടനയുടെ പരിധിയിലേക്കു കൊണ്ടുവരണമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷവും പ്രധാനമന്ത്രിയോടു മാത്രം ഉത്തരവാദിത്തമുള്ള സംവിധാനമാണ് ഇന്നും ഇന്റലിജന്‍സ് ബ്യൂറോ. <br />
ദേശീയസുരക്ഷയുടെ വ്യാജയുക്തിക്കുള്ളില്നിന്നുകൊണ്ട് ഇന്റലിജന്‍സ് ബ്യൂറോ സ്വാതന്ത്ര്യത്തിനുശേഷം ദേശീയരാഷ്ട്രീയത്തില്‍ അസൂയാവഹമായ സ്വാധീനം ചെലുത്തിയതായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് കെ.എസ്. സുബ്രഹ്മണ്യന് എഴുതുന്നു. എഴുതപ്പെട്ട കടമകളില്ലാത്ത, നിയതമായ ഉത്തരവാദിത്തങ്ങളില്ലാത്തസ പ്രവര്‍ത്തനപരിധി സ്വയം തീരുമാനിക്കുന്ന ഇന്ത്യയിലെ, ലോകത്തിലെത്തന്നെയും ചുരുക്കം ചില ഏജന്‍സികളിലൊന്ന് ഐ.ബിയായിരിക്കും. ആ സൗകര്യമാണു ദേശസുരക്ഷയുടെ മറവില്‍ രാഷ്ട്രത്തെ മുഴുവന്‍ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഐ.ബിയെ പ്രാപ്തമാക്കിയത്. ജനിതകതകരാറുകളും സാഹചര്യങ്ങള്‍ക്കനുസരിച്ചു രൂപംകൊള്ളുന്ന സുരക്ഷാവല്‍ക്കരണവും ചേര്‍ന്നു രഹസ്യാന്വേഷണവിഭാഗം ഒരു ദേശവിരുദ്ധസ്ഥാപനമായി മാറിയിട്ടുണെ്ടന്നാണ് അടിക്കടി അരങ്ങേറുന്ന വ്യാജ ഏറ്റുമുട്ടലുകള്‍ പോലുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. </div>
<h3 style="text-align: left;">
സുരക്ഷാവല്‍ക്കരണവും പൗരസങ്കല്പ്പങ്ങളും</h3>
<div style="text-align: left;">
സുരക്ഷാവല്ക്കരണപദ്ധതികള് ആത്യന്തികമായി ദേശീയതാവ്യവഹാരങ്ങളിലൂടെയാണു രൂപംകൊണ്ടത്. ഈ പ്രവണത ആദ്യമായി നിരീക്ഷിച്ചത് അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന ഗവേഷകരായിരുന്നുവെന്നതു യാദൃച്ഛികമായിരുന്നില്ല. എന്നാല്‍, രാജ്യത്തിനു പുറത്തുനിന്നു വരുന്ന ഭീഷണികളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാകുന്ന ഏജന്‍സികള്‍ ആ ഭീഷണികളെ ആഭ്യന്തരരംഗത്തും കണെ്ടത്താന്‍ തുടങ്ങിയതോടെയാണു പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. സൈദ്ധാന്തികമായി പോലിസിങ് അധികാരങ്ങളില്‍നിന്ന് ഇന്റലിജന്‍സ് ബ്യൂറോ മാറ്റിനിര്ത്തപ്പെട്ടിട്ടുണെ്ടങ്കിലും സെര്‍ച്ചിനും റെയ്ഡിനുമുള്ള അധികാരങ്ങള്‍ എക്സിക്യൂട്ടീവ് ഓര്‍ഡറുകളിലൂടെ ഇവര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. ദേശരാഷ്ട്രത്തെക്കുറിച്ചുള്ള അടിസ്ഥാനസങ്കല്പ്പങ്ങളില്ത്തന്നെ തിരുത്തലുകള്‍ വരുത്തുന്ന നീക്കങ്ങളായിരുന്നു അത്. പൗരര്‍ വിദേശികളെപ്പോലെ നിരീക്ഷിക്കപ്പെടുന്നതും സിവിലിയന്നിയമങ്ങള് സൈനികനിയമങ്ങളുമായി സമീകരിക്കപ്പെടുന്നതുമാണ് ഇതിന്റെ മറ്റൊരു ഫലം.<br />
പൗരരെയും വിദേശികളെയും വേര്‍തിരിച്ചു കാണുന്നുവെന്നതാണ് ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാനയുക്തി. സങ്കല്പ്പങ്ങളിലുള്ള ഈ വ്യത്യാസമാണു പോലിസിന്റെയും സൈന്യത്തിന്റെയും പ്രവര്‍ത്തനമണ്ഡലങ്ങളെ വേര്‍തിരിക്കുന്നത്. പോലിസ് പൗരസമൂഹത്തെയും സൈന്യം വിദേശശക്തികളെയും നേരിടുന്നു. ഇതിനനുസരിച്ച് ഇവയുടെ പ്രവര്‍ത്തനരീതികളിലും വ്യത്യാസമുണ്ട്. സൈന്യം ശത്രുവിനെ നേരിടുന്നതുപോലെയല്ല പോലിസ് പൗരരെ നേരിടുന്നത്. അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലും ഈ വ്യത്യാസമുണ്ട്. പോലിസ് അവരുടെ അവസാന ആയുധമായി തോക്ക് ഉപയോഗിക്കുമ്പോള്‍ സൈന്യം തോക്കില്‍നിന്നാണു തുടങ്ങുന്നത്.<br />
എന്നാല്‍, പൗരസമൂഹത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടുകളെ തൃണവല്‍ഗണിച്ച് അതിര്‍ത്തിസുരക്ഷാ സേനപോലുള്ള അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു പോലിസിങ് അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അവയെ ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും വിന്യസിച്ചിരിക്കുന്നു. മറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത കേരളത്തില്‍പ്പോലും അതിര്‍ത്തിരക്ഷാസേനയ്ക്കു താവളമുണ്ട്. അതിര്‍ത്തിരക്ഷാസേനാ (ഭേദഗതി) നിയമം 2011 സേനയ്ക്ക് ഇന്ത്യയുടെ അതിര്ത്തിപ്രദേശങ്ങളല്ലാത്തിടങ്ങളിലും പോലിസിങ് അധികാരം നല്കാന് ഉദ്ദേശിച്ചുകൊണ്ടാണു തയ്യാറാക്കിയിരിക്കുന്നത്.<br />
പ്രതിപക്ഷകക്ഷികള്‍ ഈ ബില്ലിനെ എതിര്‍ത്തെങ്കിലും സംസ്ഥാനത്തിന്റെ അവകാശങ്ങളില്‍ കേന്ദ്രത്തിന്റെ കടന്നുകയറ്റമെന്ന പ്രശ്നമായിരുന്നു അവരെ പ്രകോപിപ്പിച്ചത്. ആ വാദം ശരിയുമായിരുന്നു. എന്നാല്‍, സായുധസേനകളെ പോലിസിങിനുപയോഗിക്കുന്നതിലെ പൗരാവകാശലംഘനത്തെക്കുറിച്ച് അവര്‍ ആശങ്കപ്പെട്ടതേയില്ല. അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൈനികവിഭാഗങ്ങളെ പോലിസിങിനുപയോഗിക്കുന്ന സാഹചര്യത്തില്‍ അതില്‍ അദ്ഭുതപ്പെടാനില്ല.<br />
പുതുതായി കേന്ദ്രം രൂപംകൊടുക്കാനുദ്ദേശിക്കുന്ന ദേശീയ ഭീകരവിരുദ്ധകേന്ദ്രം രഹസ്യാന്വേഷണസംവിധാനത്തിന്റെയും സൈന്യത്തിന്റെയും പോലിസിന്റെയും ഉത്തരവാദിത്തങ്ങള്‍ ഏകീകരിക്കപ്പെട്ട ഒരു സംവിധാനമാണ്. ചാരവൃത്തി നടത്തുന്ന സ്വതന്ത്രാസ്തിത്വമുള്ള ഐ.ബിയും വിദേശശക്തികളെ നേരിടുന്ന സൈന്യവും പോലിസിങിലേക്കു കടക്കുന്നു എന്നാണ് ഇതിനര്‍ഥം. വിദേശികളും സ്വദേശികളും തമ്മിലുള്ള വ്യത്യാസങ്ങളും ഇതോടെ റദ്ദു ചെയ്യപ്പെടും. ആരോടും ബാധ്യതകളില്ലാത്ത ഐ.ബിയുടെ കീഴില്‍ ഇവ ഏകോപിപ്പിക്കപ്പടുമ്പോള് അതു നമ്മുടെ പൗരസങ്കല്പ്പങ്ങളിലും ദേശീയതാസങ്കല്പ്പങ്ങളിലും വരുത്തുന്ന അപകടങ്ങള്‍ ചെറുതായിരിക്കില്ല. ആവശ്യാനുസരണം വലിച്ചുനീട്ടാവുന്ന സുരക്ഷാവല്ക്കരണപദ്ധതികളും കൂടിയാവുമ്പോള്‍ പ്രസക്തമായ ചോദ്യം ഇതാണ്: ഇന്ത്യക്കാരന് ഐ.ബിയുടെ ആരായിവരും? ഒപ്പം, ഇന്ത്യന്‍ യൂനിയന്‍ ഇന്ത്യക്കാരന് ആരായിവരും എന്നും ചോദിക്കാം...</div>
</div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-86414793551359272972013-06-16T07:49:00.002-07:002013-06-16T07:51:50.597-07:00മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ മുന്നണികള്‍ <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr1hyphenhyphenP7817rriDpju5q5Y2LyBAa-rIbWifjROKJOcrdYT5WPyx7TBsf-uv1a_W_20EOngCOuaBsN7gArhrkwkf0bGd3eKS1eI1G3ZbpNQia9UVYmUDCYEtMqJpjoS3QgD2JmskrkBY4FE/s1600/fghj.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="241" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjr1hyphenhyphenP7817rriDpju5q5Y2LyBAa-rIbWifjROKJOcrdYT5WPyx7TBsf-uv1a_W_20EOngCOuaBsN7gArhrkwkf0bGd3eKS1eI1G3ZbpNQia9UVYmUDCYEtMqJpjoS3QgD2JmskrkBY4FE/s400/fghj.jpg" width="400" /></a></div>
കടപ്പുറത്തു ചാകരപോലെയാണു മാധ്യമങ്ങള്‍ക്കു രാഷ്ട്രീയരംഗത്തെ ഗ്രൂപ്പുതര്‍ക്കങ്ങള്‍. എഴുതിയ വാര്‍ത്തകള്‍ അച്ചടിച്ചു മഷിയുണങ്ങും മുമ്പേ മുന്‍ഗണനകള്‍ മാറിക്കഴിഞ്ഞിരിക്കും. അതുവരെയും പ്രാധാന്യമില്ലാതിരുന്ന വാദമുഖങ്ങള്‍ ആരെയും അമ്പരപ്പിച്ച് കേന്ദ്രസ്ഥാനത്തെത്തും; നിലവിലുണ്ടായിരുന്നവ പിന്നിലേക്കു തള്ളിനീക്കപ്പെടും. കേരളരാഷ്ട്രീയത്തിലും ഭരണകക്ഷിയിലും കഴിഞ്ഞ കുറേനാളുകളായി രൂപംകൊണ്ടുവരുന്ന ഉരുള്‍പൊട്ടലുകള്‍ ഇതിനു സമാനമാണ്.<br />
രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം മന്ത്രിസഭയില്‍ വേണമെന്ന കാര്യത്തില്‍ ഭരണകക്ഷിയില്‍ അഭിപ്രായഭേദമില്ല. ആഭ്യന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന തിരുവഞ്ചൂരിനെ മാറ്റുന്നതില്‍ അനൗചിത്യങ്ങളുണെ്ടന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പിടിച്ചുകൊണ്ടാണു നേതൃത്വം ഉപമുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തത്. കാര്യങ്ങള്‍ സുഗമമായി പോവും എന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിപദം നല്കുന്നതില് തങ്ങള്‍ക്കെതിര്‍പ്പില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞപ്പോള്‍ ഉള്ള സംശയവും തീര്‍ന്നു. പിന്നീട് ഭരണകക്ഷിയിലെ രണ്ടാംസ്ഥാനക്കാരായ തങ്ങളാണ് ഉപമുഖ്യമന്ത്രിപദത്തിന് അര്ഹരെന്ന ലീഗിന്റെ പ്രസ്താവനയാണു കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചത്.<br />
ഉപമുഖ്യമന്ത്രിപദത്തിനു ചുറ്റും കോലാഹലങ്ങള്‍ മൂര്‍ച്ഛിച്ചപ്പോള്‍ പുതിയ കഥകളും ഉപകഥകളുംകൊണ്ടു നിറച്ച പേജുകളോടെയായി പത്രങ്ങളുടെ വരവ്. പിന്നെ അതൊരു മല്‍സരമായിരുന്നു. പിണങ്ങിനിന്നവരും മടിച്ചിരുന്നവരും കച്ചകെട്ടി ഗോദയിലിറങ്ങി. ഉപമുഖ്യമന്ത്രിസ്ഥാനം കൊടുത്താലാണോ ആഭ്യന്തരം കൊടുത്താലാണോ ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന ലഭിച്ചുവെന്നു പറയാനാവുക എന്ന വിഷയമായിരുന്നു പത്രക്കാരെ ഇരുത്തി ചിന്തിപ്പിച്ചത്.<br />
എന്നാല്‍, ആ ഓട്ടത്തിനിടയില്‍ ഇതുവരെ ഇല്ലാതിരുന്ന ഉപമുഖ്യമന്ത്രി എന്ന പദവി സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ ഔചിത്യം ചോദ്യം ചെയ്യേണ്ടതല്ലേ എന്നു പത്രങ്ങള്‍ക്കും റിപോര്‍ട്ടര്‍മാര്‍ക്കും തോന്നിയില്ല എന്നതാണു വിചിത്രം. അങ്ങനെ തോന്നാതിരിക്കുന്നിടത്തോളം ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്കിടയിലുള്ള ഗ്രൂപ്പ് തര്‍ക്കങ്ങളും അതിനു സര്‍ക്കാര്‍ ചെലവിലുള്ള പരിഹാരക്രിയകളും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും സ്വാഭാവികമായിക്കഴിഞ്ഞിരുന്നു. മാധ്യമചര്‍ച്ചകളില്‍ ചിലര്‍ ഉപമുഖ്യമന്ത്രിപദത്തിന്റെ അനൗചിത്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാധ്യമവിചാരിപ്പുകാര്‍ അവരെ തലയ്ക്കു കിഴുക്കി മൂലയ്ക്കിരുത്തിയെന്നു പറയുന്നതാവും ശരി.<br />
<br />
<b>ഉഭയകേന്ദ്രങ്ങളുടെ യുക്തി</b><br />
കേരളത്തെ സംബന്ധിച്ചിടത്തോളം വാര്‍ത്തകളുടെ ഏക പ്രഭവകേന്ദ്രമായി എല്‍.ഡി.എഫ്-യു.ഡി.എഫ്. ദ്വന്ദ്വത്തെ കാണുകയാണു മാധ്യമങ്ങളുടെ നടപ്പുശീലം. ഭരണതലത്തില്‍ പല സന്ദര്‍ഭങ്ങളിലായി വന്നുപോവുന്ന കക്ഷികളുടെ പടലപ്പിണക്കങ്ങളും താല്പ്പര്യസംഘര്ഷങ്ങളും സുപ്രധാനമായ സംഭവവികാസങ്ങളാണെന്നതില് തകരാറുകളൊന്നുമില്ല. എന്നാല്‍, നമ്മുടെ സംസ്ഥാനത്തെ മൊത്തം സാമൂഹികചലനങ്ങളെ വിലയിരുത്താനുള്ള അളവുകോലായി ഈ ഉഭയകേന്ദ്രിതമായ യുക്തി പ്രയോഗിക്കപ്പെടുന്നിടത്താണ് അപകടം. അടുത്തകാലത്തായി വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ചയ്ക്കെടുത്ത വിഷയങ്ങള്‍ നിരീക്ഷണവിധേയമാക്കിയാല്‍ ഈ പ്രവണത കണെ്ടത്താനാവും.<br />
മാധ്യമങ്ങള്‍ മാത്രമല്ല, മിക്ക രാഷ്ട്രീയകക്ഷികളും ഈ യുക്തി പല സന്ദര്‍ഭങ്ങളിലായി ഉപയോഗപ്പെടുത്താറുണെ്ടങ്കിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയായിരിക്കും സംഘടിതമായും ബോധപൂര്‍വമായും ഏറ്റവും കൂടുതല്‍ ഇതു ചെയ്തിട്ടുള്ളത്. സി.പി.എമ്മില്‍നിന്നു പോവുന്ന വിമതവിഭാഗങ്ങള്ക്കെതിരേയാണ് അവര്‍ ഏറ്റവും വ്യാപകമായി ഇതുപയോഗപ്പെടുത്തിയത്. എം.വി. രാഘവനും ഗൗരിയമ്മയും അവസാനം ഒഞ്ചിയത്തെ വിമതവിഭാഗവും പാര്‍ട്ടി വിട്ടപ്പോള്‍ സി.പി.എമ്മുകാര്‍ അവര്‍ക്കെതിരേ ഉയര്‍ത്തിയ മുഖ്യവിമര്‍ശനം അവര്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നു എന്നതാണ്. കോണ്ഗ്രസ്സിനപ്പുറത്ത് അവര്‍ക്കെന്തെങ്കിലും അസ്തിത്വമുള്ളതായി സി.പി.എം. കരുതിയിരുന്നില്ല. ഇക്കാര്യത്തില്‍ യു.ഡി.എഫും വ്യത്യസ്തമായിരുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കുന്നവരെന്ന ആരോപണങ്ങള്‍ അവരും പലര്‍ക്കുമെതിരേ ആയുധമാക്കി.<br />
ഉഭയകേന്ദ്രിതമായ രാഷ്ട്രീയപരിസരത്ത് ഈ വാദങ്ങള്‍ അത്ര അസ്വാഭാവികമെന്നു പറയാനാവില്ല. മാത്രമല്ല, ഈ രണ്ടു രാഷ്ട്രീയധ്രുവങ്ങള്ക്കിടയിലല്ലാതെ സ്വതന്ത്രമായി തങ്ങളുടെ അസ്തിത്വം നിര്‍ണയിക്കുക വിമതവിഭാഗങ്ങള്‍ക്കും ശ്രമകരമാണ്. വിവിധ സംഘടനകളില്‍നിന്നോ അല്ലെങ്കില്‍ സ്വതന്ത്രമായോ രൂപപ്പെടുന്ന ഓരോ ഗ്രൂപ്പുകളും നിരന്തരമായ രാഷ്ട്രീയാസ്വാസ്ഥ്യങ്ങള്ക്കൊടുവില് ഈ ഉഭയകേന്ദ്രങ്ങളിലേതെങ്കിലുമൊന്നില് അടിഞ്ഞുകൂടുന്നുവെന്നതാണു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഗൗരിയമ്മയും രാഘവനും ജോസഫും ഒക്കെ ഇതിനുദാഹരണങ്ങളാണ്.<br />
ഈ രണ്ട് ഉഭയധ്രുവങ്ങളുടെ യുക്തി ഗുണകരമായ ഒരു ഫലവും ഉല്പ്പാദിപ്പിച്ചില്ലെന്നു പറയാനാവില്ല. ഹിന്ദുത്വരാഷ്ട്രീയത്തെ പിന്നണിയില്‍ ഫലപ്രദമായി ഒതുക്കിനിര്ത്തിയെന്നതാണ് അവയില്‍ പ്രധാനം. എണ്‍പതുകള്‍ വരെ തിരഞ്ഞെടുപ്പുരംഗത്തു കോണ്‍ഗ്രസ്സിന്റെ ഭാഗമായി നിലകൊണ്ട ആര്.എസ്.എസും പിന്നീടു ബി.ജെ.പിയും മറനീക്കി പുറത്തുവന്നിട്ടും ഈ ഉഭയകേന്ദ്രിത രാഷ്ട്രീയത്തെ നിഷ്പ്രഭമാക്കാന്‍ അവര്‍ക്കായില്ല. മുന്നണിയിലേക്കു തള്ളിക്കയറിവന്ന 80കളുടെ അവസാനമാണ് ഉഭയകേന്ദ്രരാഷ്ട്രീയം ഏറ്റവും സജീവമായത്.<br />
<b><br />ഉഭയകേന്ദ്രങ്ങളുടെ ആകര്‍ഷണവലയങ്ങള്‍</b><br />
എന്നാല്‍, ഹിന്ദുത്വഭീകരതയെ ഒതുക്കിനിര്ത്തിയെന്ന ഈ നേട്ടത്തിനപ്പുറം അതു വലിയ ദോഷങ്ങള്‍ക്കും കാരണമായി. കേരളത്തില്‍ വേരുപിടിക്കേണ്ട പാര്ശ്വവല്കൃത ജനതയുടെ രാഷ്ട്രീയത്തെ എല്ലായ്പ്പോഴും പിന്നണിയില്‍ തളച്ചിട്ടതിലും ഈ യുക്തി അതിന്റേതായ പങ്കുവഹിച്ചു. കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച “'ഭൂമിയുടെ രാഷ്ട്രീയം'’ മുന്നോട്ടുവച്ച ഗോത്രമഹാസഭയുടെ ചരിത്രം അക്കാര്യം വ്യക്തമാക്കും. ഇരുമുന്നണികളുടെയും രാഷ്ട്രീയയുക്തിയെ റദ്ദു ചെയ്ത് കേരളരാഷ്ട്രീയത്തില്‍ പുത്തന്‍ ബലകേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്ന തോന്നലുണ്ടാക്കിയ മുന്നേറ്റമായിരുന്നു ഗോത്രമഹാസഭയുടേത്. പക്ഷേ, മുത്തങ്ങസമരത്തിന്റെ 10ാം വാര്‍ഷികം പിന്നിടുമ്പോഴേക്കും ജാനുവും സഖാക്കളും കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചേര്ന്നു കഴിഞ്ഞിരുന്നു. മുത്തങ്ങസമരം കഴിഞ്ഞു മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ഗോത്രമഹാസഭ യു.ഡി.എഫുമായി തിരഞ്ഞെടുപ്പുധാരണയ്ക്കുള്ള ശ്രമം നടന്നതായി പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന്റേതടക്കം ഇരുപതോളം ആദിവാസി-ദലിത് സംഘടനകള്‍ ചേര്‍ന്നു രൂപീകരിച്ച സംയുക്ത സമിതിയുടെ പിന്തുണ യു.ഡി.എഫിനായിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അവസാനനിമിഷത്തെ കരണംമറിച്ചിലില്ലായിരുന്നെങ്കില് ഇന്നു മുത്തങ്ങ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ജനപ്രതിനിധിയായി ഒരുപക്ഷേ ജാനു കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിച്ചേനെ.<br />
കേരളത്തിലെ ഏറ്റവും വലിയ ദലിത് സംഘടനകളിലൊന്നായ കെ.പി.എം.എസിനെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തു യു.ഡി.എഫ്-എല്‍.ഡി.എഫ്. മുന്നണികള്‍ പങ്കുവച്ചെടുത്തതും ഇതിനോടു ചേര്‍ത്തുവയ്ക്കാവുന്ന സംഭവമാണ്. തങ്ങള്‍ ഐക്യ ജനാധിപത്യ മുന്നണിക്കു വോട്ടുചെയ്തേക്കുമെന്നു മറ്റൊരു സമരസംഘടനയായ ചെങ്ങറയിലെ സാധുജനമുന്നണിയുടെ നേതാവ് ളാഹ ഗോപാലനും വ്യക്തമാക്കിയിരുന്നു. ദലിത് സംഘടനകളെയും സമ്മതിദാനത്തെയും യു.ഡി.എഫ്-എല്‍.ഡി.എഫ്. പിന്തുണയുടെ അടിസ്ഥാനത്തില്‍ തരം തിരിക്കരുതെന്ന് കെ.കെ. കൊച്ചിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ദലിത് ആദിവാസി സംഘടനകള്‍ക്കിടയില്‍ അതൊരു പ്രവണതയാണെന്നതില്‍ അദ്ദേഹത്തിനും സംശയമില്ലായിരുന്നു.<br />
<br />
<b>ഞങ്ങളുണേ്ട!’ മാവോവാദി നേതാവ് രൂപേഷ്</b><br />
കഴിഞ്ഞ കുറച്ചുമാസമായി കേരളത്തില്‍ നടന്നുവന്ന മാവോവാദി ചര്‍ച്ചകളിലും ഇത്തരമൊരു രാഷ്ട്രീയം പുതഞ്ഞുകിടക്കുന്നുണ്ട്. ആദിവാസികളെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കാടിളക്കിയുള്ള തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലെന്നും കേരളത്തെ സെക്യൂരിറ്റി സ്റ്റേറ്റായി മാറ്റാനുള്ള നീക്കമാണ് ഇതെന്നുമായിരുന്നു വിഷയത്തെകുറിച്ചു നടന്ന മാതൃഭൂമി ചര്‍ച്ചകളിലൊന്നില്‍ കെ.പി. സേതുനാഥ് അഭിപ്രായപ്പെട്ടത്. മലനാട്ടില്‍ മാവോവാദികളുണെ്ടന്ന രഹസ്യാന്വേഷണ റിപോര്ട്ടുകളൊന്നുമില്ലാതെ നടക്കുന്ന മാവോവാദി വിരുദ്ധനീക്കത്തെക്കുറിച്ചാണ് എം. ഗീതാനന്ദനും പറയാനുള്ളത്. ആദിവാസികളെ ഉന്നംവച്ചാണ് ഈ നീക്കങ്ങളൊക്കെയെന്നും മാവോവാദികള്‍ നാട്ടിലൊരിടത്തുമില്ലെന്നതുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ പൊതു അഭിപ്രായം. ചര്‍ച്ച കൊഴുത്തപ്പോള്‍ ചര്‍ച്ചയില്‍ “പ്രധാന കക്ഷിയായ മാവോയിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി നേതാവ് രൂപേഷിന് തങ്ങള്‍ ഇപ്പറഞ്ഞ നാടുകളിലൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുണെ്ടന്ന് ആഴ്ചപ്പതിപ്പില്‍ നേരിട്ട് അവതരിച്ചു സാക്ഷ്യപ്പെടുത്തേണ്ടിവന്നു.<br />
പോലിസ് തിരച്ചില്‍ നടത്തുന്ന ഏതൊക്കെ പ്രദേശങ്ങളില്‍ ഏതൊക്കെ നേരങ്ങളില്‍ തങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന്റെ വിശദീകരണമായിരുന്നു അദ്ദേഹത്തിന്റെ മാതൃഭൂമി ലേഖനം. വിമര്‍ശകരാവട്ടെ, മാവോവാദികള്‍ നാട്ടിലില്ലെന്നും ഉണെ്ടന്നും വരുത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ആദിവാസികളെ ശിക്ഷിക്കാനുള്ള ഗൂഢനീക്കമാണെന്നും വ്യാഖ്യാനിച്ചു. അതിനിടയില്‍ സൂര്യനെല്ലി പ്രശ്നത്തില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സിനെയും രാജ്യസഭാ അധ്യക്ഷന്‍ കുര്യനെയും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചിലെന്ന അഭിപ്രായവും ചാനലുകളില്‍ മുഴങ്ങിക്കേട്ടു. ഇങ്ങനെ ഉഭയകേന്ദ്രിതമായ തലങ്ങളിലേക്കു വിശകലനങ്ങളെ വലിച്ചടുപ്പിക്കുന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളിലൊന്നായി മാറുകയായിരുന്നു മാവോവാദി പ്രശ്നത്തിലുള്ള മാധ്യമനിലപാടുകള്‍.<br />
<br />
<b>ഉഭയകേന്ദ്രിതത്വവും രാഷ്ട്രസംവിധാനവും</b><br />
സംസ്ഥാനത്തെ മുഴുവന്‍ രാഷ്ട്രീയ-സാമൂഹികനീക്കങ്ങളെയും ഒരു കേന്ദ്രത്തിലേക്കു വലിച്ചടുപ്പിക്കുന്ന ഈ ഉഭയധ്രുവസംവിധാനം സ്വാഭാവികമെന്ന് ഒറ്റനോട്ടത്തില്‍ നമുക്കു തോന്നാം. എന്നാല്‍, ഈ സ്വാഭാവികതയുടെ നിര്‍മാണം അത്രമേല്‍ സ്വാഭാവികവും നിഷ്കളങ്കവുമാണെന്നു വിലയിരുത്താനാകുമോ? സ്വാതന്ത്ര്യാനന്തരം പിന്തുടര്ന്നുവരുന്ന രാഷ്ട്രീയസംവിധാനങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ എന്തെങ്കിലും പങ്കുണേ്ടാ? ഈ ചോദ്യങ്ങള്‍ മര്‍ദ്ദിതരായ ജനതയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഒരു സൈദ്ധാന്തിക പ്രശ്നത്തേക്കാളുപരി പ്രായോഗികപ്രശ്നമായി അതു മാറിക്കഴിഞ്ഞിട്ടുണ്ട്.<br />
എല്ലാറ്റിനെയും തന്നിലേക്കാകര്‍ഷിക്കുന്ന ഒരു അഭികേന്ദ്രിതബലമായി പ്രവര്‍ത്തിക്കുന്ന ഈ ഉഭയകേന്ദ്രസംവിധാനത്തിന്റെ സൃഷ്ടിയില്‍ നമ്മുടെ രാഷ്ട്രീയസംവിധാനത്തിനു വലിയ പങ്കുണെ്ടന്നു വേണം കരുതാന്‍. കേരളത്തിലും ഇന്ത്യയില്‍ ഒട്ടാകെയും വിവിധ സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും നില്ക്കുന്ന കൂട്ടുകക്ഷിസംവിധാനങ്ങള് പരിശോധിക്കുകയാണെങ്കില്‍ ചില പൊതുപ്രവണതകള്‍ കാണാനാവും. കൂട്ടുകക്ഷിസംവിധാനം തുടക്കം മുതല്‍ പരീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേരളം രൂപംകൊള്ളുന്നതിനു മുമ്പേ അതാരംഭിച്ചുകഴിഞ്ഞിരുന്നു. തിരുകൊച്ചിയിലെ ആദ്യ തിരഞ്ഞെടുപ്പില്‍ (1951-52) നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തമിഴ്നാട് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കാന്‍ തുടങ്ങിയെങ്കിലും ആഭ്യന്തരകലഹങ്ങള്മൂലം മന്ത്രിസഭ നിലംപൊത്തി. അടുത്ത മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് പിന്തുണയോടെ പി.എസ്.പി. നേതൃത്വം കൊടുത്തെങ്കിലും ആഭ്യന്തരകലഹങ്ങള്ക്കൊടുവില് അതും തകര്‍ന്നുവീണു. കേരള സംസ്ഥാനരൂപീകരണശേഷം നടന്ന പല മന്ത്രിസഭകളുടെ വിധിയും വ്യത്യസ്തമായിരുന്നില്ല. 1977 മാര്‍ച്ച് 23ന് ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു മന്ത്രിസഭ കാലാവധി തികച്ചപ്പോള്‍ അതു മുപ്പതുവര്‍ഷത്തിനുള്ളില്‍ രൂപംകൊണ്ട പതിമൂന്നാമത്തെ മന്ത്രിസഭയായിരുന്നു. അതില്‍ ഒരു മാസം തികച്ചു ഭരിക്കാത്ത മന്ത്രിസഭകള്‍ പോലുമുണ്ടായിരുന്നു.<br />
എന്നാല്‍, 1980 കളോടെ തകര്‍ന്നുവീഴുന്ന സര്‍ക്കാരുകളുടെ എണ്ണത്തില്‍ കുറവനുഭവപ്പെടാന്‍ തുടങ്ങി. 1970-77 ലെ മുഴുവന്‍ കാലാവധിയും തികച്ച സര്‍ക്കാരിനുശേഷം അധികാരത്തില്‍വന്ന മന്ത്രിസഭയ്ക്കു പടലപ്പിണക്കങ്ങളുടെ ഭാഗമായിട്ടല്ലെങ്കിലും കാലാവധി തികയ്ക്കാനായില്ല. പിന്നീട് 1982-87ലാണ് കാലാവധി തികച്ച അടുത്ത മന്ത്രിസഭയുണ്ടാവുന്നത്. പിന്നീടുണ്ടായ പല മന്ത്രിസഭകളും നിശ്ചിത കാലാവധി തികച്ചും ഭരിച്ചു. കാലാവധി തികയ്ക്കാതെ പുറത്തുപോയവയില്‍ പലതും മുന്‍കാലത്തെപ്പോലെ ഗ്രൂപ്പ് വഴക്കുകളുടെയോ മുന്നണിസംവിധാനത്തിലെ പാളിച്ചകളുടെയോ പേരിലായിരുന്നില്ല തകര്‍ന്നുപോയത് എന്നതാണു ശ്രദ്ധേയം.<br />
1970 അവസാനമാണ് ഇടതു ജനാധിപത്യമുന്നണി രൂപീകരിക്കപ്പെടുന്നത്. അതിനു സമാന്തരമായി ഐക്യജനാധിപത്യ മുന്നണിയും സജീവമായി. അവിടന്നങ്ങോട്ടു വ്യത്യസ്ത പാര്‍ട്ടികള്‍ രണ്ടു ധ്രുവങ്ങളിലേക്ക് ഏകോപിക്കപ്പെടുകയായിരുന്നു. ഐക്യ ജനാധിപത്യമുന്നണിയെന്നും ഇടതുജനാധിപത്യ മുന്നണിയെന്നും അവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നെങ്കിലും പൂര്‍ണമായും പ്രത്യയശാസ്ത്രപരമായ ഒരു കൂട്ടായ്മയായി അവരെ കണക്കാക്കാനാവുമായിരുന്നില്ല. ഇടതുനിലപാടുകളുള്ള പാര്‍ട്ടികള്‍ യു.ഡി.എഫിലും ഇടതു നിലപാടു പുലര്‍ത്താത്ത ജോസഫിനെപ്പോലുള്ളവര്‍ ഇടതുപക്ഷത്തിലും വിവിധ കാലങ്ങളില്‍ ചേക്കേറിയിട്ടുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളെ രണ്ടു കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുന്ന ഈ പ്രവണത കേരളത്തില്‍ മാത്രമല്ല, കൂട്ടുകക്ഷി മന്ത്രിസഭകള്‍ ഭരിച്ച രാജസ്ഥന്, ഡല്‍ഹി, ഹിമാചല്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഏറിയും കുറഞ്ഞും കാണാനാവും.<br />
ആദ്യകാലത്തെ രാഷ്ട്രീയ അസ്ഥിരതകളെ നമ്മുടെ ജനാധിപത്യസംവിധാനം മറികടക്കുന്നതിന്റെ ലക്ഷണമായാണ് ഈ പ്രവണതകള്‍ പൊതുവില്‍ വിശദീകരിക്കപ്പെടാറുള്ളത്. ഒരര്‍ഥത്തില്‍ അതു ശരിയുമാണ്. എന്നാല്‍ മറുഭാഗത്ത,് വ്യത്യസ്ത സാമൂഹികവിഭാഗങ്ങളോ ജാതിയോ മതമോ മറ്റു നവസാമൂഹിക വിഭാഗങ്ങളോ എന്തുമാവട്ടെ, ഇത്തരം ചെറു ഗ്രൂപ്പുകളുടെ രാഷ്ട്രീയഭാഗധേയം നിര്‍ണയിക്കുന്നതില്‍ വലിയ സംഘടനകള്‍ കൈയടക്കം നേടുന്നതിന്റെ കൂടി ലക്ഷണമായി ഈ പ്രവണതകളെ വിലയിരുത്തേണ്ടതുണ്ട്. ഗോത്രമഹാസഭയും സാധുജനമുന്നണിയും അതുപോലുള്ള മറ്റനവധി ചെറുഗ്രൂപ്പുകളും ഇരുമുന്നണികളിലെയും ഏതെങ്കിലുമൊന്നിലേക്ക് ഒഴുകിയെത്തുന്ന വിവിധ സന്ദര്‍ഭങ്ങള്‍ നാം നേരത്തേ കണ്ടതാണല്ലോ.<br />
<br />
<b><br />എന്തുകൊണ്ട് ഉഭയകേന്ദ്രിതത്വം?</b><br />
എന്തുകൊണ്ടാണ് ഇത്തരം ഉഭയകേന്ദ്രീകൃത പ്രവണതകള്‍ ഉണ്ടാവുന്നതെന്നതിനെക്കുറിച്ചു ചില ആലോചനകള്‍ നടത്തി ഈ ചര്‍ച്ച അവസാനിപ്പിക്കാം. ഭരണഘടനാരൂപീകരണത്തോടെ നാം തുടര്‍ന്നുവന്ന തിരഞ്ഞെടുപ്പുരീതികളാണ് ഒരു പരിധിവരെ ഇതില്‍ പങ്കുവഹിക്കുന്നത്. ഇന്ത്യയില്‍ നാം ഭൂരിപക്ഷ വോട്ടിങ് സംവിധാനമാണു നടപ്പാക്കുന്നത്. അതനുസരിച്ച് ഏറ്റവും കൂടുതല്‍ വോട്ടുലഭിക്കുന്ന സ്ഥാനാര്‍ഥിയാണു തിരഞ്ഞെടുക്കപ്പെടുന്നത്. പല സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ച വോട്ടിന്റെ കണക്കു പരിശോധിച്ചാല്‍ അവര്‍ക്ക് അനുകൂലമായി ലഭിച്ച വോട്ടിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ക്കെതിരേ പോള്‍ ചെയ്ത വോട്ട്. ജയിച്ചവന് അവനു ലഭിച്ച വോട്ടിനാലല്ല, രണ്ടാം സ്ഥാനക്കാരനു നഷ്ടപ്പെട്ട വോട്ടിനാലാണു ജയമുറപ്പാക്കിയത്. ഇത്തരം സംവിധാനങ്ങള്‍ താമസംവിനാ രണ്ടു പാര്‍ട്ടികള്‍ക്കു മേധാവിത്വമുള്ള സംവിധാനത്തിലേക്കു നിപതിക്കാനാണു കൂടുതല്‍ സാധ്യത. നമ്മുടെ വിശകലനം തെളിയിച്ചതുപോലെ, ചിലപ്പോള്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വ്യൂഹമായതു നിലനിന്നേക്കാമെങ്കിലും ആത്യന്തികമായി നമ്മുടെ യുക്തികളെയും പ്രാന്തവല്‍കൃതരുടെ രാഷ്ട്രീയ—ാധികാര പ്രവേശനത്തെയും ദോഷകരമായി ബാധിക്കുമെന്ന തരത്തില്‍ അത് പ്രവര്ത്തിക്കാനിടയുണെ്ടന്നാണു നമ്മുടെ അനുഭവം. പ്രാന്തവല്‍കൃതരെ നിരന്തരം അധികാരത്തില്‍നിന്ന് ഒഴിച്ചുനിര്‍ത്തുന്ന ഈ യുക്തിയെ നിഷ്കാസനം ചെയ്യുക എന്നതായിരിക്കണം നമ്മുടെ അവകാശപ്പോരാട്ടങ്ങളുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. അതിനു നിലനില്‍ക്കുന്ന രാഷ്ട്രീയസംവിധാനങ്ങളില്‍ മാറ്റം വരുകയാണു വേണ്ടതെങ്കില്‍ അതു നിര്‍ബന്ധമായും സംഭവിച്ചേ തീരൂ.<br />
<b>(തേജസ് ദൈ്വവാരികയില്‍ പ്രസിദ്ധീകരിച്ചത്)</b><br /> </div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-40632706195867950032013-05-16T00:33:00.001-07:002013-05-16T00:33:51.341-07:00ആഗോളമാന്ദ്യവും പശ്ചാത്തലവികസനവും<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2QwDZpDayoM0DpGmRwu4QSxAfHPrPBsNbX63IJiK5PREU0NzIaIzFX3AwNQALOfEtEy4meYNMy0KWQzDf7T0QSvk-GroaTuzoydOo435HFnhqYfCBn3x0qjVwp_I-J5Xx5ZRJicvCB0E/s1600/1111.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="251" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2QwDZpDayoM0DpGmRwu4QSxAfHPrPBsNbX63IJiK5PREU0NzIaIzFX3AwNQALOfEtEy4meYNMy0KWQzDf7T0QSvk-GroaTuzoydOo435HFnhqYfCBn3x0qjVwp_I-J5Xx5ZRJicvCB0E/s400/1111.jpg" width="400" /></a></div>
ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും ഏപ്രില്‍ അവസാനം നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത ധനമന്ത്രി പി ചിദംബരം, പശ്ചാത്തലമേഖലയില്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ ധനക്കമ്മിയെക്കുറിച്ചാണു മുഖ്യമായും സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഒരു ലക്ഷം കോടിയായിരിക്കും ഈ മേഖലയിലെ രാജ്യത്തിന്റെ കമ്മി. സമ്മേളനശേഷം മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയെ പരാമര്‍ശിച്ചുകൊണ്ട് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇതേ കാര്യം ആവര്‍ത്തിച്ചു. കൂട്ടത്തില്‍, സര്‍ക്കാര്‍ നേരിട്ടുനടത്തുന്ന നിക്ഷേപം മുഴുവന്‍ കണക്കിലെടുത്താലും ആവശ്യത്തിന്റെ പകുതിപോലുമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനപ്രക്രിയയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഏക പോംവഴിയെന്നാണ് മൂണ്‍ ഇന്ത്യയിലെ വികസനവിദഗ്ധര്ക്കു നല്കുന്ന ഉപദേശം. <br /><br />2013ലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ചിദംബരം ഇതേ ദിശയില്‍ ഒട്ടനവധി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പശ്ചാത്തലമേഖലയില്‍ പണലഭ്യത ഉറപ്പുവരുത്താനായി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ട്, ടാക്സ് ഫ്രീ ബോണ്ട്, സജീവമായ കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റ്, വിദേശമൂലധന വരവിന്റെ പരിധി ഉയര്‍ത്തല്‍ തുടങ്ങിയവയായിരുന്നു അവയില്‍ ചിലത്. പ്രൊവിഡന്റ്-ഇന്‍ഷുറന്‍സ്-പെന്ഷന് ഫണ്ടുകളുടെ നിക്ഷേപനയങ്ങളില്‍ വിഭാവന ചെയ്തിരിക്കുന്ന കാതലായ മാറ്റമാണു 'നിക്ഷേപസമാഹരണ യജ്ഞ'ത്തിന്റെ പ്രധാന ഭാഗം. അതിനു സഹായകരമായ സമൂര്‍ത്ത ശുപാര്‍ശകളൊന്നും ബജറ്റിലുണ്ടായിരുന്നില്ലെങ്കിലും സമീപഭാവിയില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് അന്നേ സൂചനയുണ്ടായിരുന്നു. <br /><br />ഇന്ത്യയിലെ ഏറ്റവും വലിയ പെന്ഷന് ഫണ്ടായ പ്രൊവിഡന്റ് ഫണ്ടില്‍നിന്നു 10,000 കോടി രൂപ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെബ്റ്റ് ഫണ്ടിലേക്ക് തിരിച്ചുവിടാനുള്ള തീരുമാനം ബജറ്റ് അവതരണത്തിനുശേഷമാണു പുറത്തുവന്നത്. എന്നാല്‍ പെന്ഷന് ഫണ്ട് ഡവലപ്മെന്റ് റഗുലേറ്ററി അതോറിറ്റി ഇത്തരം നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നു നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. അതോറിറ്റി ചെയര്മാന് യോഗേഷ് അഗര്‍വാള്‍ അതിന്റെ കാരണവും വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, പെന്ഷന് ഫണ്ടുകള്‍ ലോകത്തൊരിടത്തും പശ്ചാത്തലമേഖലപോലുള്ള ദീര്‍ഘകാല നിക്ഷേപരംഗത്ത് ഒരുശതമാനത്തിലധികം മുതല്‍മുടക്കുക പതിവില്ല. എന്നുമാത്രമല്ല, അതൊരു സാഹസവുമാണ്. എച്ച്.ഡി.എഫ്.സി. ബാങ്ക് ചെയര്മാന് ദീപക് പരേഖിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി രണ്ടുവര്‍ഷം മുമ്പ് ഇതേ ശുപാര്‍ശകളുമായി വന്നപ്പോഴായിരുന്നു അതോറിറ്റി വിയോജിപ്പു പ്രകടിപ്പിച്ചത്. <br /><br />2010 മെയില്‍ പ്ലാനിങ് കമ്മീഷനുവേണ്ടി സമര്‍പ്പിച്ച കണ്‍സപ്റ്റ് പേപ്പറിലാണ് പശ്ചാത്തലരംഗത്തെ വിഭവദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ഡെബ്റ്റ് ഫണ്ട് രൂപീകരിക്കാന്‍ ആലോചിക്കുന്നത്. നിലവിലുള്ളതും വിഭാവന ചെയ്യപ്പെട്ടതുമായ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കു പണം കണെ്ടത്തുന്നതിനുള്ള പ്രധാന മാര്‍ഗമെന്നാണു റിപോര്‍ട്ട് തയ്യാറാക്കിയ പ്ലാനിങ് ബോര്‍ഡ് ഉപദേശകന് ഗജേന്ദ്ര ഹാല്‍ഡിയ അവകാശപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യയിലെ പ്രധാന കോര്‍പറേറ്റുകള്‍, സര്‍ക്കാര്‍ ബോര്‍ഡുകള്‍, ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍, മെക്കിന്‍സി പോലുള്ള മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഒരു ഉന്നതതല സമിതിക്കു രൂപംകൊടുത്തു. ആ സമിതിയാണു പരിഷ്കാരങ്ങളുടെ രൂപരേഖ തയ്യാറാക്കിയത്. പ്രൊവിഡന്റ് ഫണ്ടിലെ പണം ബോണ്ടുകള്‍ വഴി ഈ മേഖലയിലേക്കു തിരിച്ചുവിടുന്നതിനു ശുപാര്‍ശ ചെയ്തതും ഇതേ സമിതിതന്നെ. കഴിഞ്ഞ ഫെബ്രുവരിയില്‍ എല്‍.ഐ.സി., ബാങ്ക് ഓഫ് ബറോഡ, ഐ.സി.ഐ.സി.ഐ., സിറ്റി ബാങ്ക് തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ രാജ്യത്തെ ആദ്യ ഡെബ്റ്റ് ഫണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. <br /><br />പശ്ചാത്തലമേഖലയിലെ പ്രധാന ധനാഗമനസ്രോതസ്സായി ബാങ്കുകളെയാണ് ആദ്യം മുതല്‍ കണക്കാക്കിയിരുന്നതെങ്കിലും ദീര്‍ഘകാല നിക്ഷേപവുമായി ബാങ്കുകള്‍ക്കു യോജിച്ചുപോവാനാവില്ലെന്നു ബോധ്യമായി. അതോടെയാണു പെന്ഷന്-ഇന്‍ഷുറന്‍സ് ഫണ്ടുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പെന്ഷന് പദ്ധതികളെ പങ്കാളിത്ത പെന്ഷന് വഴി പെന്ഷന് ഫണ്ടുമായി ബന്ധിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇതിന്റെ കൂടി ഭാഗമാണ്. <br /><br />പശ്ചാത്തലമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വദേശ-വിദേശ കമ്പനികള്‍ക്കു ധനസമാഹരണത്തിന് ഉതകുംവിധം സാമ്പത്തികനയങ്ങളിലും നിക്ഷേപ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് മുകളില്‍ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന പശ്ചാത്തലമേഖലയിലെ ആവശ്യങ്ങളുടെ പേരില്‍ എല്ലാ പരിഷ്കാരങ്ങളും ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍, ഈ നയസമീപനങ്ങള്‍ ആഗോള സമ്പദ്ഘടനയില്‍ അത്ര ലളിതവും നിഷ്കളങ്കവുമായ പങ്കല്ല വഹിച്ചുകൊണ്ടിരിക്കുന്നത്. അതു ബോധ്യമാവണമെങ്കില്‍ ആഗോള സമ്പദ്ഘടനയുടെ നടത്തിപ്പില്‍ മൂന്നാംലോകരാജ്യങ്ങള്‍ വഹിക്കുന്ന പങ്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. <br /><br />ആഗോളമാന്ദ്യവും അതിന്റെ ഭാഗമായ യൂറോസോണ്‍ പ്രതിസന്ധിയും വികസിതരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയില്‍ വമ്പിച്ച ആഘാതമാണ് ഉണ്ടാക്കിയത്. ലോകബാങ്കിനുവേണ്ടി 2010ല്‍ ജസ്റ്റിന് യിഫു ലിന്, ഡോര്ടി ഡൊമെലാന്റ് എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ പഠനം മാന്ദ്യത്തിന്റെ ആഴം പുറത്തുകൊണ്ടുവരുന്നുണ്ട്. അതനുസരിച്ച് പശ്ചാത്തലമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടു മാത്രമേ യൂറോപ്പിലെയും അമേരിക്കയിലെയും രൂക്ഷമായ പൊതുകട പ്രതിസന്ധിയും മാന്ദ്യവും മറികടക്കാനാവൂ. <br /><br />സ്വന്തം രാജ്യത്തെ പശ്ചാത്തലമേഖലയിലെ വര്‍ധിച്ച നിക്ഷേപത്തിലൂടെ വ്യാവസായികമാന്ദ്യം പരിഹരിക്കാമെങ്കിലും മികച്ച പശ്ചാത്തലസൗകര്യങ്ങള്‍ നിലനില്‍ക്കുന്ന വികസിതരാജ്യങ്ങളില്‍ ഇതിനുള്ള സാധ്യത തുലോം കുറവാണെന്നാണു പഠനം സൂചിപ്പിക്കുന്നത്. 