Wednesday, February 18, 2009

സോഫ്റ്റ്വെയറിന്റെ രാഷ്ട്രീയസാമ്പത്തിക ശാസ്ത്രം

ഇത് എന്റെ ഒരു പഴയ ലേഖനമാണ്
ദേശാഭിമാനിയിലെഴുതിയത്.
സോഫ്റ്റ് വെയറുകളെ അടുത്തുനിന്നു പരിശോധിക്കാനുള്ള ഒരു ശ്രമമാണ് പൊതുവില്‍ ഇത്.
അതില്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട് എന്ന് എനിക്കറിയില്ല.
ഒരു ചരക്ക് എന്ന നിലയില്‍ സോഫ്റ്റ് വെയറുകള്‍ വികസിച്ചതെങ്ങിനെ എന്ന് ഇത് പരിശോധിക്കാന്‍ ശ്രമിക്കുന്നു.
(തീര്‍ച്ചയായും ഇതിനര്‍ത്ഥം ചര്‍ക്കുകളായല്ലാതെ സോഫ്റ്റ് വെയറുകള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല എന്നല്ല)
മാക്സ് ചൂണ്ടിക്കാണിക്കുന്നതു പോലെ ഒരു ചര‍ക്കിനെ അടുത്തുനിന്നു പരിശോധിക്കുന്നതിലൂടെ ആ സമൂഹത്തെ തന്നെ പരിശോധിക്കാന്‍ കഴിയും,കാരണം അത് സമൂഹത്തിന്റെ അടിസ്ഥാന സാമ്പത്തിക കോശമാണ്.
സോഫ്റ്റ് വെയറിന്റെ ഉപയോഗങ്ങളെ കുറിച്ച് ഈ ലേഖനം നിലപാടുകളൊന്നും എടുക്കുന്നില്ല.
സോഫ്റ്റ് വെയറിന്റെ ഉല്‍പ്പാദനത്തില്‍ ചെലുത്തുന്ന അധ്വാനത്തിന്റെ സ്വഭാവമാണ് മുഖ്യ പ്രതിപാദ്യ വിഷയം.
കൂട്ടത്തില്‍ പുതിയ തരം ഉല്പന്നങ്ങളുടെ മൂല്യങ്ങളെ കുറിച്ച് ഒരു ചെറിയ ആലോചനയും നടത്തുന്നു.
ഈ ഭാഗം അത്ര തൃപ്തികരമായി എനിക്കു തോന്നുന്നില്ല.

ഇത് ഒരു ചര്‍ച്ചാ ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വന്ന അഭിപ്രായങ്ങളുടെ ഒരു സാമ്പില്‍ താഴെ കൊടുക്കുന്നു.
“..........Software & Commodity : Software/code is a a form of Knowledge & aCreative expression. It provides option to creatively use & transformthe software. The large scale commodification is started after theproprietorisation of software by Software in 1980's. The article simplifies and generalize it as a commodity . ...........”
ലേഖനം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.

