Tuesday, December 23, 2014

പത്രപ്രവര്‍ത്തനത്തിലെ ഭാഷയെക്കുറിച്ച് ഒരു സംവാദം

സംവാദത്തിന് കാരണമായ പോസ്റ്റ്‌

 തേജസ് പത്രത്തില്‍ വന്ന ഒരു  

വാര്‍തയെച്ചൊല്ലി നടന്ന സംവാദം

 

വഴി തെറ്റുന്ന മലയാളപത്രപ്രവര്തനവും

 തേജസ്പത്രത്തിനൊരു വക്കാലതും

ഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു പോസ്റ്റാണ്മുകളില്കൊടുത്ത ചിത്രത്തോടൊപ്പമുള്ളത്‌. പെഷവാര്ദുരന്തവുമായി ബന്ധപ്പെട്ട്തേജസ്ഓണ്ലൈനില്പ്രത്യക്ഷപ്പെട്ട ഒരു വാര്ത്തയാണ്അതിന്റെ വിമര്ശകരെ പ്രകോപിച്ചിച്ചത്‌. പാകിസ്താന്താലിബാന്കാരെ ആയുധധാരികള്‍, സൈനികവേഷധാരികള്‍, എന്നൊക്കെ തേജസ്ഓണ്ലൈന്വിശേഷിപ്പിച്ചതാണ്കൂടുതല്പ്രകോപനം ഉണ്ടാക്കിയത്‌. തേജസ്പത്രത്തിന്റെ ഓണ്ലൈന്ചുമതല വഹിക്കുന്ന ഒരാളെന്ന നിലയില്ഇത്വിശദീകരിക്കേണ്ടതുണ്ടെന്ന്സുഹൃത്തുക്കള്നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെടുകയുണ്ടായി. അതില്ചിലര്പ്രകോപിതരും മറ്റു ചിലര്സംശയാലുക്കളും പിന്നെയും ചിലര് നിലപാടിനോട്ചേര്ന്നു നില്ക്കുന്നവരുമായിരുന്നു. ഇത്രയുമായ സ്ഥിതിയ്ക്ക്അത്വിശദീകരിക്കേണ്ടത്എന്റെ ധാര്മികമായ ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞു. അതിനുള്ള ശ്രമമാണ്താഴെ.

വാര്ത്ത ഷെയര്ചെയ്തവരും വെറുതെ വായിച്ചു വിട്ടവരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തിലേക്ക്ഞാന്വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കട്ടേ. വാര്ത്ത ശ്രദ്ധിച്ചു വായിച്ചാല്ഒരു കാര്യം വ്യക്തമാകും. വാര്ത്ത അപ്ലോഡ്ചെയ്തിരിക്കുന്നത്‌ 16 ാം തിയതി 2 മണി കഴിഞ്ഞ്‌ 7 മിനിട്ടുള്ളപ്പോഴാണ്‌. ഷെയര്ചെയ്യപ്പെട്ട ചിത്രത്തില്അത്വ്യക്തമായി കാണാം.

പെഷവാറില്ആക്രമണം നടക്കുന്നത്പത്തരയ്ക്കു ശേഷമാണ്‌. വാര്ത്ത വ്യാപകമായി പുറത്തെത്തുന്നതാകട്ടെ ഉച്ചയ്ക്കു ശേഷവും. അതുവരെയും അവിടവിടെ ചില പരാമര്ശങ്ങള്കണ്ടിരുന്നെങ്കിലും സാധാരണ ബോംബ്സ്ഫോടനം പോലെയാണ്പല പത്രങ്ങളും അത്കൈകാര്യം ചെയ്തത്‌. സ്കൂളിലാണെന്ന്പലരുടെയും വാര്ത്തയ്ക്കുള്ളിലുണ്ടായിരുന്നെങ്കിലും വ്യൂ അത്ര ശ്രദ്ധനേടിയിരുന്നില്ല. മലയാളത്തിലെത്തെന്നെ പ്രധാന പത്രങ്ങള്അവരുടെ ഓണ്ലൈനില് ആസ്പക്റ്റ്ഹൈലൈറ്റ്ചെയ്തിരുന്നില്ലെന്ന് സമയത്ത്വാര്ത്ത വായിച്ചിരിക്കാനിടയുള്ളവര്കണ്ടിരിക്കും. ( ഇത്തേജസ്ചെയ്തതിന്ന്യായീകരണമായി പറയുന്നതല്ല. ഇതൊരു വാദമുഖവുമല്ല)