150ലേറെ വര്‍ഷം മുമ്പ് സ്ഥാപിച്ച ലണ്ടനിലെ 20% ജലസേചന പൈപ്പുകളും അമേരിക്കയിലെ 40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കല്‍ക്കരി പവര്‍സ്റ്റേഷനുകളും പുതുക്കിക്കൊണ്ട് മാന്ദ്യം പരിഹരിക്കാനുള്ള ശ്രമം നടത്താമെങ്കിലും ലോകത്തിന്റെ വികസനയന്ത്രമാവാനുള്ള കഴിവ് ഇതിനില്ലെന്നാണു വിലയിരുത്തല്‍. എന്നാല്‍, അതു പരിഹരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ അവര്‍ കണെ്ടത്തിയിട്ടുണ്ട്. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, ഇന്ത്യയടക്കമുള്ള വികസ്വരരാഷ്ട്രങ്ങളുടെ പശ്ചാത്തലമേഖലയിലെ ആവശ്യങ്ങള്‍ വളരെ വലുതാണ്. ഒപ്പം അവയുടെ അഭാവം വികസനത്തിനു തടസ്സവുമാണ്. പശ്ചാത്തലപദ്ധതികള്ക്കു നിരവധി യന്ത്രസാമഗ്രികള്‍ ആവശ്യമായതിനാല്‍ മേഖലയിലെ വികാസം വ്യാവസായികരംഗത്ത് ഉണര്‍വിനു കാരണമാവും. ഇത്തരം ചരക്കുകള്‍ വികസിതരാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ആയതുകൊണ്ട് അത് ആ രാജ്യങ്ങളിലും സാമ്പത്തിക ഉണര്‍വ് സൃഷ്ടിക്കും. അതിലൂടെ ആഗോള സാമ്പത്തികമാന്ദ്യത്തിനു തടയിടാനും കഴിയും. <br /><br />സര്‍ക്കാര്‍ ചെലവു വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്തു വികസനം സൃഷ്ടിക്കുന്ന ഈ പദ്ധതി 'ഒരു കുഴി കുഴിച്ച് ആ കുഴി' മൂടുന്ന കെയ്നീഷ്യന്‍ പദ്ധതിയുടെ ആവര്‍ത്തനമാണെന്നു ചിലര്‍ ആരോപണമുന്നയിക്കുന്നുണെ്ടങ്കിലും ലോകബാങ്ക് ആ വാദത്തെ മുഖവിലയ്ക്കെടുത്തിട്ടില്ല. സര്‍ക്കാര്‍ ചെലവു കൂട്ടി ഹ്രസ്വകാല ചോദനവര്ധനയിലൂടെ മാന്ദ്യത്തിനു തടയിടുന്ന പഴയ കെയ്നീഷ്യന്‍ പദ്ധതിയില്‍നിന്ന് തുലോം വ്യത്യസ്തമാണത്രേ പുതിയ പദ്ധതി. കെയ്ന്‍സ് രാജ്യത്തിന്റെ ആഭ്യന്തരവിപണി ലക്ഷ്യംവയ്ക്കുമ്പോള്‍ പുതിയ പദ്ധതി ആഗോളതലത്തിലുള്ള നിക്ഷേപനീക്കമാണു ലക്ഷ്യമിടുന്നത്. മാത്രമല്ല, കെയ്നീഷ്യന്‍ പദ്ധതി സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുമ്പോള്‍ പുതിയ പദ്ധതി സ്വകാര്യമേഖലയ്ക്ക് ആകര്‍ഷകമാവുന്ന രീതിയില്‍ നിലവിലുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തുകയാണു ചെയ്യുന്നതെന്നും ബാങ്ക് വിശദീകരിക്കുന്നു. <br /><br />ഇന്ത്യന്‍ സാഹചര്യത്തിലേക്ക് അതു പരിഭാഷപ്പെടുത്തുകയാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ ബി.ഒ.ടി. പോലുള്ള പൊതു-സ്വകാര്യ പദ്ധതികളും ആ പദ്ധതികള്‍ക്ക് ആവശ്യമായ പണം സ്വദേശ/വിദേശ കുത്തകകള്‍ക്ക് രാജ്യത്തിനകത്തുനിന്നുതന്നെ സമാഹരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമെന്നുമാണ് അര്‍ഥമാക്കുന്നത്. അന്യംനിന്നുപോയ ദിനോസറുകളുടെ അസ്ഥിപഞ്ജരങ്ങള്‍ പോലെ, ഉപയോഗശൂന്യമായ നിര്‍മാണങ്ങള്‍കൊണ്ട് നമ്മുടെ രാജ്യം ഒരു ശവപ്പറമ്പുപോലെ ആവുന്ന കാലം അത്രയൊന്നും വിദൂരമല്ല. അതാവട്ടെ, നമ്മുടെ ബാധ്യതയില്പ്പെടാത്ത ഏതാനും സമ്പന്നരാജ്യങ്ങളുടെ മാന്ദ്യം പരിഹരിക്കാന്‍ വേണ്ടിയാണെന്നതാണു സങ്കടകരം.<br /></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-16249753810804613432013-04-25T00:28:00.003-07:002013-04-25T00:29:21.872-07:00ശ്രീലങ്ക: തിരിഞ്ഞു കൊത്തുന്ന ചരിത്രം <div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimApfxiMXFWhefijHXcTCYA7XWgXRrnWqLdJrtuv2rcgD4Vps3pJ8eFjEyqWqweHdQVKfcAFp-dJOL8ilnr5l1_cHVfFhBX-y_RdGxMd9tFxka_RHS39epIJkUebT5Md9ftNIbQPSkOrM/s1600/map_of_sri-lanka.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimApfxiMXFWhefijHXcTCYA7XWgXRrnWqLdJrtuv2rcgD4Vps3pJ8eFjEyqWqweHdQVKfcAFp-dJOL8ilnr5l1_cHVfFhBX-y_RdGxMd9tFxka_RHS39epIJkUebT5Md9ftNIbQPSkOrM/s1600/map_of_sri-lanka.jpg" /></a></div>
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1SXfNSbzCNp5VjRPx-8eFFN2VeJ2gM19AO_dGzZwO9eWGWmz6gYqsezqTeEQYm7Fl-8-t4eTQv5WR5ykFtnIiMUbr3g99VDzUwKzL8RmTTlIRJ9y7F0gL1092lnt82WaZJklpceV3Qvw/s1600/Accord_152409f.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxEdZ2NEAztbPzri-XhReFB7tBYB_WataW4NKnrgVA-VbXLyQF8RboGtYOKTwKv9JAa2q2gcVqJ0vNkyztosdOoWXH8-_YPhrQd-60QjxbP_ZcS2caWmYQDZuKUQYxH4ypSvBDIs0XPdg/s1600/tigers.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxEdZ2NEAztbPzri-XhReFB7tBYB_WataW4NKnrgVA-VbXLyQF8RboGtYOKTwKv9JAa2q2gcVqJ0vNkyztosdOoWXH8-_YPhrQd-60QjxbP_ZcS2caWmYQDZuKUQYxH4ypSvBDIs0XPdg/s1600/tigers.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a>ശ്രീലങ്കയില്‍ മുപ്പതുവര്‍ഷമായി തുടരുന്ന വംശീയയുദ്ധത്തിന്റെ മൂല കാരണം ഇന്ത്യയാണെന്ന ശ്രീലങ്കന്‍ പ്രതിരോധസെക്രട്ടറി ഗോഡഭയ രാജപക്സെയുടെ പ്രസ്താവന ശ്രീലങ്കയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുതിയൊരു യുദ്ധമുഖം തുറക്കുമെന്നു വേണം കരുതാന്‍. ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ നിലപാടുകളെ ന്യായീകരിച്ചുകൊണ്ട് മുന്‍ യു എന്‍ സ്ഥാനപതി ഹര്‍ദീപ്പുരി ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിരോധസെക്രട്ടറി കൊളംബോയുടെ പ്രതിഷേധം അറിയിച്ചത്. ജെ എന്‍ ദീക്ഷിദ് ശ്രീലങ്കന്‍ ഹൈക്കമ്മീഷനറായിരിക്കെ തിമ്പു ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് ലങ്കയിലേക്കു പോയ 'സമാധാനപാലനസേന'യുമായി അടുത്തു ബന്ധപ്പെട്ട ഹര്‍ദീപിനും ഭാര്യ ലക്ഷ്മിപുരിയ്ക്കും കാര്യങ്ങളറിയാത്തതല്ലെന്നാണ് പ്രതിരോധസെക്രട്ടറിയുടെ ആക്ഷേപം. ഇപ്പോള്‍ വിവാദമായിരിക്കുന്ന എല്‍ ടി ടി ഇ- ശ്രീലങ്കന്‍ യുദ്ധത്തിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഹര്‍ദീപ് ലങ്കയിലെ ഭീകരവാദത്തിന്റെ കാരണത്തെക്കുറിച്ച് മൗനം പാലിക്കുകയാണെന്ന കുറ്റപ്പെടുത്തല്‍ ഒരു ശ്രീലങ്കന്‍ പത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കൂട്ടത്തില്‍ 1988 ലെ മാലദ്വീപ് ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ പരിശീലനം നേടിയ ശ്രീലങ്കന്‍ തമിഴരാണ് പങ്കെടുത്തതെന്ന ഗുരുതരമായ ഒരു ആരോപണവും ഉന്നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്താരാഷ്ട്രസമൂഹം പഠിക്കേണ്ടതുണ്ടെന്ന പ്രകോപനപരമായ ഒരാവശ്യവും മുന്നോട്ടു വെച്ചിരിക്കുന്നു. <br />
<br />
ഗോഡഭയ രാജപക്സെയുടെ ആരോപണങ്ങളോട് കേന്ദ്രമന്ത്രി വി നാരായണസ്വാമിയാണ് പ്രതികരിച്ചത്. ശ്രീലങ്കയിലെ ഭീകരവാദത്തെ ഇന്ത്യ പ്രോത്സാഹിച്ചിട്ടില്ലെന്നു മാത്രമല്ല തമിഴരുടെ അവകാശങ്ങള്‍ ശ്രീലങ്ക കവര്‍ന്നെടുത്തതില്‍ നിന്നാണ് തമിഴ്ഈഴം ആവശ്യപ്പെട്ടുകൊണ്ടുള്ള പോരാട്ടങ്ങള്‍ ഉദയം കൊണ്ടതെന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. തമിഴര്‍ ഏതു രാജ്യത്തായാലും അവരെ സംരക്ഷിക്കുക എന്നത് ഇന്ത്യയുടെ കടമയാണെന്ന വിചിത്രവും അപകടകരവുമായ അഭിപ്രായപ്രകടനവും അദ്ദേഹം നടത്തി. <br />
<br />
നാരായണസ്വാമിയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ശ്രീലങ്കന്‍ നയതന്ത്രവിദഗ്ധന്‍ അശോക് വീരസിന്‍ഹ എഴുതി: ''ശ്രീലങ്കന്‍ തമിഴര്‍ കല്ലുകളും മുളവടികളും ഉപയോഗിച്ചല്ല ഇക്കാലമത്രയും യുദ്ധം ചെയ്തുകൊണ്ടിരുന്നത്. മറിച്ച് എകെ 47നും ഹാന്റ് ഗ്രനേഡുകളുമായിരുന്നു അവരുടെ കൈയില്‍.'' കലാപം വളര്‍ത്തുന്നതില്‍ കരുണാനിധിയെയും എം ജി ആര്‍നെയും പോലുള്ള നേതാക്കളുടെ പങ്കും അദ്ദേഹം <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1SXfNSbzCNp5VjRPx-8eFFN2VeJ2gM19AO_dGzZwO9eWGWmz6gYqsezqTeEQYm7Fl-8-t4eTQv5WR5ykFtnIiMUbr3g99VDzUwKzL8RmTTlIRJ9y7F0gL1092lnt82WaZJklpceV3Qvw/s1600/Accord_152409f.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1SXfNSbzCNp5VjRPx-8eFFN2VeJ2gM19AO_dGzZwO9eWGWmz6gYqsezqTeEQYm7Fl-8-t4eTQv5WR5ykFtnIiMUbr3g99VDzUwKzL8RmTTlIRJ9y7F0gL1092lnt82WaZJklpceV3Qvw/s320/Accord_152409f.jpg" width="320" /></a>എടുത്തുപറഞ്ഞു. <br />
<br />
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം അനുഭവിക്കന്ന കൊളംബോ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ വിവാദത്തെ പ്രയോജനപ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. അതില്‍ നിന്നും ഊരിപ്പോരുക ഇന്ത്യയെ സംബന്ധിച്ചെടുത്തോളം എളുപ്പമായിരിക്കില്ല. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ വമ്പിച്ച പ്രാധാന്യത്തോടെയാണ് ഈ വിവാദവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതെന്നത് ഒരു സൂചനയാണ്. 2012ല്‍ അമേരിക്കന്‍ പിന്തുണയോടെ അവതരിപ്പിക്കപ്പെട്ട യുഎന്‍ മനുഷ്യാവകാശകൗണ്‍സില്‍ പ്രമേയത്തില്‍ ശ്രീലങ്കയ്ക്കനുകൂലമായ നിലപാടെടുത്ത തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങളും ഇത് ഗൗരവമായി എടുക്കുമെന്നു വേണം കരുതാന്‍. അതിനും പുറമെ കഴിഞ്ഞ മുപ്പതുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ പ്രതിരോധസെക്രട്ടറിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടെന്നും നിഷ്പക്ഷനായ ഒരു വിമര്ശകന് കണ്ടെത്താനാകും. അതംഗീകരിച്ചു കൊടുക്കുന്നത് ഇന്ത്യയുടെ അന്താരാഷ്ട്രലത്തിലുള്ള 'മാന്യത'യ്ക്കു മുകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നത് മറ്റൊരു കാര്യം. <br />
<br />
ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഒരു മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക ശീതയുദ്ധകാലം മുതല്‍ തന്നെ വന്‍ശക്തി പോരാട്ടങ്ങളുടെ വേദിയായിരുന്നു. ഏഷ്യയെ വരുതിയിലാക്കുന്നതിനുള്ള സൈനികതന്ത്രത്തിന്റെ ഭാഗമായി അമേരിക്ക 1960 കളില്‍ത്തന്നെ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായാണ് ഈ മേഖലയിലെ ദിഗോ ഗാര്‍ഷ്യ ദ്വീപില്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങുന്നത്. എന്പതുകളോടെ ദ്വീപില്‍ ഒരു സ്ഥിരം സൈനികകേന്ദ്രം സ്ഥാപിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും അമേരിക്കയിലേക്കും യൂറോപ്പിലേക്കും എണ്ണ കൊണ്ടുപോകുന്ന കപ്പല്‍പാതയിലെ അതിന്റെ സ്ഥാനം തന്നെയായിരുന്നു ഈ കൊച്ചു ദ്വീപിനെ അന്താരാഷ്ട്രസൈനിക താല്പര്യങ്ങളുടെ ഭാഗമാക്കിയത്. അമേരിക്കയുടെ ഇറാക്ക്- കുവൈറ്റ് സൈനികനീക്കങ്ങള്‍ ദിഗോ ഗാര്‍ഷ്യ കേന്ദ്രീകരിച്ചായിരുന്നു എന്ന ഒറ്റ കാര്യം മതി ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിയാന്‍. <br />
<br />
ഇത്തരമൊരു പ്രദേശം അമേരിക്കയുടെ കൈവശത്തിലായതോടെ സ്വാഭാവികമായും അതിനെ പ്രതിരോധിക്കുക എന്നത് സോവിയറ്റ് യൂണിയന്റെ വന്‍ശക്തി താല്പര്യങ്ങളുടെ ഭാഗമായി. ദീഗോ ഗാര്‍ഷ്യയ്ക്കു പകരും അതേ പ്രദേശത്ത് മറ്റൊന്നു കണ്ടെത്തുക എന്നതായിരുന്നു ഏക പോംവഴി. ആ അന്വേഷണം തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ശ്രീലങ്കയിലെ ജാഫ്ന മുനമ്പിലാണ് അവസാനിച്ചത്. പക്ഷേ, ശീതയുദ്ധകാലത്ത് അമേരിക്കന്‍ ഭാഗത്തു നിലയുറപ്പിച്ചിരുന്ന ശ്രീലങ്കയുടെ പക്കല്‍ നിന്ന് അത്തരമൊരു ആവശ്യം നിവര്ത്തിച്ചെടുക്കുക സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. <br />
<br />
ശ്രീലങ്കയില്‍ വംശീയ സിംഹള സര്‍ക്കാരിനെതിരെ തമിഴരുടെ ഭാഗത്തു നിന്നുയര്‍ന്ന മുറുമുറുപ്പുകള്‍ തീക്ഷ്ണമാകാന്‍ തുടങ്ങിയ കാലം കൂടിയായിരുന്നു അത്. തമിഴര്‍ക്കെതിരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവേചനപരമായ നയങ്ങള്‍ക്കെതിരെ എല്‍ ടി ടി ഇ പോലുള്ള നിരവധി ചെറുത്തുനില്‍പ്പു പ്രസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ ശക്തിപ്രാപിച്ചു. ഈ സങ്കീര്‍ണതയിലേക്ക് കയറിപ്പറ്റിക്കൊണ്ട് തങ്ങളുടെ വന്‍ശക്തി താല്പര്യങ്ങള് നേടിയെടുക്കുക എന്നതായിരുന്നു സോവിയറ്റ് തന്ത്രം. പക്ഷേ അവരെ സംബന്ധിച്ചിടത്തോളം നേരിട്ടിടപെടുന്നതിനേക്കാള് തങ്ങളുടെ പക്ഷം പിടിച്ചിരുന്ന ഇന്ത്യന്‍ ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് നേട്ടമുണ്ടാക്കുക എന്നതായിരുന്നു ഗുണകരം. <br />
<br />
അതിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങളില്‍ ഒരു കക്ഷിയായി ഇന്ത്യ രംഗപ്രവേശം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രനും മുന്‍കൈയെടുത്തുകൊണ്ട് തമിഴ്നാട്ടിലും ഡല്‍ഹിയിലും ഡെറാഡൂണിലും അടക്കം നിരവധി സൈനികപരിശീലന കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സജ്ജമാക്കി. ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഈ നീക്കം ലങ്കന്‍ തമിഴരോട് സാഹോദര്യം സൂക്ഷിച്ചിരുന്ന തമിഴു ജനതയെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തുന്നതിന് സഹായകരമായി. എം ജി ആര്‍നും അതു ഗുണകരമായി. ശ്രീലങ്കയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ എംജിആര്നെ ശരിയായ തമിഴനായി അവിടത്തെ രാഷ്ട്രീയനേതാക്കള്‍ കരുതിയിരുന്നില്ല. ശ്രീലങ്കന്‍ തമിഴരെ അനുകൂലിക്കുന്നതിലൂടെ ഈ മനോഭാവം കഴുകിക്കളയാന്‍ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരിക്കണം. ഇത്തരത്തില്‍ രൂപീകരിക്കപ്പെട്ട സൈനികപരിശീലന കേന്ദ്രങ്ങളില്‍നിന്ന് പരിശീലനം നേടിയവരായിരുന്നു എല്‍ ടി ടി ഇയുടെ ആദ്യതലമുറ നേതാക്കളില്‍ പലരും. ടെലൊ, ടുള്‍ഫ് തുടങ്ങിയ തമിഴ് മിലിറ്റന്റ്് ഗ്രൂപ്പുകള്‍ പലതും റൊയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പോലുമായിരുന്നു. ഇത്തരം സംഘടനയില്‍ നിന്ന് വ്യത്യസ്തമായി എല്‍ ടി ടി ഇയും ഇന്ത്യാസര്‍ക്കാരും തമ്മിലുള്ള ബന്ധം കുറെക്കൂടി വ്യത്യസ്തമായിരുന്നു. ആ സംഘടനയ്ക്കു മുകളില്‍ പൂര്‍ണ്ണമായും ആധിപത്യം ചെലുത്താന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. <br />
<br />
എല്‍ ടി ടി ഇ നേതാവ് കുമാരന് പത്മനാഭന് പത്രപ്രവര്ത്തകന് വി കെ ശശികുമാറിനു നല്കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണവിഭാഗങ്ങളായ ഐബിയ്ക്കും റൊയ്ക്കും എല്‍ടിടിഇ അടക്കമുള്ള തമിഴ്മിലിറ്റന്റ് ഗ്രൂപ്പുകളുമായുണ്ടായിരുന്ന ബന്ധത്തെ ശരിവെക്കുന്നുണ്ട്. ഇന്ദിരാഗാന്ധി തമിഴ് പ്രശ്നത്തില്‍ താല്പര്യമെടുക്കാനുണ്ടായ ശീതയുദ്ധകാലത്തെ ലോകസാഹചര്യത്തെക്കുറിച്ചും അദ്ദേഹം അതേ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. <br />
രാജീവ്ഗാന്ധി വധത്തിനുശേഷം രൂപീകരിക്കപ്പെട്ട ജെയിന് കമ്മീഷന് റിപോര്‍ട്ടിനെക്കുറിച്ച് ടി എസ് സുബ്രഹ്മണ്യനു നല്കിയ അഭിമുഖത്തില്‍ കരുണാനിധിയും എല്‍ ടി ടി ഇയ്ക്ക് സൈനിക പരിശീലനം നല്കിയ ഡല്‍ഹി ആര് കെ പുരത്തേതടക്കം 30 സൈനികകേന്ദ്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരമായ കാര്യം ജെയിന് കമ്മീഷന് പോലും 1987 ലെ ഇന്ത്യന്‍ സമാധാനപാലന സേനയും എല്‍ ടി ടി ഇയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം ആരംഭിക്കുന്നതുവരെ എല്‍ ടി ടി ഇയെ സഹായിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തിയായി കണക്കാക്കിയില്ല എന്നതാണ്. എന്നു മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യ ആയുധങ്ങള്‍ കൊടുത്തത് സ്വയംപ്രതിരോധത്തിനാണെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം. സ്വയംപ്രതിരോധത്തിനാണെങ്കില് പരിചകളാണ് മിസൈലുകളല്ല വേണ്ടതെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള കരുണാനിധിയുടെ കമന്റ്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യ ശീതയുദ്ധകാലം മുതല്‍ തന്നെ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ടിരുന്നുവെന്ന കാര്യം സര്‍ക്കാര്‍ രേഖകളും സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തന്നെയും സമ്മതിച്ചു തരുന്നുണ്ട്. ഇപ്പോള്‍ ആ ചരിത്രത്തിലേക്കാണ് ഗോഡഭയ രാജപക്സെ വിരല്‍ ചൂണ്ടുന്നത്. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxEdZ2NEAztbPzri-XhReFB7tBYB_WataW4NKnrgVA-VbXLyQF8RboGtYOKTwKv9JAa2q2gcVqJ0vNkyztosdOoWXH8-_YPhrQd-60QjxbP_ZcS2caWmYQDZuKUQYxH4ypSvBDIs0XPdg/s1600/tigers.jpg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxEdZ2NEAztbPzri-XhReFB7tBYB_WataW4NKnrgVA-VbXLyQF8RboGtYOKTwKv9JAa2q2gcVqJ0vNkyztosdOoWXH8-_YPhrQd-60QjxbP_ZcS2caWmYQDZuKUQYxH4ypSvBDIs0XPdg/s320/tigers.jpg" width="244" /></a><br />
<br />
ഒപ്പം ഹര്‍ദീപിന്റെ ലേഖനത്തോടുള്ള കൊളംബോയുടെ വിമര്‍ശനങ്ങളും അതിനോടുള്ള ചൈനയുടെ പ്രതികരണവും അന്താരാഷ്ട്രതലത്തില്‍ ഏഷ്യ കേന്ദ്രീകരിച്ചു നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ബലതന്ത്രത്തിന്റെ സൂചനയാണ്. ശീതയുദ്ധകാലത്തു നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെയും ശ്രീലങ്കയുടെയും മുന്‍ഗണനകള്‍ തലകീഴായി മറിഞ്ഞു കഴിഞ്ഞു. അക്കാലത്ത് അമേരിക്കന്‍ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ശ്രീലങ്ക ഇപ്പോള്‍ റഷ്യന്‍-ചൈനീസ് പക്ഷത്താണ്. ഇന്ത്യയാകട്ടെ തങ്ങളുടെ ചേരിചേരാനയത്തിന്റെ എല്ലാ നാട്യങ്ങളും അഴിച്ചുവെച്ച് അമേരിക്കയുടെ സൈനികപങ്കാളി പോലുമാണ്. രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചുള്ള യു എന്‍ പ്രമേയാവതരണങ്ങളില് പങ്കെടുക്കില്ലെന്ന ചേരിചേരാരാജ്യങ്ങളുടെ മുന്‍നിലപാടുകളെ കാറ്റില്‍ പറത്തിയാണ് ഇന്ത്യ 2012ലെ ശ്രീലങ്കയക്കെതിരെയുള്ള പ്രമേയത്തിന് അനുകൂല വോട്ട് നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചില്‍ ജനീവയിലും ഇതാവര്‍ത്തിക്കുകയുണ്ടായി. <br />
യുഎന്‍ പ്രമേയത്തിന്മേലുണ്ടായ കൊളംബോയുടെ തോല്‍വി പോലും ഏഷ്യയിലെ അവരുടെ വിജയമാണെന്നാണ് ഒരു പ്രമുഖ അമേരിക്കന്‍ പത്രം എഴുതിയത്. റഷ്യയെയോ ചൈനയേയോ പോയിട്ട് ഏഷ്യയിലെ തങ്ങളുടെ അയല്രാജ്യങ്ങളെപ്പോലും കൂടെ നിര്‍ത്താന്‍ ഇന്ത്യക്കായില്ലെന്നായിരുന്നു പത്രത്തിന്റെ വാദം. ഒരര്‍ത്ഥത്തില്‍ ഹര്‍ദീപ്പുരിയുടെ ലേഖനത്തോടുള്ള കൊളംബോയുടെ ചടുലമായ പ്രതികരണം റഷ്യന്‍- ചൈനീസ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ലോബിയിങ്ങിന്റെ ഭാഗമായി വേണം കണക്കാക്കാന്‍. ഏഷ്യ ഒരിക്കല്‍ക്കൂടി വന്ശക്തിപോരാട്ടങ്ങളുടെ ഭൂമികയായി മാറാന്‍ തുടങ്ങുകയാണെന്നതാണ് ഇതിന്റെ മറ്റൊരര്‍ത്ഥം. ഇത്തവണ ശത്രുക്കളും മിത്രങ്ങളും പരസ്പരം സ്ഥാനം മാറിയിരിക്കുന്നു എന്നതുമാത്രമാണ് ഏക വ്യത്യാസം. <br />
<br /></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-90658688293573620512013-01-03T23:25:00.002-08:002013-01-03T23:38:45.601-08:00ഫാസിസത്തിലേക്കു തുറക്കുന്ന വഴികള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHLbNxn8YKES44ipJ_8DE9qcCgp0f-CDdDZTCXPrKpasfzHKHg1BUbfXAKlSCsG3IM-A2nygX-r3iaxJjke0mZ8BUO4H4DTAHSujcnAj8a63c59HMPf5zoo_uFfgzNApi9KEwUCLRh2Mc/s1600/DSCF4449.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a></div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOgmRXfLcKNQUQw63B0sORij7rXzmF_cEsqUJZBkMOdudZEIW2hIJGYOCTPiQzIOnPnqrElQwavutz_qpsmgdibOVVFw_XZumM2HVK4JXnxhgnVWaPzBsxo_GUKdVtRdUawWlBhwgFypg/s1600/DSCF4455.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><br /></a><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisVCYdgMckAGZgb9mQx31u188Ruys1UUWjfKKAoMN5KynjN9hWKHXfVjCZP24bDV_wvEx4-F8PRzmv5lGmPwiNswa_eskli5IsB8QX8lqpFCm5fK1lpsKYP305ulYbk-f42QE1VuiaEmQ/s1600/bangalore_protest_2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a></div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbU_mNmDl9ZlrsN__r02XL3xt4warL7zbBfdytsbHIUwBnrmrj1srm4cyUienzABfePzk_D_tzK5YAzGekzxkY34JzJqFJKRbV0spsAuCDfa3IHcCTZgjJ9PC4QG2ln9xTdJXjw_AEyp4/s1600/New+Image.JPG" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbU_mNmDl9ZlrsN__r02XL3xt4warL7zbBfdytsbHIUwBnrmrj1srm4cyUienzABfePzk_D_tzK5YAzGekzxkY34JzJqFJKRbV0spsAuCDfa3IHcCTZgjJ9PC4QG2ln9xTdJXjw_AEyp4/s400/New+Image.JPG" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;">ഡല്‍ഹിയില്‍ പോലിസ് പ്രദര്‍ശിപ്പിച്ച ഒരു ചിത്രം<br />
ഫോട്ടോ :<span style="font-size: small;">സന്തോഷ് മടിക്കൈ</span><span style="font-size: small;"><br /></span></td></tr>
</tbody></table>
<span style="font-size: small;"><br />പ്രതിസന്ധി ഒരു മോശം കാര്യമല്ല. വിപ്ലവകരമായ പ്രതിസന്ധി സാമൂഹ്യസൃഷ്ടിയില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് മാക്സ് എഴുതിയിട്ടുണ്ട്. പക്ഷേ രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതിസന്ധി ഒരു നിരപേക്ഷമായ പദമായാണ് അവതരിപ്പിക്കപ്പെടാറുള്ളത്. പ്രതിസന്ധി ഭരണകൂടത്തിന്റെതാണെങ്കില്‍ അത് കൂടുതല്‍ നിരപേക്ഷമായി അനുഭവപ്പെടും. ആഭ്യന്തരപ്രതിസന്ധി അനുഭവിക്കുന്ന ഭരണകൂടങ്ങള്‍ അതിര്‍ത്തികളിലേക്ക് തങ്ങളുടെ തോക്കുകള്‍ തിരിച്ചുവെച്ചുകൊണ്ടും അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്നത് ഒരു രഹസ്യമല്ല. സമാധാനകാലത്ത് ആലോചിക്കാന്‍ പോലുമാവാത്ത നടപടികള്‍ കൈകൊള്ളാന്‍ അത് ഭരണകൂടങ്ങളെ സഹായിക്കുകയും ചെയ്യും. <br /><br />ചിലപ്പോഴെങ്കിലും പൗരസമൂഹത്തിന്റെ ഇടപെടല്‍ ഭരണകൂടത്തെ വ്യാജമായ പ്രതിസന്ധികളിലേക്ക് തള്ളി വിടാറുണ്ട്. ലോകമാസകലം പൊട്ടിപ്പുറപ്പെട്ട സാര്‍സ് രോഗവും അതുണ്ടാക്കിയ ഭീതിയും ചൈനയില്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കാരണമായതെങ്ങിനെ എന്നതിനെക്കുറിച്ച് ചില പഠനങ്ങള്‍ നടന്നിരുന്നു. രോഗം പൗരസമൂഹത്തിലുണ്ടാക്കിയ ഭീതിയും പ്രതിരോധനടപടികള്‍ക്കു വേണ്ടിയുള്ള മുറവിളികളും ഉപയോഗപ്പെടുത്തിക്കൊണ്ട് വ്യക്തിയുടെ സ്വകാര്യതകളിലേക്ക് ഭരണകൂടം കടന്നുകയറുകയായിരുന്നു. ഏതു മനുഷ്യനെയും വിവേചനരഹിതമായ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കാന്‍ അത് ചൈനീസ് സര്‍ക്കാരിനെ സഹായിച്ചു. വീടുകളില്‍, സ്വകാര്യ ഇടങ്ങളില്‍, ലോഡ്ജുകളില്‍, വിനോദകേന്ദ്രങ്ങളില്‍ എന്നുവേണ്ട എവിടേയും ക്ഷണിക്കപ്പെടാത്ത അതിഥികളായി സര്‍ക്കാര്‍ നിരീക്ഷകര്‍ ഇരച്ചു കയറി. ദില്ലിയില്‍ ഒരു പെണ്‍കുട്ടി ബലാല്‍സംഘം ചെയ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പൗരസമൂഹത്തിന്റെ രോഷവും തുടര്‍ന്നുണ്ടായ പ്രതിരോധങ്ങളും സമാനമായ സാഹചര്യത്തിലേക്ക് നമ്മുടെ രാജ്യത്തേയും നയിക്കാനിടയുണ്ടെന്ന തോന്നലില്‍ നിന്നാണ് ഇക്കാര്യം സൂചിപ്പിച്ചത്. <br /><br />ബലാല്‍സംഘവാര്‍ത്ത പുറത്തുവന്നതിനു ശേഷം വധശിക്ഷയുമായി ബന്ധപ്പെട്ട ആദ്യ വെടി പൊട്ടിച്ചത് സുഷമാ സ്വരാജ് ആണ്. ബലാല്‍സംഘികളെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് പ്രതിപക്ഷനേതാവുകൂയിയായ അവര്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയുടെ ക്രമസമാധാനച്ചുമതലയുള്ള കേന്ദ്രആഭ്യന്തരവകുപ്പിന്റെ പരാജയമാണിതെന്നും മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നു. പ്രശ്നം ചര്‍ച്ചചെയ്യപ്പെട്ട ആദ്യ നാളുകളില്‍ തന്നെ വധശിക്ഷയുടെ കാര്യത്തില്‍ വലിയ ആശയഐക്യമാണ് ഉണ്ടായത്. വധശിക്ഷ സംബന്ധിച്ച ചര്‍ച്ചയാണോ നടക്കുന്നതെന്നു പോലും സംശയമുണ്ടാകാവുന്ന തരത്തിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ചാനല്‍ചര്‍ച്ചകളില്‍ സാമൂഹ്യപ്രതിബദ്ധരായ രാഷ്ട്രീയ-പത്രപ്രവര്‍ത്തകരെ തിരിച്ചറിയാനുള്ള മാര്‍ഗം പോലും വധശിക്ഷയുമായി ബന്ധപ്പെട്ട അവരുടെ നിലപാടുകളാണെന്നു തോന്നിച്ചു. മറിച്ചൊരു അഭിപ്രായം പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. അരുന്ധതി റോയിയെപ്പോലെ ചിലര്‍ അതിനു മുതിര്‍ന്നെങ്കിലും അധികം വൈകാതെ അതിന്റെ ഫലം അനുഭവിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ അവരുടെ നിലപാടുകള്‍ സൃഷ്ടിച്ചതിനേക്കാള് കടുത്ത പ്രതികരണങ്ങളാണ് ഇതുണ്ടാക്കിയത്. സൈബര്‍ ഇടങ്ങളില്‍ അരുന്ധതി വ്യാപകമായി വിമര്‍ശിക്കപ്പെടുകയോ പരിഹസിക്കുകയോ ചെയ്തു. വലതുകൈയില്‍ രക്തം കുടിക്കുന്ന അരുന്ധതിയെ വരച്ചുകൊണ്ടാണ് ഒരു മലയാളി കാര്‍ട്ടൂണിസ്റ്റ് ഇതിനോട് പ്രതികരിച്ചത്. വധശിക്ഷയ്ക്കു വേണ്ടി വാദിക്കാത്തവര്‍ ബലാല്‍സംഘത്തെ ന്യയീകരിക്കുന്നവരാണെന്നതില്‍ ആര്‍ക്കും സംശയമില്ലായിരുന്നു.</span><span style="font-size: small;"> </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisVCYdgMckAGZgb9mQx31u188Ruys1UUWjfKKAoMN5KynjN9hWKHXfVjCZP24bDV_wvEx4-F8PRzmv5lGmPwiNswa_eskli5IsB8QX8lqpFCm5fK1lpsKYP305ulYbk-f42QE1VuiaEmQ/s1600/bangalore_protest_2.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisVCYdgMckAGZgb9mQx31u188Ruys1UUWjfKKAoMN5KynjN9hWKHXfVjCZP24bDV_wvEx4-F8PRzmv5lGmPwiNswa_eskli5IsB8QX8lqpFCm5fK1lpsKYP305ulYbk-f42QE1VuiaEmQ/s200/bangalore_protest_2.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;">photo: A<span style="font-size: small;">neeb p</span></span></td></tr>
</tbody></table>
<span style="font-size: small;">പെണ്‍കുട്ടി ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ ഡല്‍ഹി പ്രതിഷേധത്തില്‍ തിളച്ചുമറിഞ്ഞു. സ്ത്രീസംഘടനകള്‍, വിദ്യാര്‍ത്ഥികള്‍, കമ്യൂണിസ്റ്റുകള്‍, കലാകാരന്മാര് അങ്ങനെ ആരും ഒഴിഞ്ഞുനിന്നില്ല. ഡല്‍ഹിയില്‍ മാത്രമായി അത് ഒതുങ്ങുകയും ചെയ്തില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അത് കാട്ടുതീ പോലെ പടര്‍ന്നു. <br /><br />വധശിക്ഷ അടക്കമുള്ള കഠിനശിക്ഷകള്‍ക്കു വേണ്ടിയുള്ള മുറവിളിയായിരുന്നു ഇത്തവണത്തെ ഡല്‍ഹി പ്രസ്ഥാനത്തിന്റെ ഹൈലൈറ്റ്. വധശിക്ഷ ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും തൂക്കുകയറും ആലേഖനം ചെയ്ത ടീഷര്‍ട്ടുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കബന്ധങ്ങള്‍ക്കൊണ്ടുണ്ടാക്കിയ ഇന്ത്യയും പരസ്യമായ തൂക്കിക്കൊലയും ചിത്രീകരിച്ച പെയ്ന്റിങ്ങുകള്‍ പ്രതിഷേധക്കാരുടെ മാനസികഘടന വെളിപ്പെടുത്താന്‍ പര്യാപ്തമായിരുന്നു. കൂട്ടത്തില്‍ ബലാല്‍സംഘിയെ കൊല്ലണമെന്നാവശ്യപ്പെടുന്ന മദ്രാവാക്യങ്ങളെഴുതിയ ഗാന്ധിത്തൊപ്പികളുമായി കൂട്ടികളും! <br /><br />തികച്ചും ഏകാത്മക സ്വഭാവത്തോടെയുള്ള ഒരു ജനക്കൂട്ടമായിരുന്നു അതെന്ന് വിലയിരുത്തുന്നത് ശരിയായിരിക്കില്ല. ബലാല്‍സംഘത്തെയും ഭരണകൂട ഇടപെടലിനെയും വ്യത്യസ്തമായ അര്‍ത്ഥത്തില്‍ നോക്കിക്കാണുന്ന ചിലരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ഞങ്ങളൂടെ സുരക്ഷയ്ക്കായി പ്രത്യേക മുന്‍കരുതലുകള്‍ എടുക്കില്ലെന്നും എന്തു വസ്ത്രം എങ്ങനെ ധരിക്കണമെന്ന് ഞങ്ങളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ശക്തമായി പ്രതികരിച്ച കവിതാ കൃഷ്ണനെപ്പോലുള്ള രാഷ്ട്രീയപ്രവര്‍ത്തകരും ആ കൂട്ടത്തില്‍ അണിനിരന്നു. എന്നാല്‍ അവര്‍ക്കൊരിക്കലും ജനക്കൂട്ടത്തിന്റെ മനസ്സ് പിടിച്ചെടുക്കാനായില്ലെന്നതും കാര്യങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല എന്നതുമാണ് പ്രധാനം. <br /><br />രാജ്യത്തിന്റെ നിയമവ്യവസ്ഥയാണ് പ്രക്ഷോഭകാരികളുടെ ആക്രമണത്തിന് ഏറ്റവും കൂടുതല്‍ വിധേയമായത്. ഇന്ത്യന്‍ ശിക്ഷാവിധികളുടെ 'കാഠിന്യമില്ലായ്മ' യാണ് കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. വ്യവസ്ഥാപിതമായ നീതിന്യായ-ഭരണനിര്‍വഹണരീതിയായിരുന്നു മറ്റൊരു എതിര്‍പ്പിന്റെ കേന്ദ്രം. വധശിക്ഷയെ എതിര്‍ത്തു സംസാരിച്ച ഒരു ലേഡിഡോക്ടര്‍ ബലാല്‍സംഘികളെ കൈയും കാലും വെട്ടിയരിഞ്ഞ് ജീവിക്കാന്‍ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യയൊട്ടാകെ പ്രക്ഷേപണം ചെയ്യപ്പെട്ട ഇത്തരം അഭിപ്രായങ്ങള്‍ക്ക് ധാരാളം അനുയായികളെയും ലഭിച്ചു. ബലാല്‍സംഘം നടന്ന ഉടനെ ശിക്ഷയും നടപ്പാക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. ജനങ്ങളുടെ പ്രതികരണങ്ങളെ ന്യായീകരിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പോലും കുറ്റവാളികളെ തെരുവില്‍ ശിക്ഷിക്കണമെന്നുപോലുള്ള പ്രക്ഷോഭകരുടെ ആവശ്യത്തെ 'അപകടകരം' എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് അന്നാ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മി്ക്കവാറും ആവശ്യങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെട്ടു. ആ അര്‍ത്ഥത്തില്‍ ഇതിനെ രണ്ടാം അന്നാ പ്രസ്ഥാനമെന്ന് വിളിച്ചാല്‍ തെറ്റായിരിക്കില്ല. </span><br />
<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHLbNxn8YKES44ipJ_8DE9qcCgp0f-CDdDZTCXPrKpasfzHKHg1BUbfXAKlSCsG3IM-A2nygX-r3iaxJjke0mZ8BUO4H4DTAHSujcnAj8a63c59HMPf5zoo_uFfgzNApi9KEwUCLRh2Mc/s1600/DSCF4449.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHLbNxn8YKES44ipJ_8DE9qcCgp0f-CDdDZTCXPrKpasfzHKHg1BUbfXAKlSCsG3IM-A2nygX-r3iaxJjke0mZ8BUO4H4DTAHSujcnAj8a63c59HMPf5zoo_uFfgzNApi9KEwUCLRh2Mc/s200/DSCF4449.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;">photo: A<span style="font-size: small;">neeb p</span></span></td></tr>
</tbody></table>
<span style="font-size: small;">ഡല്‍ഹി സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ പോലിസിന്റെ ഭാഗത്തുനിന്നും ചില അപകടകരമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡര്‍ഹിയില്‍ കുടിയേറിയവരെക്കുറിച്ചുള്ള ഭീതി നിറഞ്ഞുനിന്ന ആ പ്രതികരണങ്ങള്‍ പക്ഷേ, </span><span style="font-size: small;">പ്രതിഷേധങ്ങളൊന്നുമുണ്ടാക്കാതെ വായുവിലലിഞ്ഞു ചേര്‍ന്നു. </span><br />