Saturday, February 14, 2009

പ്രകാശ്‌ കാരാട്ടും ലാവ്‌ലിനും പത്രങ്ങളും

കാരാട്ട് ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍
ഇന്ന് (14ഫെബ്രുവരി) ദില്ലിയില്‍ നടന്ന കാരാട്ടിന്റെ പത്രസമ്മേളനം രസകരമായിരുന്നു. അത്‌ ചില കാരണങ്ങളാല്‍ ശ്രദ്ധേയവുമായിരുന്നു. ചിരിച്ചും പതറാതെയുമായിരുന്നു കാരാട്ട്‌ പത്രങ്ങാളെ നേരിട്ടത്‌. ആത്മവിശ്വാസം പ്രകടമായിരുന്ന ശരീരഭാഷയായിരുന്നു കാരാട്ടിന്റെത്‌.ഓരോ ചോദ്യത്തിനും ഒഴിഞ്ഞു മാറാതെ അദ്ദേഹം മറുപടി പറഞ്ഞു.സ്വന്തം പാര്‍ട്ടിയുടെ നേതാവ്‌, ചരിത്രത്തില്‍ ഒരു ഇടതുപക്ഷ നേതാവും ഇതു വരെയും നേരിടാത്തവണ്ണം, ആരോപണങ്ങള്‍ക്ക്‌ വിധേയനായിരിക്കുമ്പോഴും ഇത്രയും ആത്മവിശ്വാസം കാരാട്ടിന്‌ എവിടെനിന്നാണ്‌ലഭിച്ചത്‌ എന്ന് നമ്മെ അത്ഭുതപ്പെടുത്തും.തികച്ചും ശരിയായ പ്രശ്നത്തെ തെറ്റായ രീതിയില്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ ഇത്‌ വന്നുചേരുന്നതെന്നു തോന്നുന്നു.ഇത്‌ ലാവലിന്‍ കേസ്സിനു മാത്രമല്ല മറ്റുപല പ്രശ്നങ്ങളിലും കാണാന്‍ കഴിയും .ആണവകരാറുമായി ബന്ധപ്പെട്ട്‌ ഇന്ത്യയില്‍ നടന്ന ചര്‍ച്ചകളുടെ സ്വഭാവത്തെ കുറിച്ച്‌ ചോംസ്ക്കിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. കരാറിനെ കുറിച്ച്‌ ഇടതുപക്ഷം ഉയര്‍ത്തിയ തടസ്സവാദങ്ങളെ കുറിച്ച്‌ ചോംസ്ക്കി എഴുതി.. ഇടതുപക്ഷം കരാറിനെ എതിര്‍ത്തിരുന്നുവെങ്കിലും അവരുടെ വാദഗതികള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. ആണവ കരാറിനെ ഇന്ത്യയുടെ ചേരിചേരാനയത്തിന്റെയും ആണവമത്സരത്തിന്റെയും പ്രശ്നമായി അവതരിപ്പിക്കുന്നതിനു പകരം ഇടതുപക്ഷം ആണവായുധങ്ങളുടെ കാര്യത്തിലുള്ള സ്വയം പര്യാപ്തതയുടെ പ്രശ്നമായി അവതരിപ്പിക്കുകയായിരുന്നു.മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇടതുപക്ഷം എടുത്ത്‌ നിലപാടുകളിലും ഇത്തരം രീതികള്‍ കാണാന്‍ കഴിയും . പാക്കിസ്ഥാനെതിരെ യുദ്ധവെറി വളര്‍ത്തിവിടുന്നതില്‍ ഇടതുപക്ഷവും തങ്ങളുടെ പങ്കുവഹിച്ചിരുന്നു. ഈ പ്രശ്നങ്ങളില്‍ ഇടതുപക്ഷമായിരുന്നു പ്രതിക്കൂട്ടിലെങ്കില്‍ ലാവ്‌ലിന്‍ കേസ്സില്‍ മാധ്യമ പ്രവര്‍ത്തകരാണ്‌ ഉത്തരവാദികള്‍.ലാവ്‌ലിന്‍ പ്രശ്നത്തെ മാക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആഭ്യന്തര ഗ്രൂപ്പിസത്തിന്റെ പശ്ചാത്തലത്തിലാണ്‌ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്‌.