പതിനൊന്നു മണിക്കു ശേഷം വാര്ത്ത സജീവമായതോടെ ഞങ്ങളും വാര്ത്ത ശ്രദ്ധിക്കാന്തുടങ്ങി. ആക്രമണം നടക്കുന്നത്സ്കൂളിലും മരിച്ചവരില്കുട്ടികളുമുണ്ട്എന്നതായിരുന്നു വാര്ത്ത. പല ഓണ്ലൈന്പത്രങ്ങളും പ്രിന്റ്പത്രങ്ങളും (ഇംഗ്ലീഷ്‌) അവരുടെ സൈറ്റില്മിലിറ്റന്റ്‌, ഗണ്മെന്തുടങ്ങിയവര്ആക്രമണം നടത്തി എന്നാണ്വിശേഷിപ്പിച്ചു കണ്ടത്‌. അതേ ആങ്കിളില്തന്നെയാണ്ഞങ്ങളും വാര്ത്തയെ വിലയിരുത്തിയത്‌. ഇതിനു പിന്നില്ആരാണെന്ന കാര്യത്തില്വ്യക്തതയില്ലായിരുന്നു. പാകിസ്താന്സര്ക്കാരിന്റെ വിലയിരുത്തലും കണ്ടില്ല. അതിനിടയിലാണ്താലിബാന്ഏറ്റെടുത്തുന്നുവെന്ന വാര്ത്ത പുറത്തു വന്നത്‌. ആദ്യം അത്ചില സൈറ്റുകളില്സൂചനയായാണ്കണ്ടത്‌. എത്രമാത്രം വിശ്വസിക്കാമെന്നതിനെക്കുറിച്ച്ഉറപ്പും ഉണ്ടായിരുന്നില്ല.

ഇതായിരുന്നു ഞങ്ങള്വാര്ത്ത എഴുതുന്ന പന്ത്രണ്ടിനും ഒന്നരക്കുമിടയിലുള്ള അവസ്ഥ.
ഞങ്ങളുടെ വാര്ത്തയുടെ ലോജിക്ഇങ്ങനെയായിരുന്നു. സ്കൂളില്ആക്രമണം നടത്തി. നടത്തിയത്ആരായിരുന്നു? ആയുധധാരികളായ ഒരു സംഘം. ആളുകളെ ബന്ദികളാക്കിയിട്ടുണ്ട്‌. സൈനിക വേഷം ധരിച്ചവായിരുന്നു. സൈനികരല്ല. ആയിരുന്നെങ്കില്സൈന്യം വളയേണ്ടല്ലോ. ഏറ്റവും അവസാനം ലഭിച്ച സൂചന പാക്താലിബാന്ഏറ്റെടുത്തു എന്നതായിരുന്നു. അവരുടെ വീഡിയോയോ സ്റ്റേറ്റ്മെന്റോ പത്രങ്ങള്ഉദ്ധരിച്ചു കണ്ടില്ല. എങ്കിലും അതൊരു വാര്ത്തയാണ്‌. അക്കാര്യം വാര്ത്തയില്സൂചിപ്പേക്കണ്ടതുണ്ട്‌. താലിബന്ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു എന്ന്റിപോര്ട്ട്ഉണ്ട്എന്ന അവസാന വാചകം അങ്ങനെയാണ്വാര്ത്തയില്ഇടം പിടിക്കുന്നത്‌. ഇക്കാര്യമെല്ലാം ഞങ്ങളുടെ വാര്ത്തയില്ഉണ്ട്‌.
ഇനി വിമര്ശകരുടെ വാദങ്ങള്ശ്രദ്ധിക്കുക:

1. താലിബാന്റെ പേര്വാര്ത്തയില്ഹൈലൈറ്റ്ചെയ്തില്ല.
2. ഭീകരവാദികള്‍(തീവ്രവാദി) എന്ന്ഉപയോഗിച്ചില്ല