<span style="font-size: small;">പെണ്‍കുട്ടിയുടെ മരണശേഷം നടന്ന ഫെയ്സ്ബുക്ക് ചര്‍ച്ച.യില്‍ ഒരു സ്ത്രീ എഴുതി: 'ദേവി നീ പുനരവതരിക്കൂ.. നിന്നെ ഞങ്ങള്‍ക്കാവശ്യമുണ്ട്. കാളയെപ്പോലെ കാമവികാരം മൂത്ത് ഉഴറി നടക്കുന്ന മഹിഷാസുരന്മാരുടെ ചോരയില്‍ മുങ്ങിനിവരാന്‍ സമയമായി''. വയലന്സിന്റെയും ചോരയുടെയും മരണത്തിന്റെയും അധികാരത്തിന്റെയും ഗന്ധമായിരുന്നു എങ്ങും. ബലാല്‍സംഘത്തിനും കൊലപാതകത്തിനു പകരം രക്തമാവശ്യപ്പെട്ട പ്രക്ഷോഭകരില്‍ ഒരാള്‍ പോലും പക്ഷേ, ഇന്ത്യയിലെ ഭരണസംവിധാനങ്ങളും ജാതിമേധാവികളും കൊന്നു തള്ളിയ സ്ത്രീജീവിതങ്ങളെക്കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ടില്ല. <br /><br /><br />സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ ഭരണകൂട നിരീക്ഷണത്തിനുവേണ്ടിയുള്ള ആവശ്യമായാണ് പരിണമിച്ചത്. ഡര്‍ഹി പ്രതിഷേധപ്രസ്ഥാനത്തിന്റെ മീഡിയാ പാട്ണറായിരുന്ന സിഎന്‍എന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളിലൊന്ന് പൊതുവാഹനങ്ങളിലുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലെ സിസിടിവി നിരീക്ഷണമായിരുന്നു. സര്‍ക്കാരിനെ ബലാല്‍സംഘത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലാക്കിയ അതേ ജനക്കൂട്ടം സര്‍ക്കാരിനെ ഏക രക്ഷകനായും അവതരിപ്പിച്ചു. പൗരന്മാരുടെ മുകളിലെ വമ്പിച്ച ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുമെന്ന് പ്രക്ഷോഭകര്‍ കരുതിയെന്നു തോന്നുന്നു. ഇനി അവര്‍ അങ്ങനെ കരുതിയിരുന്നില്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ അങ്ങനെ മനസ്സിലാക്കാനാണ് ഇഷ്ടപ്പെട്ടത്. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; margin-left: 1em; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOgmRXfLcKNQUQw63B0sORij7rXzmF_cEsqUJZBkMOdudZEIW2hIJGYOCTPiQzIOnPnqrElQwavutz_qpsmgdibOVVFw_XZumM2HVK4JXnxhgnVWaPzBsxo_GUKdVtRdUawWlBhwgFypg/s1600/DSCF4455.jpg" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOgmRXfLcKNQUQw63B0sORij7rXzmF_cEsqUJZBkMOdudZEIW2hIJGYOCTPiQzIOnPnqrElQwavutz_qpsmgdibOVVFw_XZumM2HVK4JXnxhgnVWaPzBsxo_GUKdVtRdUawWlBhwgFypg/s200/DSCF4455.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;">photo: A<span style="font-size: small;">neeb p</span></span></td></tr>
</tbody></table>
<span style="font-size: small;">കൂടുതല്‍ നിരീക്ഷണവും രാസ-വരിയുടക്കലും വധശിക്ഷയും കൂട്ടത്തില്‍ വധശിക്ഷയ്ക്കു വിധേയമാക്കുന്നതിനുള്ള പ്രായം കുറക്കുന്നതടക്കമുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതിനുള്ള അവകാശം സര്‍ക്കാര്‍ ഒറ്റകുതിപ്പില്‍ നേടിയെടുത്തു. കൂടുതല്‍ നിയമങ്ങള്‍ക്കും കടുത്ത വ്യവസ്ഥകള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ ആവശ്യവും ജനങ്ങളുടെ ആവശ്യവും ഒന്നാകുന്ന നിര്‍ണ്ണായകമായ ഘട്ടമായിരുന്നു അത്. ജനങ്ങള്‍ തങ്ങളെ ഒരു പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഭാവിച്ച സര്‍ക്കാര്‍ ഭംഗിയായി തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി. കാറ്റ് അനുകൂലമാണെങ്കില്‍ ജനങ്ങള്‍ക്ക് 'മതിയായ സുരക്ഷ' നല്‍കുന്നതിനുള്ള നിരവധി നിയമനിര്‍മാണങ്ങള്‍ ജനങ്ങളുടെ പൂര്‍ണസമ്മതിയോടെ നടപ്പാക്കിയേക്കും. കൂടുതല്‍ കഠിനനിയമങ്ങള്‍ക്കുള്ള തീരുമാനം കോണ്‍ഗ്രസ് ഉന്നതാധികാര സമിതി എടുത്തുകഴിഞ്ഞു. ഇന്ത്യയുടെ ഭരണവ്യവസ്ഥയുടെ ഭാവി സ്വഭാവത്തെത്തന്നെ നിര്‍ണയിക്കുന്നതില്‍ ഡല്‍ഹി പ്രക്ഷോഭം എന്തുപങ്കുവഹിക്കുമെന്നാണ് ഇനി കാത്തിരുന്നു കാണാനുള്ളത്. </span><br />
<br />
<span style="font-size: small;"><span style="font-size: small;">(തേജസ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)<br /></span> </span></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com1tag:blogger.com,1999:blog-6964624596990320758.post-58424324916353407772012-12-19T23:10:00.000-08:002012-12-20T05:11:27.294-08:00ഒരു സെക്കുലറിസ്റ്റിന്റെ'വര്‍ഗീയ' ചിന്തകള്‍<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiPqnf2BJigQYlu7YTmumOe-T3sA-oRdTj78bwBL3OWgAaDMpm7JHW7H2yTX0P_zGxDarcxQLmanoZhidVdRhrcO2DyUdxXmIxWab5LXr_k8P_7ultmGyki9hC9tt8JbxAwV1sB3GI30A/s1600/3499673668_IndianAirForceMuktiBahini2-copy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></div>
<div class="separator" style="clear: both; text-align: center;">
<span style="font-size: small;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixU5oviTawHSDOAsmGLeCtmXKGRlhcevhidiZ_0iI5jIqOTTGOu4HaOSnn_3_obEUmModEywXjipqc9rHbHbTF-fzQnDaDj5Jv5Frr7pb_v5DlM-ReN8tmVZGvItTP4jBWXBlMmfRoH84/s1600/government-india.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><br /></a></span></div>
<div class="separator" style="clear: both; text-align: center;">
<span style="font-size: small;"></span></div>
<div style="text-align: right;">
</div>
<span style="font-size: small;">മുസ്ലിംകളും മുസ്ലിംകളുടെ അധികാരതാല്പ്പര്യങ്ങളെക്കുറിച്ചുള്ള ആവലാതികളും കഴിഞ്ഞ കുറേ മാസങ്ങളോളം കേരളത്തിലെ ചാനലുകളുടെ ന്യൂസ്ഡെസ്കുകളെ പ്രകമ്പനം കൊള്ളിച്ചിരുന്നു. അതിന്റെ പൊടിയും കാറ്റും ഒന്നടങ്ങിയിട്ട് അധികകാലമായിട്ടില്ല. സുപ്രസിദ്ധരായ മാധ്യമവിചാരിപ്പുകാര്‍ മുതല്‍ ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും സമുന്നതനേതാക്കള്‍ വരെ ആ ചര്‍ച്ചകളുടെ ഭാഗമായി. പച്ചബ്ലൗസും അഞ്ചാംമന്ത്രിയും തുടങ്ങി വിവിധ വിഷയങ്ങള്‍ ചാനല്രാത്രികളെ 'പച്ചപിടിപ്പിച്ചു.' ഭൂരിപക്ഷസമുദായത്തെ പ്രതിസന്ധിയിലാഴ്ത്തിയും പൊതുസമൂഹത്തെ 'ഗണ്പോയിന്റി'ല്‍ നിര്‍ത്തിയും മുസ്ലിംകള് അനര്‍ഹമായി നേടിയെടുത്ത സ്ഥാനമാനങ്ങളെക്കുറിച്ചുള്ള 'രസം'പിടിപ്പിച്ച കഥകളായിരുന്നു ചര്‍ച്ചകളിലെങ്ങും. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: right; text-align: right;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2-9Ff-Zt6VZXUkDEAqpgWBLdJ32TpSIOEJYcQh4Sf2wSP24Gn4Ad_5cw-pC_S8MLZz7FfhLuhmBPyYDNOFfamSsJfTywNoVr7rHbKyulNPxoC8DQTUEzvwO8dDi26GaWWYnbA9LwEh40/s1600/images.jpg" imageanchor="1" style="clear: right; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="186" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2-9Ff-Zt6VZXUkDEAqpgWBLdJ32TpSIOEJYcQh4Sf2wSP24Gn4Ad_5cw-pC_S8MLZz7FfhLuhmBPyYDNOFfamSsJfTywNoVr7rHbKyulNPxoC8DQTUEzvwO8dDi26GaWWYnbA9LwEh40/s200/images.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">പച്ച ബ്ലൗസ് ഒരു ഹാസ്യചിത്രീകരണം<br />
(defence.pk)</td></tr>
</tbody></table>
<span style="font-size: small;"></span><br />
<span style="font-size: small;"></span>
<span style="font-size: small;">അധ്യാപികമാരെ പച്ചബ്ലൗസ് ഉടുപ്പിക്കാമെങ്കില് ഞങ്ങള്‍ക്കെന്താ പച്ചബൗസിട്ടാല്, എന്ന വാദമുയര്‍ത്തി കോഴിക്കോട് നഗരത്തില്‍ ഒരു നാല്‍വര്‍സംഘം പ്രതിഷേധം സംഘടിപ്പിച്ചതിനെക്കുറിച്ച് ദേശാഭിമാനി റിപോര്‍ട്ട് ചെയ്തിരുന്നു. ലീഗിന്റെ 'പച്ചവല്ക്കരണനയ'ത്തിനെതിരേയായിരുന്നത്രേ ചെറുപ്പക്കാരുടെ പ്രതിഷേധം. പച്ചബ്ലൗസിട്ടും കന്നാസില്‍ പച്ചവെള്ളവുമായും കയറില്‍ പച്ചബ്ലൗസ് കെട്ടിത്തൂക്കിയും നടന്ന പ്രതിഷേധം കാഴ്ചക്കാരില്‍ ചിരി പടര്‍ത്തി. ഈയിടെയായി പച്ചബ്ലൗസ് കണ്ടാല്‍പോലും ജനം അതില്‍ വിദ്യാഭ്യാസവകുപ്പിന്റെയോ വ്യവസായവകുപ്പിന്റെയോ ഇടപെടല്‍ സംശയിക്കുന്നിടത്തോളം കാര്യങ്ങള്‍ മാറിക്കഴിഞ്ഞെന്നു തികച്ചും വ്യത്യസ്തമായ ഒരു പ്രശ്നത്തെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ എന്‍.പി. രാജേന്ദ്രന് പരിഹസിച്ചു. ഈ പരിഹാസത്തില്‍ തന്റെ പത്രവും സഹപ്രവര്‍ത്തകരും വഹിച്ച പങ്കിനെക്കുറിച്ചു സ്വാഭാവികമായും അദ്ദേഹം മൗനം ദീക്ഷിച്ചു. </span><br />
<span style="font-size: small;"></span><br />
<span style="font-size: small;"></span>
<span style="font-size: small;">ഈ പ്രശ്നങ്ങള്‍ രാഷ്ട്രീയവും മതവുമായിട്ടുള്ള അനാശാസ്യബന്ധത്തിന്റെ ഫലമാണെന്നും അതു തിരിച്ചറിയാനുള്ള വിവേകം രാഷ്ട്രീയകക്ഷികള്‍ കാണിക്കുന്നില്ലെന്നുമായിരുന്നു ജന്മഭൂമി പത്രത്തിന്റെ പരാതി. നിയോജകമണ്ഡലങ്ങളുടെ പുനക്രമീകരണം നടന്നപ്പോള്‍ കേരളത്തിലെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ മൂന്നു മണ്ഡലങ്ങള്‍ കൂടിയെന്നും അതു വടക്കന്‍ കേരളത്തിലെ മുസ്ലിം ജനവിഭാഗങ്ങള്‍ കുടുംബാസൂത്രണത്തെ അട്ടിമറിച്ചതുകൊണ്ടാണെന്നു ബോധ്യപ്പെടുത്താനുള്ള അവസരമായും ജന്മഭൂമി അതിനെ ഉപയോഗിച്ചു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം കൊടുക്കുമ്പോള്‍ അതു സാമൂഹിക-സാമുദായിക സന്തുലിതാവസ്ഥ പാലിച്ചുവേണമെന്നായിരുന്നു എന്‍.എസ്.എസ്. നേതാവ് സുകുമാരന്‍നായരുടെ അഭിപ്രായം. </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaTKbShlEGCVAHhokRm2ODk45Y84qb49nhkxbNtvq-o9f7Sdzfm9xzcGz6mrDnUmdbvEEJtIfYMnOOpalF4RB-3d4ZViK3QD6rWg7HilHIcZMPkPMNUSac8tzZWUL-xuWcoEkK-HKN6sA/s1600/03-green-blouse.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhaTKbShlEGCVAHhokRm2ODk45Y84qb49nhkxbNtvq-o9f7Sdzfm9xzcGz6mrDnUmdbvEEJtIfYMnOOpalF4RB-3d4ZViK3QD6rWg7HilHIcZMPkPMNUSac8tzZWUL-xuWcoEkK-HKN6sA/s200/03-green-blouse.jpg" width="200" /></a></td></tr>
<tr><td class="tr-caption" style="text-align: center;">മറ്റൊരു ഹാസ്യചിത്രീകരണം<br />
malayalam.oneindi-a.in</td></tr>
</tbody></table>
<span style="font-size: small;"></span><br />
<span style="font-size: small;"></span>
<span style="font-size: small;">അതേസമയം, മുസ്ലിംകളുടെ നേര്‍ക്ക് അമ്പുതൊടുക്കാന്‍ ലഭിച്ച അവസരം വെറുതെ കളഞ്ഞുകുളിക്കാന്‍ ഇടതുപക്ഷവും തയ്യാറായിരുന്നില്ല. അധികാരം നിലനിര്‍ത്താന്‍ മതനിരപേക്ഷ രാഷ്ട്രീയത്തെ ബലികൊടുക്കുകയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അസന്ദിഗ്ധമായ അഭിപ്രായം. ന്യൂനപക്ഷ സമുദായങ്ങളുടെ പേരിലുള്ള വിലപേശലിനു മുന്നില്‍ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും അടിക്കടി കീഴടങ്ങുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലീഗിന്റെ അഞ്ചാംമന്ത്രിപ്രശ്നമെന്നു പിണറായി ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ സ്റ്റാര്‍ പെര്‍ഫോമറായ അച്യുതാനന്ദന്റെ നിലപാട് സുകുമാരന്‍നായരുമായി യോജിക്കുന്നതായിരുന്നു. അഞ്ചാംമന്ത്രി സംസ്ഥാനത്തെ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്നു വി.എസ്. അച്യുതാനന്ദനും ആശങ്കപ്പെട്ടു. ഭരണം നിലനിര്‍ത്താന്‍ 'ആപ്പകളെയും ഊപ്പ'കളെയും കൂടെക്കൂട്ടേണ്ട അവസ്ഥയാണ് യു.ഡി.എഫിനുള്ളതെന്നു പോലും വി.എസ്. കുറ്റപ്പെടുത്തി. 'ആപ്പകളും ഊപ്പ'കളും മുസ്ലിംലീഗാണോ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. </span><br />
<span style="font-size: small;"><br /></span>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiPqnf2BJigQYlu7YTmumOe-T3sA-oRdTj78bwBL3OWgAaDMpm7JHW7H2yTX0P_zGxDarcxQLmanoZhidVdRhrcO2DyUdxXmIxWab5LXr_k8P_7ultmGyki9hC9tt8JbxAwV1sB3GI30A/s1600/3499673668_IndianAirForceMuktiBahini2-copy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a><span style="font-size: small;">കേരളചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാവാത്ത തരത്തില്‍ ന്യൂനപക്ഷസംഘടനകള്‍, പ്രത്യേകിച്ച് മുസ്ലിംസംഘടനകള്‍ വര്‍ഗീയവാദത്തിന്റെ പേരില്‍ ആരോപണങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. വര്‍ഗീയത പലപ്പോഴും മുസ്ലിം സംഘടനകള്‍ക്കുമേല്‍ ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അത് ഏറ്റവും ശക്തമാവുന്നതു മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ടാണ്. കോഴിക്കോട് സര്‍വകലാശാലയുടെ ആസ്ഥാനം മലപ്പുറത്തെത്തിക്കുന്നതിനു പിന്നിലും കനത്ത വര്ഗീയപക്ഷപാതം ആരോപിക്കപ്പെട്ടു. കേരളത്തിലുണ്ടായ വര്‍ഗീയലഹളകളുടെ പേരില്‍ പല സംഘടനകളും മതംതന്നെയും ആക്ഷേപിക്കപ്പെട്ടിരുന്നെങ്കിലും അധികാരം പങ്കുപറ്റുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമ്പോഴാണ് അത് ഏറ്റവും രൂക്ഷമാവുന്നത്. അഞ്ചാംമന്ത്രിപ്രശ്നവും സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കലുമൊക്കെ ഇത്തരത്തില്‍ വമ്പിച്ച ചര്‍ച്ചകള്‍ക്കു കാരണമായ വിഷയങ്ങളാണ്. </span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirw26dIm-17vKKOcS-rPRYED4R1Y7-RfEzduqk-URENVSpUUAr7c7to95OVpf607dwvdOeV4-Iihbw8zpPlqpx5X6BZYjCb0b5vMj_iujk5BjfF9Fqi-bDeQ4axPODr3xXFKQjTO_ffd8/s1600/ch_the_great.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirw26dIm-17vKKOcS-rPRYED4R1Y7-RfEzduqk-URENVSpUUAr7c7to95OVpf607dwvdOeV4-Iihbw8zpPlqpx5X6BZYjCb0b5vMj_iujk5BjfF9Fqi-bDeQ4axPODr3xXFKQjTO_ffd8/s200/ch_the_great.jpg" width="162" /></a><span style="font-size: small;"><br /></span>
<span style="font-size: small;">യഥാര്‍ഥത്തില്‍ മുസ്ലിംകള് അത്യാര്‍ത്തിക്കാരായി മാറിയിട്ടുണ്ടെന്നും അവര്‍ അമുസ്ലിംകളുടെ വിഭവങ്ങള്‍ അന്യായമായി കൈയടക്കുന്നുവെന്നുമുള്ള ചിന്ത ഹൈന്ദവസംഘടനകള്‍ മാത്രം പങ്കുവയ്ക്കുന്നതല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. തെരുവില്‍ നാം കണ്ടുമുട്ടുന്ന സാധാരണക്കാര്‍ പോലും ഉറച്ചുവിശ്വസിക്കുന്നിടത്തോളം ആ ചിന്ത വളര്‍ന്നുകഴിഞ്ഞു. മറ്റുള്ളവരുടെ അവകാശങ്ങള്‍ കൂടി തട്ടിയെടുക്കുന്ന കുടിലബുദ്ധിക്കാരായ ഒരു കൂട്ടമാണോ മുസ്ലിംസമുദായമെന്ന ചോദ്യത്തെ അഭിമുഖീകരിക്കാതെ ജനാധിപത്യവിശ്വാസികള്‍ക്കും ഇനി മുന്നോട്ടുപോവാനാവില്ല. ആ ചോദ്യങ്ങളാവട്ടെ, സെക്കുലറിസത്തെയും വര്‍ഗീയതയെയും ന്യൂനപക്ഷങ്ങളെയും കുറിച്ചുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രപരമായ ധാരണകളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടു ചരിത്രത്തിലാണ് അതിന്റെ വേരുകള്‍ നാം തിരയേണ്ടത്. </span><br />
<span style="font-size: small;"><br /></span>
<br />
<div style="color: #274e13;">
<span style="font-size: large;">സെക്കുലറിസവും വര്‍ഗീയതയും</span></div>
<span style="font-size: small;"><br /></span>
<span style="font-size: small;">ലോകത്തിലെ മറ്റിടങ്ങളെപ്പോലെത്തന്നെ സ്വന്തം ചരിത്രത്തില്‍ കാലൂന്നിക്കൊണ്ടാണ് ഇന്ത്യയിലും മതേതരസങ്കല്പ്പങ്ങള് രൂപംകൊണ്ടത്. യൂറോപ്യന്‍ ചരിത്രത്തിലെ മതേതരമൂല്യങ്ങളില്നിന്നു തികച്ചും വ്യത്യസ്തമായാണ് അതു വളര്‍ന്നുവന്നത്. ചരിത്രം, കല, മാധ്യമങ്ങള്‍ എന്നിങ്ങനെ പൊതുസമൂഹത്തെ സ്വാധീനിക്കുന്ന വിവിധ വ്യവഹാരങ്ങള്‍ ഈ പ്രക്രിയയില്‍ പങ്കുവഹിച്ചു. യൂറോപ്യന്‍ സെക്കുലറിസത്തിന്റെ മൂശയില്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നേതൃനിരയാല്‍ വികസിപ്പിക്കപ്പെട്ടതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യസമരമെങ്കിലും സ്വന്തമായ ഒരു ഭരണഘടനയ്ക്കു രൂപം കൊടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ മതേതരമൂല്യങ്ങള്‍ക്കു സ്വന്തം ഭാഷ്യം എഴുതിച്ചേര്‍ത്തു. ഭരണഘടനാനിര്‍മാണസഭയിലെ ഈ ചര്‍ച്ചകളാണ് ഭാവി ഇന്ത്യയുടെ മതേതരമൂല്യസങ്കല്പ്പങ്ങള്ക്ക് അടിസ്ഥാനമായതെന്നു പറഞ്ഞാല്‍ അതു തെറ്റായിരിക്കില്ല.</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNTrSX0KS-wO8sFm5u5fa2gnrYs0YTV9D4FhAulMeww533mDWWM1ke_5s5KdlxRg1P7r9RD2WTmhkRifwIA79Yoce_err4PIz8DrLknw2dk-dpCCCUI49LmWJHEOOJ0gqp3VkV4gBq3Ps/s1600/IN10_AMBEDKAR_22583e.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNTrSX0KS-wO8sFm5u5fa2gnrYs0YTV9D4FhAulMeww533mDWWM1ke_5s5KdlxRg1P7r9RD2WTmhkRifwIA79Yoce_err4PIz8DrLknw2dk-dpCCCUI49LmWJHEOOJ0gqp3VkV4gBq3Ps/s200/IN10_AMBEDKAR_22583e.jpg" width="140" /></a><span style="font-size: small;"><br /></span>
<span style="font-size: small;"> ബ്രിട്ടിഷ് കൊളോണിയലിസ്റ്റുകളുടെ ഭരണനിര്വഹണപദ്ധതികളെ പ്രതിസ്ഥാനത്തുനിര്‍ത്തുക എന്നതായിരുന്നു ഇന്ത്യന്‍ ദേശീയവാദികളുടെ പൊതുനിലപാട്. ഏതെങ്കിലും മതത്തിന് എന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ പ്രത്യേക പരിഗണന നല്കുന്നതു മതേതരമൂല്യങ്ങള്‍ക്ക് എതിരാണെന്നും കരുതപ്പെട്ടു. ആ അര്‍ഥത്തില്‍ ന്യൂനപക്ഷപരിരക്ഷയുടെ ഭാഗമായി ബ്രിട്ടിഷുകാര്‍ ആവിഷ്കരിച്ചിരുന്ന പ്രത്യേക നിയോജകമണ്ഡലങ്ങളടക്കമുള്ള വിവിധ പദ്ധതികള്‍ ബ്രിട്ടിഷുകാരുടെ 'വിഭജിക്കുക, ഭരിക്കുക' എന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന് അവര്‍ ആത്മാര്‍ഥമായും വിശ്വസിച്ചു. വിവിധ വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കുകയും അവരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ദേശീയതയ്ക്കു ഹാനികരമാണെന്നുമായിരുന്നു വിലയിരുത്തല്‍. പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും പാര്‍ലമെന്റേറിയനുമായിരുന്ന പി.എസ്. ദേശ്മുഖ് പറഞ്ഞതു ന്യൂനപക്ഷവും ന്യൂനപക്ഷതാല്പ്പര്യവും എന്നതു ബ്രിട്ടിഷുകാരുടെ സൃഷ്ടിയാണ് എന്നാണ്. </span><br />
<span style="font-size: small;"><br /></span>
<span style="font-size: small;">ന്യൂനപക്ഷപരിരക്ഷയെ വര്‍ഗീയതയുമായി കൂട്ടിക്കെട്ടിയാണു ദേശീയവാദികള്‍ പരിഗണിച്ചത്. അത്തരം പരിരക്ഷകള്‍ വര്‍ഗീയതയാണെന്നും കൊളോണിയല്‍ കാലഘട്ടത്തിലെ അവശിഷ്ടങ്ങളാണെന്നും അവര്‍ കണക്കാക്കി. അതു പൗരനെ സ്വതന്ത്രനായ വ്യക്തിയില്‍നിന്നു മതകീയനായ വ്യക്തിയായി താഴ്ത്തുന്നുവെന്നാണ് അവരുടെ വാദം.</span><br />
<span style="font-size: small;"><br /></span>
<span style="font-size: small;">മതേതരത്വം എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും മതത്തോടു ഭരണകൂടത്തിനു ശത്രുതയില്ലാതിരിക്കുക എന്നതു മാത്രമാണ്. നിയമനിര്‍മാണസഭാ ചര്‍ച്ചകള്‍ക്കിടയില്‍ പാര്‍ലമെന്റേറിയനും പിന്നീടു ജനസംഘം നേതാവുമായിരുന്ന കെ.എം. മുന്‍ഷി പറഞ്ഞു: ''മതവിരുദ്ധമെന്ന നിലയിലല്ല നമ്മുടെ രാജ്യം സെക്കുലറായിരിക്കുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഏതെങ്കിലും മതത്തിനു രാഷ്ട്രം മുന്‍ഗണന നല്കുകയില്ല. ആ അര്‍ഥത്തിലുള്ള ഒരു വിഭാഗമായി അതു മതത്തെ തിരിച്ചറിയുകയുമില്ല.'' മതത്തെ സംബന്ധിച്ചും സെക്കുലറിസത്തെ സംബന്ധിച്ചുമുള്ള ഇത്തരം അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതു ന്യൂനപക്ഷങ്ങള്ക്കുവേണ്ട പരിരക്ഷകളെക്കുറിച്ചുള്ള ചര്ച്ചാവേളയിലായിരുന്നെന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. </span><br />
<span style="font-size: small;"><br /></span>
<span style="font-size: small;">ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ ഹൈന്ദവവാദികളുടേതുമായി ഒത്തുപോവുന്നുവെന്നതാണ് ഏറെ കൗതുകകരം. 1949 മെയ് 11നു നടന്ന ഭരണഘടനാസഭയുടെ ഉപദേശക സമിതി യോഗത്തില്‍ അറിയപ്പെടുന്ന ഹൈന്ദവപക്ഷപാതിയായ വല്ലഭ് ഭായ് പട്ടേല്‍ പറഞ്ഞു: ''മതന്യൂനപക്ഷങ്ങള്‍ക്കു സീറ്റുകള്‍ സംവരണം ചെയ്യുന്നത് മതേതരജനാധിപത്യരാഷ്ട്രത്തിനു വിരുദ്ധമാണ്. പ്രത്യേക നിയോജകമണ്ഡലങ്ങളടക്കമുള്ള ന്യൂനപക്ഷപരിരക്ഷാ പദ്ധതികള്‍ രാജ്യത്തു വിഭജനവാദത്തിനു വഴിവയ്ക്കും.'' മെയ് 25നു ചേര്‍ന്ന തുടര്‍യോഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''നമ്മുടെ രാജ്യത്തു ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല. ഇന്ത്യ ഒരൊറ്റ സമൂഹമാണ്.'' ദേശീയവാദിയും സോഷ്യലിസ്റ്റുമായ നെഹ്റുവിന്റെ അഭിപ്രായവും വ്യത്യസ്തമായിരുന്നില്ല. സംവരണപദ്ധതികള്‍ ഇല്ലാതാവുന്നതു ന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവര്‍ക്കു നല്ലതാണെന്ന അഭിപ്രായക്കാരനായിരുന്നു നെഹ്റു. അതു രാഷ്ട്രത്തിനു മാത്രമല്ല, ലോകത്തിനും നല്ലതാണെന്ന് നെഹ്റു കരുതി (ഷെഫാലി ഝാ ഉദ്ധരിച്ചത്).</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCqpFlbVWtBZnrd2jhq4g93ViHaB_A1-jvWSo4uA7GlFapBnUhSlN3ThuvG47G6OOWWg6q5bHMqF_SoQGPRxc2X6xbbG4IeEbK1ojjjgZW26dunfODYRA_BTJvtFc9gFPhidoEtwbLqu0/s1600/the-constitution-of-india-21.png" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCqpFlbVWtBZnrd2jhq4g93ViHaB_A1-jvWSo4uA7GlFapBnUhSlN3ThuvG47G6OOWWg6q5bHMqF_SoQGPRxc2X6xbbG4IeEbK1ojjjgZW26dunfODYRA_BTJvtFc9gFPhidoEtwbLqu0/s200/the-constitution-of-india-21.png" width="153" /></a><span style="font-size: small;"><br /></span>
<br />
<span style="font-size: small;">ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്നതിനെ വര്‍ഗീയതയായി കണക്കാക്കിയ ദേശീയവാദികള്‍ അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനൊരുങ്ങിയ അധഃകൃതരെ(അങ്ങനെയാണ് ദലിതരെ ആ കാലഘട്ടത്തില്‍ വ്യവഹരിച്ചുപോന്നത്) സ്വാര്ഥരായാണു വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യന്‍ ദേശീയവാദികളുടെ ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി പറഞ്ഞുകൊണ്ട് അംബേദ്കര്‍ എഴുതി: ''ഭൂരിപക്ഷങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു ന്യൂനപക്ഷങ്ങളെ ഭരിക്കാന്‍ ദൈവികമായ അവകാശമുണ്ടെന്നാണു കരുതപ്പെടുന്നത്. അധികാരം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ അവകാശവാദങ്ങളും വര്‍ഗീയതയായി വിലയിരുത്തപ്പെടുകയാണ്. ഭൂരിപക്ഷത്തിന്റെ അധികാരം വകവച്ചുകൊടുക്കുകയെന്നതിനെയാണ് ദേശീയത എന്നു പറയുന്നത്'' (നിയമനിര്‍മാണസഭാ ചര്‍ച്ചകള്‍, സെലക്റ്റഡ് ഡോക്യുമെന്റ്). ഇത്തരത്തില്‍ വിഭാവനം ചെയ്യപ്പെട്ട ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു ധൈഷണികപദ്ധതിയിലൂന്നിയാണു പിന്നീട് ഇന്ത്യയില്‍ മതേതരചിന്തതന്നെ വികസിക്കപ്പെട്ടത്. </span><br />
<span style="font-size: small;"><br /></span>
<br />
<div style="color: #274e13;">
<span style="font-size: large;">ന്യൂനപക്ഷങ്ങള്‍ സാംസ്കാരികഘടകങ്ങളെന്ന നിലയില്‍</span></div>
<span style="font-size: small;"><br /></span>
<span style="font-size: small;">ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സാംസ്കാരികവ്യവസ്ഥ എന്ന നിലയില്‍ മാത്രം മനസ്സിലാക്കുന്നു എന്നതാണ് ഇന്ത്യന്‍ മതേതരവ്യവഹാരത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ രൂപപ്പെട്ട രാഷ്ട്രീയസംഭവവികാസങ്ങളോടു ദേശീയവാദികള്‍ എടുത്ത സമീപനങ്ങളില്‍ ഇവയുടെ അംശങ്ങള്‍ കാണാന്‍ കഴിയും. 1905ലെ ബംഗാള്‍ വിഭജനം അത്തരമൊരു സന്ദര്‍ഭമായിരുന്നു. വളര്‍ന്നുവരുന്ന സ്വാതന്ത്ര്യസമരത്തെ തല്ലിക്കൊഴിക്കാനുള്ള ബ്രിട്ടിഷ് ഗൂഢാലോചനയെന്നാണു ബംഗാള്‍ വിഭജനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വിവരിക്കപ്പെടുന്നത്. പാകിസ്താന് രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന പാകിസ്താന് അഥവാ ഇന്ത്യാവിഭജനം എന്ന പ്രശസ്ത കൃതിയില്‍ അംബേദ്കര്‍ എഴുതി: ''കിഴക്കന്‍ ബംഗാളില്‍ ഒരു മുസ്ലിം സംസ്ഥാനം രൂപവല്‍കരിക്കാനുള്ള ഉദ്യമമായിരുന്നു ഇത്. എന്നാല്‍ 1911 ല്‍ ബ്രിട്ടിഷുകാര്‍ ഹിന്ദുക്കളുടെ എതിര്‍പ്പുമൂലം ഈ വിഭജനം റദ്ദാക്കി. സ്വന്തം താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലരായിരുന്ന മുസ്ലിംകളുടെ അഭിലാഷത്തെ കണക്കിലെടുക്കാതെ ഹിന്ദുക്കള്‍ ഈ വിഭജനത്തെ എതിര്‍ക്കുകയുണ്ടായി.'' </span><br />
<span style="font-size: small;"><br /></span>
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiPqnf2BJigQYlu7YTmumOe-T3sA-oRdTj78bwBL3OWgAaDMpm7JHW7H2yTX0P_zGxDarcxQLmanoZhidVdRhrcO2DyUdxXmIxWab5LXr_k8P_7ultmGyki9hC9tt8JbxAwV1sB3GI30A/s1600/3499673668_IndianAirForceMuktiBahini2-copy.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="195" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiPqnf2BJigQYlu7YTmumOe-T3sA-oRdTj78bwBL3OWgAaDMpm7JHW7H2yTX0P_zGxDarcxQLmanoZhidVdRhrcO2DyUdxXmIxWab5LXr_k8P_7ultmGyki9hC9tt8JbxAwV1sB3GI30A/s320/3499673668_IndianAirForceMuktiBahini2-copy.jpg" width="320" /></a></td></tr>
<tr><td class="tr-caption" style="text-align: center;">Add caമുക്തിബാഹിനി വൈമാനികരും ഇന്ത്യന്‍ സൈനികരും </td></tr>
</tbody></table>
<span style="font-size: small;">സത്യത്തില്‍ അതൊരു വിരോധാഭാസമായിരുന്നെന്ന് അന്നാരും കരുതിയിരിക്കില്ല. പിന്നീട് അറുപതുകൊല്ലത്തിനുശേഷം 1971ലാണ് ആ ഐറണി പൂര്‍ണമാവുന്നത്. കിഴക്കന്‍ പാകിസ്താനില്‍ ഭാഷാകലാപം കൊടുമ്പിരിക്കൊള്ളുകയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടു ദേശീയപ്രസ്ഥാനം ശക്തിപ്രാപിക്കുകയും ചെയ്തതോടെ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇടപെട്ടു. ഒരു രാഷ്ട്രമെന്ന നിലയില്‍ നിലനില്‍ക്കാനുള്ള കിഴക്കന്‍ പാകിസ്താന്റെ അവകാശങ്ങളെ വകവച്ചുകൊടുത്ത ഇന്ത്യ ഒളിഞ്ഞും തെളിഞ്ഞും അവിടത്തെ സ്വാതന്ത്ര്യസമരത്തെ ആളും അര്‍ഥവും നല്കി സഹായിച്ചു. ഇന്ത്യയുടെ രഹസ്യാമ്പേഷണ ഏജന്‍സികളും സൈന്യവും പ്രശ്നത്തില്‍ സജീവമായിത്തന്നെ ഇടപെട്ടു. ഒടുവില്‍ 1971 ല്‍ കിഴക്കന്‍ പാകിസ്താന് പാകിസ്താനില്‍നിന്നു വേര്‍പെട്ടു സ്വതന്ത്രരാജ്യമായി. 1905ല്‍ ബംഗാളിന്റെ കിഴക്കന്‍ദേശത്തെ ദരിദ്രരും കര്‍ഷകരുമായ ജനതയുടെയും അവര്‍ക്കു രാഷ്ട്രീയനേതൃത്വം നല്‍കിയിരുന്ന മുസ്ലിം-മധ്യവര്ഗനേതൃത്വത്തിന്റെയും വ്യാപാരികളുടെയും ദേശീയതാല്‍പ്പര്യത്തിന്റെ ഭാഗമായിരുന്നു ബംഗാള്‍വിഭജനം, അന്നതിനെ പല്ലും നഖവുംകൊണ്ട് എതിര്‍ത്തു തോല്‍പ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെതന്നെ കാര്‍മികത്വത്തില്‍ പൂര്‍ത്തിയായി (ഒരു മധുരപ്രതികാരം! കഴ്സണ്‍പ്രഭു തന്റെ കുഴിമാടത്തില്‍ അലറിച്ചിരിക്കുന്നുണ്ടോ?). ഒരു ഐറണി എന്നതിനേക്കാള്‍ ഇന്ത്യന്‍ ദേശീയവാദചിന്തയില് ചരിത്രപരമായി ഉള്ളടങ്ങിയിട്ടുള്ള മുന്‍വിധികളെയും ശീലങ്ങളെയും വെളിപ്പെടുത്തുന്നുവെന്ന നിലയിലാണ് അംബേദ്കറുടെ നേരത്തേ പറഞ്ഞ വിലയിരുത്തലുകള്‍ ശ്രദ്ധേയമാകുന്നത്. </span><br />
<span style="font-size: small;"><br /></span>
<span style="font-size: small;">വൈയക്തികതലങ്ങളില്‍ സ്വന്തം മതനിയമങ്ങള്‍ പരിപാലിക്കാന്‍ അനുവദിച്ചുകൊടുക്കുന്ന ഭരണഘടന അത്തരം ഗ്രൂപ്പുകളുടെ രാഷ്ട്രീയ-സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആവശ്യങ്ങളെ വര്‍ഗീയവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്ന പേരില്‍ തള്ളിക്കളഞ്ഞു. പത്തുവര്‍ഷത്തേക്കെങ്കിലും ആനുപാതിക ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണസഭയിലേക്കു പ്രതിനിധികളെ തിരഞ്ഞടുക്കുന്നതിനുള്ള അവകാശം ന്യൂനപക്ഷങ്ങള്‍ക്കു നല്‍കണമെന്ന നിര്‍ദേശം ആദ്യഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതേ ആരോപണത്തിന്റെ പേരില്‍ പിന്നീടത് ഉപേക്ഷിക്കുകയും അത്തരം പരിരക്ഷകള്‍ ദലിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ആരോഗ്യകരമായ ദേശീയജീവിതത്തിനു ന്യൂനപക്ഷപരിരക്ഷകള് ഗുണം ചെയ്യില്ലെന്നായിരുന്നു വാദം. സാംസ്കാരികസ്വത്വങ്ങളെന്ന നിലയില്‍ മുസ്ലിം പ്രശ്നത്തെ പരിഗണിക്കുന്നതിനെതിരേ ന്യൂനപക്ഷസംഘടനകള്‍ക്കിടയില്‍ നിന്നുതന്നെ അങ്ങേയറ്റത്തെ പ്രതികരണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അഖിലേന്ത്യാ പിന്നാക്ക മുസ്്ലിം മോര്‍ച്ച (അഹഹ ശിറശമ യമരസംമൃറ ാൗഹെശാ ാീൃരവമ അകആങങ) അത്തരമൊരു സംഘടനയാണ്. 1994ല്‍ രൂപംകൊണ്ട ഈ സംഘടന വ്യക്തിനിയമങ്ങളും ബാബരിമസ്ജിദ് പോലുള്ള പ്രശ്നങ്ങളും ഉയര്‍ത്തി മുസ്ലിംപ്രശ്നത്തെ കാതലായ പ്രശ്നങ്ങളില്‍നിന്നു വഴി തിരിച്ചുവിടുന്നുവെന്നു 'സവര്‍ണ മുസ്ലിം മതനേതാക്കന്മാരെ'യും മുസ്ലിം സംഘടകളെയും കുറ്റപ്പെടുത്തിയിരുന്നു. പിന്നാക്ക മുസ്ലിംസംവരണത്തിന്റെ പ്രശ്നം പരിഹരിക്കുകയാണെങ്കില്‍ ബാബരിമസ്ജിദ് പ്രശ്നം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അവര്‍ ഒരിക്കല്‍ പ്രഖ്യാപിക്കുകയുണ്ടായി. </span><br />
<span style="font-size: small;"><br /></span>
<br />
<div style="color: #274e13;">
<span style="font-size: large;">പൊതുപ്രവര്‍ത്തകന്റെ ജാതി</span></div>
<span style="font-size: small;"><br /></span>
<span style="font-size: small;">സമൂഹത്തിന്റെ മതേതരഘടനയില് ഉലച്ചിലുണ്ടാവുന്നുവെന്നു കരുതുന്ന പ്രശ്നങ്ങളില്‍ മാത്രമാണു നമ്മുടെ മതേതരവാദികള്‍ ഇടപെടുന്നത്. മതേതരഘടനയ്ക്കെതിരേ എപ്പോഴെങ്കിലും ആക്രമണങ്ങളുണ്ടായാല്‍ അവര്‍ ഉടന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങും. ആരാധന നടത്താനും മതാചരണത്തിനുമുള്ള അവസരങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ജീവന് കളയാന്‍ പോലും തയ്യാറാവും. മുസ്ലിംകള്‍ക്കുനേരെയുള്ള, പൊതുവില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ മതേതരത്വത്തിനെതിരേയുള്ള ആക്രമണങ്ങളായും ഭരണഘടനയ്ക്കെതിരേയുള്ള വെല്ലുവിളികളായും അവര്‍ കണക്കാക്കി. ബാബരിമസ്ജിദ് പ്രശ്നം പോലുള്ളവയില്‍ മതേതരവാദികള്‍ സജീവമായി ഇടപെട്ടതിന്റെ രാഷ്ട്രീയപശ്ചാത്തലം അതായിരുന്നു. </span><br />
<span style="font-size: small;"><br /></span>
<span style="font-size: small;">എന്നാല്‍, എപ്പോഴെങ്കിലും ഒരു ന്യൂനപക്ഷസംഘടനാ നേതാവ് സ്വന്തം ജനതയുടെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ട് അവകാശവാദങ്ങള്‍ ഉന്നയിച്ചാല്‍ ഉടന്‍ വര്‍ഗീയവാദ ആരോപണങ്ങള്‍ ഉയരുകയായി. ന്യൂനപക്ഷങ്ങളുടെ സാമൂഹിക-സാമ്പത്തികപ്രശ്നങ്ങള്‍ മതേതരവാദികള്‍ സ്വന്തം മുന്‍കൈയില്‍ ഒരിക്കലും വികസിപ്പിച്ചെടുത്തില്ല. മറ്റുള്ളവരെ അത് ഉന്നയിക്കാനും അനുവദിച്ചില്ല. ആരെങ്കിലും അങ്ങനെ ചെയ്യുകയാണെങ്കില്‍ അതവരുടെ വര്ഗീയതാല്പ്പര്യങ്ങളെക്കൊണ്ടാണെന്നു വിശദീകരിക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നില്ക്കും. അച്യുതാനന്ദനും പിണറായിയും വിഷ്ണുനാഥ് എം.എല്‍.എയുമടക്കമുള്ള മതേതരക്കാര്‍ ചെയ്യുന്നതും അതുതന്നെ. അതിന്റെ ചരിത്രപരമായ പശ്ചാത്തലമാണു നാം നേരത്തേ പരിശോധിച്ചത്. ന്യൂനപക്ഷവിഭാഗങ്ങള്‍ സ്വന്തം രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നതിനെ വര്‍ഗീയതയായി വിലയിരുത്തുന്ന മതേതരവാദി ഭരണഘടനയുടെ തത്ത്വസംഹിതയ്ക്കനുസരിച്ചാണ് അതു ചെയ്യുന്നതെന്നതാണ് ഏറ്റവും രസകരം. അതും ലോകത്തില്‍ ഏറ്റവും മതേതരസ്വഭാവമുള്ളതെന്നു കരുതപ്പെടുന്ന ഒരു ഭരണഘടനയുടെ പേരില്‍. ആ അര്‍ഥത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍ പുനപ്പരിശോധിക്കാനും ഭരണഘടനാമൂല്യങ്ങളില്നിന്നു വിമോചിപ്പിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. മതേതരവാദികളുടെ അടിയന്തരകടമയും അതുതന്നെ. </span><br />
