Monday, June 9, 2008

എന്റേയും പിന്തുണ




ബ്ലോഗുടമകളുടെ അറിവോ സമ്മതമോ കൂടാതെ മലയാളം ബ്ലോഗുകളില്‍ നിന്ന് സൃഷ്ടികള്‍ കവര്‍ന്നതിനെതിരെ, മോഷണത്തെ ചോദ്യം ചെയ്തവരോട് അപമര്യാദയായി ‘എഴുത്ത് കുത്ത് ‘നടത്തിയതിനെതിരെ, മാഫിയാ സ്വഭാവമുള്ള അതിക്രമങ്ങളിലൂടെ ഇഞ്ചിപ്പെണ്ണിനോടും മലയാളം ബ്ലോഗ് സമൂഹത്തോട് പൊതുവിലും കാണിക്കുന്ന തെമ്മാടിത്തരത്തിനെതിരെ കേരള്‍സ്.കോമിനോട് ഈ ബ്ലോഗും പ്രതിഷേധിക്കുന്നു. സൈബര്‍ ഗുണ്ടായിസത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നു.
ഈ വാചകങ്ങള്‍ ലാപുടയുടെ അറിവോ സമ്മതമോ ഇല്ലാതെ പകര്‍ത്തിയതാണ്!!!!



Thursday, June 5, 2008

സന്യാസി വേട്ടയും മതവും





എം.പി.നാരായണപ്പിള്ളയുടെ ഒരു കഥയുണ്ട്‌,'ഞങ്ങള്‍ അസുരന്മാര്‍' എന്ന പേരില്‍.പ്രജാപതിയെ ദൈവമാക്കാനായി ഉപജാപങ്ങള്‍ നടത്തുന്ന 3 ചാത്തന്മാരുടെ കഥ. ആദ്യ പദ്ധതി പരാജയപ്പെട്ടപ്പോള്‍ പ്രജാപതിയുടെ മന്ത്രി വീരപാണ്ഡ്യനും 2 ചാത്തന്മാരും മന്ത്രവാദികളെ തോല്‍പ്പിക്കാനും പ്രജാപതിയെ ദൈവമായി പ്രതിഷ്ഠിക്കാനുമായി മനുഷ്യരായി വേഷം മാറുന്നു.വീരപാണ്ഡ്യന്‍ വി.പി.രാമുണ്ണി എന്നപേരില്‍ മട്ടന്നൂരില്‍ ഹോട്ടല്‍ മുറിയില്‍ താമസമാക്കുന്നു.അദ്ദേഹം ശാസ്ത്രവാദസംഘത്തിന്റെ തിരുനെല്ലി ശാഖയുടെ സെക്രട്ടറികൂടിയാണ്‌.1-ആം ചാത്തന്‍ ഒ.സി.രാജഗോപാലന്‍ നായര്‍ എന്ന പേരില്‍ തിരുനെല്ലി സ്കൂളില്‍ പൊതുവിജ്ഞാനം താല്‍ക്കാലിക അദ്ധ്യാപകനാകുന്നു.രണ്ടാം ചാത്തന്‍ അത്മാനന്ദന്‍ എന്ന പേരില്‍ സന്യാസിയായി തിരുനെല്ലി ക്ഷേത്രത്തിലെത്തുന്നു.മൂന്നാം ചാത്തന്‍ ചാത്തനായി തുടരുന്നു.2-ആം ചാത്തനായ ആത്മാനന്ദസ്വാമികളുടെ അവകാശവാദങ്ങളെയും ദിവ്യത്വത്തെയും പുറത്തുകൊണ്ടുവന്ന് രാമുണ്ണി ജനങ്ങളെ ശാസ്ത്രവാദികളാക്കുന്നു. 2-ആം ചാത്തനായ ആത്മാനന്ദനെ തോല്‍പ്പിക്കാന്‍ 3-ആം ചാത്തന്‍ കരിങ്കുരങ്ങായി വേഷം മാറിയാണ്‌ സഹായിക്കുന്നത്‌.ക്രമേണ ദൈവങ്ങള്‍ നഷ്ടപ്പെട്ട ശാസ്ത്രവാദികളായ ജനങ്ങള്‍ക്ക്‌ നടികര്‍ തിലകം വെള്ളിത്തിരമന്നന്‍ ബലഭദ്രനവര്‍കളുടെ സഹയത്തോടെ (വാലിക്കോട്ടെ പ്രജാപതിയെന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടാണ്‌ ഇത്‌ സാധിക്കുന്നത്‌) പ്രജാപതിയെ പുതിയ ദൈവമാക്കുന്നു..അനന്തരം ചാത്തന്മാരും വീരപാണ്ഡ്യനും ഭൂതപാണ്ടിവഴി ചെങ്കോട്ടവഴി പാതാളത്തിലേക്ക്‌ വിജയശ്രീലാളിതരായി മടങ്ങിപ്പോകുന്നു.ഒരു പക്ഷേ വിജയം വരിക്കുന്നത്‌ അസുരന്മാരാണെന്നത്‌ മാറ്റിനിറുത്തിയാല്‍ ഈ കഥക്ക്‌ കേരളത്തിലെ സമകാലീനാവസ്ഥയുമായി ചില സാമ്യങ്ങളുണ്ട്‌.