1. മലയാളത്തിലെ തെറ്റായ പത്രപ്രവര്ത്തനശൈലിയുടെ മികച്ച ഉദാഹരണമാണ് വിമര്ശനം. ഒരു വാര്ത്ത പുറത്തുവരുമ്പോള്തന്നെ അതില്തീരുമാനമെടുക്കേണ്ടത്പത്രപ്രവര്ത്തകരും പത്രങ്ങളുമാണെന്ന ഒരു ബോധം എങ്ങനെയോ മലയാളികളില്വന്നു ചേര്ന്നിട്ടുണ്ട്‌. ഉത്തരവാദികള്ആരാണെന്ന്അവര്ആദ്യമേ തീരുമാനിക്കും. അതിന്പ്രത്യേകിച്ച്തെളിവുകളൊന്നും വേണ്ടെന്ന്അവര്കരുതുന്നു. ഇനി അക്കാര്യം പോലിസാണ്പറഞ്ഞതെങ്കില്അത്പോലിസ്പറഞ്ഞു എന്നല്ല മലയാളത്തിലെ പത്രങ്ങള്എഴുതുക, സത്യം അതാണെന്ന മട്ടിലാണ്എഴുത്ത്‌. മലയാളപത്രങ്ങള് ശീലം ദീര്ഘകാലം പിന്തുടര്ന്നതിനാലായിരിക്കാം വായനക്കാരും രീതി പ്രതീക്ഷിക്കുന്നത്‌.

പത്രപ്രവര്ത്തനത്തിന്റെ ഏറ്റവും മികച്ച ശൈലി ഉപയോഗിച്ച്എഴുതിയിരിക്കുന്ന വാര്ത്തയാണ്ഇത്‌ (thejas). വാര്ത്ത എഴുതിയത്ഞാനായിരുന്നില്ല. എന്നോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു സബ്എഡിറ്ററാണ്‌. മലയാളത്തിലെ രണ്ടോ മൂന്നോ പത്രങ്ങളില്ജോലി ചെയ്ത്പരിചയമുളള അദ്ദേഹം എഴുതിയ വാര്ത്ത പിന്നീട്ഒന്നുകൂടെ എടുത്തു വായിച്ചപ്പോള്അദ്ദേഹത്തിന്റെ ഒബ്ജക്റ്റീവിറ്റിയില്എനിക്ക്ആദരവു തോന്നി എന്ന്ഞാന്തുറന്നു പറയട്ടെ.

2. ഭീകരവാദികള്എന്ന പദം ഉപയോഗിച്ചില്ല എന്ന വിമര്ശനം ലളിതമായ ഒരു കാര്യമാണ്‌. ഭീകരവാദികള്എന്ന പദം തേജസ്ആരെക്കുറിച്ച്പറയാനും ഉപയോഗിക്കാറില്ല. അത്തേജസിന്റെ മാത്രം ശൈലിയൊന്നുമല്ല. റോയിട്ടേഴ്സിന്റെ പോളിസി ഇതത്രെ:
''Reuters has a strict policy toward upholding journalistic objectivity.[citation needed] This policy has caused comment on the possible insensitivity of its non-use of the word terrorist in reports, including the 11 September attacks. Reuters has been careful to use the word terrorist only in quotes, whether quotations or scare quotes. Reuters global news editor Stephen Jukes wrote, "We all know that one man's terrorist is another man's freedom fighter, and that Reuters upholds the principle that we do not use the word terrorist."( http://en.wikipedia.org/wiki/Reuters)

വസ്തുനിഷ്ഠമായ ഭാഷാനയം എല്ലാ പത്രങ്ങള്ക്കും ഉണ്ടാവണം. നിര്ഭാഗ്യവശാല്നമ്മുടെ സെക്കുലര്പത്രങ്ങള്ക്കാണ് നയത്തില്ഏറ്റവും വിള്ളലുള്ളത്‌. നയം ഉപയോഗിക്കേണ്ടതില്ലെന്ന്അവര്വായനക്കാരെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ഇനി തേജസ്വാര്ത്തയിലേക്കു വന്നാല്‍, ആക്രമണം നടത്തിയത്താലിബാനാണെന്നു നേരത്തേ തന്നെ വാര്ത്ത വന്നാല്എന്തായിരിക്കും ചെയ്യുക?
ഇതില്ഒരു വ്യത്യാസമേ ഉണ്ടാകൂ. ആയുധധാരികള്ക്കു പകരം ആയുധധാരികളായ താലിബന്കാര്എന്ന്ചേര്ക്കും. എന്തു സാഹചര്യത്തിലാണെങ്കിലും താലിബാന്ഭീകരര്എന്ന എഴുതുകയില്ലെന്ന്തുറന്നു പറയട്ടെ.