പിണറായി വിജയനും അച്ചുതാനന്ദനും തമ്മില്‍ നിലനില്‍ക്കുന്നുണ്ടെന്നു പറയപ്പെടുന്ന ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി മാധ്യമങ്ങള്‍ അവതരിപ്പിച്ചു.പൊതുപണചോര്‍ച്ചയേക്കാള്‍ മാക്സിസ്റ്റ്‌ പാര്‍ട്ടി അതിനുള്ളിലെ രണ്ടു എതിര്‍പക്ഷങ്ങളെ എങ്ങിനെ ഒന്നിച്ചുനിര്‍ത്തുന്നു എന്നു വെളിപ്പെടുത്തുന്നുവെന്നതിലായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ താല്‍പ്പര്യം.കഴിങ്ങദിവസത്തെ സി.പി.എം., പി.ബി. യോഗത്തിനു മാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യം തന്നെ അതിനു തെളിവാണ്‌. എന്നത്തെയും പോലെ എല്ലാ മാധ്യമ പ്രവചനങ്ങളെയും മറികടന്ന് പ്രശ്നങ്ങള്‍ പി.ബി. പരിഹരിച്ചപ്പോള്‍ ലാവ്‌ലിന്‍ പ്രശ്നം തന്നെ പരിഹരിച്ചെന്ന മട്ടായിരുന്നു കാരാട്ടിന്‌. ഈ വിഷയത്തെ ദിശമാറ്റി അവതരിപ്പിച്ച മാധ്യമങ്ങളുടെയും ചിന്ത മറ്റൊന്നായിരുന്നില്ല. കാരാട്ടിന്റെ വക്ക്പ്രയോഗങ്ങള്‍ക്കുമുന്നില്‍ അവര്‍ നിരായുധരായതും അതുകൊണ്ടുതന്നെ.ലാവ്‌ലിന്‍ കേസ്സ്‌ ഒരു പബ്ലിക്ക്‌ മണിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്‌. മാക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നിരവധി ഉന്നതന്മാര്‍ക്ക്‌ ആദ്യം മുതലേ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന ഒന്ന്. ആദ്യ ഘട്ടത്തില്‍ അച്ചുതാനന്ദനും പിണറായി വിജയനും ഒന്നു ചേര്‍ന്ന് ഒതുക്കിത്തീര്‍ത്തിരുന്നുവെന്ന് പത്രങ്ങള്‍ തന്നെ ആരോപിച്ചിരുന്നു. അത്‌ ശരിയുമായിരുന്നു. അക്കാലത്ത്‌ അച്ചുതാനന്ദന്‌ മറിച്ചൊരു അഭിപ്രായവുമുണ്ടായിരുന്നുമില്ല. മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം പ്രശ്നത്തിന്‌ ഗ്രൂപ്പ്‌ വഴക്കിന്റെ മാനം നല്‍കിയതോടെ ഭരണ യന്ത്രവും പാര്‍ട്ടിയും മൊത്തത്തില്‍ നടത്തിയ ഗൂഢാലോചന പ്രശ്നമല്ലാതായി. ഭരണവര്‍ഗ്ഗങ്ങള്‍ ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും നടത്തുന്ന കിക്ക്ബാക്കുകളുടെ രീതികളും മറ്റും ഒരു ഗ്രൂപ്പു വഴക്കിന്റെ പ്രശ്നമായി അവതരിപ്പിക്കാനായി എന്നതായിരുന്നു ഈ നിറം കൊടുക്കലുകളുടെ ഒരു ഗുണം. അതിലൂടെ രക്ഷപ്പെട്ടതാകട്ടെ കോണ്‍ഗ്രസ്സും ബിജെപിയും അടക്കമുള്ള മുഴുവന്‍ ഭരണവര്‍ഗ്ഗങ്ങളും. ജനങ്ങളെ വികസനത്തിന്റെ 'രാഷ്ട്രീയം' പഠിപ്പിക്കുന്നതിനുള്ള ഒരു അവസരവും പത്രങ്ങള്‍ കളഞ്ഞുകുളിച്ചു.