<span style="font-size: small;"><br /></span></div>
ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-43315970894125744442011-11-10T03:37:00.000-08:002011-11-10T03:43:49.639-08:00മോഡിയുടെ 56 ഇഞ്ച് ദേശീയത<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdwb2dCB6TCMcN50mT6YPBtZiE7b3vxtcJw0T8jM3MS6EOBk-H-1ks4jivVwpL_TkeeZJg6HvsFKWRz4VXhuKU3ZOIRydxtXhXIfvEPySO5GZrvwZj_9SO0SzrxDF1028_Nn7_EvTUrqw/s1600/06modi.jpg"><img style="margin: 0px auto 10px; display: block; text-align: center; cursor: pointer; width: 200px; height: 162px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdwb2dCB6TCMcN50mT6YPBtZiE7b3vxtcJw0T8jM3MS6EOBk-H-1ks4jivVwpL_TkeeZJg6HvsFKWRz4VXhuKU3ZOIRydxtXhXIfvEPySO5GZrvwZj_9SO0SzrxDF1028_Nn7_EvTUrqw/s200/06modi.jpg" alt="" id="BLOGGER_PHOTO_ID_5673331387782454018" border="0" /></a><br />2000ത്തോളം മരണങ്ങള്. കിടപ്പാടം നഷ്ടപ്പെട്ട 1.5ലക്ഷം ജനങ്ങള്‍, സംസ്ഥാനത്താകമാനം 22ഓളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം തള്ളി നീക്കുന്ന 30000ത്തോളം നിരാലംബരായ മനുഷ്യര്‍. ഇതത്രയും അവശേഷിപ്പിച്ചുകൊണ്ടാണു ഗുജറാത്ത് കലാപം അവസാനിച്ചത്. ലോകവ്യാപകമായി അപലപിക്കപ്പെട്ട ഈ മനുഷ്യക്കുരുതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. 2001 ഒക്ടോബറില്‍ മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേല്‍ രാജിവെച്ചതിന്റെ ഒഴിവില്‍ മോഡി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ട് അപ്പോഴേക്കും ഒരു വര്‍ഷം പിന്നിട്ടതേ ഉണ്ടായിരുന്നുളളൂ.<br /><br />ഗുജറാത്തില്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നു അതു റിപ്പോര്‍ട്ടു ചെയ്യാനായി സംസ്ഥാനത്തെത്തിയ ദേശീയ പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ മോഡിയുടെ തെരഞ്ഞെടുപ്പു റാലികളില്‍ വലിയ ആവേശമൊന്നും കാണുന്നില്ലെന്നു തങ്ങളുടെ പത്രആസ്ഥാനത്തേക്കു റിപോര്‍ട്ടയച്ചു. ഒരു സെന്ററില്‍നിന്നു അടുത്ത സെന്ററിലേക്കു ലക്ഷ്വറി ബസില്‍ മോഡിയെ അനുഗമിക്കുന്ന പ്രവര്‍ത്തകരാണ് തടിച്ചുകൂടുന്നവരില്‍ അധികം പേരുമെന്ന് ഒരു ദേശീയ പത്രത്തിന്റെ റിപോര്‍ട്ടര്‍ എഴുതി. ഇക്കുറി ഇലക്ഷനില്‍ വലിയ കാര്യമൊന്നുമില്ലെന്നു ബി.ജെ.പി. തന്നെ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഘടിച്ചു നില്ക്കുന്ന കേശുഭായ് പട്ടേലിന്റെ അനുചരന്മാരും പട്ടേല്‍ വിഭാഗവും ഇക്കുറി ബി.ജെ.പിയെ കൈവിടുമെന്ന് വിമര്‍ശകര്‍ ആശ്വസിച്ചു. പ്രചരണത്തിന്റെ ഭാഗമായി നടന്ന ഗൗരവ് യാത്രയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളെ പരാമര്‍ശിച്ചുകൊണ്ടു കോപാകുലാനായി മോഡി പറഞ്ഞു. ''നാം എന്തു ചെയ്യും ? നമുക്ക് കുട്ടികളെ ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങാനാകുമോ? നാം അഞ്ചാണെങ്കില്‍ അവര്‍ ഇരുപത്തഞ്ചാണ്. ഇങ്ങനെ കുട്ടികളെ ഉണ്ടാക്കുന്ന ഇക്കൂട്ടരെ നാം പാഠം പഠിപ്പിക്കും.'' ഈ പ്രസ്താവന രാജ്യത്താകമാനം വലിയ വിവാദത്തിനു തുടക്കമിട്ടു. ഇതും മോഡിയുടെ വിജയസാദ്ധ്യതയില്‍ മങ്ങലേല്‍പ്പിക്കുമെന്നായിരുന്നു പൊതുവിലയിരുത്തല്‍.<br />എന്നാല്‍ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയും വകവെക്കാതെ ഡിസംബറില്‍ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ബി.ജെ.പി 182 സീറ്റില്‍ 127ഉം നേടി ഒന്നാമതെത്തി. തൊട്ടുമുമ്പു നടന്ന 1998ലെ ഇലക്ഷനില്‍ കേശുഭായ് പട്ടേലിനു 117 സീറ്റേ നേടാനായിരുന്നുള്ളൂ. സീറ്റിന്റെ മാത്രമല്ല, ലഭിച്ച വോട്ടിന്റെ കണക്കനുസരിച്ചും 2002 മുന്നിലായിരുന്നു. 5ശതമാനത്തിന്റെ വര്‍ദ്ധന!<br /><br />എന്തുകൊണ്ടാണു ഇത്രയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടും നരേന്ദ്രമോഡി സര്‍ക്കാരിനു അധികാരത്തിലേക്കു തിരികെയെത്താനായത്? അതും കേശുഭായി പട്ടേല്‍( ബൈ ഇലക്ഷനില്‍ തോറ്റതിനെത്തുടര്‍ന്നായിരുന്നു കേശുഭായ് പട്ടേലിനു സ്ഥാനം ഒഴിയേണ്ടിവന്നത്) സ്ഥാനമൊഴിഞ്ഞു ഒരു കൊല്ലത്തിനുള്ളില്‍. നരേന്ദ്രമോഡിയുടെ സവിശേഷമായ വ്യക്തിത്വാവിഷ്ക്കാരങ്ങള്‍ക്ക് ഈ പ്രതിഭാസത്തില്‍ എന്തുപങ്കാണു വഹിക്കുന്നതെന്ന് പരിശോധിക്കുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.<br /><br /><span style="font-weight: bold; color: rgb(255, 102, 102);">വിശ്വാസ്യത നഷ്ടപ്പെടുന്ന സ്റ്റേറ്റ്</span><br /><br />സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയെ സംബന്ധിച്ച് 80കള്‍ സവിശേഷ പ്രാധാന്യമുള്ളതായിരുന്നു.<br />രാജ്യം പ്രാദേശികശക്തികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ബലാബലങ്ങള്‍ക്കു വേദിയായത് ഇക്കാലത്താണ്. ആദ്യകാലത്ത് കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ഇത്തരം പ്രവണതകള്‍ ഒതുങ്ങിനിന്നപ്പോള്‍ 80 ആയപ്പോഴെക്കും പഞ്ചാബു പോലുള്ള സംസ്ഥാനങ്ങളിലേക്കു കൂടി അതു വ്യാപിച്ചു. ചരിത്രപരമായ കാരണങ്ങളാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അസ്വസ്ഥതകള്‍ ഇന്ത്യയുടെ പൊതുമനസ്സാക്ഷിയെ (അങ്ങനെ ഒന്നുണ്ടെങ്കില്‍) വല്ലാതൊന്നും സ്വാധീനിച്ചിരുന്നില്ല. കാശ്മീരിന്റെ കാര്യത്തിലാണെങ്കില്‍ എന്നും ഒരു പുറംരാജ്യം എന്ന അവസ്ഥ തുടക്കം മുതല്‍ അതു നിലനിര്‍ത്തിവരുകയും ചെയ്തിരുന്നു. അത്തരം പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയില്‍ തന്നെ നിലയുറപ്പിച്ചിരുന്ന പഞ്ചാബില്‍ നിന്നുതന്നെ വെടിപൊട്ടിയപ്പോള്‍ അധികാരത്തിന്റെ സൂക്ഷിപ്പുകാരും ഗുണഭോക്താക്കളുമായിരുന്ന മധ്യവര്‍ഗം പരിഭ്രാന്തിയിലേക്കു കൂപ്പുകുത്തി. പഞ്ചാബു പോലുള്ള ദേശീയതാവാദങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ കേന്ദ്രയുക്തിയെത്തന്നെയായിരുന്നു ചോദ്യം ചെയ്തത്. ഒരു ഒസ്യത്തു പോലെ രാജ്യത്തിന്റെ അധികാരം പൈതൃകമായി ലഭിച്ച ഇന്ദിരാഗാന്ധിയെപ്പോലുള്ള ഒരു നേതാവുതന്നെ വധിക്കപ്പെട്ടപ്പോള്‍ ഈ പരിഭ്രാന്തി അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി.<br /><br />ഇക്കാലത്ത് മറ്റൊന്നു കൂടി സംഭവിച്ചു. 80കളുടെ അവസാനമായപ്പോഴെക്കും ഇന്ത്യന്‍ അധികാരഘടനയും ജാതിയുമായുള്ള ബന്ധം തെരുവുകളില്‍ പോലും ചോദ്യംചെയ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ജാതിവിരുദ്ധതയിലൂന്നിക്കൊണ്ടുള്ള ചര്‍ച്ചകളും പോരാട്ടങ്ങളും കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലം ശബ്ദമുഖരിതമായി. അതിനു സമാന്തരമായാണ് സവര്‍ണ വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചു കുലുക്കിയ മണ്ഡല്‍വിരുദ്ധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ കുത്തക കൈയടക്കിയിരിക്കുന്ന ബുദ്ധിജീവികളും സാമൂഹ്യശാസ്ത്രജ്ഞരും ഇന്ത്യയിലാകമാനം പൊട്ടിപ്പുറപ്പെട്ട ജാതിവിരുദ്ധ സമരങ്ങളെ ഇന്ത്യന്‍ ദേശീതയതക്കെതിരെയുള്ള നീക്കമായോ വിഘടന പ്രവര്‍ത്തനമായോ അവതരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്ന്് ഉമ ചക്രവര്‍ത്തി വിലയിരുത്തിയിട്ടുണ്ട്.<br /><br />എന്നാല്‍ ഈ പൊതു ഇന്ത്യന്‍ അവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സംസ്ഥാനമാണ് ഗുജറാത്ത്. സംസ്ഥാനത്തിന്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തമായ മൂന്നു ഘടകങ്ങള്‍ പ്രഫുല്‍ ബിദ്വായ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരവാസികളായ ബനിയകളും ബ്രാഹ്മണരും ഗ്രാമങ്ങളിലെ കര്‍ഷകരും തമ്മിലുള്ള ഐക്യമാണ് ഒന്നാമത്തേത്. ഇന്ത്യയില്‍ താമസിക്കുന്നവരേക്കാള്‍ മതവാദികളും പിന്തിരിപ്പന്മാരുമായ വിദേശങ്ങളിലെ പ്രത്യേകിച്ചും വടക്കന്‍ അമേരിക്കയിലെ ഗുജറാത്തികളാണ് രണ്ടാമത്തേത്. ജീര്‍ണ്ണിച്ചുപോയ ഗുജറാത്തി സംസ്കാരമാണ് മൂന്നാമത്തേത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പിറവിയെടുക്കാതെ പോയ ദളിത്-പിന്നോക്ക പ്രസ്ഥാനങ്ങള്‍ ഗുജറാത്തിനെ കാലാകാലത്തോളം ഒരു പിന്നോക്കപ്രദേശമായി നിലനിര്‍ത്തി. തമിഴുനാടിനെയും മഹാരാഷ്ട്രയെപ്പോലെയുമുള്ള സംസ്ഥാനങ്ങള്‍ സവര്‍ണ്ണമേധാവിത്വത്തിനെതിരെ പോരാടിയപ്പോള്‍ ഗുജറാത്തില്‍ അത്തരം പ്രസ്ഥാനങ്ങള്‍ക്കൊരിക്കലും വേരോട്ടമുണ്ടായില്ല. യി.പി.യിലും മറ്റും പിന്നോക്ക ദലിത് മുന്നേറ്റങ്ങള്‍ രാഷ്ടീയമണ്ഡലത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഗുജറാത്തിലെ ദലിതര്‍ സവര്‍ണ്ണര്‍ നിന്ദാപൂര്‍വ്വം നീട്ടിക്കൊടുത്ത താഴ്ന്ന ക്ഷത്രിയരെന്ന പദവി ശിരസ്സാവഹിച്ചുകൊണ്ടു ജാതി സമ്പ്രദായത്തിനെതിരെ ആഞ്ഞടിക്കുന്നതിനുള്ള എല്ലാ അവസരവും നഷ്ടപ്പെടുത്തിയെന്നു ഗെയ്ല് ഓംവെത്ത് നിരീക്ഷിക്കുന്നു. ഇങ്ങനെ പ്രാചീനവും പ്രതിലോമകരവുമായ സാമൂഹ്യസംവിധാനമാണ് ഗുജറാത്തില്‍ നിലനിന്നു പോന്നത്.<br /><br />ഇന്ത്യയിലാകമാനം പടര്‍ന്നുപിടിച്ച ജാതിവിരുദ്ധ പ്രാദേശിക നീക്കങ്ങളെ തങ്ങളുടെ സംസ്ഥാനത്തേക്കു കടക്കാതെ ഗുജറാത്തി മധ്യവര്‍ഗം ഫലപ്രദമായി പ്രതിരോധിച്ചുവെങ്കിലും രാജ്യത്തെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ആഘാതത്തില്‍ നിന്ന് അവര്‍ക്കും മുക്തരാകാനായില്ല. രാജ്യാധികാരത്തിന്റെ കേന്ദ്രീകൃത സംവിധാനങ്ങളിലൂണ്ടായ തകര്‍ച്ച അവരിലും ആശങ്കകള്‍ സൃഷ്ടിച്ചു. ഈ രാഷ്ട്രീയ പ്രതിസന്ധിയുടെ പൊതുപശ്ചാത്തലത്തിലാണു മറ്റു പലയിടത്തുമെന്ന പോലെ ഗുജറാത്തിലും ഹൈന്ദവ ദേശീയവാദം തങ്ങളുടെ ഇടം കണ്ടെത്തുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമൂഹ്യഘടനയും മധ്യവര്‍ഗ അരക്ഷിതത്വവും ഈ അധികാരപ്രവേശത്തെ സവിശേഷമാക്കിത്തീര്‍ത്തു. നേരത്തെ സൂചിപ്പിച്ച വിദേശഗുജറാത്തികള്‍ ഇതില്‍ തങ്ങളുടേതായ പങ്കുനിര്‍വഹിക്കുകയും ചെയ്തു. ഈ പ്രതിസന്ധിക്കൊടുവിലാണ് നരേന്ദ്രമോഡി സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു പ്രതീകമായി ഉയര്‍ന്നുവരുന്നത്.<br /><br />കേശുഭായ് പട്ടേലിനെ സ്ഥാനഭ്രഷ്ടനാക്കി 2001ല്‍ മാത്രമാണ് അധികാരത്തിലെത്തുന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ മോഡി അപരിചിതനായിരുന്നില്ല. 1985 ല്‍ കീഴ്ജാതികള്‍ക്കെതിരെ നടന്ന കലാപത്തില്‍ ഇടപെട്ടുകൊണ്ട് മോഡി നേരത്തേത്തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കൈയൊപ്പു പതിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ സോമനാഥ്, അയോധ്യാ യാത്രകളുടെ ചുക്കാന്‍ പിടിച്ചുകൊണ്ട് ബി.ജെ.പിയുടെ ജനറല്‍സെക്രട്ടറിയായിരിക്കെയാണ് മോഡി മുഖ്യമന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെട്ടത്. ഇന്ത്യയിലാദ്യമായാണ് ബ്രഹ്മചര്യം മുഖ്യ വ്രതമായി സ്വീകരിച്ച ഒരു ആര്.എസ്.എസ്. പ്രചാരക് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഏകദേശം ഇതിനു സമാനനായ വാജ്പേയിയെപ്പോലുള്ള ഒരാള്‍ ഇതിനുമുമ്പേ പ്രധാനമന്ത്രി ആയെങ്കിലും കൂട്ടുകക്ഷി സംവിധാനത്തിന്റെ ഭാഗമെന്ന നിലയില്‍ തനതായ രൂപത്തില്‍ ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ നരേന്ദ്രമോഡിയോളം വാജ്പേയ്ക്ക് കഴിയുമായിരുന്നില്ല. കിട്ടിയ അവസരം മോഡി വിട്ടുകളഞ്ഞില്ല. തന്റെ മുന്‍ഗാമികളെ നഷ്പ്രഭരാക്കിക്കൊണ്ട് മോഡി ഗുജറാത്തിനെ തന്റേതായ രീതിയില്‍ ഉടച്ചുവാര്‍ത്തു.<br /><br /><span style="font-weight: bold; color: rgb(255, 0, 0);">ഹിന്ദുക്കളും ലൈംഗികഭീതിയും</span><br /><br />വിഭജനാന്തര കുടിയേറ്റങ്ങള്‍ ഗുജറാത്തില്‍ പഞ്ചാബിനോളം ബാധിച്ചിരുന്നില്ലെങ്കിലും വിഭജനം സൃഷ്ടിച്ച ചെറിയ അസ്വസ്ഥതപോലും കൃത്യതയോടെ സംരക്ഷിക്കുകയോ വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നതില്‍ വലതുപക്ഷ ഹൈന്ദവശക്തികള്‍ ശ്രമിച്ചുപോന്നു. വിഭജനാനന്തരം നടന്ന കൂട്ടക്കൊലളെയും ബലാല്‍സംഘങ്ങളെയും സംബന്ധിച്ച വിവരണങ്ങള്‍ ആര്.എസ്.എസ് ശാഖകളില്‍ നിരന്തരം ആവര്‍ത്തിക്കപ്പെട്ടു. വിഭജനകാലത്തും അതിനുമുന്പും മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടു പോയ ഹിന്ദു പെണ്‍കുട്ടികളെ സംബന്ധിച്ച പ്രമേയം ശാഖാ ചര്‍ച്ചകളില്‍ പതിവായിരുന്നുവെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്്ലിം പുരുഷശരീരങ്ങളുടെ അതിയായ ലൈംഗികോര്‍ജ്ജത്തെ സംബന്ധിച്ച മിത്തുകള്‍ പ്രചരിപ്പിക്കാന്‍ ഇതു കാരണമായി. ഹിന്ദു പുരുഷന്മാര്ക്കിടയില് ഒരു തരം ലൈംഗിക അസൂയയും സ്ത്രീകള്‍ക്കിടയില്‍ ലൈംഗികഭീതിയുമാണ് ഇത് ഉത്പാദിപ്പിച്ചത്. രാജ്യത്തു നടന്ന സെന്‍സസ്-ജനസംഖ്യാ ചര്‍ച്ചകള്‍ മിക്കപ്പോഴും മുസ്ലിങ്ങളുടെ വര്‍ദ്ധിച്ച പ്രജനനശേഷിയെക്കുറിച്ചുള്ള ഭീതി ആളിക്കത്തിച്ചു. പ്രജനനശേഷിയെ ലൈംഗികശേഷിയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാമായിരുന്നു. ചുരുക്കത്തില്‍ ഹിന്ദുത്വതത്വശാസ്ത്രത്തെ സംബന്ധിച്ചെടുത്തോളം മുസ്ലിം പുരുഷശരീരങ്ങള്‍ അസാമാന്യമായ ലൈംഗികതയുടെ ഇരിപ്പിടമെന്നനിലയില്‍ തകര്‍ക്കപ്പെടേണ്ടതും മുസ്ലിം സ്ത്രീശരീരങ്ങല്‍ മുസ്ലിം ജനതയുടെ ഉതാപാദനകേന്ദ്രമെന്ന നിലയില്‍ തുടച്ചുമാറ്റേണ്ടതുമാണ്.<br />2002ലെ ഗുജറാത്ത് കലാപകാലത്ത് വിഭജനകാലത്തുപോലും കാണാത്ത തരത്തില്‍ മുസ്ലിം സ്ത്രീശരീരങ്ങള്‍ ആക്രമിക്കപ്പെടുകയുണ്ടായി. ലൈംഗികാവയവങ്ങള്‍ അക്രമികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് മിക്കവാറും എല്ലാ വസ്തുതാന്വേഷണ സംഘങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മാറിടങ്ങള്‍ ഛേദിക്കുക, ലൈംഗികാവയവങ്ങളില്‍ ഇരുമ്പുദണ്ഡുകള്‍ കുത്തിക്കയറ്റി കൊലചെയ്യുക, കൈക്കുഞ്ഞുങ്ങളെയും ഗര്‍ഭസ്ഥശിശുവിനെപ്പോലും ആക്രമിക്കുക എന്നിവ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. പൗരുഷനഷ്ടത്തിന്റെയും അതു സൃഷ്ടിച്ച അസൂയയുടെയും പ്രകടമായിരുന്നു എങ്ങും. കലാപകാലത്ത് വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ട പ്രചരണ രേഖകള്‍ ഇക്കാര്യം തെളിയിക്കുന്നുണ്ട്. ചുരുക്കത്തില്‍ കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും വെറും ആക്രമണങ്ങളെന്നതിലുപരി ഒരു പ്രത്യയശാസ്ത്ര പ്രകടനം കൂടിയായിരുന്നുവെന്ന് പറയാം. അക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു കവിത ഇതിനു തെളിവാണ്.<br /><meta equiv="Content-Type" content="text/html; charset=utf-8"><meta name="ProgId" content="Word.Document"><meta name="Generator" content="Microsoft Word 11"><meta name="Originator" content="Microsoft Word 11"><link rel="File-List" href="file:///C:%5CDOCUME%7E1%5Cbaburaj%5CLOCALS%7E1%5CTemp%5Cmsohtml1%5C02%5Cclip_filelist.xml"><!--[if gte mso 9]><xml> <w:worddocument> <w:view>Normal</w:View> <w:zoom>0</w:Zoom> <w:punctuationkerning/> <w:validateagainstschemas/> <w:saveifxmlinvalid>false</w:SaveIfXMLInvalid> <w:ignoremixedcontent>false</w:IgnoreMixedContent> <w:alwaysshowplaceholdertext>false</w:AlwaysShowPlaceholderText> <w:compatibility> <w:breakwrappedtables/> <w:snaptogridincell/> <w:wraptextwithpunct/> <w:useasianbreakrules/> <w:dontgrowautofit/> </w:Compatibility> <w:browserlevel>MicrosoftInternetExplorer4</w:BrowserLevel> </w:WordDocument> </xml><![endif]--><!--[if gte mso 9]><xml> <w:latentstyles deflockedstate="false" latentstylecount="156"> </w:LatentStyles> </xml><![endif]--><style> <!-- /* Font Definitions */ @font-face {font-family:ML-Revathi; panose-1:0 0 0 0 0 0 0 0 0 0; mso-font-charset:200; mso-generic-font-family:decorative; mso-font-format:other; mso-font-pitch:variable; mso-font-signature:131 0 0 0 9 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal {mso-style-parent:""; margin:0in; margin-bottom:.0001pt; mso-pagination:widow-orphan; font-size:12.0pt; font-family:"Times New Roman"; mso-fareast-font-family:"Times New Roman";} @page Section1 {size:8.5in 11.0in; margin:1.0in 1.25in 1.0in 1.25in; mso-header-margin:.5in; mso-footer-margin:.5in; mso-paper-source:0;} div.Section1 {page:Section1;} --> </style><!--[if gte mso 10]> <style> /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} </style> <![endif]--> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >Narendra Modi you have fucked the mother of [Muslims] <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >The volcano which was inactive for years has erupted <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >It has burnt the arse of [Muslims] and made them dance nude <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >We have untied the penises which were tied till now <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >Without castor oil in the arse we have made them cry. . . <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >Wake up Hindus, there are still [Muslims] alive around you <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >Learn from Panvad village where their mother was fucked <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >She was fucked standing while she kept shouting <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >She enjoyed the uncircumcised penis <o:p></o:p></span></span></p> <p class="MsoNormal" style=""><span style="font-size:78%;"><span style=";font-family:Arial;font-size:18pt;" >With a Hindu government the Hindus have the power to annihilate [Muslims] <o:p></o:p></span></span></p> <span style="font-size:78%;"><span style=";font-family:Arial;font-size:18pt;" ></span></span><br />(തനിക സര്‍ക്കാര്‍ ഉദ്ധരിച്ചത്) പൗരുഷഭീതിയുടെ തുറന്ന പ്രകടനമാണ് ഈ കവിത. അക്രമികള്‍ക്കു ഒരു ഭരണാധികാരിയെന്ന നിലയില്‍ മോഡി നല്കിയ നിസ്സീമമായ സഹായങ്ങള്‍ മറ്റൊരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത തരത്തിലുള്ള പിന്തുണ അയാള്‍ക്കു നേടിക്കൊടുത്തു. മോഡി മുഖ്യമന്ത്രിയായി ആറുമാസത്തിനകമാണ് ഇതൊക്കെ സംഭവിക്കുന്നത്. ചുരുക്കത്തില്‍ കേശുഭായി പട്ടേലിനു പകരം അധികാരത്തിലെത്തിയ പഴയ മോഡിയായിരുന്നില്ല ഗുജറാത്തു കലാപത്തിനു ശേഷമുള്ള മോഡി.<br /><br /><span style="color: rgb(255, 0, 0); font-weight: bold;">ബ്രഹ്മചര്യവും പൗരുഷവും</span><br />ബ്രഹ്മചര്യവും പൗരുഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഹിന്ദുത്വപ്രത്യയശാസ്ത്ര ധാരണയെക്കുറിച്ചു മനസ്സിലാക്കുമ്പോഴാണു ഗുജറാത്തി സമൂഹത്തില്‍ മോഡിയുടെ സ്വീകാര്യത വെളിപ്പെടുകയുള്ളൂ. വിഭജനത്തിനു ശേഷം പൗരുഷത്തെക്കുറിച്ചുള്ള ഹിന്ദുത്വ ധാരണകള്‍ നിരവധി പരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ദേശീയവും പ്രാദേശികവുമായ തലത്തില്‍ രൂപപ്പെട്ട ചര്‍ച്ചകള്‍, സിനിമയും ടെലിവിഷന്‍ സീരിയലുകളെയും പോലുള്ള ബഹുജനകലാരൂപങ്ങള്‍ എന്നിവയൊക്കെ ഇത്തരം മാറ്റങ്ങളില്‍ പങ്കുവഹിച്ചു. 1991-92ല്‍<br />ദേശീയ ടെലിവിഷനിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട ചാണക്യപോലുള്ള ടി.വി.സീരിയലുകള്‍ എങ്ങിനെ ബ്രഹ്മചാരിയായ ഒരു രക്ഷകനെ സങ്കല്പിച്ചുവെന്ന് ഉമാ ചക്രവര്‍ത്തി എഴുതുന്നുണ്ട്.<br />ഈ സങ്കല്പമനുസരിച്ച് പൗരുഷത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് ബ്രഹ്മചര്യം. ഗാര്‍ഹസ്ഥ്യം/ ബ്രഹ്മചര്യം എന്ന ദ്വന്ദങ്ങളില്‍ പൗരുഷത്തെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ് ബ്രഹമചര്യത്തെ വ്യത്യസ്തമാക്കുന്നത്. ഗൃഹസ്ഥരായ പുരുഷന് ബീജം നഷ്ടപ്പെടുത്തിക്കൊണ്ട് പുരുഷത്വം തന്നെയാണ് നഷ്ടപ്പെടുത്തുന്നത്. മറ്റൊരര്‍ത്ഥത്തില്‍ സ്ത്രൈണതയിയിലേക്കുള്ള പതനം തന്നെ.<br />ഒരാള്‍ അയാളുടെത്തന്നെ ശരീരത്തിനു മുകളില്‍ നടത്തുന്ന ആധിപത്യമാണ് ബ്രഹമചര്യം. ഇത് പുറത്തുനിന്നുള്ള കൊളോണിയലിസം, സെക്കുലറിസം, ആധുനികത തുടങ്ങി എല്ലാ ശക്തികളെയും പ്രതിരോധിക്കാന്‍ അയാളെ പ്രാപ്തനാക്കുന്നു. അതുകൊണ്ടുതന്നെയാണ് പുരുഷന്റെ ബ്രഹമചര്യവും ദേശീയതയും തമ്മില്‍ ഇത്രയേറെ ബന്ധപ്പെട്ടിരിക്കുന്നത്. ഒറ്റവാക്കില്‍ ബ്രഹ്മചര്യം ലൈംഗികകാമനകളുടെ അടിച്ചമര്‍ത്തലല്ല, ലൈംഗിക ഊര്‍ജ്ജത്തെ ദേശീയതയ്ക്കുവേണ്ടി പരിവര്ത്തിപ്പിക്കലാണ്. ഇതിന് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഉദാഹരണങ്ങളിലൊന്ന് മഹാത്മാഗാന്ധിയുടേതാണ്. ശരീരത്തിനു മുകളിലുള്ള സ്വയം നിയന്ത്രണം സ്വകാര്യ പൊതുജീവിതത്തില്‍ ശക്തിപകരുമെന്ന് അ്ദ്ദേഹം വിശ്വസിച്ചു.<br />ഹിന്ദുത്വവാദത്തിന്റെ 19-ാം നൂറ്റാണ്ടിലെ പ്രാമാണികരിലൊരാളായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി ആനന്ദമഠത്തില്‍ രാഷ്ട്രരക്ഷക്കായി തെരഞ്ഞെടുക്കുന്നത് ബ്രഹ്മചാരിയായ നായകനെയാണ്. സ്ത്രീകളുമായുള്ള ചാര്‍ച്ച പൗരുഷത്തെ ചോര്‍ത്തിക്കളയുമെന്നു ബങ്കിംചന്ദ്രന്‍ കരുതി.<br />ബ്രഹമചര്യത്തെക്കുറിച്ചുള്ള ഈ സങ്കല്പത്തില് ഊന്നിയാണ് ആര്.എസ്.എസ് തങ്ങളുടെ തത്വശാസ്ത്രം രൂപപ്പെടുത്തിയത്. ഗൃഹസ്ഥര്‍ക്ക് സംഘത്തില്‍ പ്രവേശനം നിഷേധിക്കുന്നില്ലെങ്കിലും വിവാഹിതര്‍ക്ക് പ്രചാരകരായി പ്രവര്‍ത്തിക്കാനുള്ള അനുമതിയില്ല. 2009പ്പോലും പ്രചാരകര്‍ക്ക് വിവാഹജീവിതം നിഷേധിക്കുന്നതിനെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സര്‍സഘ്ചാലക് മോഹന്‍ ഭഗത്ത് നിഷേധാര്‍ത്ഥത്തിലാണ് മറുപടി നല്‍കിയത്.<br /><br /><span style="color: rgb(255, 0, 0); font-weight: bold;">മോഡിയും ഗുജറാത്തും</span><br />ആര്.എസ്.എസ്സിന്റെ പ്രചാരകായ മോഡി മുകളില്‍ വിവരിച്ചതുപോലുള്ള ഒരു പ്രതിബിംബവുമായാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയോടെ ഈ പ്രതിബിംബം ഹിന്ദുഗുജറാത്തിന്റെ ബിംബമായിമാറി. മോഡിയെക്കുറിച്ചുള്ള ഒരു പഠനത്തില്‍ തൃദീപ് എഴുതുന്നു: മോഡി തന്റെ സ്വകാര്യജീവിതത്തെയും പൊതുജീവിതത്തെയും ഒരിക്കലും വേര്‍തിരിക്കുന്നില്ല. തന്റെ കുടുംബബന്ധങ്ങളെക്കുറിച്ചല്ല, ഗുജറാത്തിനെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുന്നത്. ഗുജറാത്തിലെ ഹൈന്ദവജനതക്ക് മുന്പില് മോഡി ഉത്തമപൗരുഷത്തിന്റെയും പ്രതിനിധാനമാണ്.<br />ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമെന്ന് തന്റെ ബ്ലോഗില്‍ സ്വയം വിവരിക്കുന്ന മോഡിയെ ട്വിറ്ററില്‍ 371619 പേര് ഫോളോ ചെയ്യുമ്പോള്‍ അദ്ദേഹം ഒരാളെപ്പോലും ഫോളോ ചെയ്യുന്നില്ല. നാമൊ (മുന്നില്‍ കുമ്പിടുക) എന്ന് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്ന മോഡി ഗുജറാത്തി സ്ത്രീകളുടെ ലൈംഗികാകര്‍ഷണ രൂപമാണെന്ന് ഏഷ്യന്‍ ഏജിലെ പത്രപ്രവര്‍ത്തകനും ഗുജറാത്തിയുമായ അക്ബര്‍ പട്ടേല്‍ തന്റെ കോളത്തില്‍ എഴുതുന്നു.<br />ഗുജറാത്ത് ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ യോഗത്തില്‍ അതിഥിയായെത്തിയ ഹിന്ദിസിനിമാ താരം ഷെര്‍ലിന്‍ ചോപ്രയെപ്പോലും ആരാധകയാക്കാന്‍ മോഡിക്കു കഴിയുന്നുണ്ട്. താന്‍ കണ്ടതില്‍വെച്ച് ഏറ്റവും ഉര്ജ്ജസ്വലനായ മനുഷ്യന് മോഡിയാണെന്നും ഒരു അവസരം തന്നാല്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റാവാന്‍ താന്‍ തയ്യാറാണെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.<br /><br />ഗുജറാത്ത് കൂട്ടക്കൊലയുടെ നാളുകളില്‍ അക്രമങ്ങള്‍ക്കു മുതിരാതിരുന്ന പുരുഷന്മാര്ക്ക് വളകള്‍ സമ്മാനിച്ചുകൊണ്ട് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധത്തെ മറ്റൊരര്‍ത്ഥത്തില്‍ ഉറപ്പിക്കുകയായിരുന്നു ഗുജറാത്തിലെ ഹിന്ദുസ്ത്രീകള്‍. തന്റെ നെഞ്ചളവായ 56 ഇഞ്ച ് ദേശീയതയുടെ അളവാണെന്നമട്ടിലാണ് ദേശീയതയും പൗരുഷവും തമ്മിലുള്ള ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് തെഹല്‍ക്കയില്‍ എഴുതിയ കുറിപ്പില്‍ തൃദീപ് പറയുന്നു. രസകരമായ മറ്റൊരുകാര്യം, ഗ്രാമീണയായ ഒരു സ്ത്രീയുമായി മോഡിക്ക് വിവാഹബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത്തരം ചോദ്യങ്ങള്‍ ഗുജറാത്തില്‍ ഏറെപ്പേരൊന്നും ചോദിക്കാറില്ല. അല്ലെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണെന്നതല്ല മറിച്ച് എന്താവണം തങ്ങളുടെ നേതാവ് എന്നത് അവര്‍ മോഡിയില്‍ കണ്ടെത്തുകയായിരുന്നു എന്നതാണ് വാസ്തവം.<br />.ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com3tag:blogger.com,1999:blog-6964624596990320758.post-26495102093765887372011-01-22T22:43:00.000-08:002011-01-23T00:30:17.129-08:00ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മരണം?<span style="font-size:100%;"><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2BT4_Lw_n6ToW8QTiLkmrVLzkoPF_02mFbbFwlMVCciu9I2QNCS2Zj10ORkVb2nGPWPTGd0fJTEy9BLpC3gjOa9j2Q4gsLtOccrkCUp8XpL9v7C9dVPzM1wvRSqu3HMNY5_va-1nhQ-w/s1600/press.jpg"><img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 225px; height: 323px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2BT4_Lw_n6ToW8QTiLkmrVLzkoPF_02mFbbFwlMVCciu9I2QNCS2Zj10ORkVb2nGPWPTGd0fJTEy9BLpC3gjOa9j2Q4gsLtOccrkCUp8XpL9v7C9dVPzM1wvRSqu3HMNY5_va-1nhQ-w/s200/press.jpg" alt="" id="BLOGGER_PHOTO_ID_5565273462113565970" border="0" /></a></span><span style="font-size:100%;"><span>റാഡിയാ</span> <span>ടേപ്പിനെകൂറിച്ചുള്ള</span> <span>വാര്‍ത്തകള്‍</span> <span>ഹെഡ്ലൈന്</span> <span>ടുഡെ</span> <span>സ്ക്രോള്‍</span> <span>ചെയ്യാന്‍</span><span>തുടങ്ങിയപ്പോള്‍ത്തന്നെ</span> </span><!--[if gte mso 9]><xml> <w:worddocument> <w:view>Normal</w:View> <w:zoom>0</w:Zoom> <w:punctuationkerning/> <w:validateagainstschemas/> <w:saveifxmlinvalid>false</w:SaveIfXMLInvalid> <w:ignoremixedcontent>false</w:IgnoreMixedContent> <w:alwaysshowplaceholdertext>false</w:AlwaysShowPlaceholderText> <w:compatibility> <w:breakwrappedtables/> <w:snaptogridincell/> <w:wraptextwithpunct/> <w:useasianbreakrules/> <w:dontgrowautofit/> </w:Compatibility> <w:browserlevel>MicrosoftInternetExplorer4</w:BrowserLevel> </w:WordDocument> </xml><![endif]--><!--[if gte mso 9]><xml> <w:latentstyles deflockedstate="false" latentstylecount="156"> </w:LatentStyles> </xml><![endif]--><!--[if gte mso 10]> <style> /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} </style> <![endif]--><!--[if gte mso 9]><xml> <w:worddocument> <w:view>Normal</w:View> <w:zoom>0</w:Zoom> <w:punctuationkerning/> <w:validateagainstschemas/> <w:saveifxmlinvalid>false</w:SaveIfXMLInvalid> <w:ignoremixedcontent>false</w:IgnoreMixedContent> <w:alwaysshowplaceholdertext>false</w:AlwaysShowPlaceholderText> <w:compatibility> <w:breakwrappedtables/> <w:snaptogridincell/> <w:wraptextwithpunct/> <w:useasianbreakrules/> <w:dontgrowautofit/> </w:Compatibility> <w:browserlevel>MicrosoftInternetExplorer4</w:BrowserLevel> </w:WordDocument> </xml><![endif]--><!--[if gte mso 9]><xml> <w:latentstyles deflockedstate="false" latentstylecount="156"> </w:LatentStyles> </xml><![endif]--><!--[if gte mso 10]> <style> /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} </style> <![endif]--><span style="font-size:100%;"><span style="font-family:ML-TTKarthika;">hyh-km-b-cw-K¯v </span></span> <span style="font-size:100%;"><span>അതിന്റെ</span> <span>പ്രതികരണമുണ്ടായി</span>.. <span>വിവാദ</span> </span><span style="font-size:100%;"><span>ടേപ്പുകള്‍</span> <span>പുറത്തുവിട്ട</span> <span>ഓപ്പണ്‍</span>, <span>ഔട്ട്ലുക്ക്</span> <span>എന്നീ</span> <span>പ്രസിദ്ധീകരണങ്ങള്‍</span> <span><span></span></span></span><span style="font-size:100%;"><span><span>കഴിഞ്ഞാല്‍</span></span> <span>ഈ</span> </span><span style="font-size:100%;"><span>വാര്‍ത്തകള്‍ക്ക്</span> <span>വലിയ</span> <span>പത്രങ്ങളിലും</span> <span>ചാനലിലും</span> <span>തുടക്കത്തില്‍</span> <span>ഇടം</span> <span>കണ്ടെത്താനായില്ല</span>. <span>ടാറ്റായുടെ</span> </span><span style="font-size:100%;"><span>പരസ്യങ്ങള്‍</span></span><span style="font-size:100%;"><span><span></span></span> <span>ഉപയോഗിച്ചുകൊണ്ടിരുന്ന</span> <span>ഹെഡ്ലൈന്</span> <span>ടുഡെ</span> <span>അതേ</span> <span>പരസ്യദാതാവിനെ</span> </span><span style="font-size:100%;"><span>ചൂണ്ടിക്കാട്ടിയാണ്</span> <span>ചാനലിനെ</span> <span>നിശബ്ദമാക്കിയത്</span>. <span>അങ്ങിനെ</span> <span>ഫ്ളാഷ്</span> <span>ന്യൂസുകള്‍</span> <span>അതേ</span> <span>വേഗതയില്‍</span> </span><span style="font-size:100%;"><span>ചാനലില്‍നിന്ന്</span> <span>അപ്രത്യക്ഷമാ</span><span>യി</span>. <span>ഇതൊരു</span> <span>ഒറ്റപ്പെട്ട</span> <span>സംഭവമായിരുന്നില്ല</span>. <span>ഡല്‍ഹി</span> <span>മുതല്‍</span></span> <span style="font-size:100%;"><span>തിരുവനന്തപുരം</span> <span>വരെയുള്ള</span> <span>മിക്കവാറും</span> <span>എല്ലാ</span> <span>മാധ്യമങ്ങളിലും</span> (<span>പത്രസ്ഥാ</span></span><span style="font-size:100%;"><span><span>പനത്തിന്റെ</span></span> <span>മാര്‍ക്കറ്റ്</span> </span><span style="font-size:100%;"><span>ഷെയറിന്റെയും</span> <span>ശേഷിയുടെയും</span> <span>നേര്‍അനുപാതത്തിലാണ്</span> <span>ഈ</span> <span>പ്രവണത</span> <span>പ്രകടമായിരുന്നതെന്ന്</span> </span><span style="font-size:100%;"><span>തോന്നുന്നു</span>) <span>ഈ</span> <span>പ്രവണത</span> <span>പ്രതിഫലിച്ചു</span>.<br /><span>അതേസമയം</span> <span>സ്വാധീനശക്തിയും</span> <span>പാരമ്പര്യവും</span> <span>മറ്റെല്ലാ</span> <span>സാധ്യതകളും</span> <span>ഉപയോഗിച്ച്</span></span> <span style="font-size:100%;"><span>മുഖ്യധാരാമാധ്യമങ്ങള്‍</span> <span>ചിട്ടയോടെ</span> <span>മൂടിവെച്ച</span> <span>വാര്‍ത്ത</span> <span>അതേ</span> <span>രാത്രി</span> <span>തന്നെ</span> <span>ഇന്ത്യ</span> <span>കണ്ടതിലേറ്റവും</span> </span><span style="font-size:100%;"><span>പ്രചണ്ഡ</span><span>മായ</span> <span>വേഗതയില്‍</span> <span>ദശലക്ഷക്കണക്കിന്</span></span><span style="font-size:100%;"><span><span></span></span> <span>പേര്</span> <span>പരസ്പരം</span> </span><span style="font-size:100%;"><span>കൈമാറ്റം</span> <span>ചെയ്തു</span>. <span>ടാറ്റാഗ്രൂപ്പ്</span> <span>തങ്ങളുടെ</span> <span>പരസ്യങ്ങള്‍</span></span> <span style="font-size:100%;"><span>പിന്‍വലിക്കാനൊരുങ്ങിയതിനെ</span> <span>തുടര്‍ന്ന്</span> <span>റാഡിയടേപ്പ്</span> <span>കവര്‍സ്റ്റോറി</span> </span><span style="font-size:100%;"><span>പിന്‍വലിക്കാന്‍</span> <span>ഇന്ത്യാ</span> <span>ടുഡെ</span> <span>ഗ്രൂപ്പ്</span> <span>സി</span>.<span>ഇ</span>.<span>ഒ</span> <span>അരുണ്‍പുരി</span> </span><span style="font-size:100%;"><span>ഹെഡ്ലൈന്</span> <span>ടുഡെ</span> <span>ചാനലിന്</span> <span>നിര്‍ദ്ദേശം</span> <span>കൊടുത്തു</span> <span>എന്ന</span> <span>ഒറ്റ</span> </span><span style="font-size:100%;"><span>വാചകം</span> <span>ബ്ലോഗുകളിലും</span> <span>ഫെയ്സ്ബുക്കിലും</span> <span>മെയില്‍</span> <span>ഇന്‍</span>-<span>ബോക്സിലും</span> </span><span style="font-size:100%;"><span>മറ്റനേകം</span> <span>സോഷ്യല്‍</span> <span>നെറ്റ്വര്‍ക്കിങ്ങ്</span> <span>സൈറ്റുകളിലും</span> <span>വന്നുനിറഞ്ഞു</span>. <span>ഈ</span> <span>വാചകം</span> <span>നിരവധി</span> <span>ലക്ഷം</span> <span>തവണ</span> <span>റീ</span>-<span>ട്വീറ്റ്</span> <span>ചെയ്യപ്പെട്ടു</span>. <span>ഹെഡ്ലൈ</span></span><span style="font-size:100%;"><span><span>ന്</span></span> <span>ടുഡെയുടെ</span> <span>ഈ</span> <span>നടപടി</span> </span><span style="font-size:100%;"><span>അത്രമേല്‍</span> '<span>ദേശീയ</span>'<span>മല്ലാത്ത</span> <span>ന്യൂസ്റൂമുകളിലെ</span> <span>മാധ്യമപ്പടയുടെയും</span> <span>ഇന്റര്‍നെറ്റ്</span> <span>കഫെകളിലെ</span> </span><span style="font-size:100%;"><span>ചെറുപ്പങ്ങളുടെയും</span> <span><span></span></span></span><span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCdMFq3JUUVsVnyLUAuFTm4VAhctccfjS9ROKw26knXSlOXxuKNbeZ1Q-HyLCh_t8EAtwkH2Ac7-b9Gn_koncOaCgIlvRkQk0M_Ro4ZopNbraa_P8MgQZ6_KhFWjfyvXrUKl4464Dn_ok/s1600/african-people-mobile-phone.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 160px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCdMFq3JUUVsVnyLUAuFTm4VAhctccfjS9ROKw26knXSlOXxuKNbeZ1Q-HyLCh_t8EAtwkH2Ac7-b9Gn_koncOaCgIlvRkQk0M_Ro4ZopNbraa_P8MgQZ6_KhFWjfyvXrUKl4464Dn_ok/s200/african-people-mobile-phone.jpg" alt="" id="BLOGGER_PHOTO_ID_5565273663314293202" border="0" /></a></span><span style="font-size:100%;"><span><span>ഒടുവില്‍</span></span> <span>നാട്ടിന്‍പു</span></span><span style="font-size:100%;"><span><span>റത്തെ</span></span> <span>ഇളകുന്ന</span> <span>ബഞ്ചിലിരുന്ന്</span> <span>പുലര്‍കാപ്പി</span> <span>മോന്തുന്ന</span> '</span><span style="font-size:100%;"><span>മാധ്യമവിശകലന</span> <span>വിദഗ്ധരുടെ</span>'<span>യും</span> <span>പരിഹാസത്തിന്</span> <span>പാത്രമായി</span>. <span>അല്ലെങ്കില്‍</span> <span>ബോധപൂര്‍വ്വമായ</span> </span><span style="font-size:100%;"><span>മറവിയിലേക്ക്</span> <span>ആണ്ടുപോകുമായിരുന്ന</span> <span>ഒരു</span> <span>വാര്‍ത്തയെ</span> <span>ഇന്‍ക്യുബേറ്ററില്‍</span> <span>വെച്ച്</span> <span>വിരി</span><span>യിച്ചെടുക്കുന്ന</span> </span><span style="font-size:100%;"><span>പുതിയകാലത്തിന്റെ</span> <span>അത്ഭുതം</span> <span>ആ</span> <span>കൃത്യം</span> <span>നിര്‍വ്വഹിച്ചവരെത്തന്നെ</span> <span>അമ്പരിപ്പിച്ചിരുന്നു</span>. <span>അതോടൊപ്പം</span> </span><span style="font-size:100%;"><span>വ്യവസ്ഥാപിതമായ</span> <span>മാധ്യമപ്രവര്‍ത്തനത്തിന്റെ</span> <span>ആലങ്കാരികമരണത്തെയും</span> <span>അത്</span> <span>സൂചിപ്പിച്ചിരുന്നു</span></span><span style="font-size:100%;"><span><span></span></span>. <span>ബ്ലോ</span></span><span style="font-size:100%;"><span><span>ഗുകളും</span></span> <span>ഫേസ്ബുക്കും</span> <span>ട്വിറ്ററും</span> <span>എസ്</span>.<span>എം</span>.<span>എസ്കളും</span> <span>എം</span>.<span>എം</span>.<span>എസ്കളും</span> <span>ഒക്കെ</span> <span>അടങ്ങുന്ന</span> <span>പുതിയ</span> </span><span style="font-size:100%;"><span>ഒരു</span> <span>തരംഗത്തിന്റെ</span> <span>സാധ്യതയും</span> <span>അത്</span>, <span>തീര്‍ച്ചയായും</span> <span>അതിന്റെ</span> <span>പരമിതികളോടുകൂടെത്തന്നെ</span>, <span>മുന്നോട്ടുവെച്ചു</span>. <span>ഇത്തരം</span> <span>പുതിയ</span> <span>മാധ്യമങ്ങളുടെ</span> <span>രാഷ്ട്രീയസാമ്പത്തിക</span> <span>ശാസ്ത്രത്തെക്കുറിച്ചുള്ള</span> <span>ഒരു</span> </span><span style="font-size:100%;"><span>അന്വേഷണം</span> <span>ഇന്ന്</span> <span>പ്രസക്തമാണ</span>.<span>്</span> <span>അതിലേക്കുള്ള</span> <span>ആമുഖം</span> <span>മാത്രമാണ്</span> <span>ഈ</span> <span>കുറിപ്പ്</span>.</span><br /><span style="font-size:100%;"><br /><span style="color: rgb(255, 0, 0);">റിപ്പോര്‍ട്ടറും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വിഷയവും</span><span style="color: rgb(255, 0, 0);">: </span><span style="color: rgb(255, 0, 0);">ഒരു</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">പ്രസ്ഫോട്ടോഗ്രാഫറുടെ</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">രോഷം</span></span><span style="font-size:100%;"><span style="color: rgb(255, 0, 0);"><span></span></span><br /><br /><span>കുറച്ച്</span> <span>നാളുകള്‍ക്ക്</span> <span>മുന്‍പ്</span> <span>ഏതാനും</span> <span>പത്രങ്ങളില്‍</span> <span>അടിച്ചുവന്ന</span> <span>ഒരു</span> <span>ചിത്രം</span> <span>ഏറെ</span></span> <span style="font-size:100%;"><span>ശ്രദ്ധപിടിച്ചുപറ്റിയിരുന്നു</span>. <span>അപകടത്തില്‍പെട്ട്</span> <span>മറിഞ്ഞ്</span> <span>കിടക്കുന്ന</span> <span>ഒരു</span> <span>വാഹനത്തിന്റെ</span> <span>ദൃശ്യം</span> </span><span style="font-size:100%;"><span>മൊബൈലില്‍</span> <span>പകര്‍ത്തുന്ന</span> <span>ഒരുകൂട്ടം</span> <span>ആളുകളുടെ</span> <span>ചിത്രമായിരുന്നു</span> <span>അത്</span>. <span>ഇത്തരത്തില്‍</span> <span>ഒരു</span> <span>ദൃശ്യം</span> </span><span style="font-size:100%;"><span>പകര്‍്ത്തുന്നത്</span> <span>കേരളീയരുടെ</span> <span>മങ്ങിക്കൊണ്ടിരിക്കുന്ന</span> <span>ധാര്‍മ്മികതയുടെ</span> <span>അടയാളമാണെന്നതായിരുന്നു</span> </span><span style="font-size:100%;"><span>ചര്‍ച്ചയുടെ</span> <span>മര്‍മ്മം</span>. <span>അഭയകേസില്‍</span> <span>എറണാകുളം</span> <span>സി</span>.<span>ജെ</span>.<span>എം</span>. <span>കോടതിയില്‍</span> <span>ഹാജരാക്കപ്പെട്ട</span> <span>സിസ്റ്റര്‍</span> </span><span style="font-size:100%;"><span>സെഫിയുടെയും</span> <span>ഫാദര്‍</span> <span>കോട്ടൂരാന്റെയും</span> <span>ദ്യശ്യ</span></span><span style="font-size:100%;"><span><span>ങ്ങള്</span></span> <span>ദ്യക്സാക്ഷികള്‍</span> <span>ഇതേ</span> <span>താല്‍പര്യത്തോടെത്തന്നെ</span></span> <span style="font-size:100%;"><span>മൊബൈലില്‍</span> <span>പകര്‍ത്തിയിരുന്നെങ്കിലും</span> <span>ആ</span> <span>സംഭവങ്ങള്‍</span> <span>പകര്‍ത്തുന്നതില്‍</span>, <span>പ്രത്യേകിച്ചും</span></span> <span style="font-size:100%;"><span>അഭയയുടെ</span> <span>മരണം</span> <span>കേരളീയ</span> <span>സാമൂഹ്യമനസാക്ഷിയിലുണ്ടാക്കിയിലുണ്ടാക്കി</span></span><span style="font-size:100%;"><span><span>യ</span></span> <span>ധാര്‍മ്മിക</span></span> <span style="font-size:100%;"><span>രോഷത്തിന്റെ</span> <span>വെളിച്ചത്തില്‍</span>, <span>എന്തെങ്കിലും</span> <span>അധാര്‍മ്മികതയുള്ളതായി</span> <span>ആരും</span> <span>കരുതിയിരുന്നി</span><span>ല്ല</span>. <span>എന്നാല്‍</span> <span>അപകട</span> <span>കാഴ്ചകള്‍</span> <span>കവര്ചെയ്യുന്നത്</span> <span>നമുക്ക്</span> <span>താങ്ങാവുന്നതിലധികമായിരുന്നു</span>.</span><br /><span style="font-size:100%;"><br /><span>ഫോട്ടോപകര്‍ത്തുന്നവര്‍ക്ക്</span> <span>നിലവിലുള്ള</span></span> <span style="font-size:100%;"><span>സവിശേഷാധികാരത്തെക്കുറിച്ച്</span> <span>ആ</span> <span>പ്രസ്ഫോട്ടോഗ്രാഫര്‍</span></span> <span style="font-size:100%;"><span>ബോധവാനായിരുന്നുവെന്നതിന്</span> <span>ചിത്രം</span> <span>തന്നെയായിരുന്നു</span> <span>തെളിവ്</span>. <span>കേരളത്തിലെ</span> <span>വനിതാ</span> <span>പ്രസ്ഫോട്ടോഗ്രാഫര്മാ</span></span><span style="font-size:100%;"><span><span>രില്‍</span></span> <span>ഒരു</span> <span>പക്ഷേ</span> </span><span style="font-size:100%;"><span>ഒന്നാമത്തെയാളായ</span><span style="font-style: italic;"> </span><span><span><span style="font-style: italic;">തേജസ്സി</span>ലെ</span></span> <span>രാഖി</span> <span>സംഭവങ്ങള്‍ക്കും</span> <span>അതു</span> </span><span style="font-size:100%;"><span>പകര്‍ത്തുന്ന</span> <span>ഫോട്ടോഗ്രാഫറുമെന്ന</span> <span>നിലയില്‍</span> <span>താനനുഭവിച്ചിരുന്ന</span> </span><span style="font-size:100%;"><span>സന്ദിഗ്ദ്ധതകളെക്കുറിച്ച്</span> <span>ഒരിക്കല്‍</span> <span>പറഞ്ഞതോര്‍ക്കുന്നു</span>. <span>ഒരു</span> <span>സംഭവത്തെ</span> <span>താന്‍</span> <span>പുറത്തുനിന്ന്</span> </span><span style="font-size:100%;"><span>വീക്ഷിക്കുന്നതാണോ</span> <span>അതില്‍</span> <span>ഇടപെടുന്നതാണോ</span></span><span style="font-size:100%;"> <span>ശരി</span> <span>എന്നതായിരുന്നു</span> <span>അവരുടെ</span> <span>പ്രതിസന്ധി</span>. <span>ഒരു</span> </span><span style="font-size:100%;"><span>ഫോട്ടോഗ്രാഫ</span></span><span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh6smk9dETttaNBMuCzlQH5uUZlOtUss1kxRpJ-OlFGbM1SKeWHALIXOzI5SPb1M1fgqaYOlMSyL3pVyoNJ7XtdwvYxbpZKQmuby9Fajqh6IdKE_oHOlbXaQeTceZHyPmouoX8u4aklBs/s1600/42-17918644.jpg"><img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 150px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh6smk9dETttaNBMuCzlQH5uUZlOtUss1kxRpJ-OlFGbM1SKeWHALIXOzI5SPb1M1fgqaYOlMSyL3pVyoNJ7XtdwvYxbpZKQmuby9Fajqh6IdKE_oHOlbXaQeTceZHyPmouoX8u4aklBs/s200/42-17918644.jpg" alt="" id="BLOGGER_PHOTO_ID_5565274125192090274" border="0" /></a></span><span style="font-size:100%;"><span><span>ര്‍</span></span> <span>ഈ</span> <span>സന്ദിഗ്ദ്ധതയുടെ</span> <span>പരിഹാരത്തിനൊടുവില്‍</span> <span>പുറംകാഴ്ചക്കാരനാവാന്‍</span></span> <span style="font-size:100%;"><span>തീരുമാനിക്കുന്നതോടെ</span></span><span style="font-size:100%;"> <span>ഒരു</span> <span>അധികാരവ്യവസ്ഥ</span> <span>രൂപപ്പെടുകയാണ്</span>. <span>പകര്‍ത്തുന്നയാളും</span></span> <span style="font-size:100%;"><span>പകര്‍ത്തപ്പെടുന്നവരുമെന്ന</span> <span>ഈ</span></span><span style="font-size:100%;"> <span>അധികാരപരമായദ്വന്ദത്തില്‍</span> <span>വിള്ളല്‍</span> <span>വീഴ്ത്തി</span></span> <span style="font-size:100%;"><span>എന്നിടത്തുനിന്നുമാണ്</span> <span>മേല്‍</span> <span>സൂചിപ്പിച്ച</span> <span>ഫോട്ടോ</span> <span>സാധ്യമായത്</span>. (1)<br /><br /><span>ഈ</span> <span>ലേഖനം</span> <span>തയ്യാറാക്കുന്നതിന്റെ</span> <span>ഭാഗമായി</span> <span>വെബ്സൈറ്റുകളില്‍</span> <span>നടത്തിയ</span> <span>തെരച്ചിലില്‍</span></span> <span style="font-size:100%;"><span>മൊബൈല്ലില്</span> <span>അപകടഫോട്ടോ</span> <span>പകര്‍ത്തുന്നവര്‍ക്കെതിരെയുള്ള</span> <span>പരാതി</span> <span>കേരളത്തില്‍</span> <span>മാത്രം</span> </span><span style="font-size:100%;"><span>ഒതുങ്ങിനില്ക്കുന്നതല്ലെന്ന്</span> <span>വ്യക്തമാക്കുന്ന</span> <span>നിരവധി</span> <span>വാര്‍ത്താശകലങ്ങള്‍</span> <span>കണ്ടെത്താനായി</span>. <span>ബ്രിട്ടനിലെ</span> <span>മെയില്‍ഓണ്‍ലൈന്‍</span> <span>ഇത്തരമൊരു</span> <span>വാര്‍ത്ത</span> <span>റി</span></span><span style="font-size:100%;"><span><span>പ്പോര്‍ട്ടു</span></span> <span>ചെയ്തിരുന്നു</span>. <span>നൈ</span><span>ജീരിയയിലെ</span> </span><span style="font-size:100%;"><span>തെ</span></span><span style="font-size:100%;"><span><span>രക്കേറിയ</span></span> <span>ഒരു</span> <span>റോഡില്‍</span> <span>നടന്ന</span> <span>സംഭവം</span> <span>രസകരമായിരുന്നു</span>. <span>യൂണിഫോമിലുണ്ടായിരുന്ന</span> <span>ഒരു</span> </span><span style="font-size:100%;"><span>സൈനികന്റെയും</span> <span>ഒരു</span> <span>പൗരന്റെയും</span> <span>കാറുകള്‍</span> <span>തമ്മില്‍</span> <span>കൂട്ടിയിടിച്ചു</span>. <span>പുറത്തിറങ്ങിവന്ന</span> <span>സൈനികന്</span> </span><span style="font-size:100%;"><span>മറ്റെയാളെ</span> <span>മുഖത്തടിച്ചു</span>. <span>തുടര്‍ന്ന്</span> <span>ഇവര്‍ക്കിടയില്‍</span> <span>വലിയ</span> <span>വാക്കേറ്റവും</span> <span>നടന്നു</span>. <span>ഇതു</span> </span><span style="font-size:100%;"><span>വീക്ഷിച്ചുകൊണ്ടിരുന്ന</span> <span>ഒരാള്‍</span> <span>തന്റെ</span> <span>മൊബൈലില്‍</span> <span>സൈനികന്റെ</span> <span>ഫോട്ടോ</span> <span>എടുക്കാന്‍ശ്രമിച്ചു</span>. <span>സൈനികന്</span> <span>അതു</span> <span>തടഞ്ഞു</span>. <span>ഒരു</span> <span>പ്രസ്</span> <span>ഫോട്ടോഗ്രാ</span><span>ഫറല്ലാത്ത</span> </span><span style="font-size:100%;"><span>വഴിപോക്കന്</span> <span>ഇത്തരത്തില്‍</span> <span>ഫോട്ടോ</span> <span>എടുക്കാന്‍</span> </span><span style="font-size:100%;"><span>അധികാരമില്ലെന്നായിരുന്നു</span> <span>സൈനികന്റെ</span> <span>വാദം</span>. <span>പ്രസ്</span> </span><span style="font-size:100%;"><span>ഫോട്ടോഗ്രാഫറ</span></span><span style="font-size:100%;"><span><span>ല്ലാത്ത</span></span> <span>ഒരാള്‍</span> <span>ഫോട്ടോ</span> <span>എടുക്കുന്നതിന്്</span> <span>നൈജീരിയന്‍</span> </span><span style="font-size:100%;"><span>നിയമം</span> <span>തടസ്സംനില്‍ക്കുന്നുണ്ടോ</span> <span>എന്ന</span> <span>ചോദ്യത്തോടെയാണ്</span> <span>വാര്‍ത്ത</span></span> <span style="font-size:100%;"><span>അവസാനിപ്പിച്ചിരിക്കുന്നത്</span><br /><br /><span>പുതിയകാലത്തെ</span> <span>സാങ്കേതികവികാസങ്ങള്‍</span> <span>ഇത്തരത്തില്‍</span> <span>നിരവധി</span> <span>പരമ്പരാഗത</span> <span>മാതൃകകളെ</span> </span><span style="font-size:100%;"><span>പൊളിച്ചുകളയാന്‍</span></span><span style="font-size:100%;"> <span>തുടങ്ങിയിട്ടുണ്ട്</span>. <span>മാധ്യമരംഗത്തെ</span> <span>സാങ്കേതികവികാസത്തെയും</span> <span>മൊത്തം</span> </span><span style="font-size:100%;"><span>സമ്പദ്ഘടനയെയും</span> <span>അത്</span> <span>രൂപം</span> <span>കൊടുക്കുന്ന</span> <span>സാംസ്കാരിക</span> <span>സൂചനകളെയും</span> <span>ചരിത്ര</span><span>പരമായി</span> </span><span style="font-size:100%;"><span>പരിശോധിച്ചുകൊണ്ട്</span> <span>മാത്രമേ</span> <span>പുതിയകാലത്തെ</span> <span>നമുക്ക്</span> <span>മനസ്സിലാക്കാനാവൂ</span>.<br /></span><br /><span style="font-size:100%;"><span style="color: rgb(255, 0, 0);"><span>ശാസ്ത്രവും</span> സാങ്കേതികവിദ്യയുടെ <span>സംയോജനവും</span></span><br /><br /><span>സങ്കല്പങ്ങളിലും</span> <span>അധികാരഘടനയിലും</span> <span>ഉണ്ടായ</span> <span>ഇത്തരം</span> <span>പൊളിച്ചെഴുത്തലുകളും</span> <span>അട്ടിമറികളും</span> </span><span style="font-size:100%;"><span>വലിയ</span> <span>ശതമാ</span></span><span style="font-size:100%;"><span><span>നത്തോളം</span></span> <span>സാങ്കേതിക</span> <span>വിദ്യയിലുണ്ടായ</span> <span>സാങ്കേതികസംയോജനമെന്ന</span> (technological convergence) <span>പുത്തന്‍</span> <span>പ്രവണതയുമായി</span> <span>ബന്ധപ്പെട്ടാണിരിക്കുന്നത്</span>. <span>സാങ്കേതികവിദ്യയുടെ</span> </span><span style="font-size:100%;"><span>വിവിധമേഖലകള്‍</span> <span>ഒന്നുചേര്‍ന്നുവരുന്ന</span> <span>പ്രക്രിയയെയാണ്</span> <span>ടെക്നോളജിക്കല്‍</span> <span>കണ്‍വര്‍ജന്‍സ്</span> <span>അഥവ</span> </span><span style="font-size:100%;"><span>സാങ്കേതികസംയോജനം</span> <span>എന്നു</span> <span>പൊതുവില്‍</span> <span>പറയുന്നത്</span>. <span>ഈ</span> <span>ഒന്നു</span> <span>ചേരല്‍</span> <span>പ്രക്രിയയുടെ</span> </span><span style="font-size:100%;"><span>ഫലമായാണ്</span> <span>വിവിധ</span> <span>ഉപയോഗങ്ങള്‍</span> <span>ഒരൊറ്റ</span> <span>ഉപകരണത്തിലൂടെ</span> <span>സാധ്യമാകുന്നത്</span>.( <span>മൊബൈല്‍ഫോണ്‍</span> <span>എന്നത്</span> <span>ആളുകള്‍</span> <span>പരസ്പരം</span> <span>സംസാരിക്കുന്ന</span> <span>ഉപകരണം</span> <span>എന്നനില</span></span><span style="font-size:100%;"><span><span>യില്‍</span></span> <span>നിന്ന്</span></span> <span style="font-size:100%;"><span>നെറ്റ്ബ്രൗസിങ്ങ്</span> <span>ചെയ്യുന്നതിനുള്ള</span> <span>ഉപകരണംകൂടിയായിമാറിയിരിക്കുന്നു</span> <span>എന്നത്</span> <span>ഈ</span></span> <span style="font-size:100%;"><span>സംയോജനപ്ര</span></span><span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXD47cehAP49OJVNVmjZpqnvYfF0CKWNHwkEAvNka-f2dg41C-g0q4YTdAZ-Qmj6aMWeJ-i5yqtkibEoTBvkcV5q-ylomCaqbwKjMsazTWMvCu4Aq02FfJBbcAObHfU-5OQ-a6yCGau8Y/s1600/india-mobile.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 200px; height: 132px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXD47cehAP49OJVNVmjZpqnvYfF0CKWNHwkEAvNka-f2dg41C-g0q4YTdAZ-Qmj6aMWeJ-i5yqtkibEoTBvkcV5q-ylomCaqbwKjMsazTWMvCu4Aq02FfJBbcAObHfU-5OQ-a6yCGau8Y/s200/india-mobile.jpg" alt="" id="BLOGGER_PHOTO_ID_5565274573263606498" border="0" /></a></span><span style="font-size:100%;"><span><span>ക്രിയയുടെ</span></span> <span>ഉദാഹരണമായി</span> <span>പറയാം</span>). <span>യഥാര്‍ഥത്തില്‍</span> <span>ഇതിനെ</span> <span>പുത്തന്‍</span></span> <span style="font-size:100%;"><span>എന്നുപറയുന്നത്</span> <span>പൂര്‍ണ്ണമായും</span> <span>ശരിയല്ല</span>; <span>കാരണം</span> <span>സാങ്കേതികവിദ്യയുടെ</span> <span>ഇതുവരെയുള്ള</span> <span>മുഴുവന്‍</span> </span><span style="font-size:100%;"><span>ചരിത്രവും</span> <span>ഈ</span> <span>പ്രവണതയുടെ</span> <span>കൂടി</span> <span>ചരിത്രമാണ്</span>.<br /><br /><span>പത്തൊമ്പതാം</span> <span>നൂറ്റാണ്ടിന്റെ</span> <span>പകുതിയില്‍</span> <span>ടെലഗ്രാഫിന്റെയും</span> <span>അണ്ടര്‍വാട്ടര്‍</span> <span>കേബിളിന്റെയും</span></span> <span style="font-size:100%;"><span>വികാസത്തോടെ</span> <span>രൂപം</span> <span>കൊണ്ട</span> <span>ടെലികമ്യൂണിക്കേഷന്‍</span> <span>യുഗം</span> <span>ഒരര്‍ഥത്തില്‍</span> <span>മാധ്യമരംഗ</span></span><span style="font-size:100%;"><span><span>ത്തെ</span></span> </span><span style="font-size:100%;"><span>സാങ്കേതികസംയോജനത്തിന്റെ</span> <span>ആദ്യഘട്ടമായി</span> <span>കണക്കാക്കാം</span>. <span>വാര്‍ത്തകള്‍ക്ക്</span> <span>മനുഷ്യനേക്കാള്‍</span> </span><span style="font-size:100%;"><span>വേഗത്തില്‍</span> <span>സഞ്ചരിക്കാന്‍</span> <span>കഴിഞ്ഞത്</span> <span>അന്നുമുതലായിരുന്നു</span>. <span>അതോടെ</span> <span>മാധ്യമരംഗം</span> </span><span style="font-size:100%;"><span>പ്രാദേശികരൂപത്തില്‍</span> <span>നിന്നും</span> <span>ആഗോളതലത്തിലേക്കുയരുന്നതിനുള്ള</span> <span>സാധ്യതകള്‍</span> <span>രൂപം</span> <span>കൊണ്ടു</span>. <span>റോയിട്ടേഴ്സ്</span> (<span>യു</span>.<span>കെ</span>), <span>അസോസിയേറ്റഡ്</span> <span>പ്രസ്</span>(<span>യു</span>.<span>എസ്</span>), <span>ഹാവാസ്</span>(<span>ഫ്രാന്‍സ്</span>) <span>തുടങ്ങിയ</span> <span>മാധ്യമ</span></span> <span style="font-size:100%;"><span>ഏജന്‍സികള്‍</span> <span>രൂപം</span> <span>കൊള്ളുന്നത്</span> <span>ഈ</span> <span>പശ്ചാത്തലത്തിലായിരുന്നു</span>. <span>ഇരുപതാംനൂറ്റാണ്ടിന്റെ</span> <span>രണ്ടാം</span> </span><span style="font-size:100%;"><span>ദശകത്തോടെ</span> <span>രൂപം</span> <span>കൊണ്ട</span> <span>റേഡിയോ</span> <span>പോലുള്ള</span> <span>പ്രക്ഷേപണസംവിധാനങ്ങളാകട്ടെ</span> <span>ഇത്തരം</span> </span><span style="font-size:100%;"><span>സാധ്യതകളെ</span> <span>കൂടുതല്‍</span></span><span style="font-size:100%;"><span><span></span></span> <span>വികസിപ്പിക്കാനുതകുന്നതായിരുന്നു</span>.<br /><br /><span>മാധ്യമരംഗത്തിലെ</span> <span>രൂപസംവിധാനത്തെ</span> <span>മാറ്റിയെടുക്കുന്നതില്‍</span> <span>കഴിഞ്ഞ</span> <span>നൂറ്റമ്പത്</span> <span>വര്‍ഷം</span></span> <span style="font-size:100%;"><span>കൊണ്ടുണ്ടായതിനേക്കാള്‍</span> <span>ഇരട്ടി</span> <span>വേഗതയാണ്</span> <span>അവസാന</span> <span>പത്തുവര്‍ഷംകൊണ്ടുണ്ടായതെന്ന്</span> </span><span style="font-size:100%;"><span>നിസ്സംശയം</span> <span>പറയാം</span>. <span>ടെലിവിഷന്‍</span>, <span>ടെലികമ്യൂണിക്കേഷന്‍</span> <span>സംവിധാനങ്ങള്‍</span>, <span>എന്നുതുടങ്ങി</span> </span><span style="font-size:100%;"><span>പൊതുവില്‍</span> <span>ഇലക്ട്രോണിക്സ്</span> <span>രംഗത്തുണ്ടായ</span> <span>എല്ലാ</span> <span>വികാസങ്ങളും</span> <span>തുടക്കം</span> <span>മുതല്‍</span> <span>തന്നെ</span> </span><span style="font-size:100%;"><span>സാങ്കേതികസംയോജനത്തിന്റെ</span> <span>പ്രവണതകള്‍</span> <span>പ്രകടിപ്പിച്ചു</span>. 1920-<span>ല്‍ത്തന്നെ</span> <span>പ്ര</span></span><span style="font-size:100%;"><span><span>മുഖ</span></span> <span>ടെലിഫോണ്‍</span> </span><span style="font-size:100%;"><span>കമ്പനിയായ</span> <span>അഠ</span> & <span>ഠ</span> <span>റേഡിയോ</span> <span>സ്റ്റേഷനുകളെ</span> <span>പരസ്പരം</span> <span>ബന്ധിപ്പിച്ച്</span> <span>ഒരു</span> <span>നെറ്റ്വര്‍ക്ക്</span> <span>സൃഷ്ടിക്കാന്‍</span></span> <span style="font-size:100%;"><span>തീരുമാനിച്ചിരുന്നു</span>. <span>ടെലികമ്യൂണിക്കേഷന്‍</span>- <span>മാധ്യമ</span> <span>വ്യവസായസംയോജനത്തിന്റെ</span> <span>ആദ്യശ്രമം</span> <span>പക്ഷെ</span> </span><span style="font-size:100%;"><span>പാറ്റ</span><span>ന്റുമായി</span> <span>ബന്ധപ്പെട്ട</span> <span>തര്‍ക്കങ്ങളില്‍തട്ടി</span> <span>തകര്‍ന്നുപോയി</span>. <span>ഒരുതരത്തില്പറഞ്ഞാല്</span> </span><span style="font-size:100%;"><span>ടെലികമ്യൂണിക്കേഷന്‍</span>-<span>മാധ്യമ</span> <span>സംയോജനത്തെ</span> <span>മറ്റൊരര്‍ഥത്തില്‍</span> <span>നേരിടുകയായിരുന്നു</span> AT &T.<br /><br /><span>കഴിഞ്ഞ</span> <span>ദശകത്തിന്റെ</span> <span>അവസാനത്തിലും</span> <span>ഈ</span> <span>ദശകത്തിന്റെ</span> <span>തുടക്കത്തിലുമാണ്</span> <span>ഡിജിറ്റല്‍</span> - <span>കമ്പ്യൂട്ടര്‍</span> </span><span style="font-size:100%;"><span>സാങ്കേതികതയുടെ</span> <span>വികാസം</span> <span>കൂടുതല്‍</span> <span>ഉയര്‍ന്ന</span> <span>രൂപത്തിലെത്തുന്നത്</span>. <span>കമ്പ്യൂട്ടര്‍</span>, <span>മൊബൈല്‍ഫോണ്‍</span> </span><span style="font-size:100%;"><span>പോലുള്ള</span> <span>പുതിയ</span> <span>ഡിജിറ്റല്‍</span> <span>ഉപകരണങ്ങള്‍ക്കും</span> <span>കമ്പ്യൂട്ടര്‍</span> <span>നെറ്റ്വര്‍ക്കിങ്ങ്</span> <span>പോലുള്ള</span></span><span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBFfkJhF0Rsz1cULlshB2SBvVZRSbBDFm701CRy9MupsebP6JxmS2vaJB3dy53GVjwGemqvgaRqTilqgTa1b82I0mFQCclcK9EdvbnLo0dqIvlf-4fLsPlgW-BKLh7EC_0EJT2fuMetl0/s1600/alexander_graham_bell_1876_speaking_into_telephone.jpg"><img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 163px; height: 141px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBFfkJhF0Rsz1cULlshB2SBvVZRSbBDFm701CRy9MupsebP6JxmS2vaJB3dy53GVjwGemqvgaRqTilqgTa1b82I0mFQCclcK9EdvbnLo0dqIvlf-4fLsPlgW-BKLh7EC_0EJT2fuMetl0/s200/alexander_graham_bell_1876_speaking_into_telephone.jpg" alt="" id="BLOGGER_PHOTO_ID_5565274120702805682" border="0" /></a></span><span style="font-size:100%;"><span>സാങ്കേതികവിദ്യക്കും</span> <span>ഇത്</span> <span>ജന്മം</span> <span>നല്കി</span>. <span>ഇതോടെ</span> <span>ഇലക്ട്രോണിക്സ്</span> <span>രംഗത്തെ</span> <span>ഭീമന്മാര്</span> </span><span style="font-size:100%;"><span>മാധ്യമരംഗത്തേക്ക്</span> <span>കടന്നുവന്നു</span>. 2000 <span>ത്തില്‍</span> <span>മാധ്യമരംഗം</span> <span>ഭരിച്ചിരുന്ന</span> <span>ഡിസ്നി</span>, <span>എ</span>.<span>ഒ</span>.<span>ല്‍</span>.<span>ടൈംവാര്‍നര്‍</span>, <span>സോണി</span>, <span>ന്യൂസ്</span> <span>കോര്പ്പറേഷന്</span>, <span>വിയാകോം</span>, <span>വിവേണ്ടി</span>, <span>ബെര്‍ട്ടല്‍സ്മേന്‍</span> </span><span style="font-size:100%;"><span>എന്നീ</span> <span>ഏഴു</span> <span>പ്രധാന</span> <span>ഭീമന്മാരില്</span> <span>പലരും</span> <span>ഇലക്ട്രോണിക്സ്</span> <span>രംഗത്ത്</span> <span>ശ്രദ്ധപതിപ്പിച്ചിരുന്ന</span></span> <span style="font-size:100%;"><span>കമ്പനികളായിരുന്നു</span>. <span>പതിനഞ്ച്</span> <span>വര്‍ഷങ്ങള്‍ക്കുമുന്‍പ്്</span> <span>ഇവരില്‍</span> </span><span style="font-size:100%;"><span>പലരും</span> <span>മാധ്യമരംഗത്തുതന്നെ</span> <span>ഉണ്ടായിരുന്നില്ലെന്ന്</span> <span>റോബര്‍ട്ട്</span> </span><span style="font-size:100%;"><span>മക്ചെസ്നി</span> <span>രേഖപ്പെടുത്തുന്നു</span>. <span>ഇലക്ട്രോണിക്സ്</span>- <span>മാധ്യമ</span> <span>രംഗത്തെ</span> </span><span style="font-size:100%;"><span>സാങ്കേതിക</span> <span>സംയോജനമായിരുന്നു</span> <span>ഇലക്ട്രോണിക്സ്</span> </span><span style="font-size:100%;"><span>വ്യവസായത്തെയും</span> <span>മാധ്യമവ്യവസായത്തെയും</span> <span>സംയോജിപ്പിച്ചത്</span>. <span>പിന്നീട്</span> <span>ഇന്റര്‍നെറ്റിന്റെ</span> <span>വികാസത്തോടെ</span>(<span>ഇന്റര്‍നെറ്റ്</span> <span>ഇന്ന്</span> </span><span style="font-size:100%;"><span>മാധ്യമങ്ങളെ</span> <span>സഹായിക്കുന്നതിനുള്ള</span> <span>ഉപാധി</span> <span>മാത്രമല്ല</span> <span>സ്വയം</span> <span>ഒരു</span> </span><span style="font-size:100%;"><span>മാധ്യമം</span> <span>കൂടിയാണ്</span>) <span>കരുത്താര്‍ജ്ജിച്ച</span> <span>മൈക്രോസോഫ്റ്റ്</span>, <span>ഗൂഗിള്‍</span> , <span><span></span></span></span><span style="font-size:100%;"><span><span>എ</span></span>.