പത്രത്തിലും വ്യത്യസ്തമായിരുന്നില്ല റിപോര്ട്ടിങ്‌. ഇതേ ശൈലി പിന്തുടരുകയായിരുന്നു അവരും. എങ്കിലും അതേക്കുറിച്ചുള്ള വിശദീകരണം എന്റെ പിരിധിയ്ക്ക്പുറത്താണ്‌.
യഥാര്ഥത്തില്താലിബാന്എന്താണ്‌? പാക്താലിബാനും അഫ്ഘാന്താലിബാനും വ്യത്യസ്തമാണോ? ഐസിസ്എന്താണ്എന്നതൊക്കെ തികച്ചും പ്രസക്തമാണെങ്കിലും തല്ക്കാലം ഞാന്അതിലേക്ക്കടക്കുന്നില്ല.


 അതിന് നൗഫല്‍ എന്ന ഫേസ്ബുക്ക് ഫ്രണ്ട് നല്‍കിയ മറുപടി
സംവാദത്തിന് തെളിവായി നൗഫല്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ

Noufal Edappal 
തെറ്റ് പറ്റിയാഅത് സമ്മതിക്കുക എന്ന മാന്യതയൊന്നും സുഡാപ്പിയിനിന്നും പ്രതീക്ഷിക്കുനില്ല ,കാരണം മുസ്ലിം തീവ്രവാദികളായ തങ്ങളുടെ സഹോദരങ്ങളെ "പോരാളികൾ" എന്നെ വിളിക്കാവൂ എന്നതവരുടെ കേന്ദ്ര കമ്മിറ്റി തീരുമാനമാണ് ,പത്രത്തിന്റെ പോളിസിയാണ്. എഡിറ്റിംഗിവന്ന അബദ്ടമല്ല .
സംഘി തീവ്രവാദികളെ തരംപോലെ ഹിന്ദു ഭീകരർ / കാവി ഭീകരഎന്ന് വിളിക്കാമെന്നും.
തേജസ്സിനെ ഉപ്പും ചോറും തിന്നുന്ന ബാബുരാജ് ഭഗവത് എന്ന എഡിറ്റക്ക് പത്രത്തിന്റെ പോളിസി അനുസരിച്ചേ പറ്റൂ , പാക്കിസ്ഥാനിലെ നൂറു കുട്ടികളുടെ ജീവനേക്കാവലുത് അയാക്കെപ്പോഴും സ്വന്തം കുടുംബത്തിന്റെ കഞ്ഞിയാവുന്നത് സ്വാഭാവികം .ഇത്രമാത്രം

വിവാദമുണ്ടായിട്ടും ഉടനടി പ്രതികരിക്കാതെ പശുവും ചത്തു മോരിലെ പുളിയും പോയി ഒരാഴ്ചക്ക് ശേഷം സമയമെടുത്ത് സുഡാപ്പി ബുജികഎഴുതിക്കൊടുത്ത ഒരു താത്വികവുമായി വന്നിരിക്കുന്നു .
സമയത്തിന്റെ കാര്യത്തിവേറൊരു പുകമറ സൃഷ്ടിക്കാശ്രമിക്കുന്നുണ്ട് , 100 കുട്ടികകൊല്ലപെട്ടുവെന്ന് അതേസമയം തേജസ്സ്റിപ്പോട്ടിതന്നെ പറയുന്നുണ്ട് , 300 ലധികം വിദ്യാത്ഥികഅന്ന് ഹാജരുണ്ടായിരുന്ന സ്കൂളിഎട്ടോളം അജ്മകസബുമാകയറിയാഅവമരിച്ചെന്ന് കരുതി ജീവനോടെ ഇട്ടേച്ച് പൊവുന്നവരൊഴിച്ച് ബാക്കിയാരും ജീവനോടെ കാണില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവക്കൊക്കെയറിയാം; എന്നിട്ടാണ് ക്രൂരമായ ഉളുപ്പില്ലാത്ത ന്യായീകരണം .

