Tuesday, March 25, 2008

Cricket and national chauvinism

ക്രിക്കറ്റ് ലേലം ഇന്ത്യന്‍ സങ്കുചിത ദേശീയവാദത്തെതകര്‍ത്തവിധം

മുകേഷ് അംബാനി, വിജയ് മല്യ, പ്രീതി സിന്റ ,ഷാരുഖ് ഖാന്‍, തുടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്നഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള ക്രിക്കറ്റു താര വില്‍പ്പന സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്‌. ചിലത്‌ കളിയുടെ വ്യാപാരവല്‍ക്കരണത്തെ മുതലാളിത്തവികാസനിയമങ്ങളുടെ പശ്ചാത്തലത്തില്‍ നോക്കികാണുമ്പോള്‍ മറ്റുചിലത്‌ മനോഹരമായ ഈ കളിയെ ഇത്തരം നീക്കങ്ങള്‍ എങ്ങിനെ തകര്‍ത്തുകളയുമെന്നു പരിശോധിക്കുന്നവയാണ്‌. തീര്‍ച്ചയായും ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ ഒരു പാടു വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നുണ്ട്‌.

എന്നാല്‍ ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തില്‍ ഒരു സാംസ്കാരിക രൂപകമെന്ന നിലയില്‍ പോലും പ്രവര്‍ത്തിക്കുന്ന ക്രിക്കറ്റിന്റെ വിപണിവല്‍ക്കരണം ധനാത്മകവും ദൂരവ്യാപകവുമായ ചില ഫലങ്ങളുണ്ടക്കുന്നുണ്ട്‌. മറ്റൊന്നും കൊണ്ടല്ല, ഇന്ത്യന്‍ ദേശീയതയെ മുസ്ളീം വിരുദ്ധമായി രൂപപ്പെടുത്തുന്നതില്‍ ,തീര്‍ച്ചയായും പാക്കിസ്ഥാന്‍ വിരുദ്ധമായും, സൃഷ്ടിച്ചെടുക്കുന്നതില്‍, ക്രിക്കറ്റിനേക്കള്‍ പങ്കുവഹിക്കുന്ന ഒരു കളിയുമില്ല.ഒരു ചിഹ്നമെന്ന നിലയില്‍ ഹിന്ദു ഭീകരര്‍ ,ഇത്രയേറെ ഉപയോഗപ്പെടുത്തുന്ന മറ്റൊന്നുമുണ്ടാവില്ല.ഓരോ ഇന്ത്യാ പാക്കിസ്ഥാന്‍ മാച്ചും ഇന്ത്യന്‍ സങ്കുചിതവാദത്തിനെ കൂടുതല്‍ ഊതിപെരുപ്പിക്കുന്നു.കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള സൈനികനീക്കത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന വാര്‍ റ്റൈം ഹിസ്റ്റീരിയയാണ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും സര്‍ക്കാരുകള്‍ ഇതിലൂടെ നേടിയെടുക്കുന്നത്‌. ഇരു രാജ്യങ്ങളും തങ്ങളുടെ അഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍ അതിര്‍ത്തിയിലേക്ക്‌ സൈനീകനീക്കങ്ങള്‍ നടത്താറുണ്ടെന്നുള്ളത്‌ വലിയ രഹസ്യമൊന്നുമല്ല.
അതേ സമയം ഇന്ത്യന്‍ ജനതയുടെ ക്രിക്കറ്റിനോടുള്ള സമീപനങ്ങള്‍ വിചിത്രമത്രേ! ഒരര്‍ത്ഥത്തില്‍ ഫ്യൂഡല്‍ എന്നു വിളിക്കാവുന്നതരം മാനസീകാവസ്ഥയാണിതെന്നു വേണം കരുതാന്‍.എന്നാല്‍ ഉല്‍പാദനശക്തികളുടേയും അതുവഴി ചരിത്രത്തിന്റെയും വികാസത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. അത്തരമൊരു വികാസഘട്ടത്തിലൂടെയാണ്‌ ഇപ്പോള്‍ ക്രിക്കറ്റു കടന്നുപോകുന്നത്‌.ഇന്നലെ വരെ ശത്രുരാജ്യത്തിന്റെ പടനായകരായി കാണപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റുരക്കുമ്പോള്‍ , ഇന്ത്യന്‍ ജനത സ്വന്തം എന്നു കരുതുന്ന ടീമുകള്‍ക്കുവേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ കൃത്രിമമായി പൊലിപ്പിച്ചും നിര്‍മ്മിച്ചും എടുത്ത പാക്കിസ്താനെന്ന അപര രൂപകങ്ങള്‍ വായുവിലലിഞ്ഞുചേരും. ആരാഗ്രഹിച്ചാലും ഇല്ലെങ്കിലും.
ഇന്നലെ വരെ പല്ലുഞെരിച്ചവര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കേണ്ടി വരുന്നത്‌ രസകരം തന്നേയല്ലേ?ഇന്ത്യയിലെ ഹിന്ദു മുസ്ളീം പ്രശ്നം പരിഹരിക്കുന്നതിന്‌ വേണ്ടി ഇന്ത്യാ പാക്കിസ്ഥാന്‍ കൃക്കറ്റു മത്സരം നത്തുകയാണു വേണ്ടതെന്നു ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്ന അദ്വാനി ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി!









(തുടരും )

6 comments:

ബാബുരാജ് ഭഗവതി said...
This comment has been removed by the author.
സജീവ് കടവനാട് said...

നല്ല നിരീക്ഷണം.

Praveenpoil said...

.തല്ലുകൊണ്ടാലും മുതലാളിത്തമാണെങ്കിലും ഒരിത്തിരിയെങ്കിലും ജനാധിപത്യമുണ്ടല്ലൊ. എന്തു ചെയ്യാം, ഗതികേടിനു ജനിച്ചതു ഈ ഫ്യൂഡല്‍ ഇന്ത്യയില്‍! .. കൊള്ളാം ഒരു രാജ്യസ്നേഹി പക്ഷേ ഫ്യൂഡല്‍ ഇന്ത്യയില്‍ ജനിച്ചു എന്നതിന്റെ പേരില്‍ അതിന്റെ കാരണക്കാരെ കരണകുറ്റിയ്ക്‌ അടിയ്ക്കാതിരിക്കുക.
ഇനിയും തുടരുക.....

ബാബുരാജ് ഭഗവതി said...

തമാശ രസിച്ചു.

SreeDeviNair.ശ്രീരാഗം said...

ബാബുരാജ്..
ആശംസകള്‍..

Anonymous said...

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!