<span>ഒ</span>.<span>എല്‍</span> <span>പോലുള്ള</span> <span>കമ്പനികളും</span> </span><span style="font-size:100%;"><span>മാധ്യമരംഗത്തെത്തി</span>. <span>ചുരുക്കത്തില്‍</span> <span>മാധ്യമ</span> -<span>ക</span><span>മ്പ്യൂട്ടര്‍</span> <span>വ്യവസായത്തിലും</span> <span>സംയോജനപ്രക്രിയ</span> </span><span style="font-size:100%;"><span>നടന്നുകൊണ്ടിരിക്കയാണ്</span>. <span>ഇതോടൊപ്പം</span> <span>ടെലികമ്യൂണിക്കേഷന്‍</span> <span>കമ്പനികളും</span> <span>കമ്പ്യുട്ടര്‍</span> <span>കമ്പനികളും</span> </span><span style="font-size:100%;"><span>തമ്മിലുള്ള</span> <span>സംയോജനവും</span> <span>അതിലൂടെ</span> <span>അതിന്റെ</span> <span>ശരിയായ</span> <span>അര്‍ഥത്തിലുള്ള</span> '<span>ആഗോളമാധ്യമം</span>' <span>രൂപപ്പെടാനുള്ള</span> <span>സാധ്യതയും</span> <span>തള്ളിക്കളയാനാവില്ല</span>. <span>കാരണം</span> <span>നാമിന്ന്</span> <span>നമ്മുടെ</span> <span>ഇ</span>-<span>മെയില്‍</span> <span>തുറന്ന്</span></span> <span style="font-size:100%;"><span>വായിക്കുന്നത്</span> <span>വിന്റോസ്</span> <span>ഓപ്പറേറ്റിങ്</span> <span>സിസ്റ്റം</span> <span>ഉള്ള</span> <span>കമ്പ്യൂട്ടറിലൂടെ</span> <span>മാത്രമല്ല</span> <span>ഏതെങ്കിലും</span></span> <span style="font-size:100%;"><span>ടെലഫോണ്‍കണക്ഷനുള്ള</span> <span>നോക്കിയാ</span> <span>ഇ</span>-<span>സീരിസ്</span> <span>ഫോണിലൂടെയുമാണ്</span>.<br /><br /><span style="color: rgb(255, 0, 0);">മൊബൈല്‍</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">ജേണലിസം</span><br /><span>സാങ്കേതികമേഖലയിലെ</span> <span>ഇത്തരം</span> <span>കൂടിച്ചേരലുകള്‍</span> <span>പരമ്പരാഗത</span> <span>മാധ്യമങ്ങളിലും</span></span> <span style="font-size:100%;"><span>പ്രതികരണങ്ങളുണ്ടാക്കി</span>. <span>അതിന്</span> <span>ഏറ്റവും</span> <span>നല്ല</span> <span>ഉദാഹരണമായിരുന്നു</span> <span>മൊബൈല്‍</span> <span><span></span></span></span><span style="font-size:100%;"><span><span>ജേണലിസം</span></span>. <span>മൊബൈല്‍</span> <span>ഹാന്റ്</span> <span>സെറ്റുകളെ</span> <span>അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള</span> <span>ഈ</span> <span>മാതൃക</span> <span>ലോകത്തിലെ</span> <span>പ</span><span>ല</span> </span><span style="font-size:100%;"><span>ന്യൂസ്</span> <span>ഏജന്‍സികളും</span> <span>ഉപയോഗപ്പെടുത്തിയിരുന്നു</span>. <span>ഒരേ</span> <span>സമയം</span> <span>റെക്കോഡിങ്ങിനും</span> </span><span style="font-size:100%;"><span>ബ്രോഡ്കാസ്റ്റിങ്ങിനുമുളള</span> <span>ഉപകരണമെന്ന</span> <span>നിലക്ക</span> <span>്</span> <span>ഉപയോഗിക്കാനുള്ള</span> <span>മൊബൈലിന്റെ</span> </span><span style="font-size:100%;"><span>കഴിവായിരുന്നു</span> <span>ഇതിന്റെ</span> <span>അടിസ്ഥാനം</span>. 2007 <span>ല്‍</span> <span>റോയിട്ടര്‍</span> <span>തങ്ങളുടെ</span> <span>തെരഞ്ഞെടുക്കപ്പെട്ട</span> </span><span style="font-size:100%;"><span>മാധ്യമപ്രവര്‍ത്തകരെ</span> <span>മൊബൈല്‍</span> <span>ജേണലിസ്റ്റുകളാക്കി</span> <span>മാറ്റി</span>. <span>കഴിഞ്ഞ</span> <span>ബീജിങ്ങ്</span> <span>ഒളിമ്പിക്സ്</span> <span>അങ്ങ</span> </span><span style="font-size:100%;"><span>നെയാണ്</span> <span>റോയിട്ടര്‍</span> <span>റിപ്പോര്‍ട്ട്</span> <span>ചെയ്തത്</span>. (<span>കല്‍ക്കത്താ</span> <span>ന്യൂസ്</span> <span>എന്ന</span> <span>മലയാളസിനിമയില്‍</span> </span><span style="font-size:100%;"><span>മൊബൈല്‍വഴി</span> <span>വാര്‍ത്ത</span> <span>സംപ്രേഷപണം</span> <span>ചെയ്യുന്നുണ്ട്</span>). <span>പുതുതായി</span> <span>രൂപം</span> <span>കൊള്ളുന്ന</span> </span><span style="font-size:100%;"><span>സാങ്കേതികവിദ്യയെ</span> <span>തങ്ങളുടെ</span> <span>പരമ്പരാഗത</span> <span>സംവിധാനത്തോട്</span> <span>കൂട്ടിയിണക്കാനുള്ള</span> <span>ശ്രമമാണ്</span> </span><span style="font-size:100%;"><span>മൊബൈല്‍</span> <span>ജേണലിസം</span>. <span>മാധ്യമലോകത്തിന്റെ</span> <span>അധികാരഘടനയില്‍</span> <span>അ</span></span><span style="font-size:100%;"><span><span>തൊരിക്കലും</span></span> <span>കാര്യമായ</span> </span><span style="font-size:100%;"><span>വിള്ളലുകള്‍</span> <span>വീഴ്ത്തുന്നില്ലെന്നതാണ്</span> <span>ശ്രദ്ധേയം</span>.<br /><br /><span style="color: rgb(255, 0, 0);">സാങ്കേതികവിദ്യയും</span><span style="color: rgb(255, 0, 0);"> </span><span style="color: rgb(255, 0, 0);">വൈയക്തികതയും</span><br /><br /><span>കഴിഞ്ഞ</span> <span>നവമ്പര്‍</span> 19-<span>ാംതിയതി</span> <span>തൃശ്ശുരില്‍</span> <span>വെച്ചു</span> <span>നടന്ന</span> <span>ഒരു</span> <span>വിവാഹച്ചടങ്ങ്</span> <span>മൊബൈലും</span> </span><span style="font-size:100%;"><span>ഇന്റര്‍നെറ്റും</span> <span>ഉപയോഗിച്ചുകൊണ്ട്</span> <span>തത്സമയം</span> <span>പ്രക്ഷേപണം</span> <span>ചെയ്തു</span>. <span>നിരവധി</span> <span>ആളുകള്‍</span> <span>തത്സമയം</span> </span><span style="font-size:100%;"><span>കാണുകയും</span> <span>ചെയ്തിരുന്നു</span>. <span>ഇത്തരത്തില്‍</span> <span>മുന്‍പ്</span> <span>സാമൂഹ്യസംഘാടനത്തിലൂടെ</span> <span>മാത്രം</span> <span>ചെയ്യാന്‍</span> </span><span style="font-size:100%;"><span>കഴിഞ്ഞിരുന്ന</span> <span>പ്രവ്യത്തി</span> <span>ഇപ്പോള്‍</span> <span>വൈയക്തിക</span> <span>തെരഞ്ഞെടുപ്പിന്റെ</span> <span>ഭാഗമായി</span> <span>മാറിയിരിക്കുന്നു</span>. <span>ഈ</span> </span><span style="font-size:100%;"><span>പ്രത്യേകതരം</span> <span>വൈയക്തികതതന്നെ</span></span><span style="font-size:100%;"><span><span>യാണ്</span></span> <span>പുതിയകാലത്തെ</span> <span>സാങ്കേതിക</span> <span>വിദ്യയെ</span> <span>മറ്റു</span><span>ള്ളവയില്‍</span> </span><span style="font-size:100%;"><span>നിന്ന്</span> <span>വേര്‍തിരിച്ച്</span> <span>നിര്‍ത്തുന്നതും</span> <span>അധികാരഘടനയില്‍</span> <span>അട്ടിമറിക്കു</span> <span>കാരണമാകുന്നതും</span>. <span>ഈ</span></span> <span style="font-size:100%;"><span>അട്ടിമറിയോടുള്ള</span> <span>പ്രതികരണമാണ്</span> <span>ലേഖനത്തിന്റെ</span> <span>തുടക്കത്തില്‍</span> <span>സൂചിപ്പിച്ച</span> <span>ഫോട്ടോഗ്രാഫ്</span>.<br /><br /><span>പഴയകാല</span> <span>പത്രപ്രവര്‍ത്തകന്റെ</span> <span>ഉപകരണമായിരുന്ന</span> <span>സ്റ്റില്‍ക്യാമറയില്‍</span> <span>നിന്നും</span> <span>മൊബൈല്‍ക്യാമറ</span> </span><span style="font-size:100%;"><span>പല</span> <span>അര്‍ഥത്തിലും</span> <span>പുതിയ</span> <span>ഉപകരണമാണ്</span>. <span>പ്രത്യേക</span> <span>സന്ദര്‍ഭങ്ങളുടെ</span> <span>രേഖപ്പെടുത്തലും</span> </span><span style="font-size:100%;"><span>ഓര്‍ത്തുവെക്കലുമാണ്</span> <span>ഒരു</span> <span>സ്റ്റില്‍ക്യാമറയെങ്കില്‍</span> <span>ഏതുസമയവും</span> <span>കൈയില്‍</span> <span>വെക്കുന്ന</span> <span>ഒ</span></span><span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZgqYbpJ4KC6F2HhbhJR7cLnpB7zPZTg6bWn_4Hmx0Teq3SRxV7BM-Wsq2-xsz72murhD5LzghLA_E72DvT-pa_Urb3CTk4z2cPL90ECFGR-LAxmktueVjmkVqoNSDjuh1poNtMnAR724/s1600/blogging_01.jpg"><img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 164px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZgqYbpJ4KC6F2HhbhJR7cLnpB7zPZTg6bWn_4Hmx0Teq3SRxV7BM-Wsq2-xsz72murhD5LzghLA_E72DvT-pa_Urb3CTk4z2cPL90ECFGR-LAxmktueVjmkVqoNSDjuh1poNtMnAR724/s200/blogging_01.jpg" alt="" id="BLOGGER_PHOTO_ID_5565274397942972754" border="0" /></a></span><span style="font-size:100%;"><span><span></span></span><span>രു</span> <span>വസ്തുവെന്ന</span> </span><span style="font-size:100%;"><span>നിലയില്‍</span></span><span style="font-size:100%;"><span><span></span></span> <span>മൊബൈല്‍ക്യാമറ</span> <span>വിഷയത്തേക്കാള്‍</span> <span>സമയത്തേയാണ്</span> <span>പകര്‍ത്തുന്നത്</span>. <span>ഒ</span></span><span style="font-size:100%;"><span><span>രു</span></span> </span><span style="font-size:100%;"><span>കലാപ്രവര്‍ത്തനമെന്നതിലുപരി</span> <span>അത്</span> <span>വ്യക്തികള്‍ക്കിടയിലുള്ള</span> <span>ഇടപെടലിന്റെയും</span> <span>കൂടി</span></span><span style="font-size:100%;"><span><span></span></span> <span>ഭാഗമാണ്</span>. <span>അപകടം</span> <span>മൊബൈലിലാക്കുന്ന</span> <span>മലയാളി</span> <span>ചെയ്യുന്നതും</span> <span>ഇതുതന്നെ</span>. '<span>പഴഞ്ചനായ</span>' <span>നമ്മുടെ</span> </span><span style="font-size:100%;"><span>പ്രസ്ഫോട്ടോഗ്രാഫര്‍</span> <span>ചെയ്യുന്ന</span> <span>അതേകാര്യം</span> <span>തന്നെയാണ്</span> <span>മൊബൈലിലൂടെ</span> <span>കാഴ്ചക്കാരും</span> <span>ചെയ്യുന്നത്</span>. <span>അവര്‍ക്കത്</span> <span>പകര്‍ത്താം</span>, <span>സൂക്ഷിക്കാം</span>, <span>പ്രക്ഷേപണം</span> <span>ചെയ്യുകയുമാവാം</span>!<br /></span><br /><span style="font-size:100%;"><span style="color: rgb(255, 0, 0);">ബ്ലോഗ്</span><span style="color: rgb(255, 0, 0);">, </span><span style="color: rgb(255, 0, 0);">ഫെയ്സ്ബുക്ക്</span><span style="color: rgb(255, 0, 0);">, </span><span style="color: rgb(255, 0, 0);">പൊതുബോധം</span></span><span style="font-size:100%;"><span style="color: rgb(255, 0, 0);"><span></span></span><br /><br /><span>വൈയക്തികതയുടെ</span> <span>ആഘോഷമാണ്</span> <span>പുതിയകാലം</span>. <span>ഇന്റര്‍നെറ്റ്</span> <span>അടിസ്ഥാനമാക്കിയുള്ള</span> <span>സോഷ്യല്‍</span> </span><span style="font-size:100%;"><span>നെറ്റ്വര്‍ക്കിങ്ങ്</span> <span>സൈറ്റുകള്‍</span> <span>പോലുള്ളവ</span> <span>വ്യക്തിയുടെ</span> <span>ഇടപെടല്‍</span> <span>ശേഷി</span> <span>വര്‍ദ്ധിപ്പിക്കുന്നു</span>. <span>സാമൂഹ്യസംഘാടനത്തിന്റെ</span> <span>അഭാവത്തിലും</span> <span>വ്യക്തിയുടെ</span> <span>ഇച്ഛകള്‍ക്കനുസരിച്ച്</span> <span>പ്രവര്‍ത്തിക്കാന്‍</span> </span><span style="font-size:100%;"><span>കഴിയുന്നു</span>. <span>ഇതുതന്നെയാണ്</span> <span>അവയുടെ</span> <span>ശക്തിയും</span>. <span>ഒപ്പം</span> <span>ഇത്</span> <span>സ്വാതന്ത്രത്തിന്റെയും</span> </span><span style="font-size:100%;"><span>ജനാധിപത്യത്തിന്റെയും</span> <span>പുതിയ</span> <span>മേഖലകള്‍</span> <span>തുറന്നു</span> <span>തരുന്നുമുണ്ട്</span>.<br /><br /><span>എന്നാല്‍</span> <span>പൊതുബോധം</span> <span>ജനാധിപത്യപരമാവുമെന്നതിന്</span> <span>ഇത്</span> <span>നേരിട്ട്</span> <span>ഒരുറപ്പും</span> <span>തരുന്നില്ല</span>. <span>പലപ്പോഴും</span> </span><span style="font-size:100%;"><span>കടുത്ത</span> <span>വിവേചനത്തിന്റെയും</span> <span>വംശീയതയുടെയും</span> <span>ജനാധിപത്യവിരുദ്ധതയുടെയും</span> <span>ഭാഷയിലാണ്</span> </span><span style="font-size:100%;"><span>ഇന്റര്‍നെറ്റ്</span> <span>സംസാരിക്കുന്നത്</span>. <span>സാങ്കേതികസംയോജനത്തിന്റെ</span> <span>പശ്ചാത്തലത്തില്‍</span> </span><span style="font-size:100%;"><span>മെര്‍ജറുകളിലൂടെയും</span> <span>അക്വിസിഷനുകളിലൂടെയും</span> <span>ക്രോസ്ഓണര്ഷിപ്പിലൂടെയും</span> <span>നടക്കുന്ന</span> </span><span style="font-size:100%;"><span>വ്യവസായങ്ങളുടെ</span> <span>സംയോജനം</span> <span>ഗുരൂതരമായ</span> <span>മറ്റു</span> <span>സാധ്യതകളിലേക്കും</span> <span>വഴിതുറക്കുന്നു</span><span>ണ്ട്</span>. <span>ലോകത്തിലെ</span> <span>ശൃംഘലാവല്‍ക്കരിക്കപ്പെട്ട</span> <span>വിവരശേഖരങ്ങള്‍</span> <span>ഗൂഗിള്‍</span></span> <span style="font-size:100%;"><span>പോലുള്ള</span> <span>ഏതാനും</span> <span>കമ്പനികക്കവകാശപ്പെട്ട</span> <span>ആറോ</span> <span>എഴോ</span></span> <span style="font-size:100%;"><span>സൂപ്പര്‍കമ്പ്യൂറുകളില്‍</span> <span>നിക്ഷിപ്തമായിക്കൊണ്ടിരിക്കയാണ്</span>. <span>അത്</span></span> <span style="font-size:100%;"><span>എങ്ങനെ</span> <span>ഉപയോഗിക്കണമെന്നതാകട്ടെ</span> <span>ആ</span> <span>കമ്പിനിയുടെ</span></span> <span style="font-size:100%;"><span>വിവേചനാധികാരവുമായി</span> <span>ബന്ധപ്പെട്ട</span> <span>പ്രശ്നവും</span>. <span>ചുരുക്കത്തില്‍</span> <span>ഈ</span> </span><span style="font-size:100%;"><span>സംയോജനപ്രക്രിയ</span> <span>അധികാര</span> <span>സംയോജനമല്ലാതെ</span> <span>മറ്റൊന്നുമല്ല</span>. <span>അധികാരത്തെ</span> <span>അട്ടിമറിക്കുന്ന</span> <span>ഒരു</span> <span>സാധ്യത</span></span> <span style="font-size:100%;"><span>അധികാരകേന്ദ്രീകരണത്തിനു</span> <span>കാരണമാകുന്ന</span> <span>അവസാനത്തെ</span> <span>ഉദാഹരണവും</span>.<br /><br /></span><span style="font-size:100%;"><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2IOw4VoGyZh5tlSyCqxMlP5i9d-96QWevv7tgePWB8Es0Po3_lL1qHXNL58bHD-_AjP0qGzJ0nwcH8f3VVIhf6942bwOM5aEtrouyAWLQ5y2vk0aMeW_M0QedS7KKZZSGgj8i2wuTKJA/s1600/untitled.jpg"><img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 200px; height: 149px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2IOw4VoGyZh5tlSyCqxMlP5i9d-96QWevv7tgePWB8Es0Po3_lL1qHXNL58bHD-_AjP0qGzJ0nwcH8f3VVIhf6942bwOM5aEtrouyAWLQ5y2vk0aMeW_M0QedS7KKZZSGgj8i2wuTKJA/s200/untitled.jpg" alt="" id="BLOGGER_PHOTO_ID_5565277786206871378" border="0" /></a></span><br /><span style="font-size:100%;">(1) 1994<span>ല്‍</span> <span>പുലിറ്റ്സര്‍</span> <span>സമ്മാനം</span> <span>നേടിയ</span> <span>കെവിന്‍കാര്‍ട്ടര്‍</span> <span>സൂഡാനിലെ</span> <span>ക്ഷാമം</span> <span>ചിത്രീകരിക്കുന്നിടയില്‍</span> </span><span style="font-size:100%;"><span>യു</span>.<span>എന്‍</span>.</span><span style="font-size:100%;">ദു</span><span style="font-size:100%;">രിതാ</span><span style="font-size:100%;"><span>ശ്വാസ</span></span><span style="font-size:100%;">ക്യാമ്പിലേക്ക്</span><span style="font-size:100%;"> <span>ഇഴഞ്ഞുനീക്കുന്ന</span> <span>കുട്ടിയുടെ</span> <span>ഫോട്ടോ</span> <span>എടുത്തിരുന്നു</span></span><span style="font-size:100%;">. <span>പിന്നിലായി</span> </span><span style="font-size:100%;"><span>ഒരു</span> <span>കഴുകന്</span> <span>കുട്ടിയു</span><br /><span>ടെ</span> <span>മരണം</span> <span>കാത്തിരിക്കുകയാണ്</span>. <span>പിന്നീട്</span> <span>കുട്ടിക്കെന്തു</span> <span>സംഭവിച്ചെന്ന്</span> <span>ഫോട്ടോഗ്രാഫര്‍ക്കടക്കം</span> </span><span style="font-size:100%;"><span>ആര്‍ക്കും</span> <span>അറിയില്ല</span>. <span>എന്തുകൊണ്ട്</span> <span>താന്‍</span> <span>ആ</span> <span>കുട്ടിയെ</span> <span>ദുരിതാശ്വാസ</span> <span>ക്യാമ്പിലെത്തിച്ചില്ല</span> <span>എന്ന</span> </span><span style="font-size:100%;"><span>ചോദ്യത്തിനു</span> <span>മുന്നില്‍</span> <span>പിടിച്ചുനില്‍ക്കാമാവാതെ</span> <span>ഒടുവില്‍</span> <span>ആ</span> <span>ഫോട്ടോഗ്രാഫര്‍</span> <span>ആത്മഹത്യചെയ്തു</span>.<br /><br /><span style="font-style: italic;">(തേജസ്</span> ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചത്)<br /><br /></span><span style="font-size:100%;"><br /><br /></span>ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-47892735267551178292010-11-17T10:15:00.000-08:002010-11-17T22:34:00.531-08:00ഹിറ്റ്ലറുടെ മണം...!<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirUvDKSNhB7GjdbLa8uasoG1yjTBx1fMAjAYqZskp2t0hz-ULi14LnD47PFIYbF2mctJf5EJBhP6ObfvTgtb5wu4UwqIGKo9ajtiV-xxp5RbtY6BBR3RThJJPJOZEEplayBkumjYp-aeE/s1600/thettayil.jpg"><img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 234px; height: 138px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirUvDKSNhB7GjdbLa8uasoG1yjTBx1fMAjAYqZskp2t0hz-ULi14LnD47PFIYbF2mctJf5EJBhP6ObfvTgtb5wu4UwqIGKo9ajtiV-xxp5RbtY6BBR3RThJJPJOZEEplayBkumjYp-aeE/s200/thettayil.jpg" alt="" id="BLOGGER_PHOTO_ID_5540601235602844690" border="0" /></a><br /><span style="color: rgb(0, 0, 153);font-size:180%;" ><span style="font-weight: bold;"> കേ</span></span>രളത്തില്‍ 126 അദ്ധ്യാപകര്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസേഴ്സായി സ്ഥാനമേറ്റു എന്നത് ഒരു നിസ്സാര വാര്‍ത്തയല്ല. സംസ്ഥാനത്തൊട്ടാകെ 6500 വിദ്ധ്യാര്‍ത്ഥികളും 260 അദ്ധ്യാപകരും ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് നോഡല്‍ ഓഫീസര്‍ പി.വിജയന് പറയുന്നു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ സബ് ഇന്‍സ്പെക്ടര്‍ക്കു സമാനമായ ഓണററി റാങ്കില്‍ നിയമിക്കപ്പെടും. പരിശീലനത്തിന്റെ ഭാഗമായി ഭരണഘടനയും കുട്ടികളുടെ മനശ്ശാസ്ത്രവുമൊക്കെ അദ്ധ്യാപകരെ പഠിപ്പിക്കുന്നുണ്ട്.<br /><br />സംസ്ഥാനത്തെ വിവിധ സ്ക്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത അദ്ധ്യാപകരുടെ പാസ്സിങ്ങ് ഔട്ട്പരേഡില്‍ പങ്കെടുത്തുകൊണ്ട് ഇക്കഴിഞ്ഞ 14-ആം തിയതി തൃശ്ശൂരില്‍ മന്ത്രി തെറ്റയില്‍ അദ്ധ്യാപകരെ പോലീസ് സേനയില്‍ ചേര്‍ത്തുകൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതി രാജ്യത്തിനാകമാനം മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തൊട്ടാകെ രൂപം കൊള്ളുന്ന ഭീകരവാദത്തിനും വിഘടനവാദത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരെ കുട്ടികളെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടാണത്രെ കുട്ടിപ്പോലീസ് പദ്ധതിയും അദ്ധ്യാപക പോലീസ് പദ്ധതിയും നടപ്പാക്കുന്നത്.<br /><br /><span style="font-weight: bold;">അദ്ധ്യാപകരും </span><span style="font-weight: bold;">പോലീസും</span><br /><br />കുട്ടികളില്‍ മനുഷ്യത്വവും മൂല്യവ്യവസ്ഥയും വളര്‍ത്തിയെടുക്കുന്നതിനുള്ള ഉപാധിയായാണ് പുരാതന കാലം മുതലേ അദ്ധ്യാപകരെ കണക്കിലെടുത്തിരുന്നത്. ഭാവി തലമുറയെന്ന നിലയില്‍ കുട്ടികളില്‍ ഇത്തരം മൂല്യവ്യവസ്ഥകള്‍ രൂപപ്പെടേണ്ടത് പ്രധാനമാണെന്ന് കരുതപ്പെട്ടു. നിലനില് ക്കുന്ന വ്യവസ്ഥയുടെ സംരക്ഷകരെന്ന നിലയില്‍ അദ്ധ്യാപകരുടെ ഈ ദൌത്യം പോലും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, പ്രശ്നവിധേയമാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ മൃദു-പ്രത്യയശാസ്ത്ര ഉപകരണങ്ങളാ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWQZK_hoXf0y3hAyvQaaYAEpxj30C8AdshV9BW_k49UYogwFsr_J-ZC40R5HmgWyQ66ThjTt0t9aYIkCKvfItqk8coSLpHYtlHwc9HHeG-CL39jZo84N3PBvSQg3VF4pdDlFQ0OT1lBYc/s1600/Photo0315.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 340px; height: 146px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWQZK_hoXf0y3hAyvQaaYAEpxj30C8AdshV9BW_k49UYogwFsr_J-ZC40R5HmgWyQ66ThjTt0t9aYIkCKvfItqk8coSLpHYtlHwc9HHeG-CL39jZo84N3PBvSQg3VF4pdDlFQ0OT1lBYc/s200/Photo0315.jpg" alt="" id="BLOGGER_PHOTO_ID_5540599283326280818" border="0" /></a>യാണ് ഗ്രാംഷിയെ പോലുള്ള ചിന്തകര്‍ ഈ സംവിധാനത്തെ നോക്കിക്കാണുന്നത്. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ 'കുട്ടി/അദ്ധ്യാപക പോലീസ്' പ്രസ്ഥാനം ഇത്തരം സംവിധാനങ്ങളെ കൂടുതല്‍ ഫാസിസവല്ക്കരിക്കുമെന്നു തന്നെ കരുതണം..കുറച്ചുകാലം മുന്പുവരെയും അദ്ധ്യാപനത്തെ പോലീസിങ്ങില്‍ നിന്നും വ്യത്യസ്തമായ ഒന്നായാണ് കണക്കാക്കിയിരുന്നത്. സ്കൂളിനുള്ളില്‍ ഒരു തരം ഓട്ടോണമി നില്ക്കുന്നുവെന്നു പോലും വിശ്വസിക്കപ്പെട്ടിരുന്നു. പോലീസ് ഭാഷ സംസാരിക്കുന്ന അദ്ധ്യാപകന് മികച്ച അദ്ധ്യാപകനായി കരുതപ്പെട്ടിരുന്നില്ല. ചൂരലില്‍ മധുരമായൊന്നുമില്ലെന്ന് തിരിച്ചറിയുകയും ചെയ്തു. സ്ക്കൂള് ഗെയ്റ്റിനു വെളിയില്‍ പോലീസും സ്ക്കൂളിനകത്തു വിദ്യാര്‍ത്ഥിയുമെന്ന ഒരു വേര്‍തിരിവ് പ്രായോഗികമായും മനശാസ്ത്രപരമായി പോലും നിലനിന്നിരുന്നു. കേരളത്തിന്റെ സമരതീക്ഷ്ണമായ ഇന്നലകളിലെ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍ ഇപ്പോഴും ഇതിനു സാക്ഷ്യം പറയുന്നുണ്ട്. ഇതിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണ് സ്ക്കൂളിനകത്തെ വിദ്യാര്‍ത്ഥി തിരിഞ്ഞുനോക്കുമ്പോള്‍ തങ്ങളില്‍ ചിലരും പഠിപ്പിക്കുന്ന അദ്ധ്യാപകരില്‍ ചിലരും പോലീസ്സായി മാറി എന്നു തിരിച്ചറിയുന്നത്. ഇത് തീര്‍ച്ചയായും പല ചോദ്യങ്ങളിലേക്കും നമ്മെ വലിച്ചടുപ്പിക്കുന്നുണ്ട്.<br /><br /><span style="font-weight: bold;">(രാഷ്ട്ര)സുരക്ഷ ഒ</span><span style="font-weight: bold;">രു രൂപകമെന്ന നിലയില്‍</span><br /><br />സമകാലിക സന്ദര്‍ഭത്തില്‍ (രാഷ്ട്ര)സുരക്ഷ എന്നത് നമ്മുടെ വിശകലനങ്ങളുടേയും ബോധ്യങ്ങളുടേയും മര്‍മ്മസ്ഥാനത്തെ<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZsibwjV9rqRHQSreAuw8-ciyKNmUiz5ory-ruSSHWXYSd5K4Gl5fUrTR5s9QgDmM-FUIl55MrgtPW5lvSi2JvzbxSTEWAdOPeVGSPkJhr5FCHsc700dI318fse0ESCosDEJrXDqK1_IU/s1600/Untitled-1.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 156px; height: 195px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZsibwjV9rqRHQSreAuw8-ciyKNmUiz5ory-ruSSHWXYSd5K4Gl5fUrTR5s9QgDmM-FUIl55MrgtPW5lvSi2JvzbxSTEWAdOPeVGSPkJhr5FCHsc700dI318fse0ESCosDEJrXDqK1_IU/s200/Untitled-1.jpg" alt="" id="BLOGGER_PHOTO_ID_5540599271367194770" border="0" /></a>ത്തിയിരിക്കയാണ്. സമൂഹത്തിന്റെ മുഴുവന്‍ പ്രവര്‍ത്തിയുടെയും വിശകലന മാതൃകയോ മാനദണ്ഡമോ ആയി, ഒരു പ്രിസമായി 'സുരക്ഷ' മാറിക്കഴിഞ്ഞു. രാജ്യത്താകമാനം രൂപംകൊണ്ടുകഴിഞ്ഞ അപരവല്‍ക്കരണത്തിന്റെ മാരകാവസ്ഥയിലേക്കു കൂടിയാണ് ഇത് വിരല്‍ ചൂണ്ടുന്നത്. നമ്മുടെ മുഴുവന്‍ ചിന്തകളിലും ഇത് രൂപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുറച്ചുകാലം മുന്‍പ് സ്റ്റെബിലൈസര്‍ വില്‍ക്കുന്ന ഒരു കമ്പനി പുറത്തുവിട്ട പരസ്യം ഏറെ ശ്രദ്ധേയമയിരുന്നു.അത്യാധുനിക ആയുധങ്ങളുമായി മണല്‍ ചാക്കുകള്‍ക്കു പുറകിലായി യുദ്ധസന്നദ്ധരായി നില്ക്കുന്ന പട്ടാളക്കാര്‍ എല്‍.സി.ഡി ടി.വി ക്കു കാവല്‍ നില്ക്കുന്നു. നിങ്ങളുടെ എല്‍.സി.ഡി.യുടെ സംരക്ഷണം ഇനി മുതല്‍ സുരക്ഷാഭടന്മാരുടെ ചുമതലയിലാണെന്നു പരസ്യം നമ്മെ അറിയിക്കുന്നു. തോക്കെടുത്ത് ഇലക്ട്രിക്ക് സിഗ്നലുകള്‍ക്കെതിരെ പോരാടുന്ന <a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpKyTBnUnSmbN8EHBmVVR6UNtjsqGMbNGXb_rqGtJc_OKZOdAhY-xpG_aiyBz_kJTNPmS8JeadW5IH0_nFntFHnCj6Y31bxtqvkoirRKnWiYq0np7i473tAP5TPRSsUqNos4yUuDTY5uo/s1600/gold.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 158px; height: 179px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpKyTBnUnSmbN8EHBmVVR6UNtjsqGMbNGXb_rqGtJc_OKZOdAhY-xpG_aiyBz_kJTNPmS8JeadW5IH0_nFntFHnCj6Y31bxtqvkoirRKnWiYq0np7i473tAP5TPRSsUqNos4yUuDTY5uo/s200/gold.jpg" alt="" id="BLOGGER_PHOTO_ID_5540766535236827378" border="0" /></a>സൈനികരെയായിരു<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivltFyUuyg7N-gqHdMbWOYhA2TWG00FspkMBIIjJr1Ly5SbH2ihMzu4pjSTmd2Tvc9BLfsx810Ww_pz-BvGkmAxhCbmZN8MDseqJ9ujw-RC21iBDKp4Ujg8DaWen5HKBAuFxm90uSenU0/s1600/nakshathra.jpg"><img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 142px; height: 176px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivltFyUuyg7N-gqHdMbWOYhA2TWG00FspkMBIIjJr1Ly5SbH2ihMzu4pjSTmd2Tvc9BLfsx810Ww_pz-BvGkmAxhCbmZN8MDseqJ9ujw-RC21iBDKp4Ujg8DaWen5HKBAuFxm90uSenU0/s200/nakshathra.jpg" alt="" id="BLOGGER_PHOTO_ID_5540599281628397618" border="0" /></a>ന്നു ഇതേ കമ്പനിയുടെ ടി.വി. പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നത്. ‘മലബാര്‍ ഗോള്‍ഡി‘ന്റെ പരസ്യത്തിലാകട്ടെ മാലിന്യമുക്തിയെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവുമായി കണ്ണിചേര്‍ത്തിരിക്കുന്നു. മോഹന്‍ലാലിന്റെ ലെഫ്റ്റനന്റ്കേണല് പദവി ഇത്തരം ആവശ്യത്തിന് ഉപയോഗിച്ചതിനെ ചൊല്ലി അക്കാലത്ത് ചില പ്രതിഷേധസ്വരങ്ങള്‍ ഉയരാതിരുന്നില്ല. കൊപ്പത്തെ(പാലക്കാട്)ഒരു ഹോട്ടലിന്റെ (‘നക്ഷത്ര റീജന്‍സി‘)പരസ്യത്തില്‍ നക്ഷത്രപരാമര്ശത്തെ ചിത്രീകരിച്ചിരിക്കുന്നത് പഴയകാല കാല്‍പ്പനിക ഭാവുകത്വത്തിന്റെ രൂപകത്താലല്ല, മറിച്ച് നക്ഷത്രയുദ്ധത്തെയോ സാഹസികതയെയോ ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ഇമേജറിയിലൂടെയാണ്. സുരക്ഷ നമ്മുടെ ചിന്തകളില്‍ ഒരു ഒബ്സഷനായി മാറിയിരിക്കയാണ്.<br /><br /><span style="font-weight: bold;">സജാതീയത(homogeneity)</span><br /><br /> നമ്മുടെ രാഷ്ട്രവ്യവഹാരത്തില്‍ <span style="font-style: italic; font-weight: bold;">‘</span><span style="font-style: italic;">വ്യത്യസ്തതകള്‍</span><span style="font-weight: bold;"> </span>‘ഇന്ന് ഭയപ്പാടോടെയോ രാഷ്ട്രവിരുദ്ധമോ ആയ ഒന്നായാണ് മനസ്സിലാക്കപ്പെടുന്നത്. വ്യത്യസ്തത എന്നാല്‍ ജാതി, മതം, ദേശീയത, പ്രാദേശികത, ഗോത്രം, ഭാഷ, രാഷ്ട്രീയം എന്നിങ്ങനെ എന്തുമാകാം. ഇപ്പോള്‍ ഉള്ളത് എന്താണോ അത് നിലനില്‍പ്പിന്റെ ഏക സാദ്ധ്യതയാണെന്നു കരുതപ്പെടുന്നു. ജനാഭിലാഷം, സാമൂഹ്യപരിണാമം എന്നിവക്കൊന്നും ഒരു സ്ഥാനവും അത് കല്‍പ്പിക്കുന്നില്ല. ഇന്നത്തെ ഈ വര്‍ത്തമാന സാധ്യതപോലും സ്റ്റാറ്റസ്ക്കോയുടെ അട്ടിമറിയായിരുന്നുവെന്ന് അത് മറന്നുപോകുന്നു. ചരിത്രത്തെ അത് വകവെക്കുന്നേയില്ല.<br /><br />നവംബര്‍ 14 ന് ഹിന്ദുവില്‍ മുന്‍ സി.ബി.ഐ ഡയറക്ടറായിരുന്ന ആര്.കെ. രാഘവന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരതക്കെതിരെയുള്ള യുദ്ധത്തെ ക്കുറിച്ച് ആലോചിക്കുന്ന ലേഖനം, ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനസമയത്ത് ഡര്‍ഹിയിലെയും മുംബൈയിലെയും പോലീസ് സേന വഹിച്ച സ്തുത്യര്‍ഹമായ സേവനത്തെ വാഴ്ത്തുന്നു. ഒപ്പം ഇത്തരം സന്ദര്‍ശനസമയങ്ങളില്‍ സംഭവിക്കാവുന്ന ചില അപകടകരമായ സാധ്യതകളെക്കുറിച്ച് അദ്ദേഹം ആശങ്കപങ്കുവെക്കുകയാണ്. ഡല്‍ഹിയിലെയും മുംബൈയിലെയും പോലീസ് സേനകള്‍ സജാതീയ(ഹോമോജീനിയസ്)മല്ലെന്നും അവയില്‍ രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തോളം പേര് ഇപ്പോള്‍ ജോലിചെയ്യുന്നുണ്ടെന്നതിനാല്‍ അപകടസാധ്യത (അവരിലാരെങ്കിലും ആക്രമണത്തിന് മുതിരുന്നതിനുള്ള സാധ്യത ) ഏറെയുണ്ടെന്നും അദ്ദേഹം ഭരണകൂടത്തെ ഓര്‍മ്മപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഹൊമോജിനിറ്റിയാണ് സുരക്ഷിതത്വം ഉറപ്പുനല്കുന്നതിനായുള്ള, പ്രത്യേകിച്ചും രാജ്യസുരക്ഷിതത്വത്തിന്റെ ഉറപ്പിനായുള്ള ഉപാധികളില്‍ സുപ്രധാനം. രാജ്യത്തെ പോലീസുകാരില്‍ കൊള്ളാവുന്നവരെന്ന് ചിലരെങ്കിലും കരുതുന്ന ഒരാളുടെ ഭാഗത്തുനിന്നാണ് ഇത്തരം ഒരു പരാമര്‍ശം ഉണ്ടായതെന്നത് കൂടുതല്‍ ആശങ്കപെടുത്തുന്നതാണ്. രാഷ്ട്രത്തെ വംശീയമായി വിഭാവനം ചെയ്യുന്നതിനുള്ള സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.<br /><br /> വിജാതീയത/വ്യത്യസ്തത ഒരു അലോസരമായോ പല പ്രശ്നങ്ങളുടേയും മൂലകാരണമായോ വിവരിക്കപ്പെടുന്നു. രാഷ്ട്രങ്ങളുടെ വികസനരാഹിത്യത്തിനും ആഭ്യന്തര കലാപങ്ങള്‍ക്കും അഴിമതിക്കും മൂലകാരണമായും വംശീയ വ്യതിരിക്തതയെ(വിജാതിയതയെ) കണക്കാക്കുന്ന ഒരു ചിന്തപോലും വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. മൌറോ എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ 'എത്നിക്'(ETHNIC) എന്ന ഒരു സംജ്ഞ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട് . ഒരു രാജ്യത്ത് random ആയി തെരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ വ്യത്യസ്ത വംശീയ ഭാഷാ വിഭാഗങ്ങളില്‍ പെടുന്നതിനുള്ള സാധ്യതയുടെ ഒരു അളവായാണ് <span style="font-style: italic;">എത്നിക്</span> നിര്‍വ്വചിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ ആഭ്യന്തരയുദ്ധവും കലാപങ്ങളും അഴിമതിയും കൂടിയിരിക്കുന്നതിന് കാരണം ഉയര്‍ന്ന എത്നിക്ക് നമ്പറാണെന്ന് ഇത്തരം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു. ചുരുക്കത്തില്‍ ഈ വിശദീകരണം ആഫ്രിക്കന്‍ രാജ്യങ്ങളെ കലാപത്തിലേക്ക് വലിച്ചെറിയുന്ന സാമ്രാജ്യത്വ രാജ്യങ്ങളുടെ പങ്ക് തന്ത്രപൂര്‍വ്വം മറയ്ക്കുന്നു. എന്നാല്‍ വംശീയ/ഗോത്ര/മത ബഹുലതയെ ഒരു അലോസരമായി കണക്കാക്കുന്ന ഈ ചിന്തയുടെ ഫാസിസ്റ്റ് നിറമാണ് ഏറെ അപകടകരം. സി.ബി.ഐ. മുന്‍ മേധാവി ശ്രീ.