""""""ഭീകരവാദികള്എന്ന പദം ഉപയോഗിച്ചില്ല എന്ന വിമര്ശനം ലളിതമായ ഒരു കാര്യമാണ്‌.ഭീകരവാദികള്എന്ന പദം തേജസ്ആരെക്കുറിച്ച്പറയാനും ഉപയോഗിക്കാറില്ല.അത്തേജസിന്റെ മാത്രം ശൈലിയൊന്നുമല്ല.റോയിട്ടേഴ്സിന്റെ പോളിസി ഇതത്രെ"""""-thejus


 അതിന് നല്‍കിയ മറുപടി
Baburaj Bhagavathy

പ്രിയ നൗഫല്‍, താങ്കള്കുപിതനാണ്. താങ്കളുടെ ചോദ്യത്തില്നിന്ന് ഒഴിഞ്ഞു മാറാനാണ് ആദ്യം തോന്നിയത്. പക്ഷേ, താങ്കള്ശക്തനായ ഒരു എതിരാളിയായതിനാലും എന്റെ പേര് ഉളുപ്പില്ലാത്ത മനുഷ്യരുടെ കൂട്ടത്തില്പെടുത്തിക്കഴിഞ്ഞ നിലയ്ക്കും നേരിടാതെ നിവൃത്തിയില്ല. എന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരാമര്ശങ്ങളെ വ്യക്തിപരമായി കാണാതെ സംവാദമായി വികസിപ്പിക്കാനാണ് എനിക്കിഷ്ടം. അതും തേജസിന്റെ വെബ്ഡെസ്ക് ഇന്ചാര്ജ് എന്ന നിലയിലല്ല. ബാബുരാജ് എന്ന വ്യക്തി എന്ന നിലയില്‍.
താങ്കളുടെ ചോദ്യത്തില്രണ്ട് വശങ്ങളാണുള്ളത്. അതില്ഒന്ന് ഭീകരത/ഭീകരര്എന്ന പ്രയോഗവും പത്രപ്രവര്ത്തനവും തമ്മിലുള്ള ബന്ധമാണ്. മറ്റൊന്ന് എന്നെ വ്യക്തിപരമായി കുരുക്കുന്ന ചില കാര്യങ്ങളാണ്. ഭീകരതയെക്കുറിച്ച് നടത്തുന്ന ചര്ച്ച കുറച്ചു കൂടെ വിപുലമായി നടത്തേണ്ടതായതിനാല്ഞാ്്ന്അതിലേക്ക് തല്ക്കാലം കടക്കുന്നില്ല.
താങ്കള്പറയുന്നു : //തേജസ്സിനെ ഉപ്പും ചോറും തിന്നുന്ന ബാബുരാജ് ഭഗവതി എന്ന എഡിറ്റര്ക്ക് പത്രത്തിന്റെ പോളിസി അനുസരിച്ചേ പറ്റൂ//--ഇതൊരു സത്യമാണ്. പത്രപ്രവര്ത്തകര്തുറന്നു പറയാത്ത സത്യം. ലോകത്തില്എല്ലാ പത്രങ്ങള്ക്കും എഡിറ്റോറിയല്പോളിസിയുണ്ട്. പോളിസിക്കനുസരിച്ചാണ് അവര്എഴുതുന്നത്. അര്ഥത്തില്എല്ലാ പത്രപ്രവര്ത്തകരേയും പോലെ ഞാനും ഒരു കൂലിയെഴുത്തുകാരനാണ്. പത്രത്തിന്റെ എല്ലാ നയങ്ങളും എന്റെ നയങ്ങളാവണമെന്നില്ല. പക്ഷേ, പത്രത്തിന്റെ നയത്തിനു വിരുദ്ധമായി ഒരു നയവും അനുവര്ത്തിക്കാന്പത്രപ്രവര്ത്തകര്ക്ക് അവകാശമില്ല. ഇങ്ങനെയല്ലാത്ത ഒരു പത്രവുമില്ല. ഉണ്ടെന്നുള്ളത് നാട്യം മാത്രം.
ഇനി എന്റെ കാര്യത്തിലേക്ക് വന്നാല്തേജസിന്റെ 90 ശതമാനം നയങ്ങളോടും എനിക്ക് യോജിപ്പാണ്.(ശതമാനക്കണക്ക് മാവോയുടെ രീതിയാണ്). അതിനര്ഥം 10 ശതമാനം നയങ്ങളെങ്കിലും അങ്ങനെയല്ലാതെയുണ്ട് എന്നു തന്നെയാണ്. (താങ്കള്ചേര്ത്ത ചില ലിങ്കുകളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്). ഒരു കാര്യം താങ്കളുടെ ശ്രദ്ധയില്ഞാന്പെടുത്തട്ടെ. ചോദ്യം നാം ചില പത്രങ്ങളിലെ പത്രപ്രവര്ത്തകരോട് മാത്രമേ ചോദിക്കാറുള്ളൂ. മറ്റുള്ളവരോട് ഒരിക്കലുമില്ല. അവര്ക്കും ഇതൊക്കെ ബാധകമാണെങ്കിലും.
//സമയത്തിന്റെ കാര്യത്തില്വേറൊരു പുകമറ സൃഷ്ടിക്കാന്ശ്രമിക്കുന്നുണ്ട് , .....എട്ടോളം അജ്മല്കസബുമാര്കയറിയാല്അവര്മരിച്ചെന്ന് കരുതി ജീവനോടെ ഇട്ടേച്ച് പൊവുന്നവരൊഴിച്ച് ബാക്കിയാരും ജീവനോടെ കാണില്ലെന്ന്// ---ഇതില്ഒരു പുകമറയുമില്ല. 8ഓളം 'ഭീകരര്‍' കയറിയാല്മരിക്കാനിടയുള്ളവരുടെ എണ്ണം നോക്കിയല്ല ആക്രമണം നടത്തിയവര്ക്കുള്ള വിശേഷണം തിരഞ്ഞെടുക്കുന്നത്. അതിന് തീര്ച്ചയായും ജേര്ണലിസ്റ്റിക്കായ മാനദണ്ഡങ്ങള്‍(!) ഉണ്ട്.
//സംഘി തീവ്രവാദികളെ തരംപോലെ ഹിന്ദു ഭീകരര്‍ / കാവി ഭീകരര്എന്ന് വിളിക്കാമെന്നും// തീര്ച്ചയായും ഇതൊരു ചോദ്യമാണ്. മറുപടി അര്ഹിക്കുന്നതുമാണ്.