Wednesday, February 4, 2009

കേരളം:റോഡ്‌,സ്വകാര്യവല്‍ക്കരണം,ജനാധിപത്യം

റോഡു സ്വകാര്യവല്‍ക്കരണം ജനാധിപത്യത്തെ മുന്‍ നിറുത്തിക്കൊണ്ടൊരു അന്വേഷണം...


പൊതു ഇടങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോപങ്ങളുടെ ഉച്ചസ്ഥായിയിലാണ്‌ 19-ആം നൂറ്റാണ്ടിനു തിരശ്ശീല വീഴുന്നത്‌.പിന്നീട്‌ 20-ആം നൂറ്റാണ്ടില്‍ തുടര്‍ന്നുപോയ ഇത്തരം പ്രക്ഷോപങ്ങള്‍ പൊതു ഇടങ്ങള്‍ മാത്രമല്ല പൊതുമണ്ഡലത്തെയും ജനാധിപത്യ വ്യവസ്ഥയെത്തന്നെയും നേടിക്കൊടുത്തു.നിരത്തിലൂടെ നടക്കുക അവകാശത്തിന്റെ മാത്രമല്ല സ്വാതന്ത്രത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രശ്നമായാണ്‌ കണക്കാക്കിയത്‌. പൊതുനിരത്തിലൂടെ വില്ലുവണ്ടി ഓടിച്ചുകയറ്റിയ അയ്യങ്കാളി ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളാണ്‌ കേരളത്തിനു സംഭാവനചെയ്തത്‌. പിന്നീട്‌ ഇതേ സങ്കല്‍പ്പങ്ങള്‍ പൊതുകുളങ്ങള്‍ക്കുവേണ്ടിയും പൊതു ആരാധനാലയങ്ങള്‍ക്കുവേണ്ടിയും ഒക്കെ കേരളത്തിന്റെ ഓരോ കോണിലും ആവര്‍ത്തിച്ചുന്നയിക്കപ്പെട്ടു. ഗുരുവായൂരിലും വൈക്കത്തും പാലിയത്തും ഇതേ ആവശ്യങ്ങള്‍ മുഴങ്ങിക്കേട്ടിരുന്നു.പൊതുസ്കൂളുകള്‍ക്കുവേണ്ടിയുള്ള അയ്യങ്കാളിയുടെ സമരത്തോളം ശ്രദ്ധേയമായ ഒരു സമരവും അക്കാലത്തുണ്ടായില്ലെന്നു പറയാം.10 ബി.എ.ക്കാരെങ്കിലും തന്റെ സമുദായത്തിലുണ്ടാവണമെന്ന് അയ്യങ്കാളി ആഗ്രഹിച്ചു. പൊതു ഇടങ്ങളുടെ ഈ നിര്‍മ്മിതി നവോത്ഥാനാത്തിന്റെ മുഖമുദ്രയണെന്നു നിസ്സംശയം പറയാം.അതോടൊപ്പം എത്ര പരിമിതികളുണ്ടായിരുന്നുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇതുപതാം നൂറ്റാണ്ടിലെയും മുതലാളിത്തം(അങ്ങിനെ വിളിക്കാമെങ്കില്‍) അതാവശ്യപ്പെട്ടിരുന്നുവെന്നതാണ്‌ വാസ്തവം. പൊതു വിദ്യാലയങ്ങളിലാതെ പൊതുനിരത്തുകളുണ്ടാകാതെ പൊതു ഭക്ഷ്യ ഇടങ്ങളില്ലാതെ വികസനം സാധ്യമായിരുന്നില്ല. അത്‌ നിരത്തുകളില്‍ നിന്ന് പല്ലക്കുകളെ മാത്രമല്ല ജാതിയെയും തൂത്തുമാറ്റി. തൂത്തുമാറ്റിയ ഇടങ്ങളില്‍ നിന്ന് അത്‌ വഴിവക്കിലെ പൊന്തക്കാടുകളിലേക്ക്‌ കുടിയേറിയെങ്കിലും പിന്നീട്‌ ഒരു നൂറ്റാണ്ടുകാലത്തോളം ജാതി ഇടങ്ങളെ അത്‌ പൊതു ഇടങ്ങളായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചു.എന്നാല്‍ ഇന്ന് മുതലാളിത്തം അഥവ സാമ്രാജ്യത്വം ഒരു യു-ടേണിലാണ്‌. പൊതുനിരത്തുകളും ഇടങ്ങളും സ്വാതന്ത്ര്യവും ജനാധിപത്യവും, ഒരു യാഥാര്‍ത്ഥ്യമായും ആശയമായും നല്‍കിയ അത്‌ നിരത്തുകളെ സ്വകാര്യ വല്‍ക്കരിക്കാനാരംഭിച്ചിരിക്കുന്നു.വലിച്ചെറിയപ്പെടാനായെങ്കിലും ഒരു തെരുവിനെ നിലനിര്‍ത്തിയിരുന്ന അത്‌ പുതിയ സോണിങ്ങ്‌ നിയമങ്ങളിലൂടെ തെരുവുകളില്‍ നിന്നും ഉപഭോക്താവിനെയല്ലാതെ മറ്റെല്ലാവരേയും പുറത്താക്കുകയാണ്‌.ഇന്ത്യന്‍ തലസ്ഥാനത്തില്‍ സോണുകള്‍ ശുപാര്‍ശ ചെയ്ത അധികാരികള്‍ അതുതന്നെയാണ്‌ അര്‍ത്ഥമാക്കുന്നത്‌.നിര്‍ത്തുകളെ സ്വകാര്യവല്‍ക്കരിക്കുക എന്നത്‌ ഒരുഭാഗത്ത്‌ സ്വകാര്യവല്‍ക്കരണവും മറുഭാഗത്ത്‌ ജനാധിപത്യത്തിനെതിരെ ഒരു കടന്നുകയറ്റവുമാണ്‌. സ്വകാര്യ മേഖലയില്‍ ബി.ഒ.ടി.അടിസ്ഥാനത്തില്‍ റോഡുകള്‍ പണിയാന്‍ തീരുമാനിച്ചുകൊണ്ടുള്ള കേരളത്തിലെ പുതിയ റോഡുനയം ചെയാന്‍ പോകുന്നത്‌ ഇതെല്ലാതെ മറ്റൊന്നുമല്ല. റോഡുകള്‍ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ ശ്രമങ്ങള്‍ ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളാണ്‌.അതോടൊപ്പം രാഷ്ട്രീയപൗരത്വത്തെ ഉപഭോക്തൃപൗരത്വം കൊണ്ടു പകരം വെക്കാനുള്ള ശ്രമത്തിനെതിരെയുള്ള പോരാട്ടവുമാണ്‌.