ന്തോഷ്‌ മാധവന്റെ റെയ്ഡിനുശേഷം കേരളത്തിലാകമാനമായി സന്യാസിമാര്‍ക്കെതിരെ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്‌.കൂട്ടത്തില്‍ അന്ധവിശ്വാസം,ശരിയായ ഭക്തി,ശരിയായ ആള്‍ ദൈവങ്ങള്‍,തുടങ്ങിയവയെകുറിച്ചുള്ള ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്നു. ആള്‍ ദൈവങ്ങളുടെ സംരക്ഷകരാകാന്‍ സ്വാഭാവികമായും സാധ്യതയുള്ള ബി.ജെ.പി.ക്കാരും ആള്‍ ദൈവങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കായാണ്‌. അപ്പോള്‍ സത്യത്തില്‍ എന്താണിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?ഒരു പ്രാദേശിക സമൂഹം എന്ന നിലയില്‍ നിരവധി മുഖങ്ങളുള്ള, താല്‍പര്യങ്ങളും വിശ്വാസങ്ങളും ഉള്ള സമൂഹമായിരുന്നു നമ്മുടേത്‌.അത്‌ മതഘടനക്കകത്ത്‌ വിശ്വാസത്തിന്റെ ചില ഉപകേന്ദ്രങ്ങള്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്‌.ഈ ഉപകേന്ദ്രങ്ങളുടെ കൂട്ടായ്മമാത്രമാണ്‌ ഒരര്‍ത്ഥത്തില്‍ ഹിന്ദുമതം. വിശ്വാസങ്ങളിലും ജീവിതവീക്ഷണത്തിലും പുലര്‍ത്തിയിരുന്ന ഈ ബഹുമുഖത്വം ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം സംസ്കൃതിയുടെ ഭാഗവുമാണ്‌.ഈ സംസ്കൃതിയുടെ ഇരുണ്ടവശങ്ങള്‍ തികച്ചും മറ്റൊരു വശമാണ്‌.ഇന്ത്യയില്‍ വേരുപിടിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ സംഘടിത മതങ്ങളായ ഇസ്ലാമിനും കൃസ്ത്യാനിറ്റിക്കും ഈ പ്രശ്നത്തെ നേരിടേണ്ടിവന്നു.അതിന്റെ ഭാഗമായി ലോകത്തിലെ മറ്റേതു പ്രദേശത്തുനിന്നും വ്യത്യസ്തമായ ഒരു കൃസ്ത്യാനിറ്റിയും ഇസ്ലാമും ഇവിടെ വേരുപിടിക്കുകയും ചെയ്തു.കടമറ്റത്തു കത്തനാരും നിരവധി ജാറങ്ങളിലെ ഉപ്പ്പ്പാപ്പമാരും ഇത്തരമൊരു സംസ്കാരത്തില്‍ നിന്ന് ഉരുവം കൊണ്ടതാണ്‌.


സാഹചര്യത്തിലാണ്‌ സംഘടിതമതങ്ങള്‍ക്കുള്ളില്‍ വളര്‍ന്നു വന്ന മൗലികവാദികള്‍
 ആദ്യം തങ്ങളുടെ മതങ്ങള്‍ക്കകത്തുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടങ്ങി വെച്ചത്‌. മലപ്പുറത്തെ ഒരു മുസ്ലീം 'സിദ്ധന്റെ' കൊലപാതകം ഈ രീതിയിലുള്ള ഒന്നായിരുന്നു. മതങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള മതകേന്ദ്രങ്ങളുടെ/വിശ്വാസകേന്ദ്രങ്ങളുടെ നിലനില്‍പ്പ്‌ സംഘടിതമതങ്ങളുടെ അന്ത:സത്തക്കെതിരാണെന്നതായിരിക്കും
 പ്രകോപനത്തിനു കാരണം.സുന്നി വിഭാഗങ്ങള്‍ക്കിടയിലുള്ള നിരവധി വിശ്വാസങ്ങള്‍ ഇന്നും ഇസ്ലാം മതചിന്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്‌.കുത്രാത്തീബും ചന്ദനക്കുടവും ആഘോഷിക്കപ്പെടുന്നതും/എതിര്‍കപ്പെടുന്നതും മറ്റൊന്നും കൊണ്ടല്ല.

ന്നാല്‍ ഹിന്ദുമതത്തിന്റെ(വ്യവസ്ഥാപിത അര്‍ത്ഥത്തില്‍ അതൊരുമതവുമല്ലല്ലോ)സംഘടിതസ്വഭാവത്തിന്റെ അഭാവത്തില്‍ ഇത്തരം ബഹുമുഖത്വം ഒരു പരിധി വരെ വെച്ചുപൊറുപ്പിക്കപ്പെട്ടിരുന്നു. വെച്ചുപൊറുപ്പിക്കപ്പെട്ടു എന്നതിനേക്കാള്‍ ഉപരി നിലനിന്നിരുന്നു എന്നു പറയുന്നതാണ്‌ ശരി. മതത്തിനുള്ളില്‍ നിന്നുതന്നെ നിരവധി മതകേന്ദ്രങ്ങള്‍ വളര്‍ന്നുവന്നിരുന്ന ഒരു സാഹചര്യം ഇതായിരുന്നു.ഏറ്റവും വിചിത്രമായ കാര്യം കൊടിമൂത്ത ആര്‍.എസ്‌.എസ്‌.കാര്‍ക്ക്‌ പോലും വിദേശ മതമെന്ന് പേരിട്ട്‌ എതിര്‍ത്തുകൊണ്ടിരിക്കുന്ന മതങ്ങള്‍ക്കുള്ളില്‍ തന്നെ ദിവ്യത്വം കാണേണ്ടിവരുന്നതും ഇത്തരം കാരണങ്ങളാലാണ്‌.

രസകരമായ ഒരു ഉദാഹരണമുണ്ട്‌...കേരളത്തില്‍ ഒരു പക്ഷേ ഏറ്റവും പഴയ ആര്‍.എസ്‌.എസ്‌.കേന്ദ്രമെന്ന് പറയാവുന്ന ഒന്നാണ്‌ തൃശ്ശൂര്‍ ജില്ലയിലെ തീരദേശമായ വാടാനപ്പള്ളി. ഇവിടുത്തെ പടിഞ്ഞാറന്‍ തീരത്ത്‌ താമസിക്കുന്ന മുക്കുവ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഘത്തിന്റെ കാലത്തുതന്നെ വേരോട്ടമുണ്ടായിട്ടുണ്ട്‌. ഇന്നും ഈ മേഖലയില്‍ ബി.ജെ.പി. മറ്റുമേഖലയെ അപേക്ഷിച്ച്‌ ശക്തമാണ്‌.കഴിഞ്ഞ കുറേ കാലങ്ങളായി ചാകരതൊട്ടുനോക്കാത്ത തീരം കൂടിയായിരുന്നു ഇവിടം. ഇതിനൊരു പ്രതിവിധി അന്വേഷിച്ച ഭാരവാഹികള്‍ ഒടുക്കം പ്രശ്നം വെക്കാന്‍ തീരുമാനിച്ചു. വാടാനപ്പള്ളി അമ്പലത്തിലെ ദേവി ചാവക്കാട്ടു മണത്തല പള്ളീയിലെ ഉപ്പ്പ്പാപ്പയുമായി പ്രേമത്തിലായിരിക്കായാണെന്നും ഇപ്പോള്‍ മണത്തലപള്ളിയിലാണ്‌ താമസമെന്നുമായിരുന്നു പ്രശ്നത്തില്‍ കണ്ടത്‌.അതുകൊണ്ടാണത്രെ കുറേ കാലമായി ചാകര ചാവക്കാട്ടെത്തുന്നതും വാടാനപ്പള്ളില്‍ എത്താതിരിക്കുന്നതും. എന്തായാലും ദേവിയെ തിരികെ അമ്പലത്തിലെത്തിക്കുന്നതിനുള്ള ചടങ്ങുകള്‍ നടത്തിയാണ്‌ മത്സ്യത്തൊഴിലാളികള്‍ ഇതിനെ നേരിട്ടത്‌.എതിരാളിയുടെ ദൈവത്തില്‍ അവര്‍ക്കെന്നപോലെ ആര്‍.എസ്‌.എസ്‌.കാരനും വിശ്വസിക്കുന്നു വെന്നതാണ്‌ പ്രസക്തമായിട്ടുള്ളത്‌.

ന്തോഷ്‌ മാധവന്റെ അറസ്റ്റിനു ശേഷം പുരോഗമന പ്രസ്ഥാനങ്ങളുടെ നേത്രത്വത്തില്‍ 'സ്വാമിമാര്‍'ക്കെതിരെ നീക്കങ്ങള്‍ ആരംഭിച്ചു. മാതാ അമൃതാന്ദമയിയെ പ്പോലുള്ള കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്കെതിരെ അങ്ങുമിങ്ങും ചില വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നുവെന്നതൊഴിച്ചാല്‍ ആള്‍ ദൈവങ്ങളില്‍ തന്നെ കപടദൈവം/നല്ല ദൈവം എന്ന തരം തിരിവ്‌ രൂപപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്തത്‌. ഈ തരം തിരിവില്‍ തങ്ങളും വിശ്വസിക്കുന്നതായി സര്‍ക്കാരും വ്യക്തമാക്കി.അങ്ങിനെ കപടദൈവങ്ങള്‍ക്കെതിരെയുള്ള നീക്കത്തില്‍ നിന്ന് തങ്ങള്‍ മാറ്റി നിറുത്തുന്നവരൊക്കെ പരിശുദ്ധരാണെന്ന സ്വാഭാവിക യുക്തി നിലവില്‍ വരികയായിരുന്നു.തങ്ങളുടെ മതത്തിന്റെ ബഹുമുഖത്വത്തെ തകര്‍ത്ത്‌ കേന്ദ്രീകരിക്കുന്നതിന്‌ ഇത്‌ സഹായകരമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നുകൊണ്ട്‌ ഒരേ സമയം പ്രാദേശിക 'ദൈവങ്ങളുടെ' സംരക്ഷകരായിരുന്ന ഹിന്ദു തീവ്രവാദികള്‍ മറുകണ്ടം ചാടി പുരോഗമനകാരികളുടെ പക്ഷം ചേര്‍ന്നു.മുസ്ലീം മതത്തിലെ മൗലിലികവാദികളും(സാധാരണ അര്‍ത്ഥത്തില്‍ ഞാന്‍ ഇവരെ തീവ്രവാദികളെന്ന് വിളിക്കുന്നില്ല,സര്‍ക്കാരിനെക്കാള്‍ വലിയ തീവ്രവാദികളില്ലെന്നാണ് എന്റെ വിശ്വാസ)ഇതേപാതപിന്‍തുടര്‍ന്ന്ആള്‍ദൈവവേട്ടആരംഭിച്ചിരിക്കുന്നു.സര്‍ക്കാരാകട്ടെ 'അമ്മ'യെ ഉപദ്രവിക്കുന്നതിനുള്ള ഉദ്ദേശം തങ്ങള്‍ക്കില്ലെന്ന് ആവര്‍ത്തിച്ചു വ്യകതമാക്കി.അമ്മ സുനാമി ദുരിതാശ്വാസമായി ചെയ്ത സേവനങ്ങള്‍ ഈ സമയത്ത്‌ പലരും ഓര്‍മ്മിച്ചെടുക്കുന്നതു കണ്ടു.അമ്മയുടെ വിദേശബന്ധത്തെകുറിച്ച്‌ ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നതൊഴിച്ചാല്‍ അമ്മയുടെ ദിവ്യത്വത്തിനെതിരെ ഒരു ചോദ്യവും ഉയര്‍ന്നിട്ടില്ല,എന്നുമാത്രമല്ല അത്‌ ലെജിറ്റിമൈസ്‌ ചെയ്തിരിക്കുന്നു.അപ്പോള്‍ നാരായണപ്പിളയുടെ കഥയിലെ പോലെ ശാസ്ത്രവാദികളുടെ നീക്കങ്ങള്‍ അമ്മക്കും അതുപോലുള്ള വന്‍കിടക്കാര്‍ക്കും ഗുണകരമായി ഭവിച്ചിരിക്കുന്നു.


മതകേന്ദ്രീകരണത്തിന്‌ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ദൈവമേ!!