//പോയി ഒരാഴ്ചക്ക് ശേഷം സമയമെടുത്ത് സുഡാപ്പി ബുജികള്എഴുതിക്കൊടുത്ത ഒരു താത്വികവുമായി വന്നിരിക്കുന്നു // ഞാനൊരു മണ്ടനാണെന്ന് നിങ്ങളും അല്ലെന്ന് ഞാനും!! അതു വേണ്ട. പക്ഷേ, താങ്കള്പറഞ്ഞതില്കാര്യമുണ്ട്്. വിശദീകരണം ഞാനാണ് നല്കിയതെങ്കിലും പോളിസി വികസിപ്പിച്ചെടുക്കുന്നതില്‍ 'സുഡാപി'കള്ക്ക് പങ്കുണ്ട്. അര്ഥത്തില്്അവര്എഴുതിത്തന്നത് ഞാന്എഴുതി എന്നു പറഞ്ഞാല്താത്വികമായി ശരിതന്നെ.

അടുത്തതായി എഡിറ്റോറിയലും വാര്ത്തയെഴുത്തും തമ്മിലുള്ള ബന്ധവും നൗഫല്പരിഗണിക്കണമെന്നു തോന്നുന്നു. എഡിറ്റോറിയലും വാര്ത്തയും രണ്ടും രണ്ടാണ്. ലേഖനവും വാര്ത്തയും അതുപോലെത്തന്നെ വ്യത്യസ്തമാണ്. പത്രത്തിന്റെ പോളിസിയുമായി യോജിപ്പില്ലാത്തവര്പോലും അങ്ങനെയാണ് പല പത്രങ്ങളിലും ജോലി ചെയ്യുന്നത്. സത്യത്തില്പത്രത്തിന്റെ പോളിസി അവരുടെ വാര്ത്താശൈലിയിലല്ല പ്രതിഫലിക്കുന്നത്. പലപ്പോഴും അത് അവര്തിരഞ്ഞെടുക്കുന്ന വാര്ത്തയേത് ഒഴിവാക്കുന്നതേത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. എഴുത്തുകാരുടെ ശൈലി വാര്ത്തയിലുണ്ടാവരുത് എന്നാണ് പ്രത്രപ്രവര്ത്തനത്തിന്റെ നിയമം. പക്ഷേ, അത് എഡിറ്റോറിയലിലുണ്ടാകാം. ലേഖനങ്ങളിലുണ്ടാകാം. ഫീച്ചറുകളിലുണ്ടാവാം.
ഇതിന്റെ അടിസ്ഥാനത്തിലാണ് നാം ചര്ച്ച ചെയ്യുന്ന വാര്ത്ത ഒബ്ജക്റ്റീവ് ആയി എഴുതിയതാണ് എന്ന് ഞാന്പറഞ്ഞത്. പക്ഷേ, വാര്ത്തകളില്‍(അത് ഞാന്ഉറപ്പിച്ചു പറയട്ടെ വാര്ത്തകളില്‍) ഭീകരര്എന്ന പ്രയോഗത്തെക്കുറിച്ചുള്ള ചര്ച്ച, ഭീകരതയെന്ന പ്രയോഗവും പത്രപ്രവര്ത്തനവും എന്ന ചര്ച്ച നടത്താതെ പൂര്ണമാവില്ല. അതിലേക്ക് ഞാന്തീര്ച്ചയായും വരും. ഇനി താങ്കള്ക്ഷണിച്ചില്ലെങ്കിലും.

                                                                                                                                                (തുടരും...)

2 comments:

Noufal said...
This comment has been removed by the author.
Noufal said...

മറുപടി നല്കാനുള്ള താങ്കളുടെ വലിയ മനസ്സിന് നന്ദി. തേജസ്സ്‌ പോലൊരു പത്രത്തിൽ പ്രവര്ത്തിക്കേണ്ടിവരുന്ന താങ്കളുടെ പരിമിതികളെ കുറിച്ച്
മനസിലാക്കുന്നു. വെക്തിപരമായ പരാമർശത്തിൽ ക്ഷമ ചോദിക്കുന്നു.
തേജസ്സിന് മറ്റു പത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചില പോളിസിയുണ്ടെന്നും ഭീകരവാദി/ തീവ്രവാദി തുടങ്ങിയ പദ്ദങ്ങൾ എഡിറ്റോറിയലിൽ മാത്രമേ ഉപയോഗിക്കൂ എന്നും താങ്കളുടെ പ്രതികരണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.കാരണം "നമ്മുടെ ഭീകരവാദി/ തീവ്രവാദി മറ്റു ചിലർക്ക് പോരാളികളാവും" എന്ന റോയിട്ടർ പോളിസിയാണ് പത്രം പിന്തുടരുന്നത്. ചിലപ്പോഴൊക്കെ പത്രം ന്യൂസിൽ സെലെക്ടിവായി ഇത്തരം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ആരുടെയൊക്കെയോ അറില്ലാഴ്മ മൂലമുള്ള അബദ്ടവും മറ്റു പത്രങ്ങളെ അനുകരിച്ചതുമായിരുന്നു. പെഷവാർ സ്കൂളിലെത് പോലുള്ള പൈശാചികമായ ആക്രമണം നടക്കുന്ന സമയത്ത് വളരെ ശ്രദ്ടിക്കപ്പെടുന്ന ന്യൂസിൽ "റോയിട്ടർ പോളിസി"യിൽ നിന്നും ഒട്ടും വ്യതിചലിക്കാൻ പാടുള്ളതല്ല --നല്ലത്
-""എന്തു സാഹചര്യത്തിലാണെങ്കിലും താലിബാന്‍ ഭീകരര്‍ എന്ന എഴുതുകയില്ലെന്ന്‌ തുറന്നു പറയട്ടെ."""-ബാബുരാജ്
""തർക്കതിനു വേണ്ടി തന്നെ ചോദിക്കുകയണെന്നു കരുതിക്കോളൂ. തീവ്രവാദി, ഭീകരവാദി എന്നീ പഥങ്ങൾ മുസ്ലിമേതര വിഭാഗങ്ങൾക്കെതിരെ ഉപയ്യൊഗിക്കുന്നതായി താങ്കൾ കണ്ടിട്ടുണ്ടോ?""-പുലരി
എന്നീ രണ്ടുപ്രതികരണങ്ങളായിരുന്നു എന്റെ പോസ്റ്റിനെ പ്രധാന പ്രചോദനം.
1) https://plus.google.com/u/0/+NoufalEdappal/posts/E7kJTmgYuzR
2) https://plus.google.com/u/0/107562186982061568197/posts/AURYcP3cG5X
തേജസ്സിൽ നിന്നും ന്യൂസായും മുഖപ്രസംഗമായും ലഭിച്ച ലിങ്കുകൾ
3) http://www.thejasnews.com/index.jsp?tp=det&det=yes&news_id=201405128222253435
4) http://thejasnews.com/?tp=det&det=yes&news_id=201007126171201231
5) http://www.thejasnews.com/index.jsp?tp=det&det=yes&news_id=20121226174336901
റോയിട്ടെര്സ് തന്നെ തീവ്രവാദി (extremist) എന്നുപയോഗിച്ച ചില ലിങ്കുകളും താഴെ, എഡിറ്റോറിയലിലെല്ല ന്യൂസിൽ തന്നെ . അതും അവർക്ക് പറ്റിയ അബദ്ദമായിരിക്കും?
U.N. Security Council plans to suppress foreign extremist fighters
6) http://www.reuters.com/article/2014/09/09/us-iraq-crisis-un-idUSKBN0H408E20140909
U.N. backs strong laws against foreign extremist fighters
7) http://www.reuters.com/article/2014/09/24/us-syria-crisis-militants-un-idUSKCN0HJ24H20140924
apparently acted independently and had no links to the Taliban or other extremist groups, according to a report released on Thursday.
8) http://www.reuters.com/article/2014/12/04/us-afghanistan-attacks-usa-idUSKCN0JI1GL20141204
പത്രത്തിന്റെ പോളിസി ലംഗിക്കാതെ തന്നെ തൊട്ടടുത്ത ദിവസം എഡിറ്റോറിയൽ പേജിൽ "താലിബാൻ ഭീകരർ" എന്ന് വിശേഷിപിച്ചു അവരുടെ പൈശാചികതയെ അപലപിച്ചു മുഖപ്രസംഗമെഴുതാമായിരുന്നു . അതുണ്ടായില്ല.കാരണം തേജസ്സിന്റെ പ്രൊമോട്ടറായ SDPI എന്ന സംഘടനയുടെ രാഷ്ട്രീയം. താലിബാനികളെ പോരാളികൾ എന്നും മറ്റുള്ളവരെയൊക്കെ ഭീകരവാദികൾ, തീവ്രവാദികൾ എന്നും അഭിസംബോധന ചെയ്യുകയാണ് അവരുടെ പോളിസി.
സംഘടനയുടെ പോളിസിക്കൊന്നും അവരുടെ പത്രത്തിന്റെ വെബ് ഡസ്ക് ഇന്‍ ചാര്‍ജ് മാത്രമായ താങ്കൾക്ക് വിശദീകരണം നല്കേണ്ടയാതൊരു ബാധ്യതയുമില്ലെന്നറിയാം.താങ്കളുടെ പോസ്റ്റ്‌ ഇത്രയും ഷയർ ചെയ്തിരിക്കുന്നത് സുഡാപിക്കാരായത് കൊണ്ട് സാന്ദർഭികവശാൽ ഇവിടെ സൂചിപ്പിക്കുന്നുവെന്ന് മാത്രം.