Sunday, February 1, 2009

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ നിന്നും വിശകലനം ചെയ്യാതെ വിട്ടഭാഗം

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും
അതിന്റെ ദളിത് ആസ്പക്റ്റ് ചര്‍ച്ച ചെയ്തില്ലെന്നു തോന്നി.
റിപ്പോര്‍ട്ടില്‍ നിന്നും ഒരു ഭാഗം കാണുക.


Similar pattern of descent based social stratification is discernible in other regions
as well. In Kerala, the Moplahs of Malabar, are divided into five ranked sections
called the Thangals, Arabis, Malbaris, Pusalars and Ossans. The Thangals trace
their descent from the Prophet’s daughter, Fatima, and are of the highest rank.
Next in rank are the Arabis, who claim descent from the Arab men and local
women and retain their Arab lineage. The Malbaris are next in rank. They have lost
their Arab lineage and follow matrilineal descent. The Pusalars are the converts
from Hindu fishermen called Mukkuvan, the new Muslims. They have low status.
The Ossans are the barbers, and by virtue of their occupation, they rank lowest.11
In Andhra Pradesh, a field study conducted in 1987 found hierarchically arranged
endogamous groups among Muslims. At the top of the ladder were those claiming
foreign descent—Syeds, Shaikh, Pathan and Labbai (descendants of Arab traders
who took native wives). At the lowest level were groups with ‘unclean’
occupations-Dudekula (cotton cleaners), Hazam (barbers) and Fakir-budbudki
(mendicants).12


വിചിത്രമായ കാര്യം ഈ ഭാഗം ദളിത് ചിന്തകരും മുസ്ലീം ചിന്തകരും മറച്ചുവെച്ചു എന്നതാണ്.