രാഘവനും ഇത്തരമൊരു ചിന്തയിലേക്കാണ് മുന്നേറുന്നതെന്ന് പറയാതെ വയ്യ. മറ്റൊന്ന് ദേശരാഷ്ട്ര രൂപീകരണത്തില്‍ നിര്ഭാഗ്യകരമാവിധം വംശീയത കുപ്രസിദ്ധമായ പങ്കാണു വഹിക്കുന്നതെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. ഫാസിസം പലപ്പോഴും ഈ വഴികൂടി കടന്നു വരാറുമുണ്ട്.<br /><br /> ഈ പശ്ചാത്തലത്തില്‍ വേണം സ്ക്കൂള് കുട്ടി/അദ്ധ്യാപരെ പോലീസിങ്ങിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളെ നോക്കിക്കാണേണ്ടത്. ചിന്തകളുടേയും യുക്തിയുടേയും പുതുമകളുടേയും ബൌദ്ധിക അട്ടിമറികളുടേയും ഭൂമികയായ വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ‘സജാതീയ‘വല്‍ക്കരണമെന്ന്' ,വെട്ടിനിരത്തലെന്ന് ഇതിനെ വിളിക്കാം. കുട്ടികളില്‍ വളര്‍ന്നുവരാന്‍ സാധ്യതയുള്ള എല്ലാ ക്രിയാത്മക ചിന്തകളെയും രാഷ്ട്രസുരക്ഷയുടെ പേരില്‍ തടയണമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പ്രത്യേകിച്ചും, ആഭ്യന്തരകൊളോണിയലിസത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങള്‍. കാരണം അവയാണ് ഭാവിയില്‍ പലപ്പോഴും സ്വയംനിണ്ണയനവാദങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്.<br /><span style="font-weight: bold;">തീര്‍ച്ചയായും ഒരു ഹിറ്റ്ലര്‍ എവിടെയോ മണക്കുന്നില്ലേ? </span>ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-65569597836728948602009-10-19T07:33:00.000-07:002010-11-12T09:25:17.584-08:00കോളനികളില്‍ ദളിത് പീഢനംദളിത് കോളനികളില്‍ പോലീസ് -ശിവസേനാ കൂട്ടുകെട്ട് അക്രമം അഴിച്ചുവിടുന്നു.<br />ഈ റിപ്പോര്‍ട്ടുകള്‍ കാണുക<br /><br /><a href="http://www.youtube.com/watch?v=O7yWIgB2x7Y">http://www.youtube.com/watch?v=O7yWIgB2x7Y</a><br /><br />തെഹല്‍ക്കയുടെ അജിത് സാഹി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്ന് എഴുതിയ ലേഖനം താഴെ<br /><a href="http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp">http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp</a><br /><br /><span style="color: rgb(51, 102, 255);">ബി.ആര്.പി ഭാസ്കറുടെ ലേഖനം താഴെ</span><br /><a style="color: rgb(158, 82, 5);" onclick="return top.js.OpenExtLink(window,event,this)" href="http://malayalamvaayana.blogspot.com/2009/10/blog-post_19.html" target="_blank">വര്‍ക്കല : പൊലീസും മാധ്യമങ്ങളും തമസ്കരിക്കുന്ന വസ്തുതകളും</a><br />പി.യു.സി.എല്‍ ഉള്‍പ്പെടെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെയും ദലിത് സംഘടനകളുടെയും പ്രതിനിധികളും അടങ്ങുന്ന 22 അംഗങ്ങളുള്ള വസ്തുതാപഠന സംഘത്തോടൊപ്പം ഇന്നലെ ഞാനും വര്‍ക്കല സന്ദര്‍ശിക്കുകയുണ്ടായി. സംഘം ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത് ക്രോഡീകരിച്ച് വിശദമായ റുപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതാണ്. അതിനിടയില്‍ ചില വസ്തുതകള്‍ അടിയന്തിരമായി പൊതുജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് ആവശ്യമായതുകൊണ്ട് തിരുവനതപുരത്ത് തിരിച്ചെത്തിയ ഉടന്‍ തന്നെ പി.യു.സി.എല്‍. സെക്രട്ടറി അഡ്വ. പി.എ.പൌരന് , മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി അഡ്വ. തുഷാര്‍ നിര്‍മ്മല്‍ സാരഥി എന്നിവരുമൊത്ത് ഞാനും മാധ്യമപ്രവര്‍ത്തകരെ കാണുകയുണ്ടായി. ആയുധധാരികളായ ശിവസേനക്കാരും പൊലീസും കൂടി തടഞ്ഞ സംഘാംഗവും പത്രപ്രവര്‍ത്തകനുമായ ബൈജു ജോണും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.കള്ളക്കഥകള്‍ മെനയാനുള്ള വര്‍ക്കല പൊലീസിന്റെ സാമര്‍ത്ഥ്യവും വിവേചനാശക്തി പോയിട്ട് സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെ അവ പ്രചരിപ്പിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ സന്നദ്ധതയും ഈ സന്ദര്‍ശനം എന്നെ ബോധ്യപ്പെടുത്തി.പ്രഭാതസവാരിക്കിറങ്ങിയ ശിവപ്രസാദ് എന്ന നിരപരാധിയുടെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് പൊലീസ് ആരോപിക്കുന്ന ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റിന്റെ (ഡി.എച്ച്.ആര് .എം.) ഒരു ശക്തികേന്ദ്രമായ തൊടുവെ കോളനി സ്ന്ദര്‍ശിച്ച് മടങ്ങാനായി കോളനിക്കു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ കയറുമ്പോള്‍ ഏതാനും സ്ത്രീകള്‍ ഓടിവന്ന് ഞങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരാളെ ശിവസേനക്കാര്‍ മര്‍ദ്ദിക്കുന്നതായി അറിയിച്ചു. ഞങ്ങള്‍ തിരിച്ചുചെന്നപ്പോള് സര്‍ക്കിള്‍ ഇൻസ്പെക്ടർ പി. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഒരു പൊലീസ് സംഘവും ശിവസേനക്കാരും ചേർന്ന് ബൈജുവിനെ തടഞ്ഞുവെച്ചിരിക്കുന്നതാണ് കണ്ടത്. ബൈജുവിന്റെ മൊബൈല്‍ ഫോണ്‍ അവര്‍ പിടിച്ചുവാങ്ങിയിരുന്നു. എന്തിനാണ് ബൈജുവിനെ തടഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഒരു പ്രതി അവിടെ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വന്നതെന്ന് സി.ഐ. പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തില്‍ പൊലീസ് തെരയുന്ന ഏതെങ്കിലും പ്രതിയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് ആ ഉദ്യോഗസ്ഥന് സമ്മതിച്ചു. ശിവസേനക്കാര്‍ പിടിച്ചെടുത്ത മൊബൈല്‍ തിരികെ കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി.ഐ. അത് തിരികെ വാങ്ങിക്കൊടുത്തു. അതോടെ ഞങ്ങള്‍ ബൈജുവിനെയും കൂട്ടി തിരിച്ചുപോയി.<br />പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡേറ്റ്ലൈനില്‍ ഇന്ന് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോളനിവാസിക ള്‍തടഞ്ഞുവെന്നാണ്. ശിവസേന പരാമര്‍ശിക്കപ്പെടുന്നതേയില്ല. പൊലീസ് സ്ഥലത്തെ മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെ ബോധപൂര്‍വ്വം തമസ്കരിക്കുന്ന ശിവസേനയുടെ പ്രവര്‍ത്തനം സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കിയാലെ വര്‍ക്കലയിലെ കൊലപാതകത്തിന്റെയും ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങളുടെയും ചുരുളുകളഴിയൂ. ഡി.എച്ച്.ആര്.എമ്മിന്റെ പ്രവര്‍ത്തനം പല കേന്ദ്രങ്ങളിലും എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. പരമ്പരാഗതമായി ദലിത് വോട്ടുകള്‍ നേടിയിരുന്ന മുഖ്യധാരാ രാഷ്ട്രീയ കക്ഷികളാണ് ഒരുകൂട്ടര്‍. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഈ സംഘടന നിര്‍ത്തിയ സ്ഥാനാര്‍ത്ഥി 5,000ല്‍ പരം വോട്ട് നേടുകയുണ്ടായി. ഡി.എച്ച്.ആര്.എം പ്രവര്‍ത്തനത്തിന്റെ ഫലമായി ദലിത് കോളനികളില്‍ മദ്യത്തിനും മയക്കുമരുന്നിനും ആവശ്യക്കാര്‍ ഇല്ലാതായതുമൂലം നഷ്ടമുണ്ടായിട്ടുള്ളവരാണ് ആ സംഘടനക്കെതിരെ രംഗത്തുള്ള മറ്റൊരു കൂട്ടര്. കോളനികളിലെ ബഹുഭൂരിപക്ഷം ദലിതരും ഡി.എച്ച്.ആര്.എമ്മിനെതിരായ പൊലീസിന്റെ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ല. ആണുങ്ങളെ മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മുക്തരാക്കിയ സംഘടനയെന്ന നിലയില്‍ സ്ത്രീകള്‍ക്കിടയില്‍ അതിന് വലിയ സ്വീകാര്യതയുണ്ട്. കോളനി നിവാസികള്‍ക്ക് കൈവശമുള്ള രണ്ട് സെന്റ് ഭൂമിക്ക് പട്ടയമില്ല. അവരെ തുരത്തി ഭൂമി കൈയടക്കാൻ ആഗ്രഹിക്കുന്ന മാഫിയാ സംഘങ്ങള്‍ക്ക് സമീപകാല സംഭവങ്ങളിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതാണ്.. മലയാള മാധ്യമങ്ങള്‍ വർക്കല പൊലീസ് വിളമ്പിക്കൊടുക്കുന്ന കഥകള്‍ ഉത്സാഹത്തോടെ പ്രചരിപ്പിക്കുമ്പോള്‍: ടെഹല്കയുടെ അജിത് സാഹി ഡി.എച്ച്.ആര്.എം. സ്ഥാപകന്‍ വി.വി. സെല്‍വരാജുമായി സംഭാഷണം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ റിപ്പോർട്ട്<a style="color: rgb(222, 112, 8);" onclick="return top.js.OpenExtLink(window,event,this)" href="http://www.tehelka.com/story_main43.asp?filename=Ne241009ambedkars_lost.asp" target="_blank">ഇവിടെ വായിക്കാം</a>. ശിവപ്രസാദിന്റെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കോളനികളിള്‍ ആരംഭിച്ച ദലിത് വേട്ട ഇപ്പോഴും തുടരുകയാണ്. ഈ വേട്ടയില്‍ ശിവവസേന പൊലീസിന്റെ കൂട്ടാളികളാണ്. ഡി.എച്ച്.ആര്.എം പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് ശിവസേനക്ക് ദലിതരെ ആകര്‍ഷിക്കാന്‍ക ഴിഞ്ഞിരുന്നു. അത് വന്നശേഷം പലരും ഡി.എച്ച്.ആര്‍എമ്മിലേക്ക് ചേക്കേറി.<br />Posted by B.R.P.Bhaskar at <a title="permanent link" style="color: rgb(150, 138, 10); border-style: none; text-decoration: none;" onclick="return top.js.OpenExtLink(window,event,this)" href="http://malayalamvaayana.blogspot.com/2009/10/blog-post_19.html" target="_blank" rel="bookmark">Monday, October 19, 2009</a>-- geedhബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com0tag:blogger.com,1999:blog-6964624596990320758.post-26769399210422881352009-06-17T14:01:00.000-07:002009-06-19T20:15:11.429-07:00ശശിതരൂരിന്റെ ത്രിവര്‍ണ്ണ ഷോള്<img id="BLOGGER_PHOTO_ID_5348406226100754482" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 200px; CURSOR: hand; HEIGHT: 132px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhautjMOSNyMsqCtcp5odR1Nb08gMrcc6hW0EPxS8SP4OxG_VfN6wMmESkeLCQyF8Z_-qL3Wtj2y0kcPhyphenhyphen0QDODdcWy9TQxi0K5OEV_pou8l0TZHzDECYTOoX8wZ9rpf5qWfWGl0UkPjhk/s200/vilasrao_deshmukh_shashi_tharoor_20090528.jpg" border="0" /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt7b6idclHv5MB38vIAcsUPrsYSrkUqnDbQFGowwBJpGwML9-5XKb3tMtTWhdgZRpAcU-tMmQ8bgA5l38_D5n9Cso1Ka9QrWg8qcpOJmicGR2fraYn2QrylPwpGsIeUnhbdLq_Aks_efs/s1600-h/imageshow.jpg"><img id="BLOGGER_PHOTO_ID_5348406765577428690" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 144px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjt7b6idclHv5MB38vIAcsUPrsYSrkUqnDbQFGowwBJpGwML9-5XKb3tMtTWhdgZRpAcU-tMmQ8bgA5l38_D5n9Cso1Ka9QrWg8qcpOJmicGR2fraYn2QrylPwpGsIeUnhbdLq_Aks_efs/s200/imageshow.jpg" border="0" /></a> <span style="color:#3333ff;"><span style="font-size:180%;">മുകളില്‍</span> </span>രണ്ടു ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. ശശി തരൂരിന്റെ രണ്ടു ചിത്രങ്ങള്‍. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ വര്‍ഗ്ഗ സ്വഭാവത്തിന്റെ വ്യക്തമായ പ്രതിനിധാനങ്ങള്‍. ഒന്ന് ഇന്ത്യന്‍ മധ്യവര്ഗ്ഗങ്ങള് തങ്ങളുടെ സ്വപ്നതുല്യമായ ബിംബമായി സ്വയം സ്വീകരിച്ചിരിക്കുന്ന ഒരു അന്തര്‍ദ്ദേശീയ പൗരന്റേത്. അടുത്തത് സ്വന്തം നാട്ടില്‍(?) കുലീനമെന്നു കരുതുന്ന ഒരു വേഷവിധാനത്തോടു കൂടിയും. ജുബ്ബയും മുണ്ടുമായി നടക്കുന്ന നിരവധി രാഷ്ട്രീയക്കാര്‍ നമുക്കുണ്ടെങ്കിലും ശശി തരൂര്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുന്നത് തരൂര്‍ രാഷ്ട്രീയത്തിലെത്തിയ സമയത്തും പിന്നീട് വിജയിച്ചതിനുശേഷവും അദ്ദേഹം പ്രദര്‍ശിപ്പിച്ചതും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ മാനറിസങ്ങളും അഭിപ്രായങ്ങളും ആ സമയത്തുതന്നെ ഇന്ത്യന്‍ പൊതുസമൂഹത്തില്‍/പൊതുമണ്ഡലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ആശയരൂപീകരണത്തിലൂടെയുമൊക്കെയാണ്. ഈ ചിത്രങ്ങള്‍ ഇന്ത്യന്‍ പൊതുമണ്ഡലത്തിലെ നിരവധി ലോജിക്കുകളെ പൊളിച്ചുകളയുന്നതിനോടൊപ്പം ചിലത് പുറത്തുകൊണ്ടുവരുന്നുമുണ്ട്.അതിനുള്ള ശ്രമമാണ് താഴെ.<br /><br /><strong>മധ്യവര്‍ഗ്ഗവും രാഷ്ട്രീയക്കാരും</strong><br /><br />മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ മധ്യവര്ഗ്ഗങ്ങള് മറ്റുകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി തെരുവുകളില്‍ പൊട്ടിത്തെറിച്ചതു ഇന്ത്യ ദര്‍ശിക്കുകയുണ്ടായി. ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ അവര്‍ ആവേശപൂര്‍വ്വം മുദ്രവാക്യങ്ങള്‍ വിളിച്ചു. 'വോട്ടുമില്ല,ടാക്സുമില്ല' എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടി. റാലികളില്‍ ഉണ്ടായിരുന്ന ചിലരെങ്കിലും ആദ്യമായാണത്രെ ഇത്തരത്തിലുള്ള റാലികളില്‍ പങ്കെടുത്തിരുന്നത്. റാലികളില്‍ നിരവധി പ്രൊഫഷനലുകള്‍ പങ്കെടുത്തു. നേതൃത്വം കൊടുക്കാനുള്ള ലീഡര്‍മാരും സംഘടനയുമില്ലാതെയായിരുന്നുവത്രെ റാലി സംഘടിപ്പിക്കപ്പെട്ടത്. എസ്.എം.എസ്സും നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളും ബ്ലോഗുമായിരുന്നു സംഘാടനത്തിന്റെ മാധ്യമം. ഒരു സംഘടനയുമില്ലെങ്കിലും സംഘാടന മാധ്യമത്തിന്റെ പ്രത്യേകതകൊണ്ടും നിലപാടുകളിലെ സൂചനകൊണ്ടും മധ്യവര്‍ഗ്ഗപൊതുബോധമായിരുന്നു സംഘാടകന്‍ എന്ന് വ്യകതമായിരുന്നു.<br /><br />ഈ 'മധ്യവര്‍ഗ്ഗ പൊട്ടിത്തെറി' സൃഷ്ടിച്ച മിത്തുകളാണ് ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനുമിടയില്‍ ഒരു വലിയ വിടവുണ്ടെന്ന് ഇത് സങ്കല്‍പ്പിക്കുന്നു. തങ്ങള്‍ യഥാര്‍ത്ഥ പൗരന്മാരാണെന്നും പീഢിതരാണെന്നും നടിക്കുന്നു. സംവരണവിരുദ്ധ സമരകാലത്താണ് ഈ വര്‍ഗ്ഗക്കൂട്ടത്തെ അവസാനമായി നാം കണ്ടത്. അന്നവര്‍ തെരുവുകളില്‍ ചെരിപ്പുതുടച്ചുകൊണ്ട് തങ്ങളുടെ 'ദുര്‍വ്വിധിയെ' ദയനീയമായി പ്രദര്‍ശിപ്പിച്ചു. ഐ.ഐ.ടികളിലെയും ഐ.ഐ.എം.കളിലെയും കേന്ദ്രമെഡിക്കല്‍ കോളേജുകളിലെയും 'ബുദ്ധിമാന്മാരായ' ഈ ചെറുപ്പക്കാര്‍ തെരുവുകളില്‍ കാറുതുടക്കുകയും പഴം വില്‍ക്കുകയും ചെയ്തുകൊണ്ട് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. അന്നും രാഷ്ട്രീയക്കാരുടെ സംവരണവോട്ട് ബാങ്ക് കുതന്ത്രങ്ങളാണ് അവരുടെ പരിഹാസങ്ങള്‍ക്ക് പാത്രമായത്.<br /><br />ഇത്രമേല്‍ പരിഹസിക്കപ്പെടാന്‍ തക്കവണ്ണം ഈ രാഷ്ട്രീയക്കാരും മധ്യവര്‍ഗ്ഗവും തമ്മില്‍ ഇത്രമേല്‍ അന്തരമുണ്ടോ? അവര്‍ പരസ്പരം ശത്രുതയിലുമാണോ?<br /><br />ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അടിസ്ഥാനപരമായും ഇന്ത്യന്‍ മധ്യവര്‍ഗ്ഗങ്ങളില്‍ നിന്നാണ് വളര്‍ന്നുവന്നത്. സ്വാതന്ത്ര്യസമരത്തില്‍ എല്ലായ്പ്പോഴും തന്ത്രപരമായ നിലപാടുകള്‍ സൂക്ഷിച്ചിരുന്ന ഈ വിഭാഗം കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുണ്ടായിരുന്നു.പ്രവിശ്യാനിയമസഭകളുടെ രൂപീകരണകാലം മുതല്‍ പിന്നീട് 1947 ലെ ഇന്ത്യന്‍ യൂണിയന്റെ രൂപീകരണകാലം വരെയുള്ള കാലത്ത് ഇവര്‍ ബ്രിട്ടനുമായി അധികാരത്തിനു വേണ്ടി വിലപേശിക്കൊണ്ടിരുന്നു. എപ്പോഴെങ്കിലും ഈ പ്രസ്ഥാനം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാല്‍ ഉടനടി സമരങ്ങള്‍ പിന് വലിച്ചുകൊണ്ട് അവര്‍ അവരുടെ വര്‍ഗ്ഗ വിശുദ്ധി കാത്തുസൂക്ഷിച്ചു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ കുറിച്ച് പവന്.കെ.വര്‍മ്മ നിരീക്ഷിക്കുന്നു..."ദേശീയപ്രസ്ഥാനം ഉയര്‍ന്ന മധ്യവര്‍ഗ്ഗത്തിന്റെ പ്രസ്ഥാനമായിരുന്നുവെന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം നെഹൃവിനെപ്പോലെ ചിലര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാവര്ക്കും ഒരു പോലെ പങ്കുള്ള ബഹുജനപ്രസ്ഥാനമാണ് സ്വാതന്ത്ര്യപ്രസ്ഥാനമെന്നുവന്നാല്‍ അതിന്റെ തലപ്പത്തെത്തുന്നവരുടെ ആശയങ്ങള്‍ക്കും നടപടികള്‍ക്കും ജനാധിപത്യാവകാശം ചാര്‍ത്തിക്കിട്ടും. " സ്വാതന്ത്ര്യലബ്ധിയോടെ ആ വര്‍ഗ്ഗം രാജ്യത്തിന്റെ സ്വാഭാവിക നേതൃത്വമാവുന്നത് ഈ സാഹചര്യത്തിലാണ്.<br /><br />എന്നാല്‍ ഇത്തരത്തില്‍ സ്വാഭാവികമായും നേതൃത്വമായി അവരോധിക്കപ്പെട്ട ഈ വിഭാഗം പിന്നെ എന്തുകൊണ്ടാണ് രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നത്?<br /><br />ഇത്തരത്തില്‍ പ്രതികരിക്കുന്നതിലൂടെ ആ വര്‍ഗ്ഗം വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്. സ്വാതന്ത്രത്തിന്റെ 6 ദശകങ്ങള്‍ക്കുശേഷം അവര്‍ തകര്‍ന്നുപോയ ഒരു നാടിനെ നോക്കിക്കൊണ്ട് ഈ തകര്‍ച്ചയിലുള്ള തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. രാഷ്ട്രീയക്കാര്‍ക്ക് അവര്‍ കൊടുക്കുന്ന ചില നിര്‍വ്വചനമുണ്ട്. അവരുടെ വാചകമടികളില്‍ നിന്ന് അത് വ്യക്തമാകുന്നുണ്ട്. 'നിരക്ഷരരായ' രാഷ്ട്രീയക്കാര്‍ക്കെതിരെയാണ് അവര്‍ സത്യത്തില്‍ ആഞ്ഞടിക്കുന്നത്. കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനെ തുടന്ന് ഐ.ടി. തൊഴിലാളികള്‍(!)ക്കിടയില് പ്രചരിച്ച ഒരു എസ്.എം.എസ്. ഫലിതം കേരളത്തിലെ മന്ത്രിമാരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചാണ്. കുറച്ചുകൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍ നവലിബറല്‍ ആശയക്കാരുടെ എതിരാളികളെയാണ് രാഷ്ട്രീയക്കാരെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്(ഈ ആക്ഷേപിക്കപ്പെടുന്നവര് സത്യത്തില്‍ നവലിബറലിസത്തിനെതിരാണോ എന്ന ചോദ്യം മറ്റൊന്നാണ് )രാഷ്ട്രീയകാര്‍ക്കെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഇത്തരത്തില്‍ ഉത്തരവാദിത്തത്തില്‍ നിന്നു ഒഴിയുന്നതിന്റെയും നവലിബറല്‍ ആശയങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന്റെയും ഇരട്ടസാധ്യതകളാണ് തുറന്നു തരുന്നത്.(ലൈസന്‍സ് രാജ് എന്ന പഴയ വ്യവസ്ഥ തങ്ങളുടെ തന്നെ പഴയ ആവശ്യങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നതാണെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നു. നരസിംഹറാവു ഒരിക്കല്‍ ഇന്ത്യന്‍ എക്സ്പ്രസ്സിലെഴുതിയ ഒരു ലേഖനത്തിലൂടെ ഇക്കാര്യം തുറന്നു പറയുകയുണ്ടായി)<br /><br />ലോകത്തിലെ ഏറ്റവും വളരുന്നതും ബ്രിട്ടീഷ് ജനസംഖ്യയേക്കാള്‍ കൂടുതല്‍ മധ്യവര്‍ഗ്ഗ ജനസംഖ്യയുള്ളതുമായ ഇന്ത്യയില്‍ ഭരണത്തിന്റെ മുഴുവന്‍ ഗുണഫലങ്ങളും അനുഭവിക്കുന്ന ഇവര്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍നിന്ന് മാറിനില്ക്കുന്നു. മധ്യവര്‍ഗ്ഗങ്ങളില്‍ വെറും 30%-35%ശതമാനമാണ് തങ്ങളുടെ വോട്ടിങ്ങ് റൈറ്റ് ഉപയോഗിക്കുന്നത്.മുംബൈയിലെ മധ്യവര്‍ഗ്ഗ പ്രദേശങ്ങളില്‍ 30%ത്തിനും40%ത്തിനും ഇടയിലായിരുന്നു പോളിങ്ങ് . ഇതു പക്ഷേ അവരുടെ രാഷ്ട്രീയ താല്‍പര്യമില്ലായ്മയേക്കാള്‍ കൂടുതല്‍ ഒരു പാര്‍ട്ടിയുടേയും വിജയം തങ്ങളെ കുഴപ്പത്തിലാക്കുന്നില്ലെന്ന ചിന്തയില്‍നിന്നുമാണ് രൂപം കൊള്ളുന്നത്.പൊതുവില്‍ വോട്ടുചെയ്യാന്‍ പോകാറുള്ള കൊച്ചിക്കാര് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുറവുമാത്രമേ വോട്ടുചെയ്തുള്ളു എന്ന ഒരു വാര്‍ത്ത അക്കാലത്ത് കേട്ടിരുന്നു.ആരു ഭരിച്ചാലും തങ്ങളുടെ കാര്യങ്ങള്‍ നടന്നുകൊള്ളുമെന്നതായിരുന്നുവത്രെ അവരുടെ ലോജിക്ക്. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഗൗഢസാരസ്വതബ്രാഹ്മണര്‍ തിങ്ങിപ്പാര്‍ക്കുന്ന ശൃംഗപുരത്ത് കഴിഞ്ഞ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വളരെ കുറവ് ശതമാനമാണ് പോള്‍ ചെയ്തത്. കാരണമന്വേഷിച്ചവര്‍ കണ്ടെത്തിയ കാരണം വിചിത്രമായിരുന്നു.ശൃംഗപുരത്തെ വാര്‍ഡ് ഒരു സംവരണമണ്ഡലമാണ്. ബി.ജെ.പിക്ക് സ്വാധീനമുള്ള ഇവിടെ അവരും മറ്റുപാര്ട്ടിക്കാരും വോട്ടുചെയ്തില്ല. എങ്ങിനെ വന്നാലും ഒരു ദളിതനെതന്നെയല്ലേ തെരഞ്ഞെടുക്കാന്‍ കഴിയൂ എന്നതായിരുന്നുവത്രെ വോട്ടിങ്ങ് ശതമാനത്തിലെ കുറവിനു കാരണം! വര്‍ഗ്ഗത്തോടൊപ്പം ജാതിയും ഒരു സ്വാധീനഘടകമാണെന്നു സാരം.<br /><br /><strong>ശശി തരൂരും മധ്യവര്‍ഗ്ഗവും</strong><br /><br />ഈ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവ സവിശേഷതകളൊക്കെ ശശിതരൂരിലും നമുക്കു കാണാം. യു.എന്‍.പ്രഭാവത്തിന്റെ മഹിമയോടെ രാഷ്ട്രീയത്തിലിറങ്ങിയ തരൂരിന് രണ്ടു മുഖങ്ങളാണ് അവതരിപ്പിക്കേണ്ടിവന്നത്. ഒന്ന് ഒരു അന്താരാഷ്ട്ര പൗരനെന്ന ഇമേജറിയാണ്. തിരുവനന്തപുരം പോലെ മധ്യവര്‍ഗ്ഗ സ്വാധീനമുള്ള ഒരു പ്രദേശത്ത് അദ്ദേഹത്തെ അവതരിപ്പിക്കുന്നതിന്റെ സാധ്യത തന്നെ അതായിരുന്നു.( കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് മന്ത്രിപദത്തിന്റെ സാധ്യതയില്‍ രാജഗോപാലിന് വോട്ട് ഒഴുക്കിക്കൊടുത്തത് തിരുവനന്തപുരത്തിന്റെ മധ്യവര്‍ഗ്ഗ സ്വഭാവവിശേഷത്തിന്റെ ഒരു തെളിവാണ്)എന്‍.ആര്.ഐ.കളും ടെക്നോപാര്‍ക്കിലെ ജീവനക്കാരും തരൂരിനുവേണ്ടി ലഭ്യമായ ഇടങ്ങളിലൊക്കെ സംസാരിച്ചു.രണ്ട്,അതേ സമയം താന്‍ ഒരു മലയാളിയാണെന്നും പാരമ്പര്യവാദിയാണെന്നും ഇതേമധ്യവര്‍ഗ്ഗത്തെ അദ്ദേഹത്തിന് ബോധ്യപ്പെടുത്തേണ്ടിയിരുന്നു.(വോട്ടിനു വേണ്ടി മധ്യവര്‍ഗ്ഗേതരജനതയെ തൃപ്തിപ്പെടുത്തേണ്ടതും മറ്റൊരാവശ്യമായിരുന്നു) ഒരു രാഷ്ട്രീയക്കാരനെന്ന ഇമേജറിയെ ഒരു മധ്യവര്‍ഗ്ഗക്കാരനുയോജിച്ചപോലെ തള്ളിപ്പറയേണ്ടതും അദ്ദേഹത്തിന്റെ ആവശ്യത്തില്‍ പെട്ടിരുന്നു. കൂടുതല്‍ പ്രൊഫഷനലുകളെയും ബുദ്ധിജീവികളേയും രാഷ്ട്രീയത്തിന് ആവശ്യമുണ്ടെന്ന് അദ്ദേഹം ഒരു അഭിമുഖത്തിലൂടെവ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് ഒരു പ്രമുഖ ചാനല്‍ നടത്തിയ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ തന്നെ ഒരു 'വെറും' രാഷ്ട്രീയക്കാരനായി കാണുന്നതിലെ അമര്‍ഷം അദ്ദേഹം മറച്ചുവെച്ചില്ല. പാര്‍ലമെന്റില്‍ വേണ്ടത് അന്താരാഷ്ട്രതലത്തിലൂടെ താന്‍ നേടിയെടുത്ത ഡിബേറ്റിങ്ങ് പാടവമാണെന്നും അദ്ദേഹം മറ്റൊരിടത്ത് തുറന്നടിച്ചു. ഇംഗ്ലീഷിലെ പാടവം അദ്ദേഹം ഒരു തെരഞ്ഞെടുപ്പുവിഷയമാക്കി. അങ്ങനെ ചെയ്യാന്‍ എതിരാളികളുടെ വാദഗതികളും അദ്ദേഹത്തെ സഹായിച്ചു.നിങ്ങള്‍ പറയുന്നത് മനസ്സിലാക്കാനുള്ള മലയാളവും അത് പാര്‍ലമെന്റില്‍ പറയാനുള്ള ഇംഗ്ല്ലീഷും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇംഗ്ല്ലീഷ് പാടവത്തെകുറിച്ചുള്ള അപദാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധ്യവര്‍ഗ്ഗ അനുയായികളുടെ പ്രധാന തുരുപ്പ് ചീട്ട്.<br /><br />മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലേക്കുവരാം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം, കേരളത്തില്‍ ഒരു പക്ഷേ അധികം പ്രചാരമില്ലാത്ത , ത്രിവര്‍ണ്ണ കരയുള്ള ഷാളുമായി ഒരു സവര്‍ണ്ണ രൂപത്തോടെയാണ് പ്രത്യക്ഷപ്പെടുന്നത്. തന്റെ വ്യക്തിഗത സൈറ്റില്‍ എടുത്തു ചേര്‍ത്തിരിക്കുന്ന ഒരു വീഡിയോയുടെ തലവാചകത്തില്‍ 'ഞാനൊരു മലയാളിയാണെ'ന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സാധാരണ രാഷ്ട്രീയക്കാരനായി അറിയപ്പെടാനാഗ്രഹിക്കാത്ത തരൂരിന്റെ വേഷവിധാനത്തില്‍ ഒരു ത്രിവര്‍ണ്ണ ഷാള്‍ കടന്നുകൂടുന്നതില്‍ ഒറ്റനോട്ടത്തില്‍ ഒരു വൈരുദ്ധ്യമുണ്ടെന്നത് വാസ്തവമാണെങ്കിലും ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ രൂപമാറ്റങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതില്‍ അത്ഭുതങ്ങളൊന്നും തന്നെയില്ലെന്നതാണ് സത്യം. ഒരു ആഗോള പൗരനായും അതോടൊപ്പം ഒരു പാരമ്പര്യവാദിയായും ഇരിക്കുകയെന്നതാണ് ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ മുഖ്യമായ ഒരു സ്വഭാവം.ഒരു ഭാഗത്ത് ഇംഗ്ലീഷ് പഠിച്ച പരിഷ്ക്കാരിയും കൊളോണിയലിസത്തിന്റെ ആരാധകനും മറുഭാഗത്ത് പാരമ്പര്യനിഷ്ടമായ ജീവിതക്രമത്തിന്റെയും നിലപാടുകളുടേയും പിന്തുടര്‍ച്ചക്കാരനുമായും ജീവിച്ച ചന്തുമേനോന്റെ ഇന്ദുലേഖയിലെ മാധവനാണ് തരൂരിന്റെ ഒരു റോള്‍ മോഡല്‍.<br /><br />അതോടൊപ്പം രാഷ്ട്രീയക്കാരനായിരിക്കുകയും മുകളില്‍ നാം വിവരിച്ച മധ്യവര്‍ഗ്ഗ സ്വഭാവത്തോടെ രാഷ്ട്രീയക്കാരെ പരിഹസിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യത്തില്‍ നിന്നാണ്ഷോളണിഞ്ഞ തരൂര്‍ സാധ്യമാകുന്നത്.ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com15tag:blogger.com,1999:blog-6964624596990320758.post-75015430856408885022009-05-25T14:14:00.000-07:002009-05-25T19:31:19.097-07:00സൈന്യവും സിവില്‍ ഭരണകൂടവും: ഒരു തെക്കേഷ്യന്‍ പ്രതിസന്ധി<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXRcKF5clJU_M2-YoVMjTqNE_J_U34xUrbeHHQq0c0JS_SXOn7YOPHc_lgEzykm70r3qsyXvXCr3eOAuU7LXMNZwKRHTWXPiCBkdIDPB30CXEZFjie2aLG-YqId5AH_ZTRGmA9X-HD78k/s1600-h/0134203950085.jpg"></a><img id="BLOGGER_PHOTO_ID_5339875535090928578" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 160px; CURSOR: hand; HEIGHT: 205px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKVFegxfbhayoaK2SB89YY9eiYhm-W_Q1aJ642EwaHGDTA2yodOB3996kOMTU6MoZrsJRlVEwP768LiiSNhcxenljwAqlM_0NMC8A33XyHQdoLc7lLSg3Erp9ytc0KoMXXnAWBy4Li5JY/s200/2007-03-15T163013Z_01_NOOTR_RTRIDSP_2_OUKWD-UK-PAKISTAN-JUDGE.jpg" border="0" /> <div><div><strong><span style="font-size:180%;color:#3366ff;">സൈന്യവും</span></strong> സിവില്‍ ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് സ്ഥാനമൊഴിയേണ്ടിവന്ന നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡമുന്നോട്ട് വെച്ച വാദഗതികള്‍ സമ്മിശ്രപ്രതികരണമാണുണ്ടാക്കിയത്. മാവോയിസ്റ്റ് ശക്തികളുടെ ജനാധിപത്യവിരുദ്ധ പ്രവണതയുടെ നിദര്‍ശനമായി സൈനിക തലവനെ സ്ഥാനഭൃഷ്ടനാക്കിയ സംഭവത്തെ ഒരു വിഭാഗം മാധ്യമങ്ങള്‍ വിവരിച്ചപ്പോള്‍ മറ്റുചിലര്‍ മാവോയിസ്റ്റുകളുടെ തെരക്കുപിടിച്ച നടപടിയെ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ പ്രചണ്ഡ ഉയര്‍ത്തുന്ന പ്രശ്നത്തെ ഗൗരവമായാണ് നോക്കിക്കണ്ടത്. ഇന്ത്യയടക്കമുള്ള തെക്കേഷ്യയിലെ വന്‍കിട പത്രങ്ങളൊക്കെ തന്നെ എഡിറ്റോറിയല്‍ എഴുതിക്കൊണ്ടാണ് മാവോയിസ്റ്റുകളുടെ രാജിപ്രഖ്യാപനത്തെ അഭിമുഖീകരിച്ചത്. മാവോയിസ്റ്റുകളുടെ 'നടപടികളിലൂടെ' രൂപം കൊണ്ട ഭരണപ്രതിസന്ധി ലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കിന്റെ ഭാഗദേയം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമാണെന്ന് പത്രങ്ങള്‍ തുറന്നെഴുതി. രാജ്യം ചരിത്രപരമായ ഒരു വഴിത്തിരുവിലാണെന്നും വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്നാണെങ്കിലും അവര്‍ ശരിയായി വിലയിരുത്തി.<br /><br /><div>സൈന്യത്തിനുമുകളില്‍ സിവില്‍ ഭരണകൂടത്തിന്റെ അധികാരത്തെകുറിച്ചുള്ള പ്രചണ്ഡയുടെ നിരീക്ഷണങ്ങള്‍ കാട്മണ്ടുവിലെ അധികാരത്തിന്റെ ഇടനാഴികക്കുമപ്പുറത്ത് സൗത്തേഷ്യയിലെ സമകാലിനാവസ്ഥയില്‍ രാഷ്ട്രങ്ങളുടെ ആഭ്യന്തര രംഗത്തും അന്താരാഷ്ട്രബന്ധങ്ങളിലും നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നുവെന്നതാണ് വാസ്തവം. അതുതന്നെയാണ് ആ നിരീക്ഷണങ്ങളുടെ പ്രസക്തിയും. കാട്ട്മണ്ഡുവിലും കിള്ളിനോച്ചിയിലും വിധി നിര്‍ണ്ണയിച്ചത് ഇതുതന്നെയാണെന്നു സാരം.</div><br /><br /><div>നേപ്പാളില്‍ ആര്‍മിജനറലിനെ പുറത്താക്കിക്കൊണ്ടുള്ള നടപടിയെ പരിശോധിക്കുക. ഈ നടപടിയെ മാവോയിസ്റ്റുകളുടെ അധികാരാസക്തിയുടെ സൂചനയായി വിലയിരുത്തിയ വിമര്‍ശകര്‍ തത്വാധിഷ്ടിതമല്ലാത്ത നടപടിയായിയായാണ് ഇതിനെ വിശേഷിപ്പിച്ചത്. രാഷ്ട്രത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പ്പര്യങ്ങള്‍ക്കിടയില്‍ വിപ്ലവാനന്തരസമൂഹത്തില്‍ നിലനിന്നേക്കാവുന്ന ഏകാധിപത്യപ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ് നേപ്പാളി മാവോയിസ്റ്റുകള്‍ കഴിഞ്ഞകാലങ്ങളില്‍ തങ്ങളുടെ നിലപാടുകള്‍ രൂപപ്പെടുത്തിയത്. സോവിയറ്റ് റഷ്യയിലും ചൈനയിലും രൂപമെടുത്ത സോഷ്യലിസ്റ്റ് വ്യവസ്ഥ പൊതുസമൂഹത്തിന്റെയും പൊതുമണ്ഡലത്തിന്റെയും അഭാവത്തില്‍ കൂടിയാണ് തകര്‍ന്നതെന്ന് അവര്‍ വിലയിരുത്തി. സിവില്‍ ഭരണകൂടത്തെയും പാര്‍ട്ടിയെയും പരസ്പരം വേറിട്ട രണ്ടു വ്യവസ്ഥകളായാണ് അവര്‍ കണ്ടത്. അധികാരത്തിലെത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ജനകീയ സേന(സൈന്യം) സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ ബഹുകക്ഷിജനാധിപത്യത്തിന് കീഴ്പ്പെട്ടിരിക്കണമെന്നും അവര്‍ വിശദീകരിച്ചു. ബോബ് അവാക്യന്‍ നേതൃത്വം കൊടുക്കുന്ന റിം(റവലൂഷനറി ഇന്റര്‍നാഷണല്‍ മൂവ്മന്റ്)ല്‍ ഈ ചിന്തകള്‍ ഗൗരവമായ ചര്‍ച്ചക്കുവിധേയമായിരുന്നു. ഇതാണ് പിന്നീട് പ്രചണ്ഡപാത്ത് എന്ന് വിളിക്കപ്പെട്ടത്. 1996 മുതല്‍ നടന്നുവരുന്ന ജനകീയയുദ്ധകാലത്തും സിവില്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും (എന്തിന് വിപ്ലവപാര്‍ട്ടിയുടെ പോലും ) അധികാരത്തെക്കുറിച്ച് അവര്‍ ജാഗ്രതയുള്ളവരായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഒരു വിപ്ലവാനന്തര സമൂഹത്തില്‍ പോലും നിഷ്കര്‍ഷിക്കുന്ന ഈ നിലപാടുകള്‍ ബൂര്‍ഷ്വാവ്യവസ്ഥക്കുള്ളില്‍ ആവശ്യപ്പെടുന്നതില്‍ അവസരവാദമോ അധികാര പ്രമത്തതയോ ഒന്നുമില്ലെന്നത് വ്യക്തമാണ്. നേപ്പാളിന്റെ കാര്യത്തില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന സിവിലിയന്‍ സുപ്രീമസി ഒരു റിപ്പബ്ലിക്കെന്ന നിലയില്‍ രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാധാരമാണെത് സ്വയം വ്യക്തമാണ്. തെക്കേഷ്യയിലെ വര്‍ത്തമാനകാലവും ചരിത്രവും ഇത് തെളിയിക്കുന്നുണ്ട്. </div><br /><div>ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.യുടെ പരാജയത്തിലും ഈ പ്രശ്നം കാണാവുന്നതാണ്. എന്തായിരുന്നു അത്?ഒരു ഗറില്ലാ ആര്‍മി എന്ന നിലയിലാണ് എല്‍.ടി.ടി.ഇ. തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവന്നത്. ഒരു ഘട്ടത്തില്‍ ശ്രീലങ്കയുടെ കടലോരമേഖലയടക്കം 1/3 ഭാഗവും അവര്‍ നേടിയെടുത്തു. എന്നാല്‍ 9/11 നുശേഷം രൂപം കൊണ്ട സവിശേഷസാഹചര്യത്തില്‍ ഭീകരതക്കെതിരെ യുദ്ധമെന്ന വാഷിങ്ങ്ട്ടണ്‍ തന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള സാഹചര്യങ്ങളെ വിലയിരുത്തുന്നതില്‍ അവര്‍ തുടക്കത്തിലേ പരാചയപ്പെട്ടു. ആന്താരാഷ്ട്രതലത്തില്‍ ഒരു രാഷ്ട്രമായി -അവര്‍ അങ്ങിനെ കരുതിയിരുന്നെങ്കിലും-അവര്‍ സ്വയം പ്രഖ്യാപിച്ചില്ല. ഒരു സൈനിക സംവിധാനമായ എല്‍.ടി.ടി.ഇ ക്കു പകരം ഒരു സിവിലിയന്‍ ഭരണകൂടത്തെ വിഭാവനം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അതേ സമയം യുദ്ധമുന്നണി മൊബൈല്‍ വാറില്‍ നിന്ന് പെര്‍മനന്റ് വാറിലേക്കു മാറുകയും ചെയ്തു. ഒരു രാഷ്ട്രത്തിന്റെ തനതു സംവിധാനമായ പെര്‍മനന്റ് വാറിന്റെ യുദ്ധതന്ത്രങ്ങള്‍ ഒരു ഭാഗത്തും രാഷ്ട്രത്തിനുണ്ടായിരിക്കേണ്ട ഇന്റ്റേണല്‍ ഡെമോക്രസ്സി പോലുള്ള മറ്റുസംവിധാനങ്ങളുടെ അഭാവം മറുഭാഗത്തും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത് . അതേ സമയം ഒരു നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങി കൂടിയതോടെ വീണ്ടും ഗറില്ലാ ആര്‍മി ആകുന്നതിനുള്ള സാദ്ധ്യത അടച്ചുകളയുകയും ചെയ്തു. (ഇത് അവസാനം അവരുടെ പരാജയത്തിനു കാരണമായി)ഒരു രാഷ്ട്രമാകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായ ഈ അധികാര വിതരണത്തിന്റെ അഭാവം സംഘടക്കുള്ളില്‍ അധികാര വടംവലിയെ ശക്തമാക്കി. ഒരു ഘട്ടത്തില്‍ കേണല്‍ കരുണയെപോലുള്ള പ്രവര്‍ത്തകര്‍ പുറത്തുപോകുന്നതിന്റെ പ്രശ്നം ഇതുതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സിവില്‍ ഭരണകൂടവും സൈനികാധികാരവും തമ്മിലുള്ള പ്രശ്നത്തില്‍ ജനകീയാധികാരത്തിനു അനുകൂലമായി തീരുമാനമെടുക്കുന്നതിലുള്ള വീഴ്ച്ചയായിരുന്നു നിര്‍ണ്ണായകം.</div><br /><div>പാക്കിസ്ഥാന്റെ കാര്യത്തില്‍ സൈനികഭരണകൂടം ഒരു ഒസ്യത്തെന്ന പോലെയായിരുന്നു ലഭ്യമായിരുന്നത്. വിഭജനത്തിനു ശേഷം അധികാരവ്യവസ്ഥയുടെ ഭാഗമായവരില്‍ വലിയ ശതമാനത്തോളം ഇന്ത്യയില്‍ നിന്നു പലായനം ചെയ്ത ബ്യൂറോക്രറ്റുകളും സൈനികമേധാവികളുമായിരുന്നു. ബലൂച്ചിസ്ഥാന്‍ പോലുള്ള പ്രദേശങ്ങളില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും പോലും ഉയര്‍ന്നു വന്നിരുന്ന ദേശീയതകളുടെ ആവശ്യങ്ങളെ വിഭജനാന്തര ഇന്ത്യന്‍ ഭരണകൂടശക്തികളെ പോലെ പാക്കിസ്ഥനും സൈനിക നടപടികളെകൊണ്ടാണ് നേരിട്ടത്. സ്വന്തമായ ഒരു ദേശീയതയോ പ്രദേശമോ അവകാശപ്പെടാനാവാതിരുന്ന ഉറുദു സംസാരിക്കുന്ന (ഇന്ത്യന്‍)കുടിയേറ്റക്കാരായ പാക്കിസ്ഥാനികള്‍ക്ക് (ഇവര്‍ വെറും 2.5 ശതമാനമേവരൂ) നിലനില്‍ക്കാനുള്ള ഏക പോവഴി മുഖ്യ ജന വിഭാഗമായ പഞ്ചാബികളുമായി ചേര്‍ന്ന്നില്‍ക്കുക എന്നതായിരുന്നു. വലിയകാലത്തോളം അവര്‍ അത് തുടരുകയും ചെയ്തു. സ്വാതന്ത്ര്യത്തിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ രൂപം കൊള്ളാനാരംഭിച്ച ഈ സംവിധാനം പിന്നീട് രാഷ്ട്രത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന ഒന്നായി തീര്‍ന്നു. ഇന്ന് സൈന്യം രാഷ്ട്രത്തിന്റെ 30%ത്തിലധികം വ്യവസായമേഖലയും കൈയിലെത്താവുന്ന തരത്തില്‍ വളര്‍ന്നുകൊണ്ട് മുഖ്യസാമ്പത്തിക സംവിധാനമാണ്.ഇത് ഒരു രാഷ്ട്രമെന്ന നിലയില്‍ പാക്കിസ്ഥാന്റെ നിലനില്‍പ്പിനെ നിരന്തരം ചോദ്യം ചെയ്യുന്നുമുണ്ട്.തങ്ങളുടെ അന്താരാഷ്ട്രതാല്‍പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ കൈകാര്യം ചെയ്ത വാഷിങ്ങ്ട്ടണ്‍ ഈ രൂപപരിണാമത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിരുന്നു. സിവില്‍ഭരണകൂടവും സിവിലിയന്‍ താല്‍പര്യങ്ങാളും പലപ്പോഴും ഏറ്റുമുട്ടുകയും ചിലപ്പോഴെങ്കിലും രാജ്യത്തെ ഒരു നിര്‍ണ്ണായക ബിന്ദുവില്‍ എത്തിക്കുകയും ചെയ്തിരുന്നു.ജെഡ്ജിമാരെ പുനസ്ഥാപിക്കുന്നതിനുള്ള സമരം ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.</div><br /><div>നിയമവാഴ്ച്ച നിലനില്‍ക്കുന്ന ഇന്ത്യ ഈ പ്രശ്നത്തില്‍ എടുക്കുന്ന നിലപാടുകൊണ്ടാണ് ശ്രദ്ധേയമായിരുന്നത്. ഒരു ഭാഗത്ത് നേപ്പാളില്‍ സിവിലിയന്‍ ഭരണകൂടമേല്‍ക്കൈക്കുവേണ്ടി വാദിക്കുന്ന മാവോയിസ്റ്റുകളെ അധികാരത്തില്‍നിന്നും പുറത്തിരുത്താനായി ഇന്ത്യ റിപ്പബ്ലിക്കിന്റെ ശില്‍പ്പിയെന്ന് സ്വയം അഭിമാനിക്കവെതന്നെ സ്ഥാനഭൃഷ്ടനാക്കപ്പെട്ട രാജാവുമായി ഗൂഢാലോചന നടന്നതായ വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. സോണിയാഗാന്ധി ഗ്യാനേന്ദ്രയുമായി സമീപകാലത്തു നടന്ന കൂടിക്കാഴ്ച്ച അതിന്റെ തെളിവാണ്. നേപ്പാള്‍ പ്രശ്നം നടക്കവെ തന്നെ ഇന്ത്യന്‍ സ്ഥാനപതി സൈന്യത്തലവന്റെ കാര്യത്തില്‍ കടുത്തതീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുറഞ്ഞത് 6 തവണ തന്നെ വന്നു കണ്ടിരുന്നതായി പ്രചണ്ഡ തന്നെ പറയുകയുണ്ടായി. അതേ സമയം മറുഭാഗത്ത് എല്‍.ടി.ടി.ഇ. പ്രശ്നത്തില്‍ ലങ്കക്ക് തങ്ങളുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് തികച്ചും വ്യത്യസ്തമായ ഒരു റോള്‍ വഹിക്കുകയും ചെയ്യുകയാണ്.താരതമ്യേന ശാന്തമായിരുന്ന തെക്കേഷ്യ അന്താരാഷ്ട്ര ആയുധപ്പന്തയത്തിന്റെയും 'സൈനികനയതന്ത്ര'ത്തിന്റെയും കളിസ്ഥലമാവുകയാണ്.കൂട്ടത്തില്‍ രാഷ്ട്രങ്ങള്‍ സൈനിക സംവിധാനങ്ങള്‍ മാത്രമായി മാറുകയുമാണ്.</div></div></div>ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com1tag:blogger.com,1999:blog-6964624596990320758.post-5624959984141825702009-05-09T21:30:00.000-07:002009-05-09T21:44:22.651-07:00ഇന്ത്യയും അയല്‍രാജ്യങ്ങളും<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieSXwRwYrUo6L9Ux5zwMcEHTFKS1WpKIaQMjqmGo0wWyR8H-8dfDe9EJxrkrGY9S1v_DWI15aYICceFpiZzbSpKejJ8iHnkD_vfRx3S_No-upy3xyISxPwVegKe-9QNGj3S8dRtxjtesg/s1600-h/saarc.bmp"><img id="BLOGGER_PHOTO_ID_5334048721799674850" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 180px; CURSOR: hand; HEIGHT: 200px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieSXwRwYrUo6L9Ux5zwMcEHTFKS1WpKIaQMjqmGo0wWyR8H-8dfDe9EJxrkrGY9S1v_DWI15aYICceFpiZzbSpKejJ8iHnkD_vfRx3S_No-upy3xyISxPwVegKe-9QNGj3S8dRtxjtesg/s200/saarc.bmp" border="0" /></a> <span style="font-size:180%;color:#3366ff;"><strong>ലോ</strong></span>കത്തിലെ ഏക ഹിന്ദുരാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിച്ച ജനാധിപത്യസര്‍ക്കാരിന്റെ ആദ്യ പ്രധാനമന്ത്രി പ്രചണ്ഡ രാജിവെച്ചു. അതെ തുടര്‍ന്ന് ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അയല്‍രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ഒരു സുരക്ഷാഭീഷണിയാണെന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന്സിംഹ് പ്രതികരിച്ചത്(ദി ഹിന്ദു, മെയ് 5, 2009) നേപ്പാള്‍,ശ്രീലങ്ക,ബംഗ്ലാദേശ്,തീര്‍ച്ചയായും പാക്കിസ്ഥാന്,മാലി,ഭൂട്ടാന് എന്നിങ്ങനെ ഇന്ത്യയുടെ 'സുരക്ഷ'യെ ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീട്ടാന്‍ കഴിയും.<br /><br />വര്‍ത്തമാന കാലത്ത് നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ലാദേശിലും നടക്കുന്ന സംഭവവികാസങ്ങളും അതില്‍ ഇന്ത്യന്‍ ഭരണകൂടവും രഹസ്യാന്വേഷണ വിഭാഗങ്ങളും വഹിക്കുന്ന പങ്കും തെക്കേഷ്യയുടെ ഭാവിയെ സംബന്ധിച്ച ചില സൂചനകള്‍ നല്‍കുന്നുണ്ട്.തുടക്കം മുതല്‍ തന്നെ ഇന്ത്യന്‍ കുത്തകകളുടെ വ്യാപാര താല്പര്യങ്ങള്ക്ക് മുന്‍ തൂക്കം കൊടുത്തിരുന്ന ഇന്ത്യന്‍ ഭരണകൂടം അതിനനുരൂപമായ ഒരു രാഷ്ട്രീയ കാലാവസ്ഥയാണ് തങ്ങളുടെ അയല്‍ രാജ്യങ്ങളില്‍ കെട്ടിപ്പെടുക്കാന്‍ ശ്രമിച്ചത്. ഒരു ഭാഗത്ത് അത് തങ്ങളുടെ നേരിട്ടുള്ള താല്‍പര്യങ്ങളായിരുന്നുവെങ്കില്‍ മറ്റുചില ഇടങ്ങളില്‍ അത് ആഗോള സാമ്രാജ്യത്തിന്റെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോക രാഷ്ട്രീയഭൂപടത്തില്‍ ഒരു ഇടം നേടിക്കൊടുത്തു.<br /><br />വിലകുറഞ്ഞ മനുഷ്യാദ്ധ്വാനത്തിന്റെയും അമൂല്യമായ വിഭവങ്ങളുറ്റേയും സ്ത്രോതസ്സെന്ന നിലയില്‍ അയല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ വ്യാപാര താല്‍പ്പര്യങ്ങള്‍ക്ക് എന്നും പ്രധാനമായിരുന്നു.അവയുടെ പരിമിതമായെങ്കിലും വളരുന്ന സമ്പദ്ഘടനയും വിശാലമായ വിപണിയും ആഗോളവല്‍കൃത ലോകത്തില്‍ രാജ്യത്തിന്റെ വിദേശനയത്തെ തന്നെ തീരുമാനിച്ചു.<br /><br />സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിലൂടെ സാഫ്ട്ട ഉടമ്പടി ഒപ്പുവെപ്പിച്ചുകൊണ്ട് തെക്കേഷ്യന്‍ രാജ്യങ്ങളെ ഒരൊറ്റവ്യാപാരബ്ലോക്കാക്കിക്കൊണ്ട് ഒരു പൊതുവിപണി സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ സ്വതന്ത്രവിനിമയത്തിന് ആവശ്യമായതരത്തില്‍ ഒരു പൊതുനാണയവ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇതാകട്ടെ ആത്യന്തികമായും ഇന്ത്യന്‍ കോര്‍പ്പറേറ്റ് മൂലധനത്തിന്റെ വികാസത്തിന്റെ അവിഭാജ്യഭാഗവുമാണ്.എന്നാല്‍ സാമ്പത്തിക ശാസ്ത്രം സ്വതന്ത്രമായ ഒരു വ്യവസ്ഥയായി,ഭാവനയിലല്ലാതെ , ഒരിക്കലും നിലനിന്നിട്ടില്ല.രാഷ്ട്രീയ-സൈനികവ്യവസ്ഥയുടെ ആകത്തുകയിലാണ് അത് സാധ്യമാകുന്നത്. (മാര്‍ക്സ് സാമ്പത്തികശാസ്ത്രം എന്നല്ല, രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം എന്നാണ് എല്ലായ്പ്പോഴും ഉപയോഗിച്ചിരുന്നത്.)അയല്‍രാജ്യങ്ങളുടെ ആഭ്യന്തര വൈദേശിക നയങ്ങളില്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യ അതു നേടിയെടുത്തു.<br /><br />ശ്രീലങ്കയുടെ കാര്യത്തില്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ തലയിട്ടുകൊണ്ടാണ് അത് ആരംഭിച്ചത്. ശീതയുദ്ധകാലത്ത് അമേരിക്ക സൈനികമായി തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ദീഗോഗാര്‍ഷ്യ ദ്വീപ് പിടിച്ചതോടെയാണ് ഇന്ത്യന്‍ ശ്രീലങ്കന്‍ ബന്ധം ഒരു വഴിത്തിരുവിലെത്തുന്നത്. അമേരിക്കയുടെ ഇന്ത്യന്‍ സമുദ്രത്തിലെ ആധിപത്യത്തിനെ തടയിടാന്‍ സോവിയറ്റ് റഷ്യക്ക് അതുപോലെതന്നെ പ്രധാനമായ ഒരു സൈനിക കേന്ദ്രം ആവശ്യമായിരുന്നു. ശ്രീലങ്കയിലെ ട്രിങ്കോമാലിയായിരുന്നു അതിനുവേണ്ടി തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിലാണ് തമിഴ് ജനതയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന സംഘടനകളിലൊന്നായ എല്‍.ടി.ടി.ഇ യെ സൈനികമായിതന്നെ സഹായിക്കാന്‍ ഇന്ത്യ തയ്യാറവുന്നത്. എല്‍.ടി.ടി.ഇ പോരാളികള്‍ക്ക് ഇന്ത്യയില്‍ പരിശീലനത്തിനുള്ള സാഹചര്യം ഇന്ദിരാഗാന്ധി ഒരുക്കിക്കൊടുത്തു. എന്നാല്‍ പിന്നീട് റഷ്യ തന്നെ ശിഥിലീകരിക്കപ്പെട്ട സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യുടെ നേത്രത്വത്തിലുള്ള പോരാട്ടങ്ങള്‍ ഇന്ത്യക്ക് ബാധ്യതയായിതീര്‍ന്നു.ആ സാഹചര്യത്തില്‍ എല്‍.ടി.ടി.ഇ യെ ഒതുക്കുന്നതിനുള്ള ഒരു ശ്രമമായിരുന്നു ഇന്ത്യാ-ശ്രീലങ്ക സര്‍ക്കാരുകളുടെ മുന്‍കൈയില്‍ ഒപ്പുവെച്ച തിമ്പു കരാര്‍. എന്നാല്‍ ഒരു ജനത എന്ന നിലയില്‍ വംശീയ മായ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴര്‍ക്ക് തങ്ങളുടെ മുദ്രവാക്യങ്ങളില്‍ നിന്നു അകന്നുനില്ക്കാന് കഴിയുമായിരുന്നില്ല.തിമ്പു കരാറിനുശേഷവും പോരാട്ടം തുടര്‍ന്നു.അത് ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തുന്നതോടെയാണ് 'ഇന്ത്യന്‍ സമാധാന സേന'യെ ശ്രീലങ്കയിലേക്കയക്കുന്നത്.ഇന്ത്യന്‍ സേന നടത്തിയ കൂട്ടക്കുരുതികള്‍ തമിഴരുടെ മാത്രമല്ല മുഴുവന്‍ പേരുടേയും പ്രധിഷേധത്തിനിടയാക്കി. ഒരു ഘട്ടത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാരും തമിഴു ജനതയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇന്ത്യ 'സമാധാനസേനയെ' പിന് വലിക്കാന്‍ തയ്യാറായില്ലെന്നത് ഭരണകൂടത്തിന്റെ വ്യാപന താല്പര്യങ്ങളുടെ ഒരു തെളിവായിരുന്നു. പിന്നീടൊരിക്കല്‍ ചൈന,പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക ആയുധം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ സക്കാര്‍ തുറന്ന ഭീഷണിയിലൂടെയാണ് അതിനു തടയിടാന്‍ ശ്രമിച്ചത്.അതിനിടയില്‍ എല്‍.ടി.ടി.ഈ യുടെ തന്നെ സവര്‍ണ്ണ- വര്‍ഗ്ഗ അടിത്തറയും നിലപാടുകളും തമിഴു ജനതക്കിടയിലും വിള്ളലുകളുണ്ടാക്കി. തുടക്കത്തില്‍ തമിഴുപ്രശ്നത്തില്‍ സഹാനുഭൂതിപ്രകടിപ്പിക്കുന്നതായി നടിച്ച് ആയുധങ്ങള്‍ എത്തിച്ചുകൊടുത്ത ഇന്ത്യന്‍ ഭരണകൂടം പിന്നീട് ശ്രീലങ്കന്‍ സിംഹള വംശീയ ഭരണകൂടത്തിന് അതേ തമിഴര്‍ക്കെതിരെ യുദ്ധോപകരണങ്ങളും വെടിക്കോപ്പുകളും കൊടുത്ത് തമിഴുപ്രശ്നത്തില്‍ ഒരു രാഷ്ട്രീയ പരിഹാരത്തിനുള്ള എല്ലാസാധ്യതകളും ഇല്ലാതാക്കി.<br /><br />ബംഗ്ലാദേശിന്റെ കാര്യത്തിലാകട്ടെ, ടാറ്റയും മിത്തലും പോലുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് നേരിട്ട് താല്പര്യങ്ങള് ഉള്ള പ്രദേശമാണിത്. അമേരിക്കന്‍- ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പല്ലായ്പ്പോഴും ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടുപോന്നു. ഇപ്പോഴുള്ള സര്‍ക്കാരിലും അതിനുമുന്‍പുണ്ടായിരുന്ന കെയര്‍റ്റെക്കര്‍ സര്‍ക്കാരിലും ഇന്ത്യന്‍ നയതന്ത്രമന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു.ആ സര്‍ക്കാര്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ടാറ്റയെയും മിത്തലിനേയും തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കുകയും മിത്തലിന് ഊര്‍ജ്ജമേഖല അടിയറവെക്കുകയും ചെയ്തു.<br /><br />ഇന്ത്യയുടെ ഒരു ഉപഗ്രഹരാജ്യം പോലെ നില്ക്കുന്ന നേപ്പാളിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇടപെടലുകള്‍ നിര്‍ണ്ണായകമായിരുന്നു.നേപ്പാളി സമൂഹത്തില്‍ വളര്‍ന്നുവന്നിരുന്ന ജനാധിപത്യ പ്രവണതകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഇന്ത്യ രാജാധികാരത്തിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു. നേപ്പാളിലെ ജനകീയയുദ്ധത്തിന്റെ കാലത്ത് റിപ്പബ്ലിക്കാക്കാനുള്ള മുദ്രവാക്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഇന്ത്യ രാജാവിനോടൊപ്പം നില്‍ക്കുകമാത്രമല്ല തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം നേടിയ മാവോയിസ്റ്റുകള്‍ക്ക് അധികാരം വിട്ടൊഴിയാന്‍ തയ്യാറാവാതിരുന്ന രാജാവിനും നേപ്പാളിലെ മറ്റിതര പാര്‍ട്ടികള്‍ക്കും പിന്തുണ നല്കി. ഏറ്റവും ഒടുവില്‍ മാവോയിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കും വഹിച്ചു. സൈന്യത്തിന്റെ സിവിലിയന്‍ ഭരണകൂടത്തിനെതിരെയുള്ള നിലപാടുകള്‍ക്ക് പിന്നില്‍ ഇന്ത്യയായിരുന്നുവെന്ന് നിരവധിപത്രങ്ങള്‍ തുറന്നെഴുതി. സൈന്യത്തലവന്റെ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യ നയതന്ത്രപ്രധിനിധി തന്നെ 6 തവണ സന്ദര്‍ശിച്ചുവെന്ന് പ്രചണ്ഡ പിന്നീട് പത്രലേഖകരോട് വെളിപ്പെടുത്തി. അതിനിടയില്‍ ഈ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ സോണിയാഗാന്ധി പുറത്താക്കപ്പെട്ട ഗ്യാനേന്ദ്രരാജാവിനെ കണ്ടുവെന്ന വാര്‍ത്ത് ഇന്ത്യാ സര്‍ക്കാരിന്റെ താല്പര്യങ്ങളെ പുറത്തുകൊണ്ടുവരുന്നുണ്ട്. ചുരുക്കത്തില്‍ ഒരു സൈനിക നീക്കത്തിനു പിന്തുണ നല്കുന്ന ഇന്ത്യ ഭാവിയില്‍ നേപ്പാളില്‍ (പാക്കിസ്ഥാനെ പോലെ) ഒരു സൈനികമേധാവിത്ത വ്യവസ്ഥയുടെ നിര്‍മ്മിതിക്കുള്ള അടിത്തറ ഒരുക്കുകയാണ്. മാവോയിസ്റ്റുകള്‍ക്കെതിരെയായിരുന്നു ഇന്ത്യന്‍ നീക്കമെങ്കിലും നേപ്പാള്‍ ആര്‍മി അടുത്ത സര്‍ക്കാരുകള്‍ക്ക് കീഴ്പ്പെട്ടുനില്‍ക്കുമെന്ന് ഒരു ഉറപ്പും നല്‍കുന്നില്ല.<br /><br />ഒരു കൊച്ചുരാജ്യമായ ഭൂട്ടാനിന്റെ കാര്യത്തിലും ഇന്ത്യന്‍ താല്പര്യങ്ങള് വ്യത്യസ്തമല്ല. അതിനിടയില്‍ നേപ്പാളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഭൂട്ടാനികളെ വെടിവിച്ചിട്ടുകൊണ്ട് ഇന്ത്യന്‍പാരാമിലിറ്ററി വിഭാഗം അഭയാര്‍ത്ഥികളെ അമേരിക്കയിലെ ലേബര്‍ ക്യാമ്പുകളില്‍ എത്തിക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് പച്ചക്കൊടി പിടിക്കുകയാണ്.അഭയാര്‍ത്ഥികളുടെ ഭൂട്ടാനിലേക്ക് മടങ്ങുന്നതിനുള്ള താല്പര്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടാണ് അമേരിക്ക 60000പേരെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിക്കുന്നത്.പുതിയകാലത്തെ അടിമക്കച്ചവടമല്ലാതെ മറ്റെന്താണിത്?<br /><br />അയല്‍രാജ്യങ്ങള്‍ക്കുമുകളില്‍ സൈനികവും രാഷ്ട്രീയവുമായ അധികാരം പ്രയോഗിച്ചുകൊണ്ട് ഒരു പ്രാദേശിക ശക്തിയാകാനുള്ള ശ്രമങ്ങള്‍ പക്ഷേ ഈപ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുനല്കുന്നില്ലെന്നു മാത്രമല്ല രാഷ്ട്രീയവും വംശീയവുമായനിരവധി പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയാണ്.ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com10tag:blogger.com,1999:blog-6964624596990320758.post-82558196794936427592009-04-15T11:38:00.000-07:002009-04-15T11:47:36.996-07:00ഇടറുന്ന ദളിത് രാഷ്ട്രീയം<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiUuqY-aJd8azkhHm1_NH-UrRTfeG3Z7dqdmcH8znf0uzWG7ifPNj-Zzl43E2dBj_J3nvV2VuMUTfSSAVuczWs280NjjEILhuEB62Ex_OPyloE8GZKQ2Vn1ZEofpkZXVzLLritznkqL7Q/s1600-h/ambedkar.gif"><img id="BLOGGER_PHOTO_ID_5324990598121420818" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 192px; CURSOR: hand; HEIGHT: 212px; TEXT-ALIGN: center" alt="" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgiUuqY-aJd8azkhHm1_NH-UrRTfeG3Z7dqdmcH8znf0uzWG7ifPNj-Zzl43E2dBj_J3nvV2VuMUTfSSAVuczWs280NjjEILhuEB62Ex_OPyloE8GZKQ2Vn1ZEofpkZXVzLLritznkqL7Q/s200/ambedkar.gif" border="0" /></a> <strong><span style="font-size:180%;color:#3333ff;"> ഒരു</span></strong> പക്ഷേ കേരളത്തിന്റെ അരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ സന്ദര്‍ഭമായിരുന്നു മുത്തങ്ങ-ചെങ്ങറ സമരത്തോടെ വളര്‍ന്നുവന്ന ആദിവാസി-ദളിത്ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്.ജാതിക്കെതിരെയുള്ള ദളിത്-പിന്നോക്ക വിഭാഗങ്ങളുടെ ചെറുത്തുനില്‍പ്പിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും സമഗ്രമായ അര്‍ത്ഥത്തില്‍ ദളിത് പ്രശ്നം ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നത് ഇപ്പോള്‍ മാത്രമാണ്. ഈ ദശകത്തിന്റെ തുടക്കത്തില്‍ ഒരു സൈദ്ധാന്തിക പ്രശ്നമോ സൗന്ദര്യശാസ്ത്ര പ്രശ്നമോ ആയി ചര്‍ച്ചകളില്‍ ഇടം തേടിയിരുന്ന ഇത് ചെങ്ങറ സമരത്തോടെ മറ്റൊരു ഉയര്‍ന്ന വിതാനത്തിലേക്ക് ഉയരുകയായിരുന്നു. ആദിവാസി ഭൂപ്രശ്നത്തെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് രൂപപ്പെട്ട ചിന്താസരണിയുടെ ഭാഗമായാണ് പ്രാന്തവല്‍ക്കരിക്കപ്പെട്ട ദളിത് ജനതയുടെ രാഷ്ട്രീയം വികസിപ്പിക്കപ്പെടുന്നത്.സാമൂഹ്യശാസ്ത്രത്തില്‍ നിന്നും രാഷ്ട്രീയ-സാമ്പത്തിക ശാസ്ത്രത്തിലേക്കുള്ള ഈ നീക്കം സ്വാഭാവികമെങ്കിലും സുഗമമായ പ്രക്രിയയിരുന്നില്ല. അതേ സമയം സൂക്ഷ്മമായി വിലയിരുത്തുകയാണെങ്കില്‍ ആദിവാസി മേഖലകളില്‍ 70 കളില്‍ ആരംഭിച്ച ഭൂസമരകേന്ദ്രീകൃതമായ രാഷ്ട്രീയ ചലനങ്ങള്‍ ഈ വികാസത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നല്‍കുകയുമായിരുന്നു.ദളിത്-ആദിവാസി ജനതയുടെ പോരാട്ടത്തിലെ നിര്‍ണ്ണായകമായ പോരാളികളെ അത് സംഭാവന പോലും ചെയ്തു.<br /><br />സമൂഹത്തിലെ ബുദ്ധിജീവി വിഭാഗത്തിന്റെ മുന്‍ കൈയില്‍ രൂപം കൊണ്ട ദളിത് രാഷ്ട്രീയം ഒരു ഭൗതികശക്തിയായി വികസിക്കപ്പെടുന്നതില്‍ ചെങ്ങറസമരത്തിന്റെ പങ്ക് തള്ളിക്കളയാവുന്നതല്ല. ഭൂമി എന്ന കേന്ദ്രപ്രമേയത്തില്‍ തന്നെ അത് അതിന്റെ കൊടിക്കൂറകള്‍ ഉയര്‍ത്തി. ആ അര്‍ത്ഥത്തില്‍ അത് നവസാമൂഹ്യപ്രസ്ഥാനങ്ങളിലെ ചില സൈദ്ധാന്തികര്‍ ഉയര്‍ത്തിയ അതിവാദങ്ങള്‍ക്കും സന്ദേഹങ്ങള്‍ക്കുമുള്ള ജനതയുടെ മറുപടിയുമായിരുന്നു വെന്നത് ശ്രദ്ധേയമായിരുന്നു.ചെങ്ങറയെകുറിച്ചുള്ള (ഒഫീഷ്യല്‍) ബ്ലോഗില്‍ ഓരാള് എഴുതിയതുപോലെ ചെങ്ങറയില്‍ അവര്‍ സമരം ചെയ്യുകയായിരുന്നില്ല- ജീവിക്കുകയായിരുന്നു.കൂട്ടത്തില്‍ പറയട്ടെ, പോരാട്ടവും ജീവിതവും ഒന്നുതന്നെയാകുന്നതിനെകുറിച്ചാണ് മാക്സ് തന്റെ ജീവിതകാലമത്രയും എഴുതിക്കൊണ്ടിരുന്നത്.<br /><br />അതേസമയം ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പ്, രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ദളിത് രാഷ്ട്രീയത്തിന്റെ ഗതിയെ നിഷേധാത്മകമായി സ്വാധീനിക്കുന്നുവെന്നത് പറയാതെവയ്യ.ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ളാഹ ഗോപാലന്റെ 'സാധുജന വിമോചന സംയുക്ത വേദി' കോണ്‍ഗ്രസ്സിനു പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.ഇടതുപക്ഷത്തിന്റെ ' ഭൂപരിഷ്ക്കരണ വക്താക്കള്‍ തീവ്രവാദികളാണെന്ന' ഭീഷണിക്കിടയിലും രണ്ടാം ഭൂപരിഷ്ക്കരണമുദ്രവാക്യം ധീരതയോടെ ഉയര്‍ത്തിയ കെ.പി.എം.എസ്.നേതാവായ പുന്നല ശ്രീകുമാറിന്റെ നേതൃത്ത്വത്തില്‍ രൂപം കൊണ്ട 30ഓളം സംഘടനകള്‍ അംഗങ്ങളായ 'പട്ടികജാതി-പട്ടികവര്‍ഗ്ഗ സംയുക്ത സമിതി, യു.ഡി.എഫ് നുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തില്‍ അങ്ങോളമിങ്ങോളം രണ്ടാം ഭൂപരിഷ്ക്കരണ പ്രശ്നം ജനങ്ങളെ തെരുവില്‍ ഇറക്കിക്കൊണ്ട് പ്രചരിപ്പിച്ചെടുത്ത സമിതി വൈകിയ വേളയില്‍ അതിന്റെ രാഷ്ട്രീയദിശാരാഹിത്യം പ്രകടിപ്പിച്ചു.'ഭൂപ്രഭുത്വത്തിലും ജാതി മേതാവിത്വത്തിലും മുന്നില്‍ നില്ക്കുന്ന വലതുപക്ഷ രാഷ്ട്രീയം ഇന്ത്യയില്‍ ഭൂപരിഷ്ക്കരണം എന്ന ആശയത്തെ എക്കാലത്തും അടിച്ചമര്‍ത്താനാണ് ശ്രമിച്ചതെന്ന്'(രണ്ടാം ഭൂപരിഷക്കരണം/ലഘുലേഖ/പട്ടിക ജാതി പട്ടികവര്‍ഗ്ഗ സംയുക്ത സമിതി) ശരിയായി കണ്ടെത്തിയ സമിതി തങ്ങളുടെ യു.ഡി.എഫ്. പിന്തുണക്ക് ന്യായീകരണങ്ങളൊന്നും നല്കുകയുണ്ടായില്ല.. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.ഐക്ക് ആളെ കൂട്ടിക്കൊടുത്ത കെ.പി.എം.എസ്. പി.കെ.രാഘവന്റെ മകന് ആര്.എസ്.അനില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിട്ടുപോലും ഇടതു പക്ഷത്തെ നിരാശപ്പെടുത്തുമെന്നുതന്നെയാണ് തോന്നുന്നത്. അതേ സമയം ഈ നീക്കം പലരെയും സംബന്ധിച്ചെടുത്തോളം അത്ഭുതപ്പെടുത്തുന്നതായിരുന്നില്ല. സംയുക്ത സമിതിയിലെ പ്രധാന ഘടകകക്ഷിയായ കെ.പി.എം.എസ്ന്റെ എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സോണിയാ ഗാന്ധി എത്തിച്ചേര്‍ന്നതുമുതല്‍ പലരും ഇത് പ്രതീക്ഷിച്ചിരുന്നു<br /><br />സി.കെ.ജാനുവിന്റെ നേതൃത്ത്വത്തിലുള്ള സംഘനയും അതേവഴിയിലൂടെ തന്നെയാണെന്നാണ് സ്ഥിരീകരിക്കാത്ത ചില സൂചനകള്‍.ഡി.എല്‍.എഫ്,വിവിധ പട്ടിക ജാതി സംഘടനകള്‍ എന്നിവരും ഇതേ നിലപാടുകളിലൂടെ മുന്നോട്ട് തന്നെ ആണ്. അതേ സമയം കഴിഞ്ഞ തവണ ഇടതുപക്ഷത്തെ പിന്തുണച്ച എസ്.എന്‍.ഡി.പി. ഇത്തവണ സ്ഥാനര്‍ത്ഥിയെ നോക്കി വോട്ടുചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തിന്റെ പൊതു അവസ്ഥ പരിശോധിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ദളിത് ജനതയുടെ രാഷ്ട്രീയ ഇടപെടലിന്റെ തിരികോലായാണ് പ്രവര്‍ത്തിക്കുന്നത്.വിവിധ മുന്നണികളെ മാറി മാറി പിന്തുണക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ /ദളിത് സംഘടനകള്‍ ദളിത് ജനതയുടെ യഥാര്‍ത്ഥപ്രശ്നങ്ങളെ എല്ലായ്പ്പോഴും സ്ഥാനമോഹികളായ ദളിത് നേതാക്കളുടെ താല്പര്യങ്ങള്ക്കുവേണ്ടി ബലികഴിച്ചു. ഭൂമിയും ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട അടിസ്ഥാന മുദ്രവാക്യങ്ങള്‍ ഒരിക്കലും ഉയത്തപ്പെട്ടില്ല. എപ്പോഴെങ്കിലും അങ്ങിനെ ചെയ്തിരുന്നുവെങ്കില്‍ അത് പുതിയ തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ രൂപം കൊടുക്കുന്നതിന്റെ ഭാഗം മാത്രമായിരുന്നു. ഇത് കേരളത്തിന്റെ മാത്രം അവസ്ഥയല്ല,ഒരു പൊതു ഇന്ത്യന്‍ സാഹചര്യമാണ്. ദളിതരോട് അധികാരത്തിലെത്തിച്ചേരാനുള്ള അംബേദ്ക്കറുടെ മുദ്രവാക്യം തെരഞ്ഞെടുപ്പില്‍ തത്വാധിഷ്ഠിതമല്ലാതെ എന്തും ചെയ്തുകൊണ്ട് അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി അവതരിപ്പിക്കപ്പെടുകയായിരുന്നു.<br /><br />തെരഞ്ഞെടുപ്പ് ജയിക്കാനും തോല്‍ക്കാനും മാത്രമുള്ള ഒരു അഭ്യാസമാണെന്നാണ് പല ദളിത്/പട്ടികജാതിപട്ടികവര്‍ഗ്ഗ സംഘടനകളുടെ കാഴ്ച്ചപ്പാട്. മറ്റുപല സംഘടനകളും ഇതിനെ രാഷ്ട്രീയ സ്വാംശീകരണത്തിന്റെ ഭാഗമായി കണക്കാക്കുന്നുണ്ടെന്ന് ഒരു ചെറുപരിശോധന പോലും വ്യക്തമാക്കും.വര്‍ഷങ്ങളോളം തനിയെ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി. ഇതാണ് തെളിയിക്കുന്നത്. അതേ സമയം ഇത് ഓരോപ്രസ്ഥാനത്തിന്റെയും ആത്മവിശ്വാസത്തിന്റെ കൂടി പ്രകാശനമാണ്. ജയത്തിന്റെ ഒരു സൂചനപോലുമില്ലാതെ നിരവധി സംഘടനകള്‍ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.മുരിയാട് കര്‍ഷക സംഘം കര്‍ഷക പ്രശ്നത്തെ മുന്‍നിറുത്തി സ്ഥാനര്‍ത്ഥിയെ നിറുത്തിയിരിക്കുന്നു. വയനാട്ടില്‍ ആദിവാസി പ്രശ്നത്തിന്റെ പേരില്‍ ഡോ.നല്ലതമ്പി എം.എല്‍.പിന്തുണയോടെ മല്‍സരിക്കുന്നു.മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കലിനെതിരെ എസ്.യു.സി.ഐ.പിന്തുണയോടെ സ്ഥാനര്‍ത്ഥിയുണ്ട്. സി.പി.എം.വിമതര്‍ക്കും തങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങള്‍ മുന്നിറുത്തുന്ന സ്ഥാനര്‍ത്ഥികളുണ്ട്. എന്തിന് വ്യാപാരി വ്യവസായികള്‍ക്കുപോലും കോഴിക്കോട് സ്ഥാനര്‍ത്ഥിയുണ്ട്.(പിന്നീട് അത് പിന്‍വലിക്കപ്പെട്ടു) അതേസമയം കേരളത്തില്‍ ഏതാനും മാസങ്ങളോളം ചര്‍ച്ചകളില്‍ ഇടം പിടിച്ച ദളിത് ഭൂപ്രശ്നവും ജാതിപ്രശ്നവും പ്രതിനിധികളില്ലാതെ ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടു. .തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനുമപ്പുറം വന്നുചേര്‍ന്ന ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ദളിത്-ആദിവാസി-മറ്റിതര പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യരാഷ്ട്രീയ വിഭാഗങ്ങള്‍ സിവില്‍ സമൂഹത്തിലെ ജാഗ്രതാ ഗ്രൂപ്പുകള്‍ എന്നിവയുടെ ഐക്യപ്രക്രിയക്കുവേണ്ടിയുള്ള ഒരു ശ്രമവും ഉണ്ടായില്ലെന്നുമാത്രമല്ല നേടിയെടുത്തവയെ ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കാരുടെ അടുക്കളയില്‍ പൊരിച്ചെടുക്കാന്‍ പാകത്തില്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു. ചെങ്ങറ സമരസമിതിയുടെ നിലപാടുകള്‍ അതാണു തെളിയിക്കുന്നത്. ഒരു വിഭാഗമെന്നനിലയില്‍ ദളിത് ജനത ഇനിയും എത്രത്തോളം മുന്നോട്ടുപോകാനുണ്ടെന്നും ഇത് തെളിയിക്കുന്നു.<br /><br />മറ്റൊരര്‍ത്ഥത്തിലും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി രണ്ടുമുന്നണി സംവിധാനമെന്നനിലയില്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഏര്‍പ്പാട് തകരുന്നതിന്റെ സാഹചര്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. മുന്നണികള്‍ക്കകത്ത് രൂപം കൊണ്ടുകൊണ്ടിരിക്കുന്ന പൊട്ടിത്തെറികള്‍ അതിന്റെ സൂചനയായാവണം വിലയിരുത്താന്‍. ഇരു മുന്നണികള്‍ക്കിടയില്‍ സ്ഥാനമില്ലാതെ പുറത്ത് അധികാരത്തിന്റെ ഭാഗമാകാന്‍ അവസരമില്ലാതെ നില്ക്കുന്ന എന്‍.സി.പി, ബി.ജെ.പി.തുടങ്ങിയവയുടെ സാന്നിദ്ധ്യം കൂടുതല്‍ നിര്‍ണ്ണായകമാകും. നിരവധി അധികാര സംവിധാനങ്ങളുടെ രൂപീകരണം വരും കാലങ്ങളില്‍ ദളിത് സ്വാശീകരണ പ്രക്രിയയെ കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കും.ഇപ്പോള്‍ തന്നെ ചിന്നഭിന്ന മായി നേതാക്കളുടെ ഭരണ വര്‍ഗ്ഗ സേവയുടെ തെളിവിനായി മാത്രം അവശേഷിക്കുന്ന ദളിത് സംഘടനകളുടെ വരും കാലം കൂടുതല്‍ ശിഥിലീകരണപ്രക്രിയക്ക് സാക്ഷ്യം വഹിക്കനാണു സാധ്യത.ഈ അധികാര വടംവലിയില്‍ സമുദായ/സംഘടനാ നേതക്കള്‍ ലാഭമുണ്ടാകുമെന്നതൊഴിച്ചാല്‍ ദളിത് ജനതയുടെ താല്പര്യങ്ങള് എല്ലായ്പ്പോഴും അടിച്ചമര്‍ത്തപ്പെടും.<br /><br />അതേ സമയം ദളിത് ബുദ്ധിജീവികളുടെ നിലപാടുകളില്‍ സന്ദേഹങ്ങള്‍ വ്യാപകമാണ്. അതിനുള്ള ഒന്നാംതരം തെളിവാണ് കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച 'തെരഞ്ഞെടുപ്പും ദളിതുകളും' എന്ന കെ.കെ.കൊച്ചിന്റെ ലേഖനം.ദളിത് പ്രശ്നത്തെ മുന്‍നിറുത്തി എല്‍.ഡി.എഫ്.,യു.ഡി.എഫ്. വിഭാഗങ്ങളെ പരിശോധിച്ചുകൊണ്ട് അവക്കിടയില്‍ വൈജാത്യങ്ങളില്ലെന്ന് ശരിയായി വിലയിരുത്തിയ ലേഖനം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കാന്‍ തുടങ്ങുന്നു.അധികാരത്തില്‍ ലോബികളേ ഉള്ളുവെന്ന (അത് ലേഖനത്തില്‍ നേരിട്ടു സൂചിപ്പിക്കുന്നില്ലെങ്കിലും) നിലപാടുതറയില്‍ ഉയര്‍ന്നു വന്ന വാദഗതികള്‍ ഉയര്‍ത്തിവിടുന്നു..നായര്‍,ഈഴവ വിഭാഗങ്ങളെ പോലെ ദളിത് വിഭാഗങ്ങള്‍ വോട്ടുബാങ്കാകാത്തതിന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു.(തീര്‍ച്ചയായും അത് നിര്‍ണ്ണായകപ്രശ്നമാണ്)അധികാരത്തിന്റെ അകത്തും പുറത്തും നില്ക്കുന്ന വിഭാഗങ്ങള്‍ പ്രഷര്‍ഗ്രൂപ്പുകളോ ലോബികളോ അല്ല,മറിച്ച് അവ പരസ്പരം ശത്രുതയിലുള്ള വിഭാഗങ്ങള്‍ തന്നെ ആണ്. ജാതി വ്യവസ്ഥയിലൂന്നിയ ഒരു സമ്പദ് ഘടനയില്‍ ജാതിഗ്രൂപ്പുകളെ ഒന്നാകെ തകര്‍ക്കാതെ പുരോഗതി സാധ്യമല്ല. അതുകൊണ്ട് തന്നെ വിവിധ ജാതിഗ്രൂപ്പുകള്‍ക്ക് സഹവര്‍ത്തിക്കാനും സാധ്യമല്ല.ജാതിവിരുദ്ധത പ്രത്യയശാസ്ത്രപരമായി മുന്നോട്ടുവെക്കുന്നതിനാലും ജാതിവ്യവസ്ഥ തകര്‍ക്കാതെ സ്വന്തം വിമോചനം സാധ്യമല്ല എന്നതിലുമാണ് ദളിത് കൂട്ടായ്മയുടെ പുരോഗതി സ്ഥിതിചെയ്യുന്നത്. ദളിത് ജനതയിലുള്ളടങ്ങുന്ന വിവിധ സമുദായങ്ങളെ വോട്ടുബാങ്കുകളായി മാറ്റുക എന്ന മുദ്രവാക്യം വിവിധ ദളിത് ബുദ്ധിജീവികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതിനെ സാമുദായ രാഷ്ട്രീയം എന്നൊക്കെ വിളിക്കുന്നതും കേട്ടിരുന്നു. ഇതു മുന്നോട്ട് വെക്കുന്ന ബുദ്ധിജീവികള്‍ മറന്നുപോകുന്ന ഒരു മുഖ്യവസ്തുത ഇക്കഴിഞ്ഞ ഓരോ തെരെഞ്ഞെടുപ്പിലും ഓരോ രാഷ്ട്രീയപാര്‍ട്ടികളും ഈ സമുദായ വോട്ടുബാങ്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന കാര്യമാണ്. കെ.പി.എം.എസ്. എത്രയോ കാലമായി എല്‍.ഡി.എഫ്.ന്റെ പ്രത്ര്യേകിച്ച് സി.പി.ഐ. യുടെ വോട്ടുബാങ്കായി പ്രവര്‍ത്തിച്ചിരുന്നു. വിവിധ സമുദായ സംഘടനകള്‍ വ്യത്യസ്ത കാലങ്ങളില്‍ എല്‍.ഡി.എഫ്. യു.ഡി.എഫ്.,ബി.ജെ.പി. തുടങ്ങിയവയെ മാറി മാറി പിന്തുണച്ചിരുന്നു. ദളിതുകള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് ജാതിവിരുദ്ധതയിലൂന്നിയ രാഷ്ട്രീയ -സാമ്പത്തിക -സാമൂഹ്യമുദ്രവാക്യങ്ങള്‍ മുന്നോട്ടുവെക്കുകയോ തങ്ങളുടെ പോരാട്ടങ്ങള്‍ക്ക് സഖ്യകക്ഷികളെ നേടിയെടുക്കുകയോ ചെയ്യുന്നില്ല എന്നതാണ് പ്രധാനം. നടന്ന ചുരുക്കം ചില ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തുകയും ചെയ്തില്ല.ദളിത് സമുദായങ്ങള്‍(പുലയ,വേട്ടുവ.....)സമുദായ സംഘടനകളെന്ന നിലയില്‍ സംഘടിപ്പിക്കുമ്പോള്‍ പരവതാനിവിരിക്കുന്നവര്‍ (കെ.പി.എം.എസ്.ന്റെ കാര്യം തന്നെ നല്ല ഉദാഹരണം സി.പി.ഐ.ക്ക് അതില്‍ ഫ്രാക്ഷന് തന്നെ ഉണ്ടായിരുന്നുവത്രെ) ദളിതുകളെന്ന നിലയില്‍ സംഘടിക്കപ്പെടുമ്പോള്‍ (ഉദാഹരത്തിന് ചെങ്ങറ) മുഷ്ടിചുരുട്ടുന്നത് ഒരു പതിവുകാഴ്ചതന്നെ.<br /><br />ഗോത്രമഹാസഭ നേതാവായ ശ്രീ.ജാനുവുമായി ശ്രീ മാധവന് നായര്‍ നടത്തിയ അഭിമുഖത്തില്‍(ഹിന്ദു.ഏപ്രില്‍ 5, 2009) ഭൂസമരത്തിന്റെ മുദ്രവാക്യങ്ങള്‍ എന്തുകൊണ്ടാണ് ഇലക്ഷനില്‍ മുഴങ്ങി കേള്‍ക്കാത്തത് എന്ന് ആരാഞ്ഞപ്പോള്‍ ,അത് ദുഖകരമാണെന്നും രാഷ്ട്രീയക്കാര്‍ ആദിവാസികളെ മനുഷ്യരായി കാണുന്നില്ലെന്ന മറുപടിയാണ് ജാനു കൊടുക്കുന്നത്. അങ്ങിനെ പറയുമ്പോള്‍ ഒരു രാഷ്ട്രീയക്കാരിയായി ജാനു സ്വയം കണക്കാക്കുന്നില്ലെന്നത് വ്യക്തമാണ്. ജാനുവിനെ പോലുള്ള മികച്ച നേതാക്കള്‍ക്ക് ഈ മത്സരത്തില്‍ ഒരു പക്ഷമായി മാറാന്‍ എന്തുകൊണ്ടാവുന്നില്ലെന്നതും അത്തരം നേതാക്കളുടെ/പ്രസ്ഥാനത്തിന്റെ എന്തു സവിശേഷതകളാണ് ഇതിനുകാരണമെന്നും ആലോചിക്കേണ്ടതുതന്നെയാണ്. ജാതിവിരുദ്ധതയുടെ ഒരൊറ്റ ബ്ലോക്കായി സമാന വിഭാഗങ്ങളെ സവര്‍ണ്ണരാഷ്ട്രീയത്തിനെതിരായി നവബുദ്ധിജീവികളുടെ ചാരുകസാര നാട്യങ്ങള്‍ക്കുമപ്പുറം അണിനിരത്തിയും സൗജന്യമായി പഠിക്കാനുള്ള ഒരു സ്കൂളുപോലും അവശേഷിപ്പിക്കാതിരിക്കുന്ന ഈ കാലത്ത് ആഗോളവല്‍ക്കരണം ദളിതുകള്‍ക്ക് ഗുണകരമെന്നും മറ്റുമുള്ള 'രസികന്‍' മുദ്രവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ ചോദ്യം ചെയ്തും ഭൂമിപോലുള്ള അടിസ്ഥാന പ്രശ്നങ്ങളെ മുന്നോട്ടുവെച്ചും മാത്രമേ ഈ ജാത്യാധിഷ്ഠിത വ്യവസ്ഥയെ തോല്പ്പിക്കാനാവൂ. തെരഞ്ഞെടുപ്പുകള്‍ അതിനുള്ള ഉപാദിയായാണ് അല്ലാതെ സ്വയം ഒരു ലക്ഷ്യമായല്ല കണക്കാക്കേണ്ടതെന്നതും പ്രധാനമാണ്.അതുമാത്രമേ ദളിത് രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകുകയുള്ളൂ.ബാബുരാജ് ഭഗവതിhttp://www.blogger.com/profile/17450868278347326219noreply